Skip to main content

Full text of "Alwasiyath & Jesus in India - Malayalam"

See other formats


ഉ്ലോശദിശിപി3 
ഇന്ന്്തിത്തി 


ക്‌ 
ല്‌ 
ചു 


ഹദ്റത്ത്‌ മിര്‍സാ ഗുലാം അഹ്മദ്‌ (അ) 


യേശുമിശിഹാ ഇന്ത്യയില്‍ 
5315 11 14൧1൧ 


ഹദ്റത്ത്‌ മിര്‍സാ ഗുലാംഅഹമദ്(അ) 


വിവ: എന്‍. അബ്ദുര്‍റഹിം 


പ്രസാധകര്‍ 
നസാറത്‌ നള്‍ര്‍ വ ഇശാഅത്ത്‌ 
സ്വദര്‍ അഞ്ചുമന്‍ അഹ്മദിയ്യാ - ഖാദിയാന്‍ 


ഹചധാ്വച്പാഷഥ്ലി ഥന) 
14മിലുഘില്സ/്ടിന വ്‌ ഉല ്ബ്‌/ഠിഠ 
൧൧൨൧൧ 7777൧ 4൧2ല0 


൧൧൨07 ലിസ്‌ സ്ധ്ണ ഷ്മ 
21 ബട /ദ്ടെട്ല ക്ഷ്ലാധ 


[ന്0ടിദഗാപ്‌. ൧ാറ്ധന്ല്ന്ന 


2൮011500 ുവ്പ്ലലിടില-റ-1ടിറദ്ചിര്ഥഃ റഹി 
റഹ്ഷഫ 143516 സ്ഥ്ടട്രധ-ാ ബലാ ല്പവിക 


12110൩ ൧: ഗസ്ഥളം റന്ട൦സ്ബടടെ, ല്ലേ 
10110100: 201614൦൩ 


016: 1000 


1; 97881790 122525 


ഉള്ളടക്കം 


അവതാരിക 

ആമുഖം 

അധ്യ്യായം 1 

യേശു കുരിശില്‍ മരിച്ചിട്ടില്ല 

അധ്യ്യായം 2 

ഈസാനബി കുരിശുസംഭവത്തിനുശേഷം 
(ഖുര്‍ആന്‍-ഹദീഥ്‌ തെളിവുകള്‍) 

അധ്യായം 3 

വൈദ്ൃയശാസ്ത്രത്തെളിവുകള്‍ 

അധ്യായം 4 

ഒന്നാം കാണ്ഡം- ചരിത്രഗഗ്രന്ഥങ്ങളില്‍നിന്ന്‌ 
ഈസാനബിയുടെ സഞ്ചാരമാര്‍ഗ്ഗം 

രണ്ടാം കാണ്ഡം- ബുദ്ധമതഗ്രന്ഥങ്ങളില്‍ 
മൂന്നാം കാണ്ഡം- ഇസ്രായേല്യര്‍ ഇന്ത്യയില്‍ 
24 ഗോത്രങ്ങള്‍ 

അനുബന്ധം 


പുനരുത്ഥാനമോ പുനരുജ്ജീവനമോ 


25 


78 


87 


145 


ഹദ്റത്ത്‌ മിര്‍സാ ഗുലാംഅഹ്മദ്(അ) 


അവതാരിക 


ഹദ്റത്ത്‌ വാഗ്ദത്ത്‌ മഹ്ദീ മസീഹ്‌(അആ)ന്റെ ഒരു കര്‍ത്തവ്യം 
കുരിശ്ശുടക്കുകയാണ്‌. ഇതു സംബന്ധമായി അദ്ദേഹത്തിന്റെ 
മസീഹ്‌ ഹിന്ദുസ്ഥാന്‍ മേം (യേശു മിശിഹ ഇന്ത്യയില്‍) എന്ന 
ഈ ഗ്രന്ഥത്തെ അവസാന വാക്കെന്ന്‌ പറയാവുന്നതാണ്‌. ഈ 
ഗ്രന്ഥത്തില്‍ യേശു മിശിഹ കുരിശുസംഭവത്തിനു ശേഷം പല 
സ്തീനില്‍ നിന്ന്‌ പലായനം ചെയ്ത്‌ വിവിധ രാജ്യങ്ങളിലൂടെ 
സഞ്ചരിച്ച്‌ ഇന്ത്യയിലെത്തിയെന്ന്‌ സ്ഥാപിച്ചിരിക്കുന്നു. ഹദ്റത്ത്‌ 
മസീഹ്‌(അ)നെക്കുറിച്ച്‌ ഇക്കാലഘട്ടത്തില്‍ നടക്കുന്ന എല്ലാ 
ത്തരം ഗവേഷണങ്ങളുടേയും അടിത്തറ ഈ ഗ്രന്ഥം തന്നെ 
യാണ്‌. 

ഈ പുസ്തകത്തില്‍ വിവിധ അദ്ധ്യായങ്ങളില്‍ വിഷയത്തെ 
ക്രമീകരിച്ചിരിക്കുന്നു. അത്‌ അനുവാചകര്‍ക്കും ഗവേഷകര്‍ക്കും 
ഏറെ പ്രയോജനപ്രദമാണ്‌. 

ഈ ഗ്രന്ഥത്തിന്റെ പല പതിപ്പുകളും വിവിധ ഭാഷകളില്‍ 
പരിഭാഷയും ഞങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 

ഇപ്പോള്‍ ഇതിന്റെ മലയാളം പരിഭാഷ നാലാം പതിപ്പ്‌ നസാ 
റത്ത്‌ നശ്റോ ഇശാഅത്ത്‌ ഖാദിയാന്‍ (ക്രേന്ദ്ര പ്രസിദ്ധീകരണ 
വിഭാഗം) പ്രസിദ്ധീകരിക്കുകയാണ്‌. 

അല്ലാഹു ഇതിന്റെ പ്രസിദ്ധീകരണത്തില്‍ സഹകരിച്ച എല്ലാ 
വര്‍ക്കും തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ, ഈ പുസ്തകം 
സുമനസ്സുകളുടെ സന്മാര്‍ഗത്തിന്‌ നിമിത്തമാക്കുമാറാകട്ടെ. 
ആമീന്‍ 

സ്വരകട്ടറി പബ്ലിക്കേഷന്‍സ്‌, 
അഹ്മമദിയ്യാ മുസ്‌ലിം ജമാഅത്ത്‌ ഭാരത്‌ 


ചം 
മിഥുല 
ല്യം ച്യുട്യചിലുല്ിലു 
ആമുഖം 


മുസ്‌ലിംകളിലും മിക്ക ക്രിസ്ത്യാനികളിലും യേശുവിന്റെ 
-ഈസാ നബിയുടെ-ആദ്യകാലത്തെയും അവസാന കാലത്തെ 
യും ജീവിതത്തെപ്പറ്റി നിലനില്ക്കുന്ന ഗുരുതരമായ തെറ്റുധാര 
ണകള്‍, അംഗീകൃത യാഥാര്‍ത്ഥ്യങ്ങളെയും, അമുസ്‌ലിംകളുടെ 
പുരാതനരേഖകളില്‍നിന്നും പൊതുവായ ചരിത്രത്തെളിവുക 
ളില്‍നിന്നുമുള്ള ന്യായവാദങ്ങളെയും അടിസ്ഥാനപ്പെടുത്തി 
തെളിയിച്ചു കാട്ടുവാനുദ്ദേശിച്ചാണ്‌ ഞാന്‍ ഈ പുസ്തകം രചി 
ചിട്ടുള്ളത്‌. ഈ തെറ്റുധാരണകളുടെ അപകടകരമായ ദൂഷ്യൃഫ 
ലങ്ങള്‍, താഹീദിനെ-ഏകദൈവ തത്ത്വത്തെ-ഹാനിപ്പെടുത്തു 
കയും നശിപ്പിക്കുകയും ചെയ്തിട്ടുള്ളതിന്‌ പുറമെ, ഈ രാജ്യ 
ത്തെ മുസ്‌ലിംജനസാമാന്യത്തിന്റെ ധാര്‍മിക ജീവിതത്തില്‍, 
ഏറെക്കാലമായി അനഭിലഷണീയവും വിഷമയവുമായ ദുഃസ്വാ 
ധീനം ചെലുത്തിക്കൊണ്ടിരിക്കുന്നതായും കാണപ്പെടുന്നു. 
സന്മാര്‍ഗ്ഗത്തിന്റെ അഭാവം, ദുഷ്ടവിചാരങ്ങള്‍, ഹൃദയകാഠിന്യം 
അനുകമ്പയില്ലായ്മ എന്നിങ്ങനെയുള്ള ആത്മീയരോഗങ്ങള്‍ 
ഇത്തരം അടിസ്ഥാനരഹിതങ്ങളായ കഥകളിലും വിവരണങ്ങ 
ളിലും വിശ്വസിച്ചതിന്റെ ഫലമായി മിക്ക മുസ്ലിം കക്ഷികളിലും 
വ്യാപരിച്ചിരിക്കുകയാണ്‌. മാനുഷികമായ അനുകമ്പ, സഹതാ 
പം, നീതിപ്രേമം, വണക്കം, വിനയബുദ്ധി തുടങ്ങിയ എല്ലാ സല്‍ 
ഗുണങ്ങളും ഈ സമുദായത്തോടു എന്നെന്നേക്കുമായി വിട 
ചോദിച്ചു പിരിയുമെന്ന മട്ടില്‍, ദിവസംതോറും അപ്രത്യക്ഷ 


ട്‌ യേശുമിശിഹാ ഇന്ത്യയില്‍ 


മായിക്കൊണ്ടിരിക്കുകയാണ്‌. ഈ ഹൃദയകാഠിന്യവും ഈ 
അധാര്‍മ്മികതയും അനേകം മുസ്ലിംകളെ കാട്ടുമൃഗങ്ങളെപ്പോ 
ലെയാക്കി മാറ്റിയിരിക്കുന്നു. ഒരു ജൈനനോ ഒരു ബുദ്ധമത 
ക്കാരനോ ഒരു കൊതുകിനെയോ ഒരു ഈച്ചയെയോപോലും 
കൊല്ലാന്‍ പേടിക്കുമ്പോള്‍, അന്യായമായ കൊലപാതകം നട 
ത്തുന്നതില്‍ സര്‍വൃശക്തനായ അല്ലാഹുവിനെപോലും- എല്ലാ 
ജീവജന്തുക്കളെക്കാളും മനുഷ്യജീവനു അവനാണ്‌ ഏറ്റവും 
ഉയര്‍ന്ന വില കല്‍പിച്ചിട്ടുള്ളതെങ്കിലും ഇവര്‍ ഭയപ്പെടുന്നില്ല. 
ഈ ഹൃദയകാഠിന്യവും ക്രൂരതയും അനുകമ്പാദാരിദ്ര്യവും എങ്ങ 
നെയാണുണ്ടായിത്തീര്‍ന്നത്‌? അതിനു കാരണം ഇതാണ്‌: ചെറു 
പൃത്തില്‍ത്തന്നെ ജിഹാദിനെ സംബന്ധിച്ച തെറ്റായ ധാരണക 
ളും കഥകളും അവരുടെ ശ്രവണപുടങ്ങളില്‍ അലയടിക്കുകയും 
അങ്ങനെ അവരുടെ മനസ്സില്‍ അത്‌ രൂഡഃമൂലമാവുകയും ചെയ്യു 
കയാല്‍ സാവധാനത്തില്‍ അവര്‍ ധാര്‍മ്മികമായി ശവപ്രായക്കാ 
രായിത്തീരുകയും തങ്ങളുടെ നിഷ്ഠൂര ചെയ്തികളുടെ കൊടും 
ക്രുരതയെക്കുറിച്ചു ബോധമറ്റവരായിത്തീരുകയും ചെയ്തു. നിര 
പരാധിയായ മറ്റൊരാളെ കൊലചെയ്യുന്ന ഒരാള്‍ കൊല്ലപ്പെടുന്ന 
ആളുടെ കുടുംബത്തില്‍ നാശം വിതറിവെക്കുന്നുവെങ്കിലും അ 
യാള്‍ താനൊരു നന്മ പ്രവര്‍ത്തിച്ചവനെപ്പോലെയാണ്‌ സ്വയം 
കരുതുന്നത്‌; അഥവാ, സ്വസമുദായത്തില്‍ പ്രിയങ്കരനായിത്തീ 
രാനുള്ള ഒരവസരമുണ്ടാക്കിയെന്നു ധരിക്കുന്നു. ഇത്തരം കുറ്റ 
കൃത്യങ്ങള്‍ തടയാനുള്ള ഉപദേശപ്രസംഗങ്ങളോ ഖുത്ബകളോ 
നമ്മുടെ നാട്ടിലെവിടെയും നിര്‍വൃഹിക്കപ്പെടുന്നില്ലാത്തതിനാല്‍- 
അഥവാ അങ്ങനെ പ്രസംഗിക്കുന്നുവെങ്കില്‍ത്തന്നെ അല്പ 
മൊരു കപടഭാവത്തോടെയാവാനേ തരമുള്ളു- സാധാരണക്കാര്‍ 
ഇത്തരം ദുഷ്കൃത്യങ്ങള്‍ക്ക്‌ അംഗീകാരമുള്ളതായി കരുതും. 
ആകയാല്‍, എന്റെ സ്വന്തം സമുദായക്കാരോടുള്ള അനുകമ്പ 
നിമിത്തം മുസ്‌ലിംകള്‍ക്കിടയില്‍ ജിഹാദിനെ സംബന്ധിച്ച്‌ നില 
നില്‍ക്കുന്ന വിശ്വാസങ്ങള്‍-ഇതര സമുദായക്കാരുടെ നേരെ കടു 
ത്ത വിരോധവും ശ്രതുത്വവും പുലര്‍ത്തുന്ന രക്തക്കൊതിയനായ 
ഒരു ഇമാം വെളിപ്പെടുമെന്നുള്ള, ദിര്‍ഘദൃഷ്ടിയില്ലാത്ത ഉലമാ 


യേശുമിശിഹാ ഇന്ത്യയില്‍ 9 


ക്കള്‍ പഠിപ്പിച്ചുപോന്ന തെറ്റായ വിശ്വാസങ്ങളാണെന്ന്‌ വിവരിച്ചു 
കൊണ്ടുള്ള ഒട്ടേറെ പുസ്തകങ്ങള്‍ ഞാന്‍ അറബിയിലും ഉര്‍ദു 
വിലും പേര്‍സ്യനിലും രചിച്ചിരിക്കുന്നു. മതവിശ്വാസകാര്യത്തില്‍ 
വാളുപയോഗിക്കാന്‍ ഇസ്ലാം അനുവദിക്കുന്നേയില്ല; പ്രതിരോ 
ധയുദ്ധങ്ങളിലോ, ഒരു ഭീകരവാഴ്ചക്കാരനെ ശിക്ഷിക്കാനും സ്വാ 
ത്രന്ര്യം ഉയര്‍ത്തിപ്പിടിക്കാനുമുള്ള യുദ്ധങ്ങളിലോ മാത്രമേ വാളു 
പയോഗിച്ചുകൂടു. ഒരു എതിരാളി ജീവനുനേരെ ഭീഷണി ഉയ 
ര്‍ത്തുന്ന തരത്തില്‍ ആക്രമണം നടത്തുമ്പോഴാണ്‌ പ്രതിരോധ 
യുദ്ധത്തിന്റെ ആവശ്യം നേരിടുന്നത്‌. ഇതാണ്‌ ശരീഅത്ത്‌- ധര്‍ 
മ്മശാസ്ര്രമനുവദിച്ചിട്ടുള്ള മൂന്നുതരം യുദ്ധങ്ങള്‍. ഇതല്ലാതെ 
മതം പരത്താന്‍വേണ്ടി മറ്റൊരുതരത്തിലുള്ള യുദ്ധത്തിനും ഇസ്‌ 
ലാം അനുമതി നലകുന്നേയില്ല. ഞാന്‍ ഈ ഗ്രന്ഥങ്ങള്‍ക്ക്‌ ഒട്ടേറെ 
തുക ചെലവാക്കുകയും ഈ രാജ്യത്തും അറേബ്യ, സിറിയ, 
ഖുറാസാന്‍ തുടങ്ങിയ സ്ഥലങ്ങളിലും അവ പ്രസിദ്ധപ്പെടുത്തു 
കയുമുണ്ടായി. എന്നാല്‍, ദൈവാനുഗ്രഹത്താല്‍ ജനഹൃദയങ്ങ 
ളില്‍നിന്ന്‌ ഇത്തരം വിശ്വാസങ്ങളില്‍ അത്ഭുതകരമായ മാറ്റം 
വരുത്തുവാന്‍ സഹായകമായിട്ടുള്ള വ്യക്തമായ സാഹചര്യത്തെ 
ളിവുകളും ചരിര്രരേഖകളും എന്റെ പക്കലുണ്ട്‌. സത്യങ്ങള്‍ മന 
സ്സിലാക്കിത്തുടങ്ങുന്നതോടെ ഇസ്ലാമിലെ സദൃത്തന്മാരുടെ 
ഹൃദയങ്ങളില്‍ വിനയത്തിന്റെയും വണക്കത്തിന്റെയും ദയാദാ 
ക്ഷിണ്ൃത്തിന്റെയും മധുരമനോഹരമായ നീരുറവകള്‍ ഒഴുകി 
ത്തുടങ്ങുകയും രാജ്യത്താകെ ഗുണകരവും അനുഗ്രഹ പൂര്‍ണ്ണ 
വുമായ സ്വാധീനം ഉണ്ടാക്കുന്ന ആത്മീയ പരിവര്‍ത്തനം സംജാ 
തമാകുകയും ചെയ്യും. ക്രിസ്തീയ ഗവേഷകന്മാരും സത്യത്തെ 
ഉറ്റു നോക്കുന്നവരും അതിനായി ദാഹിക്കുന്നവരും എന്റെ ഗ്രന്ഥ 
ത്തില്‍നിന്ന്‌ ഫലമെടുക്കുമെന്നും എനിക്ക്‌ ദ്യഡഃവിശ്വാസമുണ്ട്‌. 
മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും വിശ്വാസസംഹി 
തയുടെ ഭാഗമായിക്കഴിഞ്ഞിട്ടുള്ള അബദ്ധധാരണകള്‍ തിരുത്തു 
കയെന്നതാണ്‌ ഈ പുസ്തകനിര്‍മ്മിതിയുടെ പ്രധാന ഉദ്ദേ 
ശ്യമെന്നു ഞാനിപ്പോള്‍ പറഞ്ഞുവച്ച കാര്യം അല്പമൊരു വിശ 
ദീകരണം അര്‍ഹിക്കുന്നു; ഞാനത്‌ ചുവടെ വിവരിക്കാം. 


10 യേശുമിശിഹാ ഇന്ത്യയില്‍ 


ഈസാനബി(അ)-യേശു-ജീവനോടെ ആകാശത്തേക്കു 
യര്‍ന്നുപോയി എന്നാണ്‌ ബഹുഭൂരിപക്ഷം മുസ്ലിംകളും, 
ക്രിസ്ത്യാനികളും വിശ്വസിക്കുന്നത്‌. യേശു ഇപ്പോഴും ആകാ 
ശത്തില്‍ ജീവിക്കുന്നുവെന്നും, അവസാനകാലത്തു ഒരു ദിവസം 
ഭൂമിയില്‍ ഇറങ്ങി വരുമെന്നുമാണ്‌ ഇത്രയുംകാലം അവര്‍ വിശ്വ 
സിച്ചുവന്നിട്ടുള്ളതും. അവരുടെ വീക്ഷണങ്ങളില്‍, അതായതു 
മുസ്ലിംകളുടെയും അതുപോലെത്തന്നെ ക്രിസ്ത്യാനികളുടെ 
യും വിശ്വാസങ്ങളിലുള്ള വ്യത്യാസം ഇത്രയുമാണ്‌. യേശു കുരി 
ശിന്മേല്‍ മരിച്ചുവെന്നും പിന്നീട ഉയിര്‍ത്തെഴുന്നേറ്റ്‌ ജഡശരീര 
ത്തോടെ സ്വര്‍ഗ്ഗത്തില്‍ കയറിപ്പോകുകയും തന്റെ പിതാവിന്റെ 
വലത്ത്‌ ഭാഗത്ത്‌ ഇരിപ്പുറപ്പിക്കുകയും ചെയ്തുവെന്നും അവ 
സാനനാളില്‍ വിധി നടത്താനായി ഭൂമിയില്‍ ഇറങ്ങി വരുമെന്നും 
ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. ലോകത്തിന്റെ സ്രഷ്ടാവും 
രക്ഷിതാവും ഈ യേശുമിശിഹാ അല്ലാതെ മറ്റാരുമല്ലെന്നും 
അവര്‍ പറയുന്നു. അവസാനനാളില്‍ ശിക്ഷാരക്ഷകള്‍ നല്കു 
ന്നതിന്‌ ഭൂമിയില്‍ അവതരിക്കുന്നതും അദ്ദേഹം തന്നെയായിരി 
ക്കും. തന്നെയും തന്റെ മാതാവിനെയും ദൈവമെന്നു വിശ്വസി 
ക്കാത്തവരെല്ലാം നരകത്തിലെറിയപ്പെടും. അവിടെയാകട്ടെ, കര 
ച്ചിലും, പല്ലുകടിയും ആയിരിക്കും അവര്‍ക്കുള്ള വിധി. എന്നാല്‍, 
മേല്‍പറഞ്ഞ മുസ്‌ലിംകള്‍ പറയുന്നതാകട്ടെ, ഈസാ നബി(അ) 
കുരിശില്‍തറയ്ക്കപ്പെടുകയുണ്ടായിട്ടില്ലെന്നും കുരിശിന്മേല്‍ മരി 
ച്ചിട്ടില്ലെന്നും നേരമറിച്ച്‌, ക്രൂശിക്കാനായി ജൂതന്മാര്‍ അദ്ദേഹത്തെ 
അറസ്റ്റ ചെയ്തപ്പോള്‍ ഒരു മലക്കു പ്രത്യക്ഷപ്പെട്ട ജഡദേഹ 
ത്തോടെ അദ്ദേഹത്തെ ആകാശത്തേക്ക്‌ എടുത്തു കൊണ്ടു പോ 
യിയെന്നും അദ്ദേഹം ഇപ്പോഴും ആകാശത്തില്‍-അതായത്‌ 
യഹ്യാനബി (യോഹന്നാൻ)- താമസിക്കുന്ന രണ്ടാം ആകാശ 
ത്തില്‍-പാര്‍ത്തു വരികയാണെന്നു മത്രെ. ഇതുകൂടാതെ, ഈസാ 
നബി(അ) അല്ലാഹുവിന്റെ ഒരു വലിയ പ്രവാചകനാണെന്നും 
ദൈവമോ ദൈവപുത്രനോ അല്ലെന്നും മുസ്‌ലിംകള്‍ പറയുന്നു 
ണ്ടെങ്കിലും, അവസാന നാളില്‍ അദ്ദേഹം ഡമസ്കസിലെ മിനാ 
രത്തിനടുത്ത്‌ അഥവാ, മറ്റെന്തിന്റെയെങ്കിലും സമീപത്ത്‌ രണ്ടു 


യേശുമിശിഹാ ഇന്ത്യയില്‍ 11 


മലക്കുകളുടെ ചുമലുകളിലൂന്നി ഭൂമിയില്‍ ഇറങ്ങി വരുമെന്നും, 
അദ്ദേഹം ഭൂമിയില്‍ അതിനകം വെളിപ്പെട്ടു കഴിഞ്ഞ ഫാത്വിമ 
വംശജനായ മഹ്ദി ഇമാമിനോടൊപ്പം ചേര്‍ന്ന്‌ എല്ലാ അമു 
സ്ലിംകളേയും അവര്‍ തല്‍ക്ഷണം മുസ്‌ലിംകളായി മാറാത്ത 
പക്ഷം ഒരൊറ്റ ആളേയും ജീവനോടെ അവശേഷിപ്പിക്കാത്ത 
വിധം കൊന്നൊടുക്കുമെന്നും കൂടി മുസ്ലിംകള്‍ വിശ്വസിക്കു 
ന്നു. ചുരുക്കത്തില്‍, ഈസാനബി(അ) ഈ ഭൂമിയിലിറങ്ങിവരു 
മെന്നതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം വഹ്ഹാബികളെന്നു പൊതുവെ 
മുസ്ലിംകള്‍ വിളിച്ചുപോരുന്ന അഹ്‌്ലെഹദഥ്‌ കക്ഷിക്കാരുടെ 
പക്കല്‍, ഹിന്ദുക്കളുടെ മഹാദേവനെപ്പോലെ മുഴുവന്‍ ലോക 
ത്തേയും നിഗ്രഹിക്കുക എന്നതത്രെ. മുസ്ലിമായിത്തീരണമെന്ന 
നിര്‍ദ്ദേശവുമായി ജനങ്ങളെ ആകെ ഭീഷണിപ്പെടുത്തുകയും 
അവര്‍ അവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്ന പക്ഷം വാളുകൊണ്ട്‌ 
അവരെ കൂട്ടക്കൊല ചെയ്യുകയും ചെയ്യും. അദ്ദേഹം ജഡശരീര 
ത്തോടെ ഇപ്പോഴും ആകാശത്തില്‍ ജീവിച്ചിരിക്കുന്നുവെന്നും 
മുസ്ലിംഭരണകൂടങ്ങള്‍ ദുര്‍ബ്ലമായിത്തീരുമ്പോള്‍, അദ്ദേഹം 
ഇറങ്ങിവന്നു അമുസ്‌ലിംകളെ കൊല്ലുകയോ, കൊലപ്പെടുത്തു 
മെന്ന്‌ ഭീഷണിമുഴക്കി മുസ്ലിമായിത്തീരാന്‍ പ്രേരിപ്പിക്കുകയോ 
ചെയ്യുമെന്നും അവര്‍ ഘോഷിക്കുന്നു. ക്രിസ്ത്യാനികളെ സംബ 
ന്ധിച്ചിടത്തോളം, മുകളില്‍ പറഞ്ഞ ഈ കക്ഷികളുടെ ഉലമാ 
ക്കള്‍ പറയുന്നത്‌, യേശു ആകാശത്തില്‍ നിന്നിറങ്ങിവരുമ്പോള്‍ 
ലോകത്തുള്ള കുരിശുകളൊക്കെ അദ്ദേഹം മുറിക്കുമെന്നും 
കൂടാതെ വാളുകൊണ്ട്‌ മറ്റൊട്ടേറെ ക്രൂരകൃത്യങ്ങള്‍ ചെയ്യു 
മെന്നും ഭൂമിയില്‍ രക്തപ്രളയമുണ്ടാക്കുമെന്നുമത്രെ. ഞാന്‍ 
ഇപ്പോള്‍ പറഞ്ഞതുപോലെ മുസ്ലിംകളില്‍പെട്ട ഇക്കൂട്ടര്‍ അതാ 
യത്‌, അഹ്്‌ലെഹദീഥുകാര്‍ തുടങ്ങിയവര്‍ ആവേശപൂര്‍വ്വം വിശ്വ 
സിക്കുന്നത്‌, ഈസാനബി(അ) ഭൂമിയില്‍ ഇറങ്ങുന്നതിന്‌ അലല്‍ 
പഠംമുമ്പവേ ഫാത്വിമയുടെ സന്താനപരമ്പരയില്‍നിന്നുള്ള മുഹ 
മ്മദ്‌ എന്നു പേരായ മഹ്ദി പ്രതൃക്ഷപ്പെടുമെന്നും അദ്ദേഹമാ 
യിരിക്കും ഖലീഫയും രാജാവുമായിരിക്കുകയെന്നുമാണ്‌. മഹ്ദി, 
ഖുറയ്ശി വംശജനായിരിക്കും. ഉടന്‍ കലിമ ചൊല്ലുന്നവരൊഴിച്ച്‌ 


12 യേശുമിശിഹാ ഇന്ത്യയില്‍ 


മറ്റെല്ലാ അമുസ്്‌ലിംകളെയും വാളിനിരയാക്കുകയാണ്‌ അദ്ദേഹ 
ത്തിന്റെ ആവിര്‍ഭാവോദ്ദേശ്യം. ഇമാംമഹ്ദിയുടെ ദൌതൃത്തെ 
സഹായിക്കാനാണ്‌ മസീഹ്‌ ഇറങ്ങി വരുന്നത്‌. മസീഹുതന്നെ 
യും ഒരു മഹ്ദി-വലിയ മഹ്ദി-ആയിരിക്കുമെങ്കിലും കാലത്തിന്റെ 
ഖലീഫ, ഖുറയ്ശി ആയിരിക്കുമെന്നതിനാല്‍ ഈസാനബി(അ) 
അന്നത്തെ ഖലീഫയായിരിക്കയില്ല. മുഹമ്മദ്‌ എന്ന മഹ്ദിതന്നെ 
യായിരിക്കും ഖലീഫ. ഈ രണ്ടുപേരുംകൂടി ഭൂമിയില്‍ മനുഷ്യ 
രക്തത്തിന്റെ പ്രളയം സൃഷ്ടിക്കുമെന്നാണ്‌ മുസ്‌ലിംകള്‍ പറയു 
ന്നത്‌. ലോകചരിത്രത്തില്‍ മുമ്പേയെങ്ങുമുണ്ടായിട്ടില്ലാത്തവിധം 
രക്തം അവര്‍ ചൊരിയുമത്രെ. വെളിപ്പെട്ടുടന്‍ അവര്‍ ഈ രക്ത 
യജ്ഞമായിരിക്കും ആരംഭിക്കുക. അവര്‍ ഉപദേശിക്കാനോ ഉല്‍ 
ബോധിക്കാനോ ദൃഷ്ടാന്തങ്ങള്‍ കാണിക്കാനോ മിനക്കെടില്ല. 
മസീഹ്‌(അ) ഇമാം മുഹമ്മദ്‌ മഹ്ദിയുടെ ഉപദേശകനോ പട 
നായകനോ ആയിരിക്കുന്നതാണ്‌. എന്നാല്‍, മഹ്ദി ഇമാമിന്റെ 
കൈയിലായിരിക്കും ഭരണത്തിന്റെ കടിഞ്ഞാണ്‍. ലോകം മുഴു 
വനും കൂട്ടക്കൊല ചെയ്യാനും അതിരൂക്ഷമായ നടപടികള്‍ ആരം 
ഭിക്കാനും ഹദ്റത്ത്‌ ഇമാംമുഹമ്മദ്മഹ്ദിയെ മസീഹ്‌ പ്രേരിപ്പി 
ക്കും. എന്നുവച്ചാല്‍, അദ്ദേഹം മുമ്പേ ലോകത്തിന്‌ നല്കിയ 
“തിന്മയെ എതിരിടൊല്ലാ!” “ഇടത്തെ ചെകിട്ടത്തടിച്ചാല്‍ വല 
ത്തേതും കാണിച്ചു കൊടുക്കുക” തുടങ്ങിയ ദയാര്‍ഗ്രമായ പാഠ 
ങ്ങള്‍ തിരുത്തിപ്പറയും. എന്നിങ്ങനെയെല്ലാമാണ്‌ അവര്‍ പറയു 
ന്നത്‌. 
യോദ്ധ്യമഹദി 

യേശുവിനെപ്പറ്റി ക്രിസ്ത്യാനികളും മുസ്‌ലിംകളും വിശ്വ 
സിക്കുന്നത്‌ ഇതാണ്‌: ക്രിസ്ത്യാനികള്‍ ചെയ്യുന്നതുപോലെ ഒരു 
എളിയ മനുഷ്യനെ ദൈവം എന്നു വിളിക്കുന്നത്‌ ഒരു വലിയ 
തെറ്റാണെങ്കിലും വഹ്ഹാബികള്‍ എന്നുകൂടി വിളിക്കപ്പെടുന്ന 
“അഹ്്‌ലെഹദീഥ്‌' കക്ഷിക്കാര്‍ ഉള്‍പ്പെടെ ഇസ്ലാമിന്റെ അനു 
യായികളില്‍ ചിലര്‍ രക്തക്കൊതിയനായ മഹ്ദിയെയും മസീ 
ഹിനെയുംപറ്റി പുലര്‍ത്തിവന്നിരുന്ന വിശ്വാസങ്ങള്‍ അവരുടെ 
ധാര്‍മികതയെ വളരെയേറെ ദോഷകരമായി ബാധിച്ചിരിക്കയാ 


യേശുമിശിഹാ ഇന്ത്യയില്‍ 13 


ണ്‌. അവയുടെ ദുസ്ത്റാധീനങ്ങള്‍ കാരണം മറ്റുള്ളവരുമായുള്ള 
അവരുടെ ഇടപാടുകള്‍കത്തന്നെ, വിശ്വസ്തതയിലും സദ്ഭാവന 
യിലും ഈന്നിക്കൊണ്ടുള്ളതല്ലാതായിരിക്കുന്നു. അവര്‍ക്ക്‌ ഒരു 
അമുസ്ലിംഗവര്‍മെന്റിനോട ആത്മാര്‍ത്ഥമായും പൂര്‍ണ്ണമായും 
കൂറുപുലര്‍ത്താന്‍ സാധിക്കുന്നതുമല്ല. അമുസ്ലിംകളെല്ലാം ഉടന്‍ 
മുസ്ലിമായിത്തീരണമെന്നും അല്ലാത്തപക്ഷം അവരെയെല്ലാം 
വധിച്ചുകളയുമെന്നുമുള്ള ഭീഷണിയും നിര്‍ബന്ധവും നിലനില്‍ 
ക്കുന്നിടത്തോളം അതുതന്നെ അഞ്ങേയറ്റത്തെ വിമര്‍ശനത്തിനു 
വിധേയമായിരിക്കുന്നതാണെന്നു ബുദ്ധിയുള്ള ഏതൊരാളും സ 
മ്മതിക്കും. ഒരു മതധര്‍മ്മത്തിന്റെ സത്യവും സൌന്ദര്യവും ഗ്രഹി 
ച്ചറിയുന്നതിനു മുമ്പേ, ഒരാള്‍ ആ മതം സ്വീകരിക്കാന്‍ നിര്‍ബ 
ന്ധിക്കപ്പെടുന്നതും വധഭീഷണിക്കിരയാക്കപ്പെടുന്നതും അങ്ങേ 
യറ്റം പ്രതിഷേധാര്‍ഹമാണെന്നു മനസ്സാക്ഷിയുള്ള ആരും സമ്മ 
തിക്കുന്നതാണ്‌. ആ മതധര്‍മ്മത്തിന്റെ വളര്‍ച്ചയ്ക്കുപകരം അതി 
ന്റെ ശ്രതുക്കള്‍ക്ക്‌ അതില്‍ തെറ്റു കാണാന്‍ അവസരം സൃഷ്ടി 
ക്കുകയാണ്‌ ചെയ്യുകയെന്ന്‌ പറയേണ്ടതില്ലല്ലോ. ഇത്തരം സിദ്ധാ 
ന്തങ്ങളുടെ ഒടുപുലര്‍ച്ച മനുഷ്യഹൃദയങ്ങളില്‍നിന്ന്‌ ആര്‍ദ്ര 
തയും ദയ, നീതിനിഷ്ഠ തുടങ്ങിയ അത്യുന്നതങ്ങളായ മാനു 
ഷിക സദ്ഗുണങ്ങളും അപ്രത്ൃക്ഷമാവുകയും പകരം പകയും 
ശ്രതുതയും വളരുകയും ചെയ്യുമെന്നുള്ളതാണ്‌. പിന്നെ അവ 
ശേഷിക്കുന്നതു മൃഗീയ വികാരങ്ങള്‍ മാത്രം. അതോടെ എല്ലാ 
ഗുണങ്ങളും തുടച്ചു നീക്കപ്പെടും. ഇത്തരം ഉപദേശങ്ങളൊരി 
ക്കലും ദൈവത്തില്‍നിന്നുള്ളതായിരിക്കാന്‍ സാദ്ധ്യമല്ലെന്നു മന 
സ്സിലാക്കേണ്ടതാണ്‌. ദൈവം എല്ലാ ന്യായവിധികളും പൂര്‍ത്തി 
യാക്കിയശേഷമല്ലാതെ ശിക്ഷയിറക്കുന്നവനല്ല. 


അതുകൊണ്ട്‌ ഇക്കാര്യം നല്ലപോലെ ചിന്തിക്കേണ്ടിയിരിക്കു 
ന്നു. ഒരു സത്യമതത്തെ അതിന്റെ സത്യത്തെയും സിദ്ധാന്ത 
ത്തെയും സംബന്ധിച്ചിടത്തോളം തീരെ അജ്ഞനും അറിവി 
ല്ാത്തവനുമായതുകൊണ്ടുമാത്രം ഒരാള്‍ സ്വീകരിക്കാന്‍ തയ്യാ 
റാകാത്ത പക്ഷം അയാളെ ഉടനടി കൊന്നുകളയുന്നത്‌ ന്യായ 
മാണോ? അല്ല, ഈ മനുഷ്യന്‍ സഹതാപമാണ്‌ അര്‍ഹിക്കുന്ന 


14 യേശുമിശിഹാ ഇന്ത്യയില്‍ 


ത്‌. വളരെ ഉദാരമായും സ്നേഹസൌശിീല്യങ്ങളോടുകൂടിയും 
അയാളെ മതത്തിന്റെ സത്യവും സൌന്ദര്യവും ആത്മീയനേട്ടവും 
ഉപദേശിച്ചു ബോദ്ധ്യപ്പെടുത്തുകയാണ്‌ വേണ്ടത്‌. അതിനാല്‍, 
ഇസ്‌ലാമിലെ ഈ കക്ഷികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജിഹാദ്‌ 
തത്ത്വവും, ഇമാംമുഹമ്മദ്‌ എന്ന പേരുള്ള രക്തദാഹിമഹ്ദി 
വെളിപ്പെടാനടുത്തുപോയിയെന്നും അദ്ദേഹത്തിന്റെ സഹായാ 
ര്‍ത്ഥം മസീഹ്‌ ആകാശത്തുനിന്നിറങ്ങി വരുമെന്നും രണ്ടുപേ 
രുംകൂടി അമുസ്‌ലിംകളെ കൊന്നൊടുക്കുമെന്നുമുള്ള വിശ്വാ 
സവും നമ്മുടെ ധാര്‍മ്മികബോധങ്ങള്‍ക്കും ചിന്തകള്‍ക്കും നിര 
ക്കാത്തതും പാടെ എതിരായിട്ടുള്ളതുമത്രെ. എല്ലാ മാനുഷിക 
സല്‍ഗുണങ്ങളും ധര്‍മ്മബോധവും നിശ്ചലമാക്കിക്കളയുകയും 
കാട്ടുനീതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിശ്വാസമല്ലേ 
ഇത്‌? ഇത്തരം വിശ്വാസങ്ങള്‍കൊണ്ടു നടക്കുന്നവര്‍ മറ്റുള്ളവ 
രുമായുള്ള പെരുമാറ്റത്തില്‍ കപടജീവിതം നയിക്കുന്നവരാണ്‌. 
അതുപോലെതന്നെ മറ്റൊരു മതവിശ്വാസക്കാരുടെ ഗവണ്‍മെന്റി 
നോട യഥാര്‍ത്ഥമായ കൂറുപുലര്‍ത്തുവാനും ഇവര്‍ക്ക്‌ സാദ്ധ്യ 
മാവുകയില്ല. ഇവര്‍ ഇത്തരം ഗവണ്‍മെന്റുകളോടു കൂറുപുലര്‍ 
ത്തുന്നുവെന്ന്‌ വഞ്ചനാപരമായിട്ടാണ്‌ പറയുന്നത്‌. അതു തെറ്റു 
മാണ്‌. അതുകൊണ്ടാണ്‌ ഞാന്‍ മുകളില്‍ പറഞ്ഞ ചില അഹ്‌ലെ 
ഹദീഥ്‌ കക്ഷിക്കാര്‍ ബ്രിട്ടീഷിന്ത്യയില്‍ ബ്രിട്ടീഷ്‌ ഗവര്‍മെന്റി 
നെതിരെ ഇരട്ടജീവിതം നയിക്കുന്നത്‌. രഹസ്യത്തില്‍ അവര്‍ 
രക്തദാഹി മഹ്ദിയും രക്തദാഹി മസീഹും വെളിപ്പെടുന്ന ദിവ 
സത്തെപ്പറ്റി ജനങ്ങള്‍ക്ക്‌ ആശയും ആവേശവും നല്‍കുകയും 
അങ്ങനെ പഠിപ്പിച്ചു ഒരുക്കിനിറുത്തുകയും ചെയ്യുമ്പോള്‍, അധി 
കൃതന്മാരുടെ മുന്നില്‍ അവര്‍ക്ക്‌ സ്തുതിഗീതം പാടുകയും അ 
ത്തരം വിശ്വാസങ്ങളൊന്നും തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന്‌ 
അവരുടെ മുന്നിലേറ്റുപറയുകയും ചെയ്യുന്നു. എന്നാല്‍, അവര്‍ 
യഥാര്‍ത്ഥത്തില്‍ അത്തരം ആശയങ്ങളെ എതിര്‍ക്കുന്നുവെങ്കില്‍ 
എന്തുകൊണ്ടു അവരതു പരസ്യമായി എഴുതി പ്രദര്‍ശിപ്പിക്കു 
ന്നില്ല? എന്തുകൊണ്ട്‌ അവര്‍ രക്തദാഹി മഹ്ദിയെയും രക്ത 
ദാഹി മസീഹിനെയും അവരിരുവരും വാതില്‍പ്പടിക്കല്‍ എത്തി 


യേശുമിശിഹാ ഇന്ത്യയില്‍ 15 


ക്കഴിഞ്ഞുവെന്നോണം കാത്തുനില്ക്കുകയും അവരുടെ കൂട്ട 
ക്കൊലയജ്ഞത്തില്‍ പങ്കുചേരാന്‍ ബദ്ധപ്പെടുകയും ചെയ്യുന്നു? 


മഹ്ദിയും ജിഹാദും 


ഇത്തരം വിശ്വാസങ്ങള്‍ ഈ മൌലവിമാരുടെ ധാര്‍മികനില 
വാരംതന്നെ താഴ്ത്തിക്കളഞ്ഞിരിക്കുന്നു. അന്തസ്സും സമാധാന 
തല്‍പരതയും ജനങ്ങളില്‍ ഉപദേശിക്കാന്‍ ഇവര്‍ക്ക്‌ സാദ്ധ്യമ 
ല്ലാതെ വന്നു. മറിച്ച ഒരു കാരണവുംകൂടാതെ മറ്റുള്ളവരെ കൊല്ലു 
കയെന്നത്‌ ഇവരുടെ പക്കല്‍ വലിയൊരു മതധര്‍മ്മമായി മാറി 
യിരിക്കുകയാണ്‌. ചോരക്കൊതിയന്‍ മഹ്ദിയിലും ജിഹാദിനെ 
സംബന്ധിച്ച പൊതുവായ ആശയങ്ങളിലും രഹസ്യത്തില്‍ വി 
ശ്വാസം പുലര്‍ത്തുന്ന ചില വിഭാഗങ്ങള്‍ അഹ്‌ലെ ഹദീഥ്‌ കക്ഷി 
ക്കാരിലുണ്ടെന്ന വസ്തുത ഖേദപൂര്‍വ്വം ഇവിടെ പ്രസ്താവി 
ക്കാതിരിക്കാന്‍ എനിക്ക്‌ സാദ്ധ്യമല്ല. ജിഹാദിനെ സംബന്ധിച്ച 
സത്യയുക്തമായ വിശ്വാസത്തെ ഇവര്‍ എതിര്‍ക്കുന്നു. മറ്റുള്ള 
മതവിശ്വാസക്കാരെയൊക്കെത്തന്നെയും കൊന്നിടുവാന്‍ അവ 
സരം കിട്ടുന്ന പക്ഷം കൊല്ലുന്നതു വലിയൊരു പുണ്യകൃത്യ 
മായിത്തന്നെ അവര്‍ കണക്കാക്കുകയും ചെയ്യുന്നു. എന്നാല്‍, 
ഇസ്ലാമിന്റെ പേരില്‍ മറ്റുള്ളവരെ കൊല്ലാമെന്ന വിശ്വാസവും 
ചോരക്കൊതിയന്‍ മസീഹിന്റെ ആവിര്‍ഭാവം സംബന്ധിച്ച പ്രവ 
ചനങ്ങളിലുള്ള വിശ്വാസവും രക്തംചിന്തി ഇസ്ലാമിനെ പ്രച 
രിപ്പിക്കാനുള്ള അഭിവാഞ്ചയുമെല്ലാം വിശുദ്ധഖുര്‍ആന്റെയും 
വിശ്വസനീയമായ ഹദീഥുകളുടെയും പാഠങ്ങള്‍ക്ക്‌ കടകവിരു 
ദ്ധമായിട്ടുള്ളതത്രെ. നമ്മുടെ നബി(സ) തിരുമേനിക്ക്‌ മക്കയില്‍ 
അവിശ്വാസികളുടെ കൈയാലും അതിനുശേഷവും പീഡന 
ങ്ങളും മര്‍ദ്ദനങ്ങളും സഹിക്കേണ്ടിവന്നിട്ടുണ്ട്‌. ആ മഹാത്മാവ്‌ 
മക്കയില്‍ കഴിച്ചുകൂട്ടിയ പതിമൂന്ന്‌ കൊല്ലക്കാലവും നാനാതര 
മായ അനേകം കഷ്ടനഷ്ടങ്ങളുടെയും എണ്ണമറ്റ ദുരിതങ്ങളു 
ടെയും കാലമായിരുന്നു. അതോര്‍ക്കുമ്പോള്‍ ആരുടേയും കരള 
ലിയും. എന്നാല്‍, തന്റെ ശ്രതുക്കളുടെ നേരെ തിരുമേനി വാളൂ 
രിയില്ല. അവരുടെ ദുര്‍ഭാഷണങ്ങള്‍ക്കു മറുപടി പറഞ്ഞുമില്ല. 


16 യേശുമിശിഹാ ഇന്ത്യയില്‍ 


ഇതിനകം അനേകം സഖാക്കളും ഇഷ്ടശിഷ്യന്മാരും നിഷ്ക 
രുണം നിഗ്രഹിക്കപ്പെടുകയുണ്ടായി. ആ ദിവ്യാത്മാവ്‌ തന്നെയും 
പലതരം വിഷമതകള്‍ക്കും ഇരയാകേണ്ടിവന്നു. അവര്‍ അദ്ദേ 
ഹത്തെ വിഷം കൊടുത്തുകൊല്ലാന്‍ ശ്രമിച്ചു. നബിയെ വധി 
ക്കാന്‍ പലവട്ടം ഗൂഡാലോചനകള്‍ നടത്തി. മക്കയിലെ മൂപ്പന്മാ 
രും ഗോത്രത്തലവന്മാരും ഒത്തുചേര്‍ന്നു ഈ മനുഷ്യനെ എങ്ങ 
നെയെങ്കിലും വധിക്കണമെന്നു ഏകകണ്ഠമായി തീരുമാനിക്കു 
കതന്നെ ചെയ്തു. അപ്പോഴാണ്‌ ദൈവത്തിന്റെ പ്രതികാര നിയമം 
പ്രവര്‍ത്തനത്തില്‍ വന്നത്‌. ആ സമയം തന്റെ വരിഷഠന്മാരുടെ 
യും സത്യസന്ധന്മാരുടെയും സാത്ത്വികന്മാരുടെയും സഹായ 
കനും ആശ്രയ സ്ഥാനവുമായ ദൈവം, ആ നഗരത്തില്‍ തിന്മ 
യല്ലാതെ മറ്റൊന്നും അവശേഷിച്ചിട്ടില്ലാത്തതിനാലും, ജനങ്ങള്‍ 
നബിയെ വധിക്കുവാന്‍ കച്ചകെട്ടിപ്പുറപ്പെട്ടതിനാലും ഉടനെ നാടു 
വിട്ടു കൊള്ളണമെന്ന്‌ നബിയ്ക്ക്‌ അറിവു നലകി. അങ്ങനെ 
ദൈവിക കല്പനപ്രകാരം ആ പുണ്യാത്മാവ്‌ മദീനയ്ക്കു പുറ 
പ്പെട്ടു. ഈ അവസ്ഥയിലും ശ്രതുക്കള്‍ അദ്ദേഹത്തെ തന്റെ പാ 
ട്ടിനു വിട്ടുകളയാതെ പിന്തുടരുകയും ഇസ്ലാമിനെ ചവിട്ടിമെ 
തിക്കാന്‍തന്നെ പുറപ്പെടുകയും ചെയ്തു. ഇപ്രകാരം അവരുടെ 
അക്രമപ്രവര്‍ത്തനങ്ങള്‍ അതിര്‍ കടക്കുകയും നിരപരാധിക 
ളുടെവധം അവര്‍ക്ക്‌ ശിക്ഷ നല്കേണ്ടത്‌ ആവശ്യമായിരിക്കു 
മാറ്‌ വര്‍ദ്ധിച്ചുവരികയും ചെയ്തപ്പോള്‍, ആത്മ രക്ഷാര്‍ത്ഥം 
പ്രതിരോധമായി യുദ്ധം ചെയ്തുകൊള്ളാന്‍ ദൈവം അവര്‍ക്ക്‌ 
അനുവാദം നല്കി. ശരിയായ യുദ്ധത്തിലല്ലാതെ വെറുമൊരു 
ദ്രോഹമെന്ന നിലയില്‍ നിരവധി നിരപരാധികളെ കൊല്ലുകയും 
അവരുടെ സ്വത്തുക്കളെല്ലാം കൊള്ളയടിക്കുകയും ചെയ്തതിന്‌ 
പകരമെന്നോണം അത്തരം പെരുമാറ്റം അവരും അവരുടെ 
സഹായികളും അര്‍ഹിക്കുന്നതുമാത്രമായിരുന്നു. എന്നാല്‍, ഇതി 
നെല്ലാമെതിരില്‍, മക്കാവിജയമുണ്ടായപ്പോള്‍ നമ്മുടെ പ്രവാച 
കനായകന്‍(സ) അത്തരക്കാര്‍ക്കെല്ലാം മാപ്പു നല്‍കുകയാണു 
ണ്ടായത്‌. അതിനാല്‍, തിരുനബിയും സഖാക്കളും മതം പര 
ത്താന്‍വേണ്ടി യുദ്ധം ചെയ്തുവെന്നോ അവര്‍ ആളുകളെ മാര്‍ഗം 


യേശുമിശിഹാ ഇന്ത്യയില്‍ 17 


കൂട്ടാന്‍ സമ്മര്‍ദ്ൃത്ര്രങ്ങള്‍ പ്രയോഗിച്ചുവെന്നോ ആരോപിക്കു 
ന്നതു അങ്ങേയറ്റത്തെ അന്യായവും അനീതിയും മാത്രമാണ്‌. 


അക്കാലത്ത്‌ സകലജനങ്ങളും ഇസ്‌ലാമിന്റെനേരെ പകയും 
വിദ്വേഷവും പുലര്‍ത്തിപ്പോന്നിരുന്നു. ഇസ്‌ലാം ഒരു പുതിയ 
പ്രസ്ഥാനവും മുസ്‌ലിംകള്‍ ഒരു ദുര്‍ബ്ബലന്യൂനപക്ഷവുമെന്ന്‌ 
കരുതി ശ്രതുക്കള്‍ ഇസ്ലാമിന്റെ വേരറുത്തുകളയാനുള്ള ദുരാ 
ലോചനകളില്‍ ഏര്‍പ്പെട്ടിരുന്നു. ഈ കൂട്ടര്‍ വളരെ വേഗം നാമാ 
വശേഷമായിപ്പോകുമെന്നും അവര്‍ ഇനി തലയുയര്‍ത്തുമെന്നു 
സംശയിക്കാന്‍പോലും തരമില്ലെന്നും കൊട്ടിഘോഷിക്കുമാറാ 
കണമെന്ന ആകാഠക്ഷയിലായിരുന്നു ശ്രതുക്കള്‍. ഇക്കാരണ 
ത്താല്‍, ഓരോ നിസ്സാര കാരൃത്തിലും അവരുടെ ഭാഗത്ത്‌ തട 
സ്സങ്ങളും പ്രതിരോധങ്ങളും സൃഷ്ടിക്കപ്പെട്ടിരുന്നു. ഏതെങ്കിലും 
ഗോത്രത്തില്‍നിന്ന്‌ ആരെങ്കിലും ഇസ്‌ലാംമതമ ശ്ശേ ഷിച്ചപങ്കില്‍ 
അവര്‍ ഉടന്‍ കൊല്ലപ്പെടുകയോ അഥവാ അവരുടെ ജീവന്‍ അപ 
കടത്തിലാക്കപ്പെടുകയോ ചെയ്തിരുന്നു. അത്തരമൊരു ഘട്ട 
ത്തില്‍ ആ നവമുസ്്‌ലിംകളില്‍ കനിഞ്ഞു മത്ര്രാന്തന്മാരായ 
അമുസ്‌ലിം ഭരണാധിപന്മാര്‍ക്ക്‌ ശിക്ഷയെന്നോണം, അവര്‍ 
ഇസ്ലാമിന്‌ കീട്പ്പെടണമെന്നും ഇസ്ലാമിക സ്വാത്ന്ത്ര്യത്തിന്റെ 
വാതില്‍ തുറന്നു കിടക്കണമെന്നും അല്ലാഹു വിധിച്ചു. സത്യ 
വിശ്വാസം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവരുടെ മുമ്പിലുള്ള 
തടസ്സങ്ങള്‍ നീക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. അതു ലോക 
ത്തിനുനേരെ ദൈവം കാണിച്ച കാരുണ്യപ്രകടനമായിരുന്നു. 
അതാര്‍ക്കും ദ്രോഹം വരുത്തിവച്ചതുമില്ല. 


മതത്തില്‍ ബലാല്‍ക്കാരമില്ല 


എന്നാല്‍, ഇക്കാലത്ത്‌ അമുസ്ലിം ഭരണാധിപന്മാര്‍ ഇസ്ലാ 
മിന്റെ കാരൃത്തില്‍ ഇടപെടുന്നില്ലെന്നതു പ്രത്യക്ഷമാണ്‌. 
ഇസ്ലാമിന്റെ അടിസ്ഥാന കര്‍മ്മാനുഷ്ഠാനങ്ങളെ അവര്‍ നിരോ 
ധിച്ചിട്ടില്ല. പുതുമുസ്ലിംകളെ അവര്‍ കൊന്നുകളയുന്നില്ല. അവ 
രെ തുറുങ്കിലടച്ച്‌ ഭേദ്യം ചെയ്യുന്നില്ല. അങ്ങനെയിരിക്കെ അവര്‍ 
ക്കെതിരെ ഇസ്‌ലാമിന്റെ വാള്‍ എന്തിനു ചുഴറ്റപ്പെടണം? മത 


18 യേശുമിശിഹാ ഇന്ത്യയില്‍ 


കാര്യത്തില്‍ ബലപ്രയോഗത്തെ ഇസ്ലാം ഒരിക്കലും അനുകൂ 
ലിച്ചിട്ടില്ല. വിശുദ്ധഖുര്‍ആനും ഹദീഥുകളും ചരിത്രരേഖകളും 
സൂക്ഷ്മമായി പരിശോധിക്കുകയും കഴിയുന്നിടത്തോളം ശ്രദ്ധാ 
പൂര്‍വ്വം പഠിക്കുകയും ചെയ്യുകയാണെങ്കില്‍, മതധര്‍മ്മം പരത്താ 
നായി ഇസ്‌ലാം വാള്‍ ചുഴറ്റിയെന്ന ആരോപണം തികച്ചും അടി 
സ്ഥാനരഹിതമാണെന്നു മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകുക 
യില്ല. ഖുര്‍ആനും ഹദീഥുകളും വിശ്വാസ്യങ്ങളായ ഇസ്ലാമിക 
ചരിത്രരേഖകളും നിഷ്പക്ഷമായി പഠിച്ചിട്ടില്ലാത്തവരാണ്‌ ഇത്ത 
രം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്‌. അവര്‍ പച്ചക്കള്ളങ്ങള്‍ 
തോന്നിയപോലെ കൂട്ടിക്കലര്‍ത്തിക്കൊണ്ടു തെറ്റായ ആരോപ 
ണങ്ങള്‍ തൊടുത്തുവിട്ടു. എന്നാല്‍, ഈ ആരോപണങ്ങളില്‍ 
സത്യമുണ്ടോ എന്നറിയാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന 
വരുടെ ദാഹവും വിശപ്പും അകറ്റാനുള്ള സമയമടുത്തിരിക്കു 
ന്നുവെന്നു എനിക്കറിയാം. ഖുര്‍ആന്‍ എന്ന വിശുദ്ധഗ്രന്ഥം “ലാ 
ഇക്റാഹ ഫിദ്ദീന്‍' മതത്തില്‍ ബലാല്‍ക്കാരമില്ല- അതായതു, 
മതത്തില്‍ പ്രവേശിക്കുന്ന കാര്യത്തില്‍ ഒരു ബലപ്രയോഗവും 
പാടില്ല - എന്നു വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കിയിരിക്കെ, 
ആ ഇസ്ലാംമതധര്‍മ്മത്തെപ്പറ്റി ബല്പപയോഗത്തിന്റെ മതമെന്നു 
പറയാമോ? പരിശുദ്ധമക്കയില്‍ പതിമുന്നുകൊല്ലക്കാലം തിന്മയെ 
തിന്മകൊണ്ട്‌ നേരിടരുതെന്നും ക്ഷമയും സഹനവും കൈക്കൊ 
1. ഈ ആരോപണത്തിന്‌ ഏറ്റവും ശക്തിമത്തായ പിന്തുണനലകുന്നത്‌ ഇസ്‌ലാ 
മില്‍ അടുത്ത കാലത്ത്‌ ഉടലെടുത്ത ഫാഷിസ്റ്റ്‌ കക്ഷിയായ “ജമാഅത്തെ ഇസ്ലാ 
മി'യാണ്‌. അതിന്റെ സ്ഥാപകനായ അബുല്‍അഅലാ സാഹിബ്‌ മാദൂുദി വാളിനെ 
പ്രകീര്‍ത്തിച്ച്‌ പറഞ്ഞത്‌ ഇങ്ങനെ: “,്പരബോധനങ്ങളും ഉപദേശങ്ങളും വ്യര്‍ത്ഥ 
മായി പരിണമിച്ചശേഷം ഇസ്‌ലാംമതപ്രബോധകന്‍ വാള്‍ കൈയിലെടുത്തപ്പോള്‍ 
മനുഷ്യഹൃദയങ്ങളില്‍നിന്ന്‌ ക്രമത്തില്‍ ക്രമത്തില്‍ തിന്മയുടെയും അക്രമങ്ങളു 
ടെയും കറകള്‍ നീങ്ങിത്തുടങ്ങി”. (അല്‍ജിഹാദ്‌ ഫില്‍ഇസ്ലാം: 137-138) ഇസ്ലാ 
മിന്റെ വിശ്വപ്രചാരത്തെപ്പറ്റി കൂലങ്കഷമായ പഠനം നടത്തിയ വിശ്രുത ഓറിയന്റ്‌ 
ലിസ്റ്റ്‌ സര്‍. തോമസ്‌ ആര്‍നോള്‍ഡ്‌ തന്റെ വിശ്വവിഖ്യാതമായ ',്രീച്ചിംഗ്‌ ഓഫ്‌ 
ഇസ്ലാം” എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതി: “മുസ്‌ലിം ഭരണത്തിന്റെ ആദ്യ 
ഘട്ടത്തില്‍ ക്രിസ്ത്യന്‍ പ്രജകളുടെനേരെ പ്രകടിപ്പിച്ചു പോന്നിരുന്ന സഹി 
ഷ്ണുതവച്ചു നോക്കുമ്പോള്‍ മതപരിവര്‍ത്തനത്തിന്റെ അടിസ്ഥാന വസ്തുത വാളാ 
യിരുന്നുവെന്ന പൊതു നിഗമനം ഒട്ടും തൃപ്തികരമായി തോന്നുന്നില്ല. മര്‍ദ്ദന 


ത്തിന്റേതല്ലാത്ത മറ്റേതെങ്കിലും ഉദ്ദേശ്യം അവരുടെ പ്രവര്‍ത്തനങ്ങളില്‍ കണ്ടെ 
ത്താന്‍ നാം നിര്‍ബന്ധിതരാകുന്നതാണ്‌.” (2.69 )-പരി: 


യേശുമിശിഹാ ഇന്ത്യയില്‍ 19 


ള്ളണമെന്നും തന്റെ സഖാക്കളോടും സ്നേഹിതരോടും രാവും 
പകലുമായി ഉപദേശിച്ചു കൊണ്ടിരുന്നിട്ടുള്ള ഒരു വന്ദ്യാത്മാ 
വിന്റെ പേരില്‍ ബലപ്രയോഗം നടത്തിയതായുള്ള ആരോപണം 
ഉന്നയിക്കാവുന്നതെങ്ങനെ? എന്നാല്‍, ശ്രതുക്കളുടെ അത്യാചാ 
രങ്ങള്‍ അതിരുകടന്നപ്പോള്‍ ഇസ്‌ലാംധര്‍മ്മത്തെ വേരോടെ നശി 
പ്പിക്കാനായി സകലശക്തികളും ഒന്നിച്ചു ചേര്‍ന്നു ശ്രമിച്ചപ്പോള്‍, 
“വാളുയര്‍ത്തിയവന്‍ വാളാല്‍ നശിക്കണം” എന്ന നിര്‍ബന്ധത്തി 
ല്‍ ദൈവത്തിന്റെ അഭിമാനബോധം തിളച്ചു മറിയുകയാണുണ്ടാ 
യത്‌. ഖുര്‍ആന്‍ ഒരിക്കലും ബലപ്രയോഗത്തിന്റെ പാഠം നല്കി 
യിട്ടില്ല. ബല്പ്രയോഗത്തിന്റെ പാഠം നല്കിയിരുന്നെങ്കില്‍ നമ്മു 
ടെ നബി(സ) തിരുമേനിയുടെ തിരുസഖാക്കള്‍ പരീക്ഷാഘട്ട 
ങ്ങളില്‍ ആത്മാര്‍ത്ഥതയുള്ള സത്യവിശ്വാസികളെപ്പോലെ 
ആര്‍ജ്ജവം കാണിക്കാന്‍ പ്രാപ്തരായിത്തീരുമായിരുന്നില്ല. 
നമ്മുടെ നബി(സ) തിരുമേനിയുടേയും സ്വഹാബാക്കളുടേയും 
ആത്മാര്‍ത്ഥത ഇവിടെ എടുത്തു പറയേണ്ടതായുണ്ടോ? അവ 
രുടെ സത്യസന്ധതയുടെയും ആത്മാ ര്‍ത്ഥതയുടെയും മാതൃക 
കള്‍ മറ്റൊരു സമുദായത്തിലും തുല്യത കാണാന്‍ കഴിയാത്ത 
തരത്തിലുള്ളതത്രെ. ഖഡ്ഗങ്ങള്‍ക്ക്‌ കീഴിലും അവര്‍ തങ്ങളു 
ടെ ആത്മാര്‍ത്ഥതയും സത്യസന്ധതയും കൈയൊഴിച്ചില്ല. സുദീ 
പ്തമായ ഹൃദയത്തില്‍ നിന്നും മനസ്സില്‍ നിന്നും മാത്രമല്ലാതെ 
പ്രത്ൃക്ഷപ്പെടുമാറില്ലാത്ത സതൃസന്ധതയും ആത്മാര്‍ത്ഥതയും 
അവര്‍ പരിശുദ്ധനബിയുടെ സാന്നിദ്ധ്യത്തില്‍ പ്രദര്‍ശിപ്പിച്ചു. 
ചുരുക്കിപ്പറഞ്ഞാല്‍, ഇസ്‌ലാമില്‍ ബല്പയോഗത്തിനു ഒരു സ്ഥാന 
വുമില്ല. 


മൂന്നുതരത്തിലുള്ള യുദ്ധത്തിന്‌ മാര്തമെ ഇസ്‌ലാം അനു 
വാദം നല്‍കുന്നുള്ളൂ: 

1 പ്രതിരോധകം- എന്നുവച്ചാല്‍, ആത്മരക്ഷയക്കു വേണ്ടി 
യുള്ള യുദ്ധം. 


2. പ്രതിക്രിയാപരം- എന്നുവച്ചാല്‍, ചോരക്ക്‌ ചോര എന്ന 
നിലയില്‍ ശിക്ഷാരൂപത്തിലുള്ള യുദ്ധം. 


20 യേശുമിശിഹാ ഇന്ത്യയില്‍ 


3. പ്രമോചനപരം- എന്നുവച്ചാല്‍, ഇസ്ലാമിനെ ആശ്ലേ 
ഷിക്കുന്നവരെ നിഗ്രഹിക്കുന്ന ഭീകരമര്‍ദ്ദക ഭരണാധികാരിക 
ളില്‍നിന്നു മോചനം പ്രാപിക്കാനുള്ള സ്വാതന്ത്ര്യസമരം. 


ബലം്രപയോഗിച്ചും കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തിയും 
ആരെയെങ്കിലും മാര്‍ഗംകൂട്ടാനുള്ള നിര്‍ദ്ദേശം ഇസ്‌ലാമിലില്ലാ 
ത്തനിലക്ക്‌ രക്തദാഹി മഹ്ദിയുടെയും രക്തദാഹി മസീഹിന്റെ 
യും ആവിര്‍ഭാവത്തെ കുറിച്ചുള്ള പ്രതിക്ഷ നിരര്‍ത്ഥകമാണെ 
ന്നു വൃക്തമാണല്ലോ. ഖുര്‍ആന്റെ അദ്ധ്യാപനങ്ങള്‍ക്ക്‌ വിപരീ 
തമായി ജനങ്ങളെ മുസ്്‌ലിംകളാക്കാന്‍ വാളുപയോഗിക്കുന്ന 
ഒരാള്‍ പ്രത്ൃക്ഷപ്പെടുകയെന്നത്‌ ഒരിക്കലും സംഭാവ്യമല്ല. ഇത്‌ 
മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമോ മനുഷ്യന്റെ ധാര 
ണാശക്തിക്കതീതമായിട്ടുള്ള പ്രശ്നമോ അല്ല. സ്വാര്‍ത്ഥതാല്‍പ 
ര്യങ്ങള്‍ കാരണം, വിഡ്ഡികള്‍ ഒരു പക്ഷേ, അങ്ങനെയെല്ലാം 
വിശ്വസിച്ചെന്നുവരും. മഹ്ദിഇമാം യുദ്ധം ചെയ്ത്‌ തങ്ങള്‍ക്കു 
വഹിക്കാന്‍ കഴിയാത്ത്രത മുതലുകള്‍ നേടിക്കൊടുക്കുമെന്നാ 
വും ഈ മൌലവിമാര്‍ പുലര്‍ത്തിപ്പോരുന്ന ധാരണ! ഇക്കാലത്തെ 
മൌലവിമാരെല്ലാം ദരിദ്രരാണല്ലോ! അവരെല്ലാം മഹ്ദിഇമാമിന്റെ 
വരവും കാത്തിരിപ്പാണ്‌. തങ്ങളുടെ സ്വാര്‍ത്ഥപരമായ ആഗ്രഹ 
ങ്ങളെല്ലാം മഹ്ദി വെളിപ്പെടുന്നതോടെ നിറവേറ്റപ്പെടുമെന്ന 
വിചാരത്തില്‍ പാവങ്ങള്‍ രാവും പകലും തള്ളിനീക്കുന്നു. അതു 
കൊണ്ട്‌, ഇത്തരമൊരു മഹ്ദിയില്‍ വിശ്വാസം കൊള്ളാത്ത ആള്‍ 
ക്കെതിരെ അവര്‍ അണിനിരക്കുന്നതില്‍ അത്ഭുതമില്ല. അത്തര 
മൊരാളെ അവര്‍ കാഫിനെന്നു മുദ്രകുത്തി ഇസ്‌ലാമിക വൃത്ത 
ത്തില്‍നിന്നു പുറന്തള്ളാനൊരുങ്ങുന്നു. ഈ കൂട്ടരുടെ കണ്ണില്‍ 
ഞാനും ഒരു കാഫിറായിത്തീര്‍ന്നിരിക്കുന്നു. അതെ, ഇക്കാര 
ണത്താല്‍ത്തന്നെ. എ നത്തെന്നാല്‍, ഞാന്‍ രക്തദാഹി മഹ്ദിയി 
ലും ചോരക്കൊതിയന്‍ മസീഹിലും വിശ്വസിക്കുന്നില്ല. അല്ല, 
ഞാന്‍ അത്തരം നിരര്‍ ത്ഥക ആശയങ്ങളെ വെറുക്കുകയും അവ 
ജ്ഞയോടെ തള്ളിക്കളയുകയും ചെയ്യുന്നു. അവരുടെ ഭാവന 
യിലുള്ള ഇത്തരം മഹ്ദിയിലും ഇത്തരം മസീഹിലും വിശ്വസി 
ക്കാത്തതിനാണ്‌ അവരെന്നെ കാഫിറാക്കിയിരിക്കുന്നത്‌. എന്നു 


യേശുമിശിഹാ ഇന്ത്യയില്‍ 21 


മാത്രമല്ല, ദൈവത്തില്‍നിന്നുള്ള വ്യക്തമായ വെളിപാടനുസരിച്ച്‌ 
ബൈബിളിലും ഖുര്‍ആനിലും ഹദീഥുകളിലും സുവിശേഷം 
അറിയിക്കപ്പെട്ട സത്യമഹ്ദിയും വാഗ്ദത്തം ചെയ്യപ്പെട്ട സത്യമ 
സീഹും ഞാന്‍ തന്നെയാണെന്നു ഞാന്‍ പരസ്യമായി പ്രഖ്യാ 
പിച്ചിട്ടുള്ളതും എന്നെ കാഫിറാക്കിയതിനുള്ള കാരണം തന്നെ. 
എന്നാല്‍, മഹ്ദീമസീഹാണെന്നു വാദിക്കുന്ന എനിയ്ക്ക്‌ വാളോ 
തോക്കോ നല്കപ്പെട്ടിട്ടില്ല. വിനയത്തോടും സൌമൃതയിലും ജന 
ങ്ങളെ ദൈവത്തിങ്കലേക്ക്‌ വിളിക്കാനാണ്‌ ഞാന്‍ ആജ്ഞാപി 
ക്കപ്പെട്ടിട്ടുള്ളത്‌. ആ ദൈവമാകട്ടെ, നിത്യനും മാറ്റമില്ലാത്തവനും 
പരമപരിശുദ്ധനും പരമജ്ഞാനിയും പരമകാരുണികനും പര 
മനീതിമാനുമായ സത്യദൈവമാകുന്നു. 


ഞാന്‍ വെളിച്ചം 


ഈ ഇരുണ്ടകാലഘട്ടത്തിലെ വെളിച്ചമാകുന്നു ഞാന്‍. ഇരു 
ട്ടില്‍ നടക്കുന്നവര്‍ക്കായി പിശാച്‌ ഒരുക്കിവച്ച പടുകുഴികളില്‍ 
വീഴുന്നതില്‍നിന്ന്‌ എന്നെ പിന്തുടരുന്നവര്‍ രക്ഷിക്കപ്പെടും. 
സമാധാനത്തിലൂടെയും വിനയമാര്‍ഗ്ഗത്തിലും സത്യദൈവത്തി 
ലേക്ക്‌ ജനങ്ങളെ വഴിനടത്തുന്നതിനും ഇസ്‌ലാമില്‍ ധാര്‍മ്മിക 
തക്കുള്ള സ്ഥാനം ഈന്നിയുറപ്പിക്കുന്നതിനുമായിട്ടത്രെ എന്നെ 
ദൈവം അയച്ചിട്ടുള്ളത്‌. സത്യാന്വേഷികള്‍ക്ക്‌ സംതൃപ്തി പ്രദാ 
നം ചെയ്യുന്ന സ്വര്‍ഗ്ഗീയാടയാളങ്ങള്‍ ദൈവം എനിക്കുവേണ്ടി 
വെളിപ്പെടുത്തിയിരിക്കുന്നു. എനിക്ക്‌ പിന്തുണ നല്കിക്കൊണ്ട്‌ 
അല്ലാഹു അത്ഭുതങ്ങള്‍ കാണിച്ചു. ദിവ്ൃദൌത്യം വാദിക്കുന്ന 
സത്യത്മാക്കളുടെ അടയാളമായി വേദ്രന്ഥങ്ങള്‍ വിവരിച്ചുത 
രുന്നപരപകാരം അദൃശ്യകാരണങ്ങളെക്കുറിച്ചും ഭാവിയെപ്പറ്റിയു 
മുള്ള രഹസ്യവിവരങ്ങള്‍ എനിക്ക്‌ ദൈവം വെളിപ്പെടുത്തി തന്നി 
രിക്കുന്നു. അവന്‍ എനിക്കു പാവനവും വിശുദ്ധവുമായ ജ്ഞാനം 
നല്കി എന്നെ അനുഗ്രഹിച്ചിരിക്കുന്നു. അതി നാല്‍ സത്യത്തെ 
വെറുക്കുകയും ഇരുട്ടിനെ ഇഷ്ടപ്പെടുകയും ചെ യ്യുന്ന ആത്മാ 
ക്കള്‍ എനിക്കെതിരെത്തിരിഞ്ഞു. എന്നാല്‍, എനി ക്കാകുവോളം 
ഞാന്‍ മനുഷ്യവംശത്തിനു നേരെ അനുകമ്പാലു ആയിരിക്കു 
ന്നതാണ്‌. 


22 യേശുമിശിഹാ ഇന്ത്യയില്‍ 


ഈ കാലഘട്ടത്തില്‍ ക്രിസ്ത്യാനികളോടുള്ള ഏറ്റവും വലി 
യ അനുകമ്പാപ്രകടനം അവരുടെ ശ്രദ്ധ സത്യദൈവത്തിലേക്ക്‌ 
ക്ഷണിക്കുക എന്നതു തന്നെയാണ്‌. ആ സത്യദൈവം ജനിക്കു 
കയും മരിക്കുകയും കഷ്ടമനുഭവിക്കുകയും ചെയ്യാത്ത ദൈവ 
മാകുന്നു. ആദ്യത്തെ ഖേചരങ്ങളെ ഗോളാകൃതിയില്‍ സൃഷ്ടിച്ച 
വനാണ്‌ ദൈവം. ഗോളത്തിനെന്നപോലെ ദൈവത്തില്‍ ഏകീ 
ഭാവവും ഉന്മുഖരാഹിത്യവുമാണുള്ളത്‌. ഇതത്രെ ഈ പ്രകൃതി 
നിയമം വഴി നല്കീട്ടുള്ള ആത്മീയദര്‍ശനത്തിലടങ്ങിയ തത്ത്വ 
സാരം! അതുകൊണ്ടുതന്നെയാണ്‌ ശൂന്യമണ്ഡലത്തില്‍ സ്ഥിതി 
ചെയ്യുന്ന ഒന്നും ത്രികോണാകൃതിയില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാ 
ത്തത്‌. എന്നുവച്ചാല്‍, ദൈവം ആദ്യത്തില്‍ സൃഷ്ടിച്ച ഭൂമി, 
ആകാശം, സൂര്യച്ന്്രന്മാര്‍, നക്ഷ്ധ്രങ്ങള്‍, ധാതുക്കള്‍ തുടങ്ങി 
യവജയെല്ലാംതന്നെ ഗോളരൂപത്തിലുള്ളതത്രെ. ഈ ഗോളരൂപം 
ഐക്യഭാവത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. ഏതൊരു ദൈവ 
ത്തിന്റെ സൃഷ്ടികള്‍ ദൈവം ത്രിത്വസങ്കല്പത്തില്‍നിന്ന്‌ മുക്ത 
മാണെന്ന്‌ പ്രഖ്യാപിക്കുന്നുവോ ആ പ്രത്യേക ദൈവത്തിലേക്ക്‌ 
ക്രിസ്ത്യാനികളെ വഴി നടത്തുക എന്നതിനേക്കാള്‍ ഉപരിയാ 
യിട്ടുള്ള അനുകമ്പാ പ്രകടനം മറ്റൊന്നും തന്നെയില്ല. 


മുസ്‌ലിംകളോട കാണിക്കാനുള്ള ഏറ്റവും വലിയ സഹാ 
നൂഭൂതി അവരില്‍ ധാര്‍മ്മികപരിഷ്കരണം വരുത്തുകയും രക്ത 
ക്കൊതിയന്‍ മഹ്ദീമസീഹിന്റെ ആവിര്‍ഭാവം സംബന്ധിച്ച്‌ 
അവര്‍ പുലര്‍ത്തിപ്പോരുന്ന ഇസ്ലാമിക പാഠങ്ങള്‍ക്ക്‌ വിരുദ്ധ 
മായ വിശ്വാസ പ്രതീക്ഷകള്‍ അവരില്‍നിന്ന്‌ അകറ്റിക്കളയുകയും 
ചെയ്യുകയെന്നതത്രെ. ഇസ്‌ലാമിനെ വാള്‍മുനകാട്ടി പ്രചരിപ്പി 
ക്കുന്ന ഒരു യോദ്ധ്യമഹ്ദി വെളിപ്പെടുമെന്നു ഇക്കാലത്തെ ചില 
മുസ്ലിം പണ്ഡിതന്മാര്‍ പ്രചരിപ്പിക്കുന്ന വിശ്വാസ്രപതീക്ഷകള്‍ 
ഖുര്‍ആന്റെ പാഠങ്ങള്‍ക്ക്‌ വിരുദ്ധമായിട്ടുള്ളതും അത്യാര്‍ത്തി 
യുടെയും സ്വാര്‍ത്ഥവിചാരത്തിന്റെയും ഫലമായിട്ടുള്ളതുമാണെ 
ന്നു ഞാന്‍ മുകളില്‍ വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ട്‌ നേര്‍ 
ക്കുനേരെ ചിന്തിക്കുന്ന സത്യസ്നേഹിയായ ഒരു മുസ്ലിമിന്‌ 
ഇത്തരം വിശ്വാസങ്ങളും ആശയങ്ങളും ഉപേക്ഷിക്കാന്‍ ഖുര്‍ 


യേശുമിശിഹാ ഇന്ത്യയില്‍ 23 


ആന്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുകയും ഇസ്ലാമിലേക്ക്‌ ഒരാളെ 
മാര്‍ഗ്ഗം കൂട്ടുന്നതിന്‌ കൊല്ലുമെന്ന ഭീഷണി പ്രയോഗിക്കുന്നത്‌ 
ദിവ്യവചനങ്ങള്‍ക്ക്‌ തികച്ചും എതിരായിട്ടുള്ളതാണെന്ന്‌ ചിന്തി 
ച്ചറിയുകയും മാത്രമേ വേണ്ടു. ഈ തെറ്റായ ആശയങ്ങളെ ഖ 
ണ്ഡിക്കുന്നതിന്‌ ഈ ഒരൊറ്റ വാദഗതി മതിയാകും. എന്നാലും 
ഈ സഹാനുഭൂതി കാരണമായിത്തന്നെ മേല്‍പ്പറഞ്ഞ ആശയ 
ങ്ങളെ ചരിത്രത്തില്‍നിന്നും മറ്റുമുള്ള വ്യക്തമായ അനുകൂല 
ത്തെളിവുകള്‍ മുഖേന ഖണ്ഡിച്ചുകാട്ടാന്‍ ഞാന്‍ നിശ്ചയിച്ചിരി 
ക്കുകയാണ്‌. അതുകൊണ്ട്‌, യേശു കുരിശിന്മേല്‍ മമരിച്ചിട്ടില്ലെന്നും 
അദ്ദേഹം ആകാശത്തേക്കുയര്‍ന്ന്‌ പോയിട്ടില്ലെന്നും ആകാശ 
ത്തില്‍നിന്ന്‌ അദ്ദേഹം എന്നെങ്കിലും വീണ്ടും ഭൂമിയില്‍ ഇറ 
ങ്ങിവരുമെന്ന്‌ കരുതാവതല്ലെന്നും നേരെമറിച്ച്‌ അദ്ദേഹം 120 
-ാഠ വയസ്സില്‍ കശ്മീരിലെ ശ്രീനഗറില്‍വച്ച്‌ ചരമം പ്രാപിച്ചു 
വെന്നും ആ നഗരത്തിലെ ഖാന്‍യാര്‍ തെരുവില്‍ അദ്ദേഹത്തിന്റെ 
മൃതകുടിീരം സ്ഥിതിചെയ്യുന്നുവെന്നും ഞാന്‍ ഈ ഗ്രന്ഥത്തില്‍ 
തെളിയിച്ചു കാട്ടുന്നതാണ്‌. 


ഞാന്‍ ഈ ഗവേഷണഗ്രന്ഥത്തെ പത്തു അദ്ധ്യായങ്ങളും 
ഒരു സമാപ്തവുമായി തരം തിരിച്ചിരിയ്ക്കുന്നു. 1. ബൈബിള്‍ 
തെളിവുകള്‍. 2. വിശുദ്ധ ഖുര്‍ആന്‍, ഹദീഥ്‌ തെളിവുകള്‍. 3. 
വൈദൃശാസ്ര്ത ഗ്രന്ഥങ്ങളുടെ തെളിവുകള്‍. 4. ചരിര്രരേഖക 
ളുടെ തെളിവുകള്‍. 5. പരമ്പരയാ പറഞ്ഞു വന്നിട്ടുള്ള വാമൊ 
ഴികള്‍. 6. അനുവാചകരുടെ അഭിപ്രായ ഐകൃത്തില്‍നിന്ന്‌ നമു 
ക്കു കിട്ടിയ തെളിവുകള്‍. 7. യുക്തിന്യായപരമായ തെളിവുകള്‍. 
8. എനിയ്ക്കു ലഭിച്ച പുതിയ വെളിപാടുകളുടെ അടിസ്ഥാന 
ത്തിലുള്ള തെളിവുകള്‍. ഇങ്ങനെ എട്ടു തെളിവുകള്‍ക്കു പുറ 
മെ, ഒമ്പതാമതായി ഇസ്ലാമിലേയും, ക്രിസ്തുമതത്തിലേയും 
അദ്ധ്യാപനങ്ങളുടെ സംക്ഷിപ്തമായ ഒരു താരതമ്ൃയപഠനവും 
ഇസ്‌ലാമിന്റെ സത്ൃത്തിലേയ്ക്കുള്ള തെളിവുകളുമടങ്ങിയ ഒര 
ദ്ധ്യായവും. പത്താമത്തെ അദ്ധ്യായത്തില്‍ ദൈവം എന്നെ 
നിയോഗിച്ചതിലേയ്ക്കുള്ള തെളിവുകള്‍ വിവരിയ്ക്കുന്നതാണ്‌. 


24 യേശുമിശിഹാ ഇന്ത്യയില്‍ 


ഒടുവിലത്തെ സമാപ്തത്തില്‍ ചില പ്രധാനപ്പെട്ട ഉപദേശങ്ങളും 
മാര്‍ഗനിര്‍ദ്ദേശങ്ങളും അടങ്ങിയിരിക്കും. 


അനുവാചകര്‍ ഈ ഗ്രന്ഥം അതിീവ്രശദ്ധയോടുകൂടി പഠി 
ക്കുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു. ദുരുഹങ്ങളെ അടിസ്ഥാന 
മാക്കി മുന്‍വിധിയോടെ ഈ സത്യങ്ങളെ വലിച്ചെറിഞ്ഞുകളയ 
രുതെന്നു ഞാനവരോടഭ്യര്‍ത്ഥിച്ചുകൊള്ളുന്നു. എന്റെ ഈ ഗവേ 
ഷണ്രഗന്ഥം ധിറുതിയിൽ എഴുതിത്തള്ളിയതല്ലെന്നു ഞാനവരെ 
ഓര്‍മ്മപ്പെടുത്തട്ടെ. അല്ല, ഈ ഗ്രന്ഥത്തിലുന്നയിച്ചിട്ടുള്ള തെളി 
വുകള്‍ ഗവേഷണനിഷ്ണാതവും അഗാധചിന്തയുടെ ഫലവു 
മത്രെ! ഈ സംരംഭത്തില്‍ എനിയ്ക്ക്‌ സഹായം നല്‍കുന്നതിനും 
അവന്റെ സവിശേഷമായ വെളിപാടുകളാലും ആത്മപ്രചോദന 
ങ്ങളാലും സത്യത്തിന്റെ സമ്പൂര്‍ണ്ണമായ പ്രകാശം എനിയ്ക്കു 
ലഭ്ൃമാകുന്നതിനും അങ്ങനെ എല്ലാ സത്യമായ ജ്ഞാനങ്ങളും 
സംശുദ്ധമായ അറിവുകളും അവനില്‍നിന്നുതന്നെ ഇറങ്ങിക്കി 
ട്ടുന്നതിനും, മനുഷ്യഹൃദയങ്ങളില്‍ മാര്‍ഗദര്‍ശനമുണ്ടാക്കുന്ന 
തില്‍ അവന്റെ സൌഭാഗ്യം ലഭിയ്ക്കുമാറാകുന്നതിനും ഞാന്‍ 
ദൈവത്തോട്‌ പ്രാര്‍ത്ഥിക്കുന്നു. ആമീന്‍ ! ആമീന്‍! 


ഖാദിയാന്‍ - മിര്‍സാ ഗുലാംഅഹ്മദ്‌ 


ഏപ്രില്‍ 25, 1899 


കാടിയധകികിച- 


അധ്യയായം 1 


യേശു കുരിശില്‍ മരിച്ചിട്ടില്ല 


യൂദാഇസ്കരിയൂത്തിയുടെ വിശ്വാസഘാതകം നിമിത്തം 
ഹദ്റത്ത്‌ ഈസാമസീഹ്‌(ആ) ശ്രതുക്കളുടെ പിടിയില്‍പെട്ട ക്രൂ 
ശിക്കപ്പെടുകയും പിന്നെ ഉയിര്‍ത്തെഴുന്നേറ്റു ആകാശത്തില്‍ 
കരേറിപ്പോവുകയും ചെയ്തുവെന്നു ക്രിസ്ത്യാനികള്‍ വിശ്വ 
സിച്ചുപോരുന്നുവെങ്കിലും അവരുടെ വിശുദ്ധഗ്രന്ഥത്തില്‍- 
ബൈബിളില്‍ - വിചിന്തനം ചെയ്യുമ്പോള്‍ ഈ വിശ്വാസ 
സിദ്ധാന്തം കേവലം അബദ്ധമായിട്ടുള്ളതാണെന്ന്‌ സ്പഷ്ടമാ 
കുന്നതാണ്‌. യുനുസ്‌ (യോനാ പ്രവാചകന്‍) കടലാനയുടെ വയ 
റ്റില്‍ മൂന്ന്‌ രാവും മൂന്ന്‌ പകലും ഇരുന്നപോലെ മനുഷ്യപു 
ര്രന്‍ മൂന്ന്‌ രാവും മൂന്ന്‌ പകലും ഭൂമിയുടെ ഉള്ളില്‍ ഇരിക്കും 
എന്ന്‌ മത്തായിയുടെ സുവിശേഷനമ:40)ത്തില്‍ എഴുതപ്പെട്ടിരി 
ക്കുന്നു. യോനാ മത്സ്യത്തിന്റെ വയറ്റില്‍ മരിച്ചില്ലെന്നത്‌ സ്പഷ്ട 
മായ ഒരു വസ്തുതയാണല്ലോ. ഏറിയാല്‍ അദ്ദേഹത്തിനുണ്ടാ 
യതു മോഹാലസ്യം മാത്രമായിരുന്നു. അതായത്‌ അദ്ദേഹം മത്സ്യ 
ത്തിന്റെ വയറ്റില്‍ ജീവനോടിരിക്കുകയും അതില്‍നിന്ന്‌ ജീവ 
നോടെ പുറത്ത്‌ വരികയും ഒടുവില്‍ അദ്ദേഹത്തെ തന്റെ ജന 
ങ്ങള്‍ സ്വീകരിക്കുകയും ചെയ്തുവെന്ന്‌ ദിവ്യവേദപുസ്തകങ്ങള്‍ 
സാക്ഷിക്കുന്നു. അതിനാല്‍ യേശുമിശിഹാ, ക്രിസ്ത്യര്‍ പറയു 
ന്നതുപോലെ, ഭൂമിയുടെ വയറ്റില്‍ മരിച്ചുകിടക്കുകയാണ്‌ ചെയ്ത 
തെങ്കില്‍ മൃതനന്‍ ജീവിച്ചിരിക്കുന്നയാളുമായി എന്തു സാദൃശ്യ 
മാണുള്ളത്‌? ജീവിച്ചിരിക്കുന്നവനെ മരിച്ചിരിക്കുന്നവനുമായി 
താരതമ്യപ്പെടുത്തുന്നതെങ്ങനെ? വാസ്തവമെന്താണെന്നു 


26 യേശുമിശിഹാ ഇന്ത്യയില്‍ 


വച്ചാല്‍ ഹദ്റത്ത്‌ ഈസാമസീഹ്‌ ഒരു സത്യപ്രവാചകനായിരു 
ന്നതിനാൽ താന്‍ ഏതൊരുവന്റെ പ്രിയദാസനാണോ ആ 
പ്രത്യേക ദൈവം തീര്‍ച്ചയായും, തന്നെ ശാപമരണത്തില്‍ നിന്ന്‌ 
രക്ഷിക്കുമെന്ന്‌ അദ്ദേഹം ബോധിക്കുകയും വിശ്വസിക്കുകയും 
ചെയ്തിരുന്നു. തന്മൂലം അദ്ദേഹം തനിക്ക്‌ ദൈവത്തില്‍ നിന്നു 
ണ്ടായ വെളിപാടനുസരിച്ചൊരു പ്രവചനമെന്ന നിലയിലാണ്‌ 
ഈ ഉപമ എടുത്തുപറഞ്ഞിരിക്കുന്നത്‌. താന്‍ കുരിശിന്മേല്‍വച്ച്‌ 
മരിക്കുകയില്ലെന്നും ആ ശാപമരത്തിന്മേല്‍ തന്റെ പ്രാണന്‍ വിടു 
കയില്ലെന്നും മറിച്ചു യോനാപ്രവാചകനെപ്പോലെ മോഹാലസ്യ 
പ്പെടുക മാത്രമാണുണ്ടാവുകയെന്നും അദ്ദേഹം പ്രസ്തുത ഉപമ 
കൊണ്ട്‌ സൂചിപ്പിച്ചിരിക്കുകയാണ്‌. തന്നെയുമല്ല താന്‍ ഭൂമിയുടെ 
വയറ്റില്‍നിന്ന്‌ പുറത്ത്‌ വന്നശേഷം തന്റെ ജനങ്ങളുമായി കാണു 
കയും യോനായെപ്പോലെ താന്‍ അവരുടെ ഇടയില്‍ സമാദൃത 
നായി ഭവിക്കുകയും ചെയ്യുമെന്നുകൂടി അതില്‍ സൂചിതമായി 
രിക്കുന്നുണ്ട്‌. അപ്രകാരംതന്നെ ഈ പ്രവചനം നിവര്‍ത്തിയാ 
വുകയും ചെയ്തു. 


എങ്ങനെയെന്നാല്‍ ഭൂമിയുടെ ഉദരത്തില്‍നിന്നു പുറത്തു 
വന്നതില്‍പിന്നെ, മിശിഹാ കള്‍മീര്‍, തിബത്ത്‌ തുടങ്ങിയ പൂര്‍വ്വ 
പ്രദേശങ്ങളില്‍ വസിക്കുന്നുണ്ടായിരുന്ന തന്റെ ജനങ്ങളുടെ അടു 
ക്കല്‍- അതായത്‌ അസ്സൂറിയാ രാജാവായ ശാല്‍മന്‍ദര്‍ ക്രി.മു. 
721 ല്‍ സാമിരിയ്യ (ടദണലിദ)യില്‍നിന്ന്‌ തടവുകാരായി പിടിച്ചു 
കൊണ്ടുപോയ പത്ത്‌ ഗോത്രക്കാരില്‍പെട്ട ഇ്ര്രായേല്‍ സന്ത 
തികളുടെ അടുക്കല്‍ ചെല്ലുകയുണ്ടായി. ആ പത്തു ഗോത്രക്കാര്‍ 
ഇന്ത്യയില്‍വന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിപാര്‍ 
ക്കുന്നുണ്ടായിരുന്നു. അതിനാല്‍ മിശിഹാ ഈ സ്ഥലങ്ങളിലും 
സഞ്ചരിക്കേണ്ടത്‌ ആവശ്യമാണ്‌. അദ്ദേഹത്തിന്‌ ലഭിച്ച ദിവ്യ 
ദൌത്യത്തിന്റെ പരമലക്ഷ്യം കാണാതെപോയ ആടുകളായ യഹൂ 
ദഗോത്രക്കാരെ കണ്ടുപിടിച്ച്‌ അവര്‍ക്ക്‌ സ്വസന്ദേശം എത്തിച്ചു 
കൊടുക്കുക എന്നുള്ളതായിരുന്നു. ആ കുടിയേറിയ ജൂതവര്‍ഗ്ഗ 
ക്കാര്‍ തന്നെയായിരുന്നു ഇസ്രായേല്‍ ഗൃഹത്തിലെ കാണാതെ 


യേശുമിശിഹാ ഇന്ത്യയില്‍ 27 


പോയ ആടുകള്‍. അവര്‍ ഈ പൂര്‍വ്ൃരാജ്യങ്ങളില്‍ താമസമുറ 
പ്പിച്ചതില്‍പിന്നെ തങ്ങളുടെ പൂര്‍വ്ൃമതം ഉപേക്ഷിക്കുകയും അവ 
രില്‍ ഭൂരിഭാഗക്കാരും ബൌദ്ധധര്‍മ്മം അവലംബിക്കുകയും ക്രമേ 
ണ വിഗ്രഹാരാധനക്കാരായി അധഃപതിച്ചു പോകുകയും ചെയ്‌ 
തിട്ടുണ്ടായിരുന്നു. കശ്മീര്‍ നിവാസികള്‍ വാസ്തവത്തില്‍ ജൂത 
ന്മാരായിരുന്നുവെന്നും അസ്സൂറിയാ രാജാവിന്റെ ആക്രമണഫ 
ലമായി ചിതറിപ്പോവുകയും ഈ രാജ്യത്തില്‍ കുടിയേറിപ്പാര്‍ത്തു 
തുടങ്ങുകയും ചെയ്തിട്ടുള്ളവരായിരുന്നുവെന്നും അനേകം 
വിദ്വാന്മാരുടെ പ്രമാണങ്ങളെ ഉദ്ധരിച്ചുകൊണ്ട്‌ പാശ്ചാത്യ സ 
ഞ്ചാരിയായ ഡോകൂര്‍ ബെര്‍ണ്ദയര്‍ തന്റെ സഞ്ചാരക്കുറിപ്പില്‍ 
തെളിയിച്ചിട്ടുണ്ട്‌. അങ്ങനെ ഈ രാജ്യത്തില്‍വന്നു താമസമാ 
ക്കിയ ഇവര്‍ ഈ രാജ്യക്കാരുമായി കലര്‍ന്നു മിശ്രിതരായിപ്പോ 
യിരുന്നതിനാല്‍ ഈ കാണാതെപോയ ആടുകളെ തിരഞ്ഞുപി 
ടിക്കേണ്ടതു ഈസാമസീഹിന്റെ ഒഴിച്ചുകൂടാത്ത ധര്‍മമാകുന്നു. 
അതിന്‍പ്രകാരം അദ്ദേഹം വാസ്തവത്തില്‍ ഇന്ത്യയില്‍ വരു 
കയും പല താവളങ്ങളിലൂടെ സഞ്ചരിച്ചു ഒടുവില്‍ കശ്മീ 
രിലെത്തിച്ചേരുകയും അവിടെ ബുദ്ധമതം ആചരിച്ചു പോന്ന 
വര്‍ക്കിടയില്‍ തന്റെ ജനത്തെ കണ്ടെത്തുകയുമുണ്ടായി. ഒടുവില്‍ 
യോനായെ അദ്ദേഹത്തിന്റെ ജനം സ്വീകരിച്ചിരുന്നപോലെ 
മിശിഹാ തന്റെ ജനങ്ങളാലും സ്വീകരിക്കപ്പെട്ടു. ഇതെല്ലാം ഇപ്ര 
കാരംതന്നെ സംഭവിക്കേണ്ടത്‌ അനിവാര്യമായിരുന്നു. എന്തെ 
ന്നാല്‍ താന്‍ ഇസ്രായേല്‍ ഗൃഹത്തിലെ കാണാതെപോയ ആടു 
കളുടെ അടുത്തേക്കല്ലാതെ അയക്കപ്പെട്ടിട്ടില്ല എന്നു മിശിഹാ 
സുവിശേഷത്തില്‍ സുവ്യക്തം പറഞ്ഞിട്ടുള്ളതാണ്‌. 


യേശു ശപ്തനല്ല 


“മരത്തിന്മേല്‍ തൂക്കിക്കൊല്ലപ്പെട്ടവന്‍ ദൈവത്താല്‍ ശപിക്ക 
പ്പെട്ടവന്‍' എന്നു വിശുദ്ധവേദപുസ്തകത്തില്‍” എഴുതപ്പെട്ടിരി 
ക്കുന്നതിനാലും യേശുമിശിഹാ കുരിശുമരണത്തില്‍നിന്ന്‌ രക്ഷ 


2. ഡോക്ടര്‍ ബെര്‍ണ്യര്‍സ്‌ (്രാവല്‍സ്‌. 
3. ആവര്‍ത്തനം, 21:22 


28 യേശുമിശിഹാ ഇന്ത്യയില്‍ 


പ്പെട്ടിരിക്കേണ്ടത്‌ അനിവാര്യമായ ഒരാവശ്യമായിരുന്നു. “ലഅ്‌ 
നത്ത്‌” അഥവാ ശാപം എന്ന പദംകൊണ്ട്‌ സൂചിതമാകുന്ന അര്‍ 
ത്ഥം ഈസാമസീഹിനെപ്പോലുള്ള ഒരു വരിഷ്ഠാത്മാവിന്റെ 
പേരില്‍ ഒരു നിമിഷനേരത്തേക്കുപോലും ആരോപിക്കുന്നതു 
അങ്ങേയറ്റത്തെ അനീതിയും അധര്‍മ്മവുമാകുന്നു. എന്തുകൊ 
ണ്ടെന്നാല്‍ ഭാഷാഭിജ്ഞന്മാരായ പണ്ഡിതന്മാരുടെ അഭിപ്രായ 
പ്രകാരം ശാപ(ലഅനത്ത്‌) ശബ്ദത്തിന്റെ അര്‍ത്ഥം മാനസനി 
ലയേയും ആത്മിീയസ്ഥിതിയേയും ബാധിക്കുന്ന തരത്തിലുള്ള 
താണ്‌. ആരെക്കുറിച്ചാകിലും “ശപിക്കപ്പെട്ടവന്‍” എന്ന്‌ പറയ 
പ്പെടുന്നത്‌ അവന്റെ ഹൃദയം വാസ്തവത്തില്‍ ഇരുണ്ടുപോകു 
കയും ദൈവത്തിന്റെ കാരുണൃത്തിനും പ്രേമത്തിനും അപാത്ര 
മായി ഹൃദയം ജ്ഞാനശുന്യമായി ഭവിക്കുകയും സാത്താനെ 
പ്പോലെ ആത്മീയാന്ധനായി അവിശ്വാസമാകുന്ന വിഷംകൊണ്ട്‌ 
നിറഞ്ഞ ഹൃദയത്തോടുകൂടിയ ദുര്‍ഭഗനായിത്തീരുകയും ദൈവാ 
നുരാഗത്തിന്റേയോ ദൈവബോധത്തിന്റേയോ കണികപോലും 
ഇല്ലാതായി സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും എല്ലാ 
ബന്ധവും അറ്റവനായിത്തീരുകയും ചെയ്തിരിക്കുമ്പോഴാണ്‌. 
മറ്റൊരു പ്രകാരത്തില്‍ അവനും ദൈവവും തമ്മില്‍ വിരോധവും 
വെറുപ്പും സംജാതമാവുകയും ഇങ്ങേയറ്റം ദൈവം അവന്റെയും 
അവന്‍ ദൈവത്തിന്റെയും ശ്രതുവായിത്തീരുകയും ദൈവം അവ 
നെയും അവന്‍ ദൈവത്തെയും വെറുക്കുകയും ചെയ്യുന്ന ഒരു 
സ്ഥിതിവിപര്യയം സംഭവിച്ചിരിക്കുമ്പോഴത്രെ. ഒരുവന്‍ സര്‍വ്വഥാ 
സാത്താന്റെ അനന്തരാവകാശിയായി തീരുമാറ്‌ അത്രക്കും അധഃ 
പതിച്ചിരിക്കുമ്പോഴാണ്‌ “ശപിക്കപ്പെട്ടവന്‍” എന്ന പേര്‍ സാര്‍ത്ഥ 
കമായി ഭവിക്കുക. സാത്താന്‍ “ലപഈന്‍' അഥവാ “ശപ്തന്‍' എന്നു 
പേരായിരിക്കുന്നത്‌ ഇതുകൊണ്ടുതന്നെയാണ്‌*. അപ്പോള്‍ 
ശപ്തന്‍ എന്നുപറഞ്ഞാല്‍ അഭമക്തനും അധര്‍മ്മിയുമായ ഒരു 
ദുരാത്മാവാണെന്ന്‌ സിദ്ധിച്ചു. ഹൃദയത്തില്‍ ദൈവപ്രേമം കുടി 
കൊള്ളുന്ന ഒരു ധര്‍മ്മാത്മാവിന്റെപേരില്‍ ഒരു പ്രകാരത്തിലും 


4. ലിസാനുല്‍ അറബ്‌, സിഹാഹുജൌഹരി, ഖാമൂസ്‌, മുഹീത്വ്‌, താജുല്‍ അറുസ്‌ 
മുതലായ ശബ്ദകോശങ്ങള്‍ നോക്കുക. 


യേശുമിശിഹാ ഇന്ത്യയില്‍ 29 


സംബന്ധിപ്പിച്ചു പറഞ്ഞുകൂടാത്ത തരത്തില്‍ എത്രയും നീചവും 
നിന്ദ്യവുമായിട്ടുള്ളതാണ്‌ ഈ ശപ്ത ശബ്ദം. അഹോ കഷ്ടം! 
ക്രിസ്ത്യാനികള്‍ അവരുടെ വിശ്വാസ്രപമാണങ്ങള്‍ രൂപപ്പെടു 
ത്തിയിരുന്ന കാലത്തു ശാപശബ്ദത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച്‌ 
ചിന്തിക്കുകയുണ്ടായില്ലെന്നാണ്‌ വിചാരിക്കേണ്ടിയിരിക്കുന്നത്‌. 
അല്ലായിരുന്നുവെങ്കില്‍ ഇത്രയും ദുഷ്ടാര്‍ത്ഥകമായ ഈ പദം 
മിശിഹായെപ്പോലുള്ള സത്യാത്മാവിന്റെ പേരില്‍ അവര്‍ സംബ 
ന്ധിക്കുമായിരുന്നില്ല. മിശിഹായുടെ ഹൃദയം യഥാര്‍ത്ഥത്തില്‍ 
ദൈവത്തിങ്കല്‍നിന്ന്‌ വേര്‍പ്പെട്ടകന്നുപോവുകയും അദ്ദേഹം 
ദൈവത്തെ നിഷേധിക്കുകയും അവനെ വെറുക്കുകയും ദ്വേഷി 
ക്കുകയും ചെയ്ത ഒരു ഘട്ടം അദ്ദേഹത്തിന്റെ ജീവിതത്തില്‍ 
എപ്പോഴെങ്കിലും കഴിഞ്ഞിട്ടുണ്ടായിരുന്നതായി സങ്കലപിക്കുവാന്‍ 
നമുക്ക്‌ കഴിയുമോ? അഥവാ, അദ്ദേഹം ദൈവത്തിങ്കല്‍നിന്ന്‌ 
അകന്നു അവനെ വെറുക്കുകയും നിഷേധിക്കുകയും ചെയ്യുമാ 
റുള്ള തരത്തില്‍ അദ്ദേഹത്തിന്റെ ഹൃദയം തമോമയമായിത്തീ 
ര്‍ന്ന ഒരനുഭവം അദ്ദേഹത്തിന്‌ വല്ലപ്പോഴെങ്കിലും ഉണ്ടായിട്ടു 
ള്ളതായി നമുക്ക്‌ ഈഹിക്കാന്‍ ഒക്കുമോ? വാസ്തവത്തില്‍ അദ്ദേ 
ഹത്തിന്റെ മനോതലത്തില്‍ ഇത്തരമൊരു വിപര്യയം ഒരിക്കലും 
സംഭവിച്ചിരുന്നില്ലെങ്കില്‍- മറിച്ചു അദ്ദേഹത്തിന്റെ മാനസം എല്ലാ 
യ്പ്പോഴും ദൈവബോധവും ദൈവപ്രേമവും കൊണ്ട്‌ പൂര്‍ണ്ണോ 
ജ്വലമായിരിക്കുകയാണ്‌ ചെയ്തിരുന്നെതെങ്കില്‍- അല്ലയോ മതി 
മാന്മാരേ, ഇത്തെത്രയും ചിന്ത്യമായൊരു വിഷയമാണ്‌. ദൈവ 
ശാപം ഒന്നല്ല, സഹസ്രോപി സഹ്റരസം, തത്സാഹചര്യങ്ങളോ 
ടൊപ്പം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ആപതിച്ചുവെന്നു പറ 
യുന്ന തരത്തിലുള്ള ഈ വിശ്വാസസംഹിതയെ പുലര്‍ത്തിപ്പോ 
രാൻ നമുക്കെങ്ങനെ കഴിയും? ഇല്ല! ഒരിക്കലും കഴിയുകയില്ല. 
എന്നാല്‍പിന്നെ, അദ്ദേഹം ശാപ്രഗസ്തനായെ ന്നു പറയുകയും 
വിശ്വസിക്കുകയും ചെയ്യുന്നതെന്തിന്‌? 


ഹാ, കഷ്ടം! മനുഷ്യന്‍ ഒരു സംഗതി പറഞ്ഞു പോകുക 
യോ ഏതാകിലുമൊരു വിശ്വാസസിദ്ധാന്തം കൈക്കൊള്ളുക 


30 യേശുമിശിഹാ ഇന്ത്യയില്‍ 


യോ ചെയ്തുകഴിഞ്ഞാല്‍പിന്നെ ആ സംഗതിയുടെയോ ആ 
സിദ്ധാന്തത്തിന്റെയോ യുക്തിഭംഗവും നിരര്‍ത്ഥകതയും എത്ര 
തന്നെ വെളിപ്പെട്ടാലും അതിനെ കൈവെടിയാന്‍ കൂട്ടാക്കാറില്ല. 
ഈ നില എത്രയും ശോചനീയമായിട്ടുള്ളതാണ്‌. മോക്ഷപ്രാ 
പ്തിക്കുള്ള അഭിലാഷം സത്യത്തിന്മേല്‍ അധിഷ്ഠിതമാണെങ്കി 
ല്‍ അതു സ്തുത്ൃയര്‍ഹം തന്നെ. എന്നാല്‍, സത്യപ്രവാചകനായ 
ഒരു പാവനാത്മാവിന്‌ ദൈവവുമായുള്ള ബന്ധം അറ്റുപോക 
ത്തക്ക അനൃഥാത്വം സംഭവിച്ച്‌, ഏകാഗ്രഭക്തിയ്ക്കും വിശ്വാസ 
നിഷ്ഠയ്ക്കും ഭംഗകരമാംവിധം അദ്ദേഹത്തിന്‌ ദൈവ വുമായി 
അന്യാത്വവും വിരഹവും വിരാഗവും സംജാതമായി, അദ്ദേഹ 
ത്തിന്റെ ഹൃദയം ദൈവാനുരാഗ്രപഭയ്ക്കുപകരം തമോഭാവത്തി 
ന്റെ ഇരിപ്പിടമായിത്തീര്‍ന്നുവെന്നു പറയുന്നതിനു തുല്യമായ 
തരത്തിലുള്ള ആ വിശ്വാസസിദ്ധാന്തത്തെ കൈക്കൊള്ളുകയും 
അങ്ങനെ ഒരു സത്ൃതത്ത്വത്തെ അറുകൊല ചെയ്യുകയും ചെയ്‌ 
തുകൊണ്ടുള്ള മോക്ഷാഭിലാഷത്തിന്‌ എന്തര്‍ത്ഥമാണുള്ളത്‌. 


തന്നെയുമല്ല, ഈ വിശ്വാസസിദ്ധാന്തം യേശുമിശിഹായുടെ 
ദിവ്യമായ പ്രവാചകദൌത്യം “സുവിശേഷത്തില്‍ ഉടനീളം അദ്ദേ 
ഹം അവകാശപ്പെട്ടു കാണുന്ന തന്റെ ശ്രേഷ്ഠതയ്ക്കും ദൈവ 
പ്രേമത്തിനും ദിവ്യജ്ഞാനലബ്ധിക്കുമെല്ലാം കടക വിരുദ്ധമാ 
യിരിക്കുന്നതുമാണ്‌. താന്‍ ലോകത്തിന്റെ പ്രദീപമാണെന്നും 
സത്യമാര്‍ഗ്ഗദര്‍ശകനാണെന്നും തനിക്കു ദൈവവുമായി അത്യു 
ല്‍ക്കൃഷ്ടമായ തരത്തിലുള്ള ഒരു സ്നേഹബന്ധമുണ്ടെന്നും 
താന്‍ അവങ്കല്‍ ഒരു പാവനജന്മം പ്രാപിച്ചിരിക്കുന്നുവെന്നും 
അവന്റെ പ്രിയപുര്തനാണെന്നുമെല്ലാം അദ്ദേഹം അവകാശപ്പെ 
ടിട്ടുള്ളതായി “സുവിശേഷങ്ങള്‍ വായിച്ചു നോക്കുന്ന ഏവര്‍ക്കും 
സ്പഷ്ടമായി കാണാവുന്നതാണ്‌. ഇങ്ങനെ അദ്ദേഹത്തിന്‌ 
ദൈവവുമായി അവിഭാജ്യമായ പാവന പ്രേമബന്ധം നിലനി 
ന്നിരിക്കെ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ശാപസംബന്ധിയായ 
അശുദ്ധാര്‍ത്ഥം സാക്ഷാത്അവിക്കുന്നതെങ്ങനെ? ഇതൊരിക്കലും 
സംഭാവ്യമല്ലതന്നെ. അതുകൊണ്ട്‌ അദ്ദേഹത്തെ ക്രൂശിച്ചു കൊ 


യേശുമിശിഹാ ഇന്ത്യയില്‍ 31 


ന്നിട്ടില്ലെന്നതു തെളിഞ്ഞൊരു വസ്തുതയാണ്‌. അതായത്‌ കുരി 
ശിന്മേല്‍ തറക്കപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതിന്മേല്‍ മരി 
ച്ചിരുന്നില്ല. എന്തെന്നാല്‍ ക്രൂശീകരണത്തിന്റെ ഫലത്തെ സംബ 
ന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വ്യക്തിത്വം എത്രയും ഉപരി 
യായിട്ടുള്ളതത്രെ. ഇങ്ങനെ അദ്ദേഹം കുരിശിന്മേല്‍ മരിച്ചില്ലെന്നു 
വരുമ്പോള്‍ ശാപത്തിന്റെ അശുദ്ധവും അപവിത്രവുമായ ഫല 
ത്തിലും സാഹചര്യത്തിലുംനിന്ന്‌ സന്ദേഹമന്യേ അദ്ദേഹത്തിന്റെ 
ഹൃദയം നിര്‍ബാധവും സുരക്ഷിതവുമാക്കപ്പെട്ടിരിക്കുന്നുവെന്നു 
സിദ്ധിക്കുന്നു. ഇതില്‍നിന്ന്‌, അദ്ദേഹം ആകാശത്തില്‍ കരേറി 
പ്പോയിട്ടില്ലെന്നും തെളിഞ്ഞിരിക്കയാണ്‌. എന്തെന്നാല്‍, അദ്ദേഹ 
ത്തിന്റെ ആകാശാരോഹണ സങ്കല്പം ക്രൂശീകരണ പദ്ധതിയു 
ടെ ഒരു ഘടകവും ശാഖയുമത്രെ. അതിനാല്‍ അദ്ദേഹം ശാപ 
ഗ്രസ്തനായിരുന്നില്ലെന്നും മൂന്നു ദിവസം നരകത്തിലിരുന്നി 
ല്ലെന്നും മരത്തിന്മേല്‍ തൂങ്ങി മരിച്ചിട്ടില്ലെന്നും തെളിഞ്ഞതോടെ 
അതിന്റെ രണ്ടാമത്തെ വശമായ ആകാശാരോഹണവും അവാ 
സ്തവമെന്നു സിദ്ധിച്ചു. ഇതിലേക്കു സുവിശേഷത്തില്‍നിന്നു 
വേറെയും അനേകം പ്രമാണങ്ങള്‍ ലഭിക്കുന്നുണ്ട്‌. അവയെക്കു 
റിച്ച്‌ താഴെ പ്രതിപാദിച്ചുകൊള്ളാം. 


കല്പറയില്‍നിന്ന ഗലിലയ്ക്ക്‌ 


ആ തെളിവുകളിലൊന്നു ഹദ്റത്ത്‌ മിശിഹായുടെ മുഖത്തു 
നിന്നു പുറപ്പെട്ടിട്ടുള്ള ഈ വചനമത്രെ: “എന്നാല്‍, ഞാന്‍ ഉയി 
ര്‍ത്തെഴുന്നേറ്റശേഷം നിങ്ങള്‍ക്കു മുമ്പായി ഗലീലയ്ക്കു പോ 
കും” (മത്താ.26:32). സംഭവിക്കാനിരിക്കുന്ന അത്യാഹിതത്തെ 
ക്കുറിച്ച്‌ പരാമര്‍ശിച്ചിട്ടുള്ള ഈ വാക്കില്‍നിന്ന്‌ സ്പഷ്ടമാകു 
ന്നത്‌, അദ്ദേഹം കല്ലറയില്‍നിന്ന്‌ പുറത്തുവന്നതിനുശേഷം 
ആകാശത്തിലേക്കല്ല, നേരെ ഗലീലയിലേക്കാണ്‌ പോയത്‌ എന്ന 
ത്രെ. ഉയിര്‍ത്തെഴുന്നേറ്റ ശേഷം” എന്നു പറഞ്ഞതിന്റെ വിവ 
ക്ഷിതം ക്രിസ്തു യഥാര്‍ത്ഥത്തില്‍ മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റ 
തിനുശേഷം എന്നായിരിക്കാവതല്ല. യഹുദരുടേയും മറ്റു സാമാ 
ന്യ ജനങ്ങളുടേയും കാഴ്ചപ്പാടില്‍ അദ്ദേഹം കുരിശിന്മേല്‍ മരിച്ചു 


32 യേശുമിശിഹാ ഇന്ത്യയില്‍ 


പോയിരുന്നതാണല്ലോ. അതിനാല്‍, അദ്ദേഹം മുന്‍കൂട്ടിത്തന്നെ 
അവരുടെ ഭവിഷ്യവിചാരത്തെ വിഭാവനം ചെയ്തുകൊണ്ടാണ്‌ 
ഈ വാക്കുകളുപയോഗിക്കുകയുണ്ടായത്‌. കുരിശിന്മേല്‍ തൂക്ക 
പ്പെടുന്നയാളുടെ കാലുകളിലും കൈകളിലും ആണികളടിച്ചു 
കയ്റ്റപ്പെടുക പതിവാണ്‌. അങ്ങനെ അതിന്മേല്‍ തൂങ്ങിക്കിടന്ന്‌ 
തീരവവേദനയാല്‍ മൂര്‍ച്ഛിച്ചു മരിച്ച നിലയില്‍ ആയിത്തീരുന്ന 
യാള്‍ ആ കൊടുംയാതനയ്ക്കുശേഷം ബോധംവീണു പൂര്‍വ്വാ 
വസ്ഥപ്രാപിക്കുന്ന പക്ഷം, “ഉയിര്‍ത്തെഴുന്നേറ്റു വന്നു” എന്ന്‌ 
അയാളെപ്പറ്റി പറയപ്പെടുന്നതു അതിശയോക്തിയായിരിക്കില്ല 
തന്നെ. അങ്ങനെയുള്ള ഒരു കൊടുംയാതന അനുഭവിച്ചതിനു 
ശേഷം മിശിഹാ രക്ഷപ്പെട്ടതു ഒരു സാധാരണ സംഭവമല്ല, ഒരു 
അത്ഭുതദൃഷ്ടാന്തമായിരുന്നുവെന്നു നിസ്സംശയം പറയാം. എ 
ന്നാല്‍, അദ്ദേഹം മരത്തിന്മേല്‍ പ്രാണന്‍ വിട്ടു മൃതനായി എന്നു 
പറയുന്നതൊരിക്കലും ശരിയല്ല. അത്തരം പ്രസ്താവന സുവി 
ശേഷാദി പുതിയ നിയമവിഭാഗത്തില്‍ കാണപ്പെടുന്നു വെന്നതു 
വാസ്തവംതന്നെ. എന്നാല്‍, ഇതാകട്ടെ ആ പുസ്തകങ്ങളുടെ 
രചയിതാക്കള്‍ക്കു പറ്റിയ പിശകാകുന്നു. മറ്റനേകം ചരിത്ര വൃ 
ത്താന്തങ്ങള്‍ രേഖപ്പെടുത്തുന്ന വിഷയത്തില്‍ അവര്‍ക്കു പറ്റിയ 
അബദ്ധങ്ങളുടെ മാതിരി ഒരബദ്ധം! വേദപര്യേഷകന്മാരായ 
സുവിശേഷ വ്യാഖ്യാതാക്കള്‍ സമ്മതിച്ചു പറഞ്ഞിരിക്കുന്നതാ 
ണ്‌, ഉള്ളടക്കത്തെ അടിസ്ഥാനമാക്കി സുവിശേഷത്തെ രണ്ടുതര 
ത്തിലാക്കി കണക്കാക്കപ്പെടാമെന്നു. ഒന്നു, മിശിഹായില്‍നിന്നു 
ശിഷ്യഗണത്തിനു ലഭിച്ച മതബോധനവും ധര്‍മോപദേശവും 
ഉള്‍ക്കൊണ്ട ഭാഗം. ഇതു വാസ്തവത്തില്‍ സുവിശേഷത്തിന്റെ 
ജീവനത്രെ. മറ്റേതു ക്രിസ്തുവിന്റെ വംശപാരമ്പര്യം, അദ്ദേഹം 
പിടിക്കപ്പെടുകയും മര്‍ദ്ദനങ്ങള്‍ക്കു ലക്ഷീഭവിക്കുകയും ചെയ്യു 
ന്നതു, അദ്ദേഹത്തിന്റെ കാലത്തുള്ള ഒരത്ഭുതക്കുളത്തിന്റെ 
വിവരം ഇത്യാദി ചരിത്രവ്യത്താന്തങ്ങളുടങ്ങിയ വിഭാഗം. ഇ 
തെല്ലാം ആ ലേഖനകാരന്മാര്‍ സ്വയമായി എളഴുതിയിട്ടുള്ളവയാണ്‌; 
ദൈവനിശ്വസിതമൊന്നുമല്ല. കേവലം ആ ലേഖകന്മാരുടെ സ്വന്ത 
മായ അഭിപ്രായവും ബോധ്യവും അനുസരിച്ചു എഴുതപ്പെട്ടിട്ടു 


യേശുമിശിഹാ ഇന്ത്യയില്‍ 33 


ള്ളതാണെന്നു പറയാം. ചിലേടത്ത്‌ അവര്‍ അതിരുകവിഞ്ഞ 
അത്യുക്തിയും അതിവര്‍ണ്ണനകളും ചെയ്തു കാണുന്നുമുണ്ട്‌. 
ഉദാഹരണമായി, യേശുമിശിഹാ പ്രവര്‍ത്തിച്ച കാര്യങ്ങളും 
കാണിച്ച അത്ഭുതദൃഷ്ടാന്തങ്ങളും ഓരോന്നായി പുസ്തകങ്ങ 
ളില്‍ എഴുതി റിക്കാര്‍ഡാക്കുന്ന പക്ഷം ആ പുസ്തകങ്ങള്‍ വിശ്വ 
ത്തിലെങ്ങും ഒതുങ്ങുകയില്ലെന്നുകൂടിയും ഒരിടത്തു പറഞ്ഞു 
കാണുന്നു. ഇതെന്തൊരു മാതിരി അതിശയോക്തിയാണാവോ! 


ഇതിനു പുറമെ, ക്രിസ്തുവിനു സംഭവിച്ച തരത്തിലുള്ള 
കൊടുംയാതനയെ ഒരുതരം മരണാനുഭവമായി വിവരിക്കുന്ന 
പക്ഷം അതൊരിക്കലും ഭാഷാശൈലിക്കു വിരുദ്ധമാകയില്ല. ഇ 
ത്തരത്തിലുള്ള പ്രയോഗം മിക്കവാറുമെല്ലാ രാജ്യക്കാരുടെയും 
ഭാഷക്കാരുടെയും ഇടയില്‍ സുലഭമായി കാണാം. മാരകമായ 
വിപത്തിന്‌ അടിപ്പെട്ടശേഷം ഒരാള്‍ അതില്‍നിന്ന്‌ ഒടുവിലായി 
രക്ഷപ്പെടുന്നപക്ഷം അയാള്‍ പുതുതായി ഉയിര്‍ത്തെഴുന്നേറ്റുവ 
ന്നുവെന്നു നാം പറയാറുണ്ടല്ലോ. ഒരു രാജ്യക്കാരുടേയും ഭാഷാ 
ശൈലിയില്‍ ഇത്തരം പ്രയോഗം കൃത്രിമമായി കരുതപ്പെടുന്നില്ല. 


ബര്‍ണബാസിന്റെ സുവിശേഷം 


മറ്റൊരു സംഗതി ഗൌനിക്കത്തക്കതായിട്ടുള്ളതു, “ബര്‍ണ 
ബാസിന്റെ സുവിശേഷ'(നഥ ഠാട്രാല്‍ ൨ 8ലനലാംത്തിലെ ഒരു പ്രസ്താ 
വനയാണ്‌. അതായത്‌, ക്രിസ്തുവിനെ ക്രൂശിച്ചു കൊന്നിട്ടില്ലെ 
ന്നും അദ്ദേഹം കുരിശിന്മേല്‍ പ്രാണന്‍ വിട്ടിരുന്നില്ലെന്നും 
അതില്‍ എഴുതപ്പെട്ടു കാണ്മാനുണ്ട്‌. ഈ സുവിശേഷം ലണ്ട 
നിലെ മ്യൂസിയം ഗ്രന്ഥശാലയിലും ഉണ്ടായിരിക്കണം. ഈ 
പുസ്തകം നിലവിലുള്ള സുവിശേഷ സംഹിതയില്‍ ഉള്‍പ്പെടു 
ത്തപ്പെട്ടിട്ടില്ലെന്നത്‌ ശരിതന്നെ. എങ്കിലും, അതങ്ങനെ സ്വീകാ 
ര്യമല്ലാത്തവിധം തള്ളപ്പെട്ടിരിക്കുന്നത്‌ ന്യായമായ ഒരു വിധി 
പ്രകാരമായിരുന്നില്ല. ഏതായാലും അത്‌ മറ്റു സുവിശേഷങ്ങ 
ളുടെ രചനാകാലത്തുതന്നെ വിരചിതമായിട്ടുള്ള ഒരു പൌരാ 
ണിക കൃതിയാണെന്നതു അനിഷേധ്യമാണ്‌. ഈ സ്ഥിതിക്ക്‌, 


34 യേശുമിശിഹാ ഇന്ത്യയില്‍ 


ഈ പഴയ പുസ്തകത്തെ പുരാതന ചരിര്രരേഖയായി കരുതു 
വാനും അതിന്‍പ്രകാരം അതിനെ പ്രയോജനപ്പെടുത്തുവാനും 
നമുക്കവകാശമില്ലേ? ഈ സുവിശേഷത്തിലെ മുന്‍പറഞ്ഞ പ്ര 
സ്താവനയില്‍നിന്ന്‌, കുറഞ്ഞപക്ഷം മിശിഹായുടെ കുരിശു 
സംഭവകാലത്തെയെല്ലാവരും അദ്ദേഹം കുരിശിന്മേല്‍ മരിച്ചു 
വെന്നു വിശ്വസിച്ചിരുന്നില്ലെന്ന്‌ അനുമാനിക്കാവുന്നതല്ലേ? 
തന്നെയുമല്ല, നിലവിലുള്ള നാലു സുവിശേഷങ്ങളിലും മരിച്ചു 
പോയ ഒരാളിനെക്കുറിച്ചു അയാള്‍ മരിച്ചിട്ടില്ല, ഉറങ്ങുകയാണ്‌ 
എന്നു പറയപ്പെട്ടിരിക്കുന്നതുപോലുള്ള അലങ്കാരോക്തികള്‍ 
കാണപ്പെടുന്നുമുണ്ടെന്നിരിക്കെ, മൂര്‍ച്ഛിച്ചു കിടന്നയാളെക്കുറിച്ചു 
മരിച്ചവനെന്നു പറയപ്പെട്ടിരുന്നുവെങ്കില്‍ അതില്‍ യുക്തിഭം 
ഗമോ അസാംഗത്യമോ ഇല്ലതന്നെ. 


എന്നാല്‍, ഒരു പ്രവാചകന്റെ വചനത്തില്‍ അസത്യം സംഭ 
വിച്ചു കൂടാത്തതാണെന്നു മുമ്പേ പ്രസ്താവിച്ചിട്ടുണ്ടല്ലോ. 
അതിന്‍പ്രകാരം, മിശിഹാ കല്ലറയിലെ തന്റെ മുന്നു ദിവസത്തെ 
താമസത്തെ മത്തയ്യോദരത്തിലെ യോനായുടെ മൂന്നു ദിവസ 
ത്തോടു സാദൃശ്യപ്പെടുത്തി പറഞ്ഞിരിക്കുന്നതു സത്യമായി പുല 
രുകതന്നെ വേണം. ഈ ഉപമയില്‍നിന്നു, യോനാ മുന്നു ദിവസം 
മത്സ്യത്തിന്റെ വയറ്റില്‍ ജീവനോടിരുന്ന്രപകാരം മിശിഹായും 
മൂന്ന്‌ വാസരം കല്ലറയില്‍ ജീവനോടിരുന്നിരിക്കണമെന്നാണ്‌ 
സിദ്ധിക്കുന്നത്‌. അക്കാലത്തെ യഹുദന്മാരുടെ ശവകുടീരങ്ങള്‍ 
ഇക്കാലത്തെ കല്ലറകളുടെ മാതിരി ആയിരുന്നില്ലെന്നത്‌ പ്രത്യേ 
കം പ്രസ്താവ്യമാണ്‌. അവ വിശാലമായ അറപോലെ ധാരാളം 
സ്ഥലസൌകര്യമുള്ളവയും ഒരു ഭാഗത്ത്‌ വലിയ ശില കൊണ്ട്‌ 
അടച്ചിടാവുന്ന തരത്തില്‍ പ്രവേശനദ്വാരത്തോടു കൂടിയവയു 
മായിരുന്നു. കശ്മീരില്‍ ശ്രീനഗര്‍ എന്ന സ്ഥലത്തു അടുത്തു 
തന്നെ കണ്ടെത്തപ്പെട്ട ഈസാമസീഹിന്റെ ശിലാകുടീരം മൂര്‍ച്ഛി 
താവസ്ഥയില്‍ അദ്ദേഹം വെക്കപ്പെട്ടിരുന്ന ആ കല്ലറ പോലു 
ള്ളതു തന്നെയാണ്‌. ഈ സംഗതി പ്രകൃതപുസ്തകത്തില്‍ യഥാ 
സന്ദര്‍ഭം തെളിയിക്കുന്നതായിരിക്കും. 


യേശുമിശിഹാ ഇന്ത്യയില്‍ 35 


ഞാന്‍ മുമ്പേ ഉദ്ധരിച്ച സുവിശേഷവചനത്തില്‍നിന്ന്‌, മിശി 
ഹാ കല്ലറ വിട്ടു പുറത്തുവന്നപാട്‌ ഗലീലയ്ക്കാണ്‌ പുറപ്പെട്ടു 
പോയതെന്ന്‌ സുവ്യക്തമായിരിക്കുന്നു. മാര്‍ക്കോസിന്റെ സുവി 
ശേഷത്തിലും, കല്ലറയില്‍നിന്നു പുറത്തുവന്നതിനുശേഷം 
ക്രിസ്തു ഗലീലയ്ക്കുള്ള നിരത്തിലൂടെ പോകുന്നതായി കാണ 
പ്പെട്ടുവെന്നും, ഒടുവില്‍, അദ്ദേഹം തന്റെ ശിഷ്യന്മാരായ പതി 
നൊന്നു അപ്പോസ്തലന്മാര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുക 
യായിരുന്നപ്പോള്‍ അവരുമായി കാണുകയുണ്ടായെന്നും പ്രസ്താ 
വിച്ചു കാണ്‍മാനുണ്ട്‌.” തന്നെയുമല്ല അവര്‍ക്കു അദ്ദേഹം തന്റെ 
വ്രണപ്പെട്ട കൈകാലുകള്‍ കാട്ടിക്കൊടുത്തുവെന്നും അവര്‍ അദ്ദേ 
ഹത്തെ ഭൂതമെന്ന്‌ ശങ്കിച്ചു ഭയപ്പെട്ടുവെന്നും അപ്പോള്‍, “നിങ്ങള്‍ 
എന്നെ തൊട്ടുനോക്കുവിന്‍; എന്നില്‍ കാണുന്നതുപോലെ പ്രേത 
ത്തിന്‌ മാംസവും അസ്ഥിയും ഇല്ലല്ലോ” എന്ന്‌ അദ്ദേഹം പറ 
ഞ്ഞുവെന്നും പിന്നെ “അവരോട്‌ വറുത്ത മീനും തേന്‍കട്ടയും 
വാങ്ങി അവര്‍ കാണ്‍കെ തിന്നു'വെന്നും മറ്റും ലൂക്കോസിന്റെ 
സുവിശേഷത്തില്‍ പ്രസ്താവിച്ചു കാണുന്നുമുണ്ട്‌”. ഈ വച 
നങ്ങളില്‍നിന്നു, മിശിഹാ ആകാശത്തിലേക്ക്‌ കരേറിപ്പോയിട്ടേ 
യില്ലെന്നും കല്ലറയില്‍നിന്നു പുറത്തുവന്നിട്ട നേരെ ഗലീലയ്‌ 
ക്കാണ്‌ പോയതെന്നും അദ്ദേഹം അപ്പോള്‍ മനുഷ്യ സാധാര 
ണമായ മൃണ്മയശരീരത്തോടും സാധാരണവസ്ത്രധാരണ 
ത്തോടും കൂടിയായിരുന്നുവെന്നും സ്പഷ്ടമാകുന്നുണ്ട്‌. അഥവാ 
അദ്ദേഹം മരിച്ചതിനുശേഷം ഉയിര്‍ത്തു വന്നതായിരുന്നുവെങ്കില്‍ 
ആ പ്രേതത്തിന്റെ സൂക്ഷ്മശരീരത്തില്‍ കുരിശിന്റെ ര്രണങ്ങള്‍ 
അവശേഷിക്കുമായിരുന്നതെങ്ങനെ? ആ ആത്മാവിനു അപ്പം 
തിന്നേണ്ടുന്ന ആവശ്യമെന്ത്‌? അപ്പോള്‍ ആത്മാവുമാധ്രമായ 
അദ്ദേഹത്തിന്‌ ആഹാരത്തിന്റെ ആവശ്യമുണ്ടായിരുന്നെങ്കില്‍ 
ഇപ്പോഴും അദ്ദേഹത്തിന്‌ ആഹാരത്തിന്റെ ആവശ്യമുണ്ടായിരി 
ക്കണമല്ലോ! 
5. മാര്‍ക്കോസ്‌, 16:14. 


6. ലൂക്കോസ്‌, 24:39-42 (ജോസഫ്‌ പുലിക്കുന്നേലിന്റെ ഏറ്റവും പുതിയ സുവി 
ശേഷവിവര്‍ത്തനത്തില്‍ തേന്‍കട്ട എന്ന വാക്ക്‌ എടുത്തു കളഞ്ഞിരിക്കുന്നു - വിവ?) 


36 യേശുമിശിഹാ ഇന്ത്യയില്‍ 
ക്രുശിപ്പ്‌: രക്ഷപ്പെടാന്‍ സാദ്ധ്യത 


അനുവാചകര്‍ക്കു തെറ്റുധാരണയില്ലാതിരിക്കുന്നതിന്‌ ഒരു 
സംഗതികൂടി പ്രസ്താവിച്ചുകൊള്ളട്ടെ. അക്കാലത്തെ യഹൂദ 
രുടെ “സ്വലീബ്‌' (കുരിശ്‌) ഇന്നത്തെ തുക്കുശിക്ഷപോലെ രക്ഷ 
പ്പെടാന്‍ അസാദ്ധ്യമായ തരത്തിലുള്ളതായിരുന്നില്ല. കയര്‍ 
കൊണ്ട്‌ കുരുക്ക്‌ കഴുത്തിലിടുകയോ പലകതട്ടിവീഴ്ത്തി തുക്കി 
ലിടുകയോ ആയിരുന്നില്ല ആ ക്രൂശിപ്പ്‌, അന്നാകട്ടെ കുരിശുമര 
ത്തിന്മേല്‍ കുറ്റവാളിയെവച്ചുകെട്ടി കൈകാലുകളില്‍ ആണിക 
ളടിച്ചു കയറ്റുകയായിരുന്നു പതിവ്‌. അങ്ങനെ കുരിശിലേറ്റി 
ആണിയടിച്ചതിനുശേഷം ഒന്നോ രണ്ടോ ദിവസത്തിനകം കുറ്റ 
ക്കാരന്‍ മാപ്പ്‌ കൊടുത്ത്‌ അവനെ രക്ഷിക്കുന്നതിന്‌ തീരുമാനി 
ക്കുന്നപക്ഷം, അനുഭവിച്ചിടത്തോളം ശിക്ഷകൊണ്ടു മതിയാക്കി 
എല്ലുകളൊടിക്കാതെ അയാളെ ജീവനോടെ താഴെയിറക്കുന്ന 
തായിരിക്കും. അഥവാ കൊല്ലാന്‍തന്നെ തീരുമാനിച്ചുവെങ്കില്‍ 
കുറഞ്ഞാല്‍ മൂന്നു ദിവസമെങ്കിലും ശരീരം കുരിശിന്മേല്‍ തറച്ച 
നിലയില്‍ത്തന്നെ നിറുത്തുന്നതാണ്‌. അങ്ങനെ ആഹാരപാനീ 
യങ്ങളൊന്നും അടുത്തെങ്ങും കൊണ്ടുചെല്ലാന്‍ അനുവദിക്കാ 
തെ മൂന്നോ അതിലധികമോ ദിവസങ്ങളോളം ശരീരത്തെ വെയി 
ലത്തു പൊരിഞ്ഞുകൊണ്ടു കിടന്നുകൊള്ളാന്‍ വിട്ടേയ്ക്കുകയും 
അതിനുശേഷം എല്ലുകള്‍ ഒടിച്ചിടുകയുമാണ്‌ പതിവ്‌. ഇത്തരം 
യാതനകളുടെയെല്ലാം ഫലമായി അയാള്‍ മരിച്ചുപോകുന്നു. 


എന്നാല്‍, ദൈവാനുഗ്രഹത്താല്‍ ഹദ്റത്ത്‌ മിശിഹാ(അ) 
ഇത്തരം ദയനീയമായ മരണത്തിന്‌ കാരണമാക്കുന്ന തീര്വയാ 
തനയില്‍നിന്നു രക്ഷപ്പെട്ടുവെന്നതാണ്‌ വാസ്തവം. സുവിശേഷ 
ങ്ങള്‍ സ്രശദ്ധം വായിച്ചു നോക്കുന്ന ഏവര്‍ക്കും സുഗ്രാഹ്യമാ 
കുന്ന ഒരു വസ്തുതയാണ്‌, മിശിഹാ(അ) മുന്നു ദിവസംവരെ 
കുരിശിന്മേലിരിക്കുകയോ മുന്നു ദിവസത്തോളം പൈദാഹങ്ങള്‍ 
സഹിക്കേണ്ടിവരികയോ അദ്ദേഹത്തിന്റെ എല്ലുകള്‍ ഒടിക്കപ്പെ 
ടുകയോ ഉണ്ടായില്ല എന്നത്‌. സുമാറു രണ്ടു മണിക്കൂറു മാത്രമേ 
അദ്ദേഹം കുരിശിന്മേല്‍ കിടന്നിരുന്നുള്ളു. ദൈവകാരുണ്യം 


യേശുമിശിഹാ ഇന്ത്യയില്‍ 37 


കൊണ്ടു, പകലിന്റെ അന്ത്യയാമത്തിലാണ്‌ അദ്ദേഹത്തെ ക്രൂശി 
ക്കാന്‍ തീരുമാനമെടുക്കാനുള്ള സാഹചര്യമുണ്ടായത്‌. അന്നു 
വെള്ളിയാഴ്ച ദിവസമായിരുന്നു. പകല്‍ കുറഞ്ഞനേരം മാത്രമേ 
ശേഷിച്ചിരുന്നുള്ളൂ. പിറ്റേദിവസം ശബ്ബത്തും യഹൂദരുടെ പെസ 
ഹ പെരുന്നാള്‍ കൂടിയുമായിരുന്നു. ശബത്ത്‌ നാളിലോ തലേ 
രാത്രിയിലോ ആരെങ്കിലും സ്വലീബയിന്മേല്‍ തറക്കപ്പെട്ട നില 
യില്‍ കിടന്നുകൊള്ളാന്‍ അനുവദിക്കുന്നത്‌ ജൂദരുടെ പക്കല്‍ 
നിഷിദ്ധവും ശിക്ഷാര്‍ഹവുമായ ഒരു കുറ്റമായിരുന്നു. ജൂദരും 
മുസ്ലിംകളെപ്പോലെ ചാന്ദ്രമാസത്തെയാണ്‌ ആചരിച്ചുപോന്ന 
ത്‌. തലേരാത്രിയെ അടുത്ത പകലിനോടു ചേര്‍ത്താണ്‌ അവര്‍ 
ദിവസം കണക്കാക്കിയിരുന്നതും. മിശിഹായുടെ രക്ഷയ്ക്കായി 
ഒരുഭാഗത്തു ഇത്തരത്തിലുള്ള ഭാമികമായ അനുകൂല സാഹ 
ചര്യങ്ങളുണ്ടായിത്തിര്‍ന്നുവെങ്കില്‍ മറുഭാഗത്തു ദൈവികമായ 
മറ്റു ചില അനുകൂലസാഹചര്യങ്ങളും സംജാതമായി ഭവിച്ചു. 
അതായത്‌, ആറാം മണി നേരമായപ്പോള്‍ നാടാകെ അന്ധകാ 
രാവ്ൃതമായി. ഭയങ്കരമായ കൊടുങ്കാറ്റുണ്ടായി. മൂന്നു മണിക്കൂ 
റോളം ഈ അന്ധകാരം നിലനിന്നു. (മാര്‍ക്കോസ്‌, 15:33). ഈ 
ആറാം മണി, 12 മണിക്കു ശേഷമുള്ളതായിരുന്നു. അതായതു, 
സന്ധ്യ അടുത്ത സമയമായിരുന്നു അത്‌. ഈ ഘോരാന്ധകാര 
ത്തില്‍ യഹുദര്‍ അതീവ ഉല്‍ക്കണ്ഠാകുലരായി ഭവിച്ചു. ശബ്ബത്തു 
രാര്രി ആരംഭിക്കുകയും കുരിശിന്മേല്‍ ശരീരം തൂക്കപ്പെട്ടു കിട 
ക്കുകയും ചെയ്തകാരണം തങ്ങള്‍ ശബ്ബത്തിനെ ലംഘിച്ച കുറ്റ 
വാളികളായിത്തീരുകയും ശിക്ഷയ്ക്കു പാര്രീഭവിക്കുകയും ചെ 
യ്തെങ്കിലോ എന്നു അവര്‍ ഭയപ്പെട്ടു! അതിനാല്‍ അവര്‍ ത്ഥടി 
തിയില്‍ ക്രിസ്തുവിനെയും കൂടെ തറക്കപ്പെട്ട രണ്ടുകള്ളന്മാ 
രെയും കുരിശിന്മേല്‍നിന്നു ഇറക്കുവാന്‍ വെമ്പല്‍കൊണ്ടു. 


സ്വപ്നത്തില്‍ ഉല്‍ബോധനം 


ഇതോടൊപ്പം ദിവ്യമായ മറ്റൊരു അനുകൂല സാഹചര്യവും 
കൂടി സംജാതമായി: പിലാത്തോസ്‌ ന്യായാസനത്തിലിരിക്കുക 
യായിരുന്നപ്പോള്‍, അദ്ദേഹത്തിന്റെ പത്നി അദ്ദേഹത്തിന്റെയടു 


38 യേശുമിശിഹാ ഇന്ത്യയില്‍ 


ക്കല്‍ ആളയച്ച്‌, ആ നീതിമാന്റെ കാര്യത്തില്‍ ഇടപെടാതിരി 
ക്കാന്‍, അതായത്‌ അദ്ദേഹത്തെ കൊലയ്ക്കു വിധിക്കാതിരിക്കാന്‍ 
അറിയിച്ചു. എന്തെന്നാല്‍, താന്‍ തലേരാത്രിയില്‍ അദ്ദേഹം നിമി 
ത്തം സ്വപനത്തില്‍ വളരെ കഷ്ടം സഹിച്ചുവെന്നും പറയിച്ചു( 
മത്തായി, 27:19). പിലാത്തോസിന്റെ ഭാര്യയുടെ ദര്‍ശനത്തില്‍ 
നിന്നു, ദൈവോദ്ദേശ്യം ക്രിസ്തു കുരിശിന്മേല്‍ മരിക്കണമെന്നാ 
യിരുന്നില്ലെന്നാണ്‌ നീതിബോധമുള്ള ഏവര്‍ക്കും മനസ്സിലാ 
ക്കാന്‍ കഴിയുക. ഒരാളെ രക്ഷിക്കുന്നതിനു ദൈവം ആര്‍ക്കെ 
ങ്കിലും പ്രേരണ നല്കുകയോ അതിലേക്ക്‌ ഇന്ന പ്രകാരം ചെയ്യ 
ണമെന്നു ഉല്‍ബോധിപ്പിക്കുകയോ ചെയ്തിട്ട്‌ അതു 
പിഴച്ചുപോവുകയെ ന്നതു ലോകാരംഭംതൊട്ടു നാളിതുവരെ 
സംഭവിക്കുകയുണ്ടായിട്ടില്ല. ഉദാഹരണമായി, മത്തായിയുടെ 
സുവിശേഷത്തില്‍ എഴുതിയിരിക്കുന്നതു പ്രകാരം, സ്വര്‍ഗ്ഗദുതന്‍ 
യോസേഫിനു സ്വപ്നത്തില്‍ പ്രത്യക്ഷനായി പറഞ്ഞു: “നീ 
എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട്‌ മിസ്രി 
(ഈജിപ്ത്‌ )യീമിലേക്ക്‌ ഓടി പ്പോയി, ഞാന്‍ നിന്നോട്‌ 
പറയുംവരെ അവിടെ പാര്‍ക്കുക; എ നത്തെന്നാല്‍ ഹെരോദാവു( 
രാജാവ്‌) ശിശുവിനെ നശിപ്പിക്കേണ്ടതിന്‌ അവനെ അന്വേഷി 
പ്പാന്‍ ഭാവിക്കുന്നു” (മത്തായി 2:13). അപ്പോള്‍, യേശു മിസ്രിലെ 
ത്തിയാല്‍ അവിടെവച്ച്‌ കൊല്ലപ്പെട്ടേക്കുമെന്നൂഹിക്കുന്നത്‌ ശരി 
യാവുകയില്ലല്ലോ. അപ്പോലെതന്നെ ഇവിടെ അദ്ദേഹത്തിന്റെ രക്ഷ 
യ്ക്കായുള്ള ഈ ദൈവികത്രനത്രവും- അതായത്‌, പിലാത്തോ 
സിന്റെ ഭാര്യ കണ്ട സ്വപ്നവും- പിഴച്ചുപോകാവതല്ല. അതി 
നാല്‍, മിര്സരിലേക്കുള്ള യാത്രയില്‍ ശിശുവായ യേശുവിനു ജീവ 
ഹാനി വരുകയെന്നതു എപ്രകാരം ദൈവത്തിന്റെ നിയതമായ 
വാഗ്ദാനത്തിന്‌ വിരുദ്ധമാകയാല്‍ സംഭാവ്യമല്ലയോ അപ്ര 
കാരംതന്നെ ഇവിടേയും ഈ ഉദ്ദേശ്യം പിഴയ്ക്കുക സംഭാവ്യമ 
ല്ല. എന്തെന്നാല്‍, ദൈവത്തിന്റെ ദൂതന്‍ (മാലാഖ) പിലാത്തോ 
സിന്റെ ഭാര്യക്കു വെളിപ്പെടുകയും, മിശിഹാ കുരിശിന്മേല്‍ മരി 
ക്കാന്‍ കാരണമാകുന്ന പക്ഷം അതു നിങ്ങള്‍ക്കു നല്ലതിനായി 
രിക്കില്ലെന്നു ഭര്‍ത്താവിനെ അറിയിക്കാന്‍ സൂചന നല്‍കുകയും 


യേശുമിശിഹാ ഇന്ത്യയില്‍ 39 


ചെയ്തിരുന്നതു മിശിഹായുടെ രക്ഷയ്ക്കു വേണ്ടിയായിരുന്ന 
ല്ലോ. അങ്ങനെ രക്ഷ ലഭിക്കാതെ അദ്ദേഹം കുരിശില്‍ കൊല്ല 
പ്പെട്ടു പോവുകയും മാലാഖയുടെ വെളിപാടു വ്യര്‍ത്ഥമാകുകയും 
ചെയ്തുവെന്നാണെങ്കില്‍ ഇതിലേക്കു ലോകത്തു ഒരു ദൃഷ്ടാ 
ന്തം എടുത്തു കാണിക്കാമോ? ഇല്ല, ഒരിക്കലും കാണിക്കാന്‍ 
കഴിയുകയില്ല! പിലാത്തോസിന്റെ ഭാര്യക്കുണ്ടായ ദര്‍ശനത്തിന്റെ 
ഉദ്ദേശ്യം മിശിഹായുടെ വിടുതലിന്‌ വഴിയൊരുക്കുക എന്നതാ 
യിരുന്നുവെന്നു ആ സ്വപ്നത്തെക്കുറിച്ച്‌ അറിയാറാകുന്ന ഏ 
തൊരു നിര്‍മ്മലബുദ്ധിയും സാക്ഷ്യം വഹിക്കുന്നതായിരിക്കും. 
എന്തെന്നാല്‍, വിശ്വാസപരമായ പക്ഷപാതം കൊണ്ടോ മത്സര 
ബുദ്ധിയാലോ പ്രത്യക്ഷമായ ഒരു സത്യത്തെ ആരെങ്കിലും നി 
ഷേധിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെ യ്യുന്നുവെങ്കില്‍ 
അതു അയാളുടെ ഇഷ്ടവും അവകാശവുമാണ്‌, എങ്കിലും നീതി 
ദൃഷ്ട്യാ വീക്ഷിക്കുമ്പോള്‍ പിലാത്തോസിന്റെ ഭാര്യ കണ്ട 
സ്വപ്നം കുരിശുമരണത്തില്‍നിന്നുള്ള മിശിഹായുടെ രക്ഷയെ 
ക്കുറിക്കുന്ന ഭാരിച്ച ഒരു സാക്ഷ്യം തന്നെയാണെന്നു സമ്മതി 
ക്കേണ്ടതായിവരുന്നു. സുവിശേഷങ്ങളില്‍വച്ചു ഒന്നാംകിടയി 
ലുള്ള മത്തായിയുടെ സുവിശേഷമാണ്‌ ഈ സാക്ഷ്യത്തെ രേഖ 
പ്പെടുത്തിയിരിക്കുന്നതും. പ്രകൃത്രഗന്ഥത്തില്‍ ശക്തിയുക്തം 
വിവരിക്കുന്ന ഇത്തരത്തിലുള്ള അനേകം സാക്ഷ്യങ്ങളാല്‍ 
യേശുവിന്റെ ദൈവത്വവും പാപപരിഹാരസിദ്ധാന്തവും അപ്പടി 
മിഥ്യയാണെന്നു തെളിയുന്നതാണ്‌. എന്നാല്‍, സത്യം സ്വീകരി 
ക്കുന്ന വിഷയത്തില്‍ സമാജത്തിന്റെയോ പാരമ്പര്യവിശ്വാസ 
ത്തിന്റെയോ പരിഗണന കൂടാതെയുള്ള നീതിബോധവും ആത്മാ 
ര്‍ത്ഥതയുമായിരിക്കണം നമുക്കു പ്രേരകമായിരിക്കേണ്ടത്‌. 
ആരംഭം മുതല്‍ നാളിതുവരെ മനുഷ്യന്‍ തന്റെ ര്രസ്വബുദ്ധി 
യാല്‍ പരസ്സഹ്രസം സൃഷ്ടിവസ്തുക്കളില്‍ ദൈവത്വം സങ്കല്‍ 
പിച്ചു അവയെയെല്ലാം പൂജിച്ചു വരികയാണ്‌. ഇങ്ങേയറ്റം പൂച്ച 
കളെയും പാമ്പുകളെയും കൂടി അവര്‍ ആരാധിച്ചു വന്നിരിക്കു 
ന്നു. എന്നാല്‍, ബുദ്ധിമാന്മാരും ജഞാനികളുമായുള്ളവര്‍ ദൈവ 
സഹായത്താല്‍ ഇത്തരം ബഹുദൈവവിശ്വാസങ്ങളില്‍നിന്നും 


40 യേശുമിശിഹാ ഇന്ത്യയില്‍ 


തജ്ജന്യമായ ഭക്തിപുജാദികളില്‍നിന്നും സ്വയം സംരക്ഷിക്ക 
പ്പെട്ടുവന്നിരിക്കുകയാണ്‌. 


മ്ൃണ്മയശരീരം 


മര്‍യംപു(ധ്തനായ മിശിഹാ കുരിശുമരണത്തില്‍നിന്ന്‌ രക്ഷ 
പ്പെട്ടിരിക്കുന്നതിലേക്ക്‌ ഇഞ്ചീലില്‍നിന്ന്‌ നമുക്കു ലഭിക്കുന്ന 
മറ്റൊരു സാക്ഷ്യം, അദ്ദേഹം കല്ലറയില്‍നിന്നു പുറത്തുവന്നിട്ടു 
ഗലീലയിലേക്കുപോയ ആ നീണ്ടയാത്രയെ സംബന്ധിച്ച വിവ 
രണമാണ്‌. എങ്ങനെയെന്നാല്‍, ഞായറാഴ്ച രാവിലെ ആദ്യമായി 
അദ്ദേഹം മഗ്ദലനമര്‍യയുമായി കണ്ടു. മര്‍യയാകട്ടെ ഉടന്‍തന്നെ 
മിശിഹാ ജീവിച്ചിരിപ്പുണ്ടെന്നു ശിഷ്യന്മാര്‍ക്കു അറിവുകൊടു 
ത്തു. എന്നാല്‍, അവര്‍ അതു വിശ്വസിച്ചില്ല. പിന്നെ ശിഷ്യന്മാ 
രില്‍ രണ്ടുപേര്‍ ഗ്രാമത്തിലേക്ക്‌ പോവുകയായിരുന്നപ്പോള്‍ അവ 
രക്കു അദ്ദേഹം പ്രത്യക്ഷനായി. ഒടുക്കം പതിനൊരുവര്‍ ഭക്ഷ 
ഞണത്തിനിരിക്കുമ്പോള്‍ അവരുടെ അടുക്കല്‍ അദ്ദേഹം ചെന്നു 
നിന്നു. താന്‍ ജീവനോടിരിക്കുന്നതായി കണ്ടവരുടെ സാക്ഷ്യം 
അവര്‍ വിശ്വസിക്കായ്‌കയാല്‍ അവരുടെ അവിശ്വാസത്തെയും 
ഹൃദയകാഠിന്യത്തെയും അദ്ദേഹം ശാസിച്ചു. (മാര്‍ക്കോസ്‌ 16:9 
മുതല്‍ 14 വരെ വാക്യങ്ങള്‍ നോക്കുക). അതുപോലെതന്നെ ശി 
ഷ്യന്മാര്‍ യരൂശലേമില്‍നിന്നു ഏതാണ്ടു ആറു മൈല്‍സ്‌ (3/4 
കോസ്‌) അകലെയുള്ള എമ്മവുസ്‌ ഗ്രാമത്തിലേക്കു പോകയാ 
യിരുന്നപ്പോള്‍ അവരെ മിശിഹാ കണ്ടെത്തി. അവര്‍ ആ ഗ്രാമ 
ത്തിനടുത്തെത്തിയപ്പോള്‍ അവരില്‍നിന്നു വേര്‍പിരിഞ്ഞു പോ 
കുന്നതിനെന്നോണം അദ്ദേഹം മുന്നോട്ടു കടന്നു പോകുവാന്‍ 
ഭാവിച്ചു. അപ്പോള്‍ അവര്‍ “ഇന്നുരാത്രി നമുക്കൊന്നിച്ചു താമ 
സിക്കാം' എന്നു പറഞ്ഞ്‌ അദ്ദേഹത്തെ തടഞ്ഞുനിറുത്തി. അങ്ങ 
നെ അദ്ദേഹം അവരോടൊപ്പം താമസിച്ചു. രാത്രി ഒന്നിച്ചിരുന്ന്‌ 
ഭക്ഷണം കഴിച്ചു അവരെല്ലാവരും മിശിഹായോടൊപ്പം ഏമാ 
വൂസ്‌ എന്ന നാട്ടുമ്പുറത്ത്‌ രാത്രി കഴിച്ചുകൂട്ടി. (ലൂക്കോസ്‌, അ. 
24:13 മുതല്‍ 31 വരെ വചനങ്ങള്‍ നോക്കുക) 


ഇത്രയുംകൊണ്ടു വ്യക്തമാകുന്നതു, മിശിഹാ മരണത്തിനു 


യേശുമിശിഹാ ഇന്ത്യയില്‍ 41 


ശേഷം കേവലം തേജോരൂപിയായ ആത്മാവായിട്ടിരിക്കുമ്പോള്‍ 
അദ്ദേഹത്തില്‍നിന്നു സ്ഥുലദേഹപ്രകൃതിക്കനുരൂപമായ ധര്‍മ്മ 
ങ്ങള്‍ സംഭവിച്ചുവെന്നാണല്ലോ. അങ്ങനെ, തേജോരുപിയായി 
രിക്കുമ്പോള്‍ തിന്നുക, കുടിക്കുക, ഉറങ്ങുക, പദയാത്ര ചെയ്യുക 
തുടങ്ങിയ ശാരീരിക വ്യവഹാരം അദ്ദേഹത്തില്‍നിന്നുണ്ടാവുക 
കേവലം അസംഭാവ്യവും അസംഗതവും തന്നെയാണ്‌. യാഥാ 
ര്‍ത്ഥ്യം ഇതാണെങ്കിലും, വാര്‍ത്താനിവേദകന്മാരുടെ വ്യക്തിപ 
രമായ വിശ്വാസാഭിപ്രായങ്ങള്‍ക്കു വിധേയമായി ഇഞ്ചിീലിലെ 
കഥാകഥനത്തിലും വളരെയേറെ ഭേദഭാവങ്ങള്‍ സംഭവിച്ചു 
പോയിരിക്കയാണ്‌. എന്നിരുന്നാലും ഇപ്പോള്‍ നിലവിലുള്ള 
ഇഞ്ചിലുകളിലെ വിവരണങ്ങളില്‍നിന്നുതന്നെയും വ്യക്തമായി 
ത്തെളിയുന്നത്‌, മിശിഹാ തന്റെ ശിഷ്യരുമായി കണ്ടതും, നൂറില്‍ 
പരം മൈല്‍സ്‌ ദൂരെയുള്ള ഗലീലയിലേക്കു പദയാത്ര ചെയ്ത 
തും ശിഷ്യന്മാര്‍ക്കു തന്റെ ശരീരത്തിലെ വ്രണങ്ങള്‍ കാട്ടിക്കൊ 
ടുത്തതും അവരുടെ അടുക്കല്‍നിന്ന്‌ റൊട്ടി തിന്നതും അവിടെ 
രാപാര്‍ത്തതുമെല്ലാം നശ്വരമായ തന്റെ ഈ മൃണ്മയശരീരത്തോ 
ടുകൂടിത്തന്നെയാണെന്നത്രെ. അദ്ദേഹം ഒരു സവിശേഷ ലേപ 
നൌഷധം ഉപയോഗിച്ചാണ്‌ തന്റെ ദേഹത്തിലുണ്ടായ മുറിവു 
കള്‍ കരിച്ചിരുന്നത്‌. ഈ വസ്തുതയെപ്പറ്റി പിറകോട്ട പ്രതിപാ 
ദിക്കുന്നതായിരിക്കും. 


നല്ലപോലെ ചിന്തിക്കേണ്ടുന്ന ഒരു സന്ദര്‍ഭമാണിത്‌. തേജോ 
രൂപമായ അനശ്വരദേഹം പ്രാപിച്ചതിനുശേഷവും, അതായത്‌, പഠനാ 
ശനാദി ആവശ്യങ്ങള്‍ക്കൊന്നും അടിപ്പെടാത്തതും ഒരു വിധ ക്ഷ 
തമോ ആതങ്കമോ ദൌര്‍ബല്യമോ ബാധിക്കാത്തതും നിത്യപാവ 
നവുമായ സുൂക്ഷ്മദേഹം ലഭിച്ചതില്‍പിന്നെയും, മിശിഹായിൽ 
മര്‍ത്തൃശരീരസാധാരണമായ അവശതകള്‍ ശേഷിക്കുമാറായ 
തെന്തു? ദൈവത്തിന്റെ വലതുകരത്തില്‍ ഉപവിഷ്ഠനാകേണ്ടിയി 
രുന്ന അദ്ദേഹമെന്തേ അപ്പോഴും കുരിശിന്റെയും ആണിപ്പഴുതി 
ന്റെയും മുറിവുകളാലും ചതവുകളാലും പീഡിതനായിരുന്നതു? 
രക്തം തുളിക്കുന്നതും വേദനിക്കുന്നതുമായ ഈ ധ്രണങ്ങള്‍ കരി 


42 യേശുമിശിഹാ ഇന്ത്യയില്‍ 


ക്കുന്നതിനായിട്ടു ഒരു ലേപനാഷധം തന്നെ യും തയ്യാര്‍ ചെയു 
പ്പെട്ടിരുന്നു. തേജോമയമായ സൂക്ഷ്മദേഹം പ്രാപിച്ചതിനുശേഷം 
നിത്യനിര്‍മ്മലവും അന്യൂനവും നിര്‍ഭേദവുമായ നിലയിലിരി 
ക്കേണ്ടതായിരുന്നിട്ടും അദ്ദേഹം പലതരത്തിലുള്ള പീഡ 
കള്‍ക്കും ക്ലേശങ്ങള്‍ക്കും വശഗനായി! താന്‍തന്നെ തന്റെ ശരീര 
ത്തിലെ മാംസവും എല്ലുകളും ശിഷ്യര്‍ക്കു കാണിച്ചു കൊണ്ടു 
അദ്ദേഹം അപ്പോഴും സ്ഥൂലശരീരിയാണെന്നു വെളിപ്പെടുത്തി. 
ഇത്രയുമല്ല നശ്വരശരീരത്തിന്റെ അനിവാര്യസ്വഭാവമനുസരിച്ചു 
പശിയും ദാഹവും അദ്ദേഹത്തെ പീഡിപ്പിക്കുകയും ചെയ്തു. 
അല്ലായിരുന്നുവെങ്കില്‍ അദ്ദേഹം ഗലീലയാത്രയില്‍ അനാവശ്യ 
കാര്യങ്ങള്‍ കാട്ടിക്കൂട്ടിയതെന്തിനു? അതായതു, തിന്നുകയും, കുടി 
ക്കുകയും, വിശ്രമിക്കുകയും, നിദ്രകൊള്ളുകയും മറ്റും ചെയ്തതു! 
ഈ ലോകത്ത്‌ മര്‍ത്ത്യശരീരം സംബന്ധിച്ചിടത്തോളം ക്ഷുല്‍പി 
പാസകള്‍ ഒരു തരം പീഡ തന്നെയാണ്‌. അവ വര്‍ദ്ധിച്ചു അതിര്‍ 
കവിഞ്ഞാല്‍ പ്രാണഹരവും കൂടി ആയിത്തീരും. 


വിശാലമായ കല്ലറ 


ക്രിസ്തു കുരിശിന്മേല്‍ മരിക്കുകയോ തേജോമയമായ ഒരു 
സൂക്ഷ്മദേഹം പ്രാപിക്കുകയോ ഉണ്ടായിട്ടില്ലെന്നതു നിസ്സുന്ദേ 
ഹമായ ഒരു വസ്തുതയാണ്‌. എന്നാല്‍, അദ്ദേഹത്തിനു കുരി 
ശിന്മേല്‍ മരണതുല്യമായ ഒരു മൂര്‍ച്ഛാവസ്ഥയാണ്‌ അനുഭവപ്പെ 
ട്ടിരുന്നത്‌. അനന്തരം അദ്ദേഹം ദൈവാനുഗ്രഹത്താല്‍ ഏ തൊരു 
ഖബ്റിലാണോ വെക്കപ്പെട്ടിരുന്നതു അതു നമ്മുടെ രാജ്യത്തിലെ 
ഖബ്റുകളുടെ മാതിരിയുള്ളതായിരുന്നില്ല; വായുസഞ്ചാരമുള്ള 
തും പ്രവേശനദ്വാരത്തോടുകൂടിയതുമായ ഒരു അറകണക്കെയു 
ളളതായിരുന്നു. അക്കാലത്ത്‌ യഹൂദന്മാരുടെ സ്രമ്പദായപ്രകാരം 
ഖബ്റുകള്‍ അകത്തു പ്രവേശിക്കാനുള്ള തുറപ്പോടുകൂടിയതും 
കാറ്റുകടക്കുന്നതുമായ രീതിയിലാണ്‌ ഉണ്ടാക്കപ്പെട്ടിരുന്നതു. 
ഇത്തരം ശിലാഗൃഹങ്ങള്‍ ആദ്യമേ ഉണ്ടാക്കി വച്ചിരിക്കും. ആവ 
ശ്യം വരുമ്പോള്‍ ശവം മറവു ചെയ്യുന്നതിനു അവ ഉപയോഗി 
ക്കപ്പെടുമായിരുന്നു. ഇതിലേയ്ക്ക്‌ സുവിശേഷങ്ങളില്‍ നിന്നു 


യേശുമിശിഹാ ഇന്ത്യയില്‍ 43 


തന്നെ സാക്ഷ്യങ്ങള്‍ ലഭിക്കുന്നുമുണ്ട്‌. ലൂക്കോസ്‌ പറയുന്നതു 
കാണുകും- 


“അവര്‍ ഒരുക്കിയ സുഗന്ധവര്‍ഗ്ഗം എടുത്ത്‌ ആഴ്ചവട്ടത്തി 
ന്റെ ഒന്നാം ദിവസം അതികാലത്ത്‌ (ഇരുട്ടുള്ളപ്പോള്‍തന്നെ) കല്ലറ 
യ്ക്കല്‍ എത്തി, കല്ലറയില്‍നിന്നു കല്ലുരുട്ടിക്കൂഞ്ഞതായി കണ്ടു. 
അകത്തു കടന്നാറെ (ഇവിടെ സ്വല്പം ചിന്തിക്കേണ്ടതായിട്ടുണ്ട്‌) കര്‍ 
ത്താവായ യേശുവിന്റെ ശരീരം കണ്ടില്ല” (ലൂക്കോ 24: 1-3). 


ഇവിടെ “അകത്തു കടന്നാറെ” എന്ന വാക്കുകള്‍ പ്രത്യേകം 
ചിന്ത്യമാണ്‌. ഇതില്‍ നിന്നു, ആ ഖബര്‍ ആളുകള്‍ക്ക്‌ കടന്നു 
ചെല്ലാവുന്നതും ഒരു അറപോലെ പ്രവേശനദ്വാരത്തോടുകൂടി 
യതുമായിരുന്നുവെന്നു സിദ്ധിക്കുന്നുണ്ട്‌. ഇത്തരത്തില്‍ അക 
ത്തുകടക്കാനുള്ള തുറപ്പോടുകൂടിയ ഒരു കല്ലറയാണ്‌ അടുത്ത 
കാലത്തു കള്‍മീരില്‍ ശ്രീനഗര്‍ എന്നിടത്തു കണ്ടെത്തപ്പെട്ടിട്ടുള്ള 
ഹദ്റത്ത്‌ ഈസാ(അ)യുടെ ഖബര്‍. ഇതൊരു മര്‍മപ്രധാനമായ 
വസ്തുതയാണ്‌. ഇതിനെക്കുറിച്ചുള്ള പരിചിന്തനവും പര്യേഷ 
ണവും സൂക്ഷ്മാന്വേഷികളെ മഹത്തായ നിഗമനത്തിലേയ്ക്കു 
നയിക്കുന്നതായിരിക്കുമെന്നത്‌ തീര്‍ച്ചയാണ്‌. 


പിലാത്തോസിന്റെ സംശയം 


ഇഞ്ചീലില്‍നിന്നു നമുക്ക്‌ ലഭിച്ചിരിക്കുന്ന സാക്ഷ്യങ്ങളില്‍ 
ഇനിയൊന്ന്‌, മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ രേഖപ്പെട്ടുകാ 
ണുന്ന പിലാത്തോസിന്റെ വചനമത്രെ. “വൈകുന്നേരമായപ്പോള്‍ 
ശബ്ബത്തിന്റെ തലേനാളായ ഒരുക്കനാള്‍ ആകകൊണ്ട്‌ ശ്രേഷ്ഠമ 
ന്ത്രിയും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമത്യയിലെ 
യോസേഫ്‌ വന്നു ധൈര്യത്തോടെ പിലാത്തോസിന്റെ അടു 
ക്കല്‍ചെന്ന്‌ യേശുവിന്റെ ശരീരം ചോദിച്ചു. അവന്‍ മരിച്ചു ക 
ഴിഞ്ഞോ എന്നു പിലാത്തോസ്‌ ആശ്ചര്യപ്പെട്ടു!” (മാര്‍ക്കോസ്‌, 
അ. 15: വചനം 42-44). ഇതു വ്യക്തമാക്കിത്തരുന്നതു, കുരിശു 
സംഭവം നടന്ന ആ കാലത്തുതന്നെ യേശു വാസ്തവത്തില്‍ 
മരിച്ചുവോ എന്ന ഒരു സന്ദേഹം പുറപ്പെടുവിക്കപ്പെട്ടിട്ടുണ്ടെ 


44 യേശുമിശിഹാ ഇന്ത്യയില്‍ 


ന്നാണ്‌. കുരിശിന്മേല്‍വച്ചു ക്രൂശിതന്റെ പ്രാണന്‍ പോകാന്‍ 
എര്രത കാലയളവ്‌ ആവശ്യമായി വരുമെന്നുള്ളിടത്തോളം നല്ല 
പരിചയമുള്ളയാളാണ്‌ ഈ സന്ദേഹം പുറപ്പെടുവിച്ചിട്ടുള്ള 
തെന്നും ചിന്ത്യമാണ്‌! 


എല്ലൊടിച്ചില്ല 


സുവിശേഷത്തില്‍നിന്നു നമുക്ക്‌ ലഭിച്ചിരിക്കുന്ന സാക്ഷ്യ 
ങ്ങളില്‍ മറ്റൊന്നു, യോഹന്നാന്റെ ഇഞ്ചീലിലെ താഴെ ഉദ്ധരി 
ക്കുന്ന വചനങ്ങളാണ്‌:- “അന്നു ഒരുക്കനാളും ആ ശബ്ബത്ത്നാള്‍ 
വലിയതും ആകകൊണ്ട്‌, ശരീരങ്ങള്‍ ശബ്ബത്തില്‍ ക്രൂശിന്മേല്‍ 
ഇരിക്കരുത്‌ എന്നു വച്ചു അവരുടെ കാല്‍ടഒടിച്ചു എടുക്കേണം 
എന്നു യഹൂദന്മാര്‍ പിലാത്തോസിനോട്‌ അപേക്ഷിച്ചു. ആക 
യാല്‍, പടയാളികള്‍ വന്ന്‌ ഒന്നാമന്റെയും അവനോടു കൂടെ ക്രൂശി 
ക്കപ്പെട്ട മറ്റവന്റേയും കാല്‍ ഒടിച്ചു. അവര്‍ യേശുവിന്റെ അടു 
ക്കല്‍ വന്നു, അവന്‍ മരിച്ചു പോയി എന്നു കാണ്‍കയാല്‍ അവ 
ന്റെ കാല്‍ ഒടിച്ചില്ല; എങ്കിലും പടയാളികളില്‍ ഒരുത്തന്‍ കുന്തം 
കൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെ 
ള്ളവും പുറപ്പെട്ടു” (യോഹ. 19: 31-34). 


ആ കാലത്തു കുരിശിന്മേല്‍ തറക്കപ്പെട്ട ഒരുവന്റെ ജീവിത 
ത്തിനു അറുതി വരുത്തേണ്ടതിന്‌ അവനെ അങ്ങനെത്തന്നെ 
ഏതാനും ദിവസങ്ങളോളം ക്രൂശിന്മേല്‍ നിറുത്തുകയും പിന്നെ 
അവന്റെ എല്ലുകള്‍ തല്ലി ഉടയ്ക്കുകയും ചെയ്യുക പതിവായി 
രുന്നു വെന്നു പ്രസ്തുത വചനങ്ങളില്‍നിന്നു സുവ്യക്തം മന 
സ്സിലാകുന്നു. എന്നാല്‍, ക്രൂശിതനായ ക്രിസ്തുവിന്റെ അസ്ഥി 
കള്‍ മനഃപൂര്‍വ്വം ഒടിക്കാതിരുന്നതാണെന്നു മനസ്സിലാക്കാം. കൂടെ 
യുണ്ടായിരുന്ന രണ്ടു കുള്ളന്മാരെപ്പോലെതന്നെ അദ്ദേഹവും 
ജീവനോടുകൂടിയാണ്‌ ഇറക്കപ്പെട്ടത്‌. അതു കൊണ്ടുതന്നെയാണ്‌ 
അദ്ദേഹത്തിന്റെ വിലാപ്പുറം തുളച്ചപ്പോള്‍ രക്തം തുളിച്ചു വന്ന 
തും. മൃതന്റെ രക്തം ഉറച്ചുപോകുന്നുവല്ലോ. 


ഇവിടെ ആതന്തരമായി ഒരു ഗൂഡാലോചന നടത്തപ്പെട്ടിട്ടു 


യേശുമിശിഹാ ഇന്ത്യയില്‍ 5 


ണ്ടെന്നു മനസ്സിലാക്കാവുന്നതാണ്‌. പിലാത്തോസ്‌ ദൈവഭയ 
മുള്ള ഒരു നല്ല മനുഷ്യനായിരുന്നു. തുറന്നനിലയില്‍ മിശിഹാ 
യോടു ആനുകൂല്യം കാണിക്കുന്നതില്‍ കൈസറിനെ ഭയപ്പെട്ടി 
രുന്ന അദ്ദേ ഹം ഒരു പ്രകാരത്തില്‍ ഭാഗ്യവാനായിരുന്നു. എന്തെ 
ന്നാല്‍ അദ്ദേ ഹം മിശിഹായെ കാണുക മാത്രമല്ല അദ്ദേഹത്തിനു 
കുറെയെല്ലാം ആനുകൂല്യം ചെയ്തു കൊടുക്കുകയുമുണ്ടായി. 
മിശിഹാ ക്രൂശിക്കപ്പെടണമെന്നു പിലാത്തോസിന്‌ ഒരിക്കലും 
ഉദ്ദേശ്യമുണ്ടായിരുന്നില്ല. അദ്ദേഹം പലതവണ ക്രിസ്തുവിനെ 
വിട്ടയക്കുവാന്‍ ശ്രമിച്ചതായിട്ടു സുവിശേഷങ്ങള്‍ വായിച്ചു 
നോക്കുമ്പോള്‍ കാണാന്‍ കഴിയും. എന്നാല്‍, യഹൂദന്മാര്‍ വിളി 
ച്ചു പറഞ്ഞതു, “നീ ഇവനെ വിട്ടയച്ചാല്‍ കൈസറുടെ സ്നേഹി 
തന്‍ അല്ല; തന്നത്താന്‍ രാജാവാക്കുന്നവന്‍ എല്ലാം കൈസരോടു 
മത്സരിക്കുന്നുവല്ലോ എന്നായിരുന്നു (യോഹ, 19:12). 


പിന്നെ, പിലാത്തോസിന്റെ പത്നി കണ്ട സ്വപ്നവും അദ്ദേ 
ഹത്തിനു ക്രിസ്തുവിന്റെ നേര്‍ക്ക്‌ ആനുകൂല്യം ഭാവിക്കുവാന്‍ 
കൂടുതല്‍ പ്രേരകമായിത്തീര്‍ന്നു. അതിനാല്‍ എങ്ങനെയെങ്കിലും 
ആ മഹാത്മാവിനെ കുരിശില്‍ തറക്കാതെ കഴിക്കണമെന്നും 
അല്ലാത്തപക്ഷം അതു തനിക്കും ഭാര്യക്കും നാശകരമായിത്തീ 
രുമെന്നും അദ്ദേഹം കരുതി. എന്നാല്‍, യഹൂദര്‍ ഒരു നാശംപി 
ടിച്ച ജനതയായിരുന്നു. അവര്‍ കൈസറുടെ അടുക്കല്‍ പിലാ 
ത്തോസിനെക്കുറിച്ചു രഹസ്യമായി ആവലാതിപ്പെടുന്നതിനും 
തയ്യാറായിരുന്നതാണ്‌. അതുകൊണ്ടു അദ്ദേഹം മിശിഹായെ 
വിടുവിക്കാന്‍ നയോപായങ്ങള്‍ പ്രയോഗിക്കുകയാണുണ്ടായത്‌. 


ഒന്നാമതായി, ക്രിസ്തുവിനെ ക്രൂശിക്കാനുള്ള ദിവസമായി 
നിര്‍ണ്ണയിച്ചതുതന്നെ വെള്ളിയാഴ്ചയായിരുന്നു. അതും പകല്‍ 
ഏതാനും മണിക്കൂര്‍ മാത്രം ബാക്കിയായിരിക്കെയും വലിയ 
ശബ്ബത്ത്‌ രാത്രി ആസന്നമായിരിക്കയും ചെയ്തപ്പോഴത്രേ. യഹൂ 
ദരുടെ ധര്‍മശാസ്ത്രവിധിപ്രകാരം ക്രുശിതനെ അന്നു സായം 
സന്ധ്യവരെ മാത്രമേ കുരിശില്‍ വയ്ക്കാന്‍ പാടുള്ളുവെന്നു പി 
ലാത്തോസിന്‌ നല്ലപോലെ അറിയാമായിരുന്നു. 


46 യേശുമിശിഹാ ഇന്ത്യയില്‍ 


ഗുഡാലോചന 


സനസ്ധ്യയാകുന്നതിനു മുമ്പേ യേശുവിനെ കുരിശില്‍നിന്നു 
താഴെയിറക്കി. യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട രണ്ടു കള്ള 
ന്മാര്‍ ജീവനോടുകൂടിത്തന്നെയിരിക്കെ രണ്ടു മണിക്കൂറിനകം 
യേശു മരിച്ചുപോയി എന്നു വരിക സംഭാവ്യമായിരുന്നില്ല. കാ 
ലൊടിക്കുന്ന പ്രകിയയില്‍നിന്നു യേശുവിനെ ഒഴിവാക്കാനുള്ള 
ഒരു ഒഴികഴിവ്‌ മാത്രമായിരുന്നു അത്‌. രണ്ടുകള്ളന്മാരും കുരി 
ശില്‍നിന്നു ജീവനോടെയാണ്‌ താഴെയിറക്കപ്പെട്ടിരുന്നതെന്ന 
വസ്തുതതന്നെ ബുദ്ധിമാനായ ഒരാള്‍ക്ക്‌ വേണ്ടുവോളം തെളി 
വായിരിക്കുന്നുണ്ട്‌. കുരിശില്‍നിന്നു ക്രൂശിക്കപ്പെട്ടവരെ ജീവ 
നോടെ താഴെയിറക്കുന്നതു അക്കാലത്തു നടപ്പുണ്ടായിരുന്നതു 
മത്രെ. എല്ലൊടിക്കപ്പെട്ടിരുന്നെങ്കില്‍ മാത്രമേ, അഥവാ, ദിവസങ്ങ 
ളോളം ആഹാരമോ വെള്ളമോ കഴിക്കാതെ കുരിശില്‍ തുങ്ങി 
ക്കിടന്നിരുന്നെങ്കില്‍ മാര്രമേ, മരണം ഉറപ്പുവരുമായിരുന്നുള്ളൂ. 
എന്നാല്‍, ഈ രണ്ടനുഭവങ്ങളും യേശുവിന്നുണ്ടായിട്ടില്ല. യേശു 
കുരിശില്‍ ദിവസങ്ങളോളം തൂങ്ങിക്കിടന്നിട്ടുണ്ടായിരുന്നില്ല. 
അദ്ദേഹത്തിന്റെ എല്ലുകള്‍ ഒടിച്ചിരുന്നില്ല. എന്നാല്‍, അദ്ദേഹം 
കുരിശിന്മേല്‍ മരിച്ചുപോയപ്രകാരം കാണപ്പെടുകയാല്‍ യഹൂ 
ദര്‍ സകലതും മറന്നു. രണ്ടു കള്ളന്മാരെയും വേഗം കൊന്നു. 
അവരുടെ കാലുകള്‍ തല്ലിയൊടിക്കുകയുമുണ്ടായി. മരിച്ചുപോ 
യെന്നും എല്ലൊടിക്കേണ്ടതില്ലെന്നും കള്ളന്മാരില്‍ ഒരുവനെപ്പ 
റ്റിക്കൂടി പറയപ്പെട്ടിരുന്നെങ്കില്‍ സംഭവം മറ്റൊന്നാകുമായിരുന്നു. 
യോസേഫ്‌ എന്നുപേരായ ഒരാള്‍- പിലാത്തോസിന്റെ വിശ്വസ്ത 
സുഹൃത്തും തദ്ദേശത്തെ ഒരു പ്രമുഖ വ്യക്തിയും യേശുവിന്റെ 
ഒരു രഹസ്ൃശിഷ്യനും ആയിരുന്ന ഇദ്ദേഹം, തക്കസമയത്തു 
തന്നെ അവിടെയെത്തി പിലാത്തോസിന്റെ നിര്‍ദ്ദേശ്പ്പകാരം 
അദ്ദേഹത്തെ വിളിപ്പിച്ചതായിരിക്കണമെന്നാണ്‌ ഞാന്‍ ഈഹി 
ക്കുന്നത്‌. യേശു മരിച്ച പ്രകാരം കാണപ്പെടുകയാല്‍ അദ്ദേഹ 
ത്തിന്റെ ശരീരം യോസേഫിനെ ഏല്‍പിച്ചു. പ്രമുഖനായ ഒരാ 
ളെന്ന നിലയില്‍ ശരീരം അദ്ദേഹത്തെ ഏലപിക്കുന്നതില്‍ ജൂദ 


യേശുമിശിഹാ ഇന്ത്യയില്‍ ലി 


ന്മാര്‍ക്ക്‌ തര്‍ക്കമുണ്ടാകാനിടയില്ലായിരുന്നു. ആ രംഗത്ത്‌ വന്നെ 
ത്തിയ യോസേഫ്‌ വെറുമൊരു ജഡമെന്നോണം യേശുവിനെ 
എടുത്തുകൊണ്ടുപോയി. യഥാര്‍ത്ഥത്തില്‍ യേശു തികച്ചും ഒരു 
മൂര്‍ച്ഛാവസ്ഥയിലായിരുന്നു. അപ്പോള്‍ അവിടെ സമീപത്തുതന്നെ 
അക്കാലത്തെ നടപ്പനുസരിച്ച്‌ പണിയിച്ചുവന്നിരുന്നതും ഒരു 
കവാടത്തോടുകൂടിയതുമായ ഭവനം പോലുള്ള ഒരു കല്ലറ ഉണ്ടാ 
യിരുന്നു. ജൂതന്മാര്‍ക്ക്‌ ഒന്നും ചെയ്യാനാകാത്ത ഒരു സ്ഥലത്താണ്‌ 
അതു സ്ഥിതിചെയ്തിരുന്നതും. പിലാത്തോസിന്റെതന്നെ നിര്‍ 
ദ്ദേശപ്രകാരം ഈ ഭവനത്തില്‍ യേശുവെ കിടത്തി. മോശയുടെ 
മരണത്തിനുശേഷം പതിനാലു നൂറ്റാണ്ടു കഴിഞ്ഞാണ്‌ ഇതെല്ലാം 
സംഭവിച്ചത്‌. പതിനാലാം നൂറ്റാണ്ടില്‍ അവതരിക്കേണ്ട വാഗ്ദ 
ത്തമിശിഹായെ യഹുദര്‍ കാത്തിരിക്കയായിരുന്നു. മുന്‍കഴിഞ്ഞ 
പ്രവാചകന്മാരുടെയെല്ലാം ദീര്‍ഘദര്‍ശനമനുസരിച്ചു അദ്ദേഹം 
പ്രതൃക്ഷപ്പെടേണ്ട കാലവും അതുതന്നെയായിരുന്നു. എന്നാല്‍, 
കഷ്ടം! ജൂദന്മാരുടെ ആ കൊള്ളരുതാത്ത പുരോഹിതന്മാര്‍ ആ 
കാലത്തെ തിരിച്ചറിഞ്ഞില്ല. വാഗ്ദത്ത മിശിഹായെ അവര്‍ കപ 
ടവാദിയായി തള്ളിപ്പറയുകയും ചെയ്തു. അത്രയുമല്ല, അവര്‍ 
അദ്ദേഹത്തെ കാഫിര്‍- സത്യനിഷേധി എന്നു വിധിക്കുകയും 
വധശിക്ഷയ്ക്കുള്ള കുറ്റം ചുമത്തി കോടതി കയറ്റുകയുമുണ്ടാ 
യി. ജനങ്ങളുടെ ഹൃദയം സ്വാര്‍ത്ഥ ജടിലമായിത്തീരുകയും 
പുരോഹിതന്മാര്‍ ലൌാകികരും കുരുടരും സത്യവിരോധികളു 
മായി ചമയുകയും ചെയ്യുമാറുള്ള വിവിധതരം ദുസ്ത്റാധീനങ്ങള്‍ 
പതിനാലാം നൂറ്റാണ്ടില്‍ ദൈവം ഒരുമിച്ചുകൂട്ടി. 


ഇവിടെ മോശെയുടെ പതിനാലാം നൂറ്റാണ്ടും മോശെയുടെ 
പ്രതിബിംബമായ നബി(സ) തിരുമേനിയുടെ പതിനാലാം നൂറ്റാ 
ണ്ടും തമ്മില്‍ താരതമ്യപ്പെടുത്തുന്നപക്ഷം രണ്ടു പതിനാലാം 
നൂറ്റാണ്ടുകളിലും വാഗ്ദത്ത മസീഹ്‌ എന്നു വാദിച്ച രണ്ടു വ്ൃക്തി 
കളെ കാണാവുന്നതാണ്‌. രണ്ടുപേരും സത്യവാദികളും ദൈവ 
ത്തില്‍ നിന്നുള്ളവരുമായിരുന്നു. ഇതിനുപുറമെ പുരോഹിത 
വര്‍ഗ്ഗം കാഫിറെന്നു മുദ്രകുത്തുകയും, കറ്റുകെട്ടുകാരെന്നും 


4 യേശുമിശിഹാ ഇന്ത്യയില്‍ 


ദജ്ജാലെന്നും ഇരുവര്‍ക്കും പേരിടുകയും രണ്ടാളെയും കൊല 
യ്ക്ക്‌ വിധിക്കുകയും ഇരുവരെയും കോടതി കയറ്റുകയുമുണ്ടാ 
യി; ഒരാളെ റോമന്‍ കോടതിയിലും മറ്റെയാളെ ഇംഗ്ലീഷ്‌ കോട 
തിയിലും! ഒടുവില്‍, രണ്ടാളും രക്ഷപ്പെടുകയും യഹൂദരും മുസ്‌ 
ലിംകളുമായ പുരോഹിതവര്‍ഗ്ഗങ്ങള്‍ പരാജയപ്പെടുകയും ചെ 
യ്തു. രണ്ടു മിശിഹാമാര്‍ക്കും ഓരോ വലിയ അനുയായി 
സംഘത്തെ സൃഷ്ടിക്കാനും രണ്ടുതരം ശ്രതുസമൂഹങ്ങളെയും 
നിരാശയിലാഴ്ത്താനും ദൈവം ഇച്ഛിച്ചു. മൂസാനബിയുടെ പതി 
നാലാം നൂറ്റാണ്ടും നബി(സ) തിരുമേനിയുടെ പതിനാലാം 
നൂറ്റാണ്ടും അതാതു കാലഘട്ടങ്ങളിലെ മിശിഹാമാര്‍ക്ക്‌ കഠിന 
കഷ്ടതകളുടെ കാലങ്ങളായി അനുഭവപ്പെട്ടുവെങ്കിലും ഒടുപു 
ലര്‍ച്ച അനുഗൃഹീതമായിത്തീരുകയാണ്‌ ചെയ്തത്‌. 


യേശുവിന്റെ പ്രാര്‍ത്ഥന 


മിശിഹാ കുരിശില്‍നിന്ന്‌ രക്ഷപ്പെട്ടത്‌ സംബന്ധിച്ച തെളി 
വുകളുടെ കൂട്ടത്തില്‍ മറ്റൊന്ന്‌ സുവിശേഷത്തില്‍ “മത്തായി” 26 
0൦ അദ്ധ്യായത്തിലെ 36 മുതല്‍ 46 വരെയുള്ള വാക്യങ്ങളില്‍ 
വിവരിച്ചിട്ടുള്ള കാര്യങ്ങളാണ്‌. താന്‍ പിടിക്കപ്പെടുമെന്ന വെളി 
പാടു ലഭിച്ചതിനെത്തുടര്‍ന്നു യേശു, രാത്രി മുഴുവന്‍ ഹൃദയം 
പൊട്ടിക്കരഞ്ഞുകൊണ്ട്‌ പ്രാര്‍ത്ഥിച്ചു കഴിച്ചുകൂട്ടി. അത്രയും 
ദീര്‍ഘനേരത്തെ അത്രയും എളിയ്ര്പാര്‍ത്ഥന സ്വീകരിക്കപ്പെടാ 
തിരിക്കാന്‍ തരമില്ലായിരുന്നു. എന്തെന്നാല്‍, അത്യന്തം അസ്വ 
സ്ഥമായ ആ അവസ്ഥയിലുള്ള ഒരു വൃതദാസന്റെ പ്രാര്‍ത്ഥന 
കളൊരിക്കലും ദൈവസവിധത്തില്‍ തള്ളപ്പെടുകയില്ലെന്നിരി 
ക്കെ, രാത്രിമുഴുവന്‍ ഉറക്കമിളച്ചുള്ള ആ പ്രാര്‍ത്ഥനകള്‍, ഹൃദയം 
പൊട്ടിനുറുങ്ങുമാറുള്ള ആ പ്രാര്‍ത്ഥനകള്‍, നൊമ്പരപ്പെട്ട ആ 
ത്മാവിന്റെ ആ അഭയയാചനകള്‍ എങ്ങനെ തിരസ്കരിക്കപ്പെ 
ടാനാണ്‌! സ്വര്‍ഗ്ഗസ്ഥനായ പിതാവ്‌ തന്റെ പ്രാര്‍ത്ഥനകള്‍ സ്വീക 
രിക്കുന്നുവെന്നു മിശിഹാതന്നെ അവകാശപ്പെട്ടിരിക്കുന്നു. 
പ്രാര്‍ത്ഥനയില്‍ അദ്ദേഹത്തിനു ഉറച്ചവിശ്വാസമായിരുന്നു. അതു 
കൊണ്ടാണ്‌ അറസ്റ്റ്‌ ചെയ്യപ്പെടുകയും കുരിശിലേറ്റപ്പെടുകയും 


യേശുമിശിഹാ ഇന്ത്യയില്‍ ക 


ചെയ്തപ്പോള്‍ സാഹചര്യങ്ങള്‍ തന്റെ പ്രതീക്ഷക്കൊത്തല്ല രൂപ 
പ്പെട്ടിട്ടുള്ളതെന്നു കണ്ടയവസരത്തില്‍, “ഏലീ, ഏലീ ലമാ സബ 
ക്താനീ' (എന്‍ ദൈവമേ, എന്‍ ദൈവമേ നീ എന്നെ കൈവിട്ട 
തെന്തേ?) എന്നിങ്ങനെ അദ്ദേഹം നിലവിളിച്ചത്‌. എന്നുവച്ചാല്‍ 
ഇത്തരത്തില്‍ സംഭവിക്കുമെന്നു-കുരിശിന്മേല്‍ താന്‍ മരിക്കാന്‍ 
ഇടയാകുമെന്നു- അദ്ദേഹമൊരിക്കലും പ്രതീക്ഷിച്ചിരുന്നി 
ല്ലെന്നുതന്നെ. സുവിശേഷങ്ങളില്‍ കാണപ്പെടുന്ന ഈ രണ്ടു 
പരാമര്‍ശങ്ങളും തെളിയിച്ചത്‌ തന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കു 
മെന്നും സ്വീകരിക്കുമെന്നും യേശു പൂര്‍ണ്ണഹൃദയത്തോടെ വിശ്വ 
സിച്ചിരുന്നുവെന്നാണ്‌. രാത്രി മുഴുവന്‍ ഉറക്കമിളച്ചും കണ്ണീര്‍ 
വാര്‍ത്തും താന്‍ ചെയ്ത സുവിനീത പ്രാര്‍ത്ഥനകളൊരിക്കലും 
പാഴായിപ്പോകില്ലെന്നു അദ്ദേഹത്തിനു റപ്പായിരുന്നു. തന്റെ ശിഷ്യ 
ന്മാരെ അദ്ദേഹം ദൈവികമായ അധികാരത്തോടു കൂടിത്തന്നെ 
“നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടും" 
എന്നു പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. കൂടാതെ, മനു 
ഷ്യനെയും ദൈവത്തെയും ഭയപ്പെടാത്ത ന്യായാധിപനെക്കുറി 
ച്ചുള്ള ഒരന്യാപദേശവും അദ്ദേഹം വിവരിച്ചു കൊടുത്തു. ദൈവം 
നിശ്ചയമായും പ്രാര്‍ത്ഥനകള്‍ സ്വീകരിക്കുന്നുവെന്നു ശിഷ്യ 
ന്മാരെ ബോധ്യപ്പെടുത്തുകയായിരുന്നു ഈ ഉപമാ കഥകൊണ്ടു 
ദ്ദേശിക്കപ്പെട്ടിരുന്നത്‌. ഒരു വലിയ വിപത്ത്‌ തനിയ്ക്ക്‌ തരണം 
ചെയ്യാനുണ്ടെന്നു യേശു അറിഞ്ഞിരുന്നെങ്കിലും മറ്റെല്ലാ നീതി 
മാന്മാരെയുംപോലെ അദ്ദേഹവും ദൈവത്തോടു പ്രാര്‍ത്ഥിച്ചു, 
ദൈവത്തിനു കഴിയാത്തതായി ഒന്നുംതന്നെയില്ലെന്നും ഏതു 
കാര്യവും അതു നടക്കണമോ വേണ്ടയോ എന്നു ദൈവം തന്നെ 
യാണ്‌ നിശ്ചയിക്കുന്നതെന്നും ഉറച്ചു വിശ്വസിച്ചുകൊണ്ടുതന്നെ. 
അതിനാല്‍, യേശുവിന്റെ സ്വന്തം പ്രാര്‍ത്ഥന തിരസ്കരിക്കപ്പെ 
ടുന്നപക്ഷം അതു ശിഷ്യരുടെ വിശ്വാസത്തെ തകര്‍ത്തു തരിപ്പ 
ണമാക്കാന്‍ കാരണമാകുമായിരുന്നു. ശിഷ്യരുടെ വിശ്വാസത്തെ 
തകര്‍ക്കുന്ന ഒരു ഉദാഹരണം അവരുടെ മുമ്പില്‍ അവതരിപ്പി 
ക്കുക സാധ്യമായിരുന്നുവോ? യേശുവിനെപ്പോലുള്ള ഒരു മഹാ 
പ്രവാചകന്‍ ദുരിതഹ്ൃദയത്തോടെ രാത്രി മുഴുവന്‍ ഉറക്കമിളച്ചു 


50 യേശുമിശിഹാ ഇന്ത്യയില്‍ 


ചെയ്ത പ്രാര്‍ത്ഥ നതന്നെ സ്വീകരിക്കപ്പെട്ടില്ലെന്നുവന്നാല്‍ ആ 
നിര്‍ഭാഗ്യകരമായ സംഭവം ശിഷ്ൃഗണത്തിന്റെ വിശ്വാസത്തിനു 
ഒരു വലിയ പരീക്ഷയാകുമായിരുന്നു. അതുകൊണ്ട്‌, കരുണാ 
നിധിയായ ദൈവം ഈ പ്രാര്‍ത്ഥന തള്ളിക്കളയുകയില്ലായിരു 
ന്നു. ഗത്ശമന തോട്ടത്തില്‍വച്ചു യേശു നടത്തിയ പ്രാര്‍ത്ഥന 
ദൈവം സ്വീകരിച്ചു വെന്നതാണ്‌ പരമാര്‍ത്ഥം. 


പുണ്യവാളര്‍ക്കെതിരെ 


മറ്റൊരു കാര്യവുംകൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ടു. യേശു 
വിനെ കൊല്ലാന്‍ ഗൂഡാലോചന ഉണ്ടായിരുന്നതു പോലെയും 
മുഖ്യപുരോഹിതന്മാരും ശാസ്ര്രിമാരും കയുഫാസ്‌ എന്ന മഹാ 
പുരോഹിതന്റെ ഭവനത്തില്‍ യേശുവിനെ കൊല്ലാനുള്ള ആസൂ 
ത്രണങ്ങള്‍ക്കായി സമ്മേളിച്ചിരുന്നതുപോലെയും മോശയെ കൊ 
ല്ലുവാനും അപ്രകാരംതന്നെ നബി(സ) തിരുമേനിയെ വധിക്കാന്‍ 
മക്കയിലെ ദാറുന്നദ്വയില്‍വച്ചു ഗൂഡാലോചനകള്‍ നടന്നിട്ടു 
ണ്ടായിരുന്നു. എന്നാല്‍, സര്‍വൃശക്തനായ ദൈവം മഹാത്മാ 
ക്കളായ ആ രണ്ടു നബിമാരേയും ആ ഗുഡ്ദാലോചനയുടെ 
ദുഷ്ഫല ത്തില്‍നിന്ന്‌ രക്ഷിച്ചു. യേശുവിനെതിരെ നടന്ന ഗുഡ്ദാ 
ലോചന മേല്‍രണ്ടു പ്രവാചകന്മാരുടേയും കാലത്തിനിടയില്‍ 
സംഭവിച്ച താണ്‌. ഈ രണ്ട്‌ പ്രവാചകന്മാരേക്കാള്‍ കൂടുതല്‍ 
ഹൃദയവേദനയോടുകൂടി യേശു പ്രാര്‍ത്ഥിച്ചിട്ടുണ്ടായിരുന്നിരിക്കെ 
അദ്ദേഹം എന്തുകൊണ്ടു രക്ഷപ്പെട്ടില്ല? തന്റെ വരിഷഠദാസരുടെ 
പ്രാര്‍ത്ഥനകള്‍ സ്വീകരിക്കുകയും ദ്രോഹികളുടെ ആസൂര്തണ 
ങ്ങള്‍ പരാജയപ്പെടുത്തുകയും ചെയ്യുന്ന ദൈവം എന്തുകൊണ്ടു 
യേശുവിന്റെ പ്രാര്‍ത്ഥന സ്വീകരിച്ചില്ല? വിഷമിക്കുന്നവരുടെയും 
വേദനിക്കുന്നവരുടെയും പ്രാര്‍ത്ഥനകള്‍ ദൈവം സ്വീകരിക്കു 
ന്നുവെന്നതു എല്ലാ സദൃത്തന്മാരുടെയും അനുഭവമാണ്‌. അല്ല, 
ഒരു സദ്ൃത്തനെ സംബന്ധിച്ചിടത്തോളം പരീക്ഷയുടെ നാള്‍ 
ദൃഷ്ടാന്തത്തിന്റെ നാളാകുന്നു. ഇത്തരം എത്രയോ അനുഭവ 
ങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്‌. പഞ്ചാബില്‍ അമൃത്സറില്‍ പാര്‍ത്തു 
വന്ന ക്രിസ്ത്യാനിയായ ഡോ. മാര്‍ട്ടിന്‍ ക്ലാര്‍ക്ക്‌ രണ്ടുകൊല്ലം 


യേശുമിശിഹാ ഇന്ത്യയില്‍ 5 


മുമ്പേ ഗുര്‍ദാസ്പൂര്‍ ജില്ലാ മജിസ്ട്രേട്ട്‌ കോടതിയില്‍ ഒരു വധ 
ശ്രമം ആരോപിച്ചു എനിക്കെതിരെ കള്ളക്കേസുണ്ടാക്കി. ഡോ 
ക്ട്റെ കൊല്ലാന്‍ അബ്ദുല്‍ ഹമീദ്‌ എന്നു പേരായ ഒരുവനെ 
ഞാന്‍ അയച്ചുവെന്നതായിരുന്നു എന്റെ പേരില്‍ ഉന്നയിച്ച 
ആരോപണം. ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്‌ലിംകളുമായ 
മൂന്നു സമുദായങ്ങളില്‍പ്പെട്ട പല ഗൂഡാലോചനക്കാരും ഈ 
കേസ്സില്‍ എന്നെ എതിര്‍ക്കാന്‍ ഒത്തുചേര്‍ന്നു. എനിക്കെതിരെ 
ആ കുറ്റാരോപണം തെളിയിക്കുവാന്‍ അവര്‍ കൊണ്ടുപിടിച്ചു 
നോക്കി. യേശുവിനെപ്പറ്റി ക്രിസ്ത്യാനികള്‍ പുലര്‍ത്തുന്ന തെ 
റ്റായ ആശയങ്ങളില്‍നിന്നു ലോകരെ രക്ഷപ്പെടുത്താന്‍ ഞാന്‍ 
ശ്രമിച്ചുകൊണ്ടിരുന്നു- ഞാന്‍ ഇപ്പോഴും ആ ശ്രമത്തില്‍ത്തന്നെ 
യാണ്‌- എന്നതത്രെ എനിക്കെതിരില്‍ ക്രിസ്ത്യാനികള്‍ക്കുണ്ടാ 
യിരുന്ന പരാതി. അവരില്‍നിന്ന്‌ എനിക്കുണ്ടായ ആദ്യത്തെ ദുര 
നുഭവവും ഇതുതന്നെയായിരുന്നു. പണ്ഡിറ്റ്‌ ലേഖ്റാമിന്റെ മര 
ണത്തെപ്പറ്റി ഞാന്‍ പ്രവചിച്ചു എന്നതിനെലച്ചൊല്ലി ഹിന്ദുക്കളും 
എന്റെ നേരെ അനിഷ്ടം പുലര്‍ത്തിയിരുന്നു. ലേഖ്റാമിന്റെ 
പൂര്‍ണ്ണാനുമതിയോടെയാണ്‌ ഞാന്‍ ആ പ്രവചനം ചെയ്തിരു 
ന്നത്‌. ആ പ്രവചനം നിശ്ചിതസമയത്ത്‌ പൂര്‍ത്തിയായി. അതൊരു 
ഭീകരമായ ദിവ്യാടയാളമായിരുന്നു. യോധ്യമഹ്ദിയുടെ ആഗമ 
നത്തെ സംബന്ധിച്ച ആശയത്തെയും തങ്ങള്‍ ധരിച്ചുവച്ച ജിഹാ 
ദിനെയും എതിര്‍ത്തുപോന്നതിനാല്‍ മുസ്ലിം ഉലമാക്കളും എനി 
ക്കെതിരായിരുന്നു. ഈ മൂന്നു സമുദായങ്ങളിലെയും പ്രമുഖ 
രായ ചില വൃക്തികള്‍ എനിക്കെതിരായുള്ള വധ്രശമക്കുറ്റം തെളി 
യിക്കാനും അങ്ങനെ തൂക്കിലേറ്റുകയോ ജയിലിലടക്കുകയോ 
ചെയ്യാനുമായി പരസ്പരം ഗുഡാലോചന നടത്തി. ദൈവത്തിന്റെ 
ദൃഷ്ടിയില്‍ ഇവര്‍ അങ്ങനെ അധര്‍മ്മികളായിത്തീര്‍ന്നു. അവ 
രുടെ രഹസ്യാലോചനകള്‍ക്ക്‌ മുമ്പേതന്നെ ദൈവം എന്നെ ഇ 
ക്കാര്യമറിയിച്ചു. കുറ്റമോചിതനായി വിട്ടയക്കപ്പെടുമെന്നു ദൈവം 
എനിക്ക്‌ മുന്‍കൂട്ടി സുവാര്‍ത്തയും നലകി. നൂറുകണക്കിലാളു 
കളുടെ മുമ്പാകെ ദൈവത്തിന്റെ വിശുദ്ധവെളിപാടു ഞാന്‍ 
മുന്‍കൂട്ടിത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഈ വെളിപാടു 


52 യേശുമിശിഹാ ഇന്ത്യയില്‍ 


കള്‍ക്കുശേഷം “അല്ലയോ നാഥാ, നീ എന്നെ ഈ പരീക്ഷയില്‍ 
നിന്ന്‌ രക്ഷിക്കേണമേ” എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ എന്നെ 
രക്ഷിക്കുമെന്നും എനിക്കെതിരെ അവര്‍ കൊണ്ടുവന്ന ആരോ 
പണങ്ങളില്‍നിന്നു ഞാന്‍ ശുദ്ധീകരിക്കപ്പെടുമെന്നും ദൈവം 
എനിക്കു വെളിപാടു നലകി. മുന്നൂറിലധികം പേരെ ഞാന്‍ ഈ 
വെളിപാടു നേരിട്ടു കേള്‍പ്പിച്ചിട്ടുണ്ടായിരുന്നു. അവരില്‍ പലരും 
ഇന്ന്‌ ജീവിച്ചിരിക്കുന്നുമുണ്ട്‌. എന്റെ ശ്രതുക്കള്‍ കോടതിയില്‍ 
കള്ളസാക്ഷ്യം നല്കി. മുന്നു സമുദായങ്ങളിലെ പ്രമുഖവ്യക്തി 
കള്‍ എനിക്കെതിരെ മൊഴി നല്കിയപ്പോള്‍ അവര്‍ കേസ്‌ ഏതാ 
ണ്ടൊക്കെ തെളിയിക്കുകതന്നെ ചെയ്തിരുന്നു. അങ്ങനെയി 
രിക്കെ ആ കേസിന്റെ നിജസ്ഥിതി പല പ്രകാരത്തിലും അതു 
വിചാരണ ചെയ്യുന്ന ന്യായാധിപനായിരുന്ന ഗുര്‍ദാസ്പൂര്‍ 
ഡപ്യൂട്ടി കമ്മീഷണറായിരുന്ന ക്യാപ്റ്റന്‍ ഡബ്ല്യു ഡഗ്ഗസിന്‌ 
ദൈവം വെളിപ്പെടുത്തിക്കൊടുത്തു. ഇതൊരു കുള്ളക്കേസാ 
ണെന്ന്‌ അദ്ദേഹത്തിനു ബോധ്യമാവുകയും ചെയ്തു. അപ്പോള്‍ 
ഒരു മിഷണറികൂടി ആയിരുന്ന ഡോക്ടറെ ഒട്ടും ഗൌനിക്കാതെ 
കേസ്‌ തള്ളിക്കളയാന്‍തന്നെ നീതിബോധം അദ്ദേഹത്തില്‍ 
പ്രേരണ ചെലുത്തി. അങ്ങനെ ദൈവികവെളിപാടുകളുടെ അടി 
സ്ഥാനത്തില്‍ എന്റെ വിടുതി സംബന്ധിച്ച നൂറുകണക്കിനാളു 
കളുടെ മുമ്പാകെയും പൊതുയോഗങ്ങളില്‍വച്ചും മുന്‍കൂട്ടി 
ത്തന്നെ ഞാന്‍ പ്രഖ്യാപിച്ചിരുന്നതെന്തോ അതെല്ലാം പൂര്‍ത്തി 
യായി. അന്നത്തെ ആപത്ക്കരമായ സാഹചര്യങ്ങളിലാണ്‌ ഇപ്ര 
കാരം സംഭവിച്ചിരുന്നതെന്നതിനാല്‍ അതു പൂര്‍ത്തിയാവാന്‍ 
അതു കാരണമാവുകയും ചെയ്തു. ഇതു മാത്രമല്ല ഇപ്രകാര 
മുള്ള മറ്റനേകം കുറ്റാരോപണങ്ങളും മേല്‍ കാരണങ്ങ 
ളാല്‍ത്തന്നെ എനിക്കെതിരെ ഉന്നയിക്കപ്പെടുകയും കോടതിയില്‍ 
അവയെത്തിക്കുകയും ചെയ്തു. കോടതിയില്‍ ഞാന്‍ ഹാജരാ 
ക്കപ്പെടുന്നതിന്‌ മുമ്പേതന്നെ മുഴുവന്‍ കാര്യങ്ങളുടെയും തുട 
ക്കവും ഒടുക്കവുമെല്ലാം അല്ലാഹു എന്നെ മുന്‍കൂട്ടി അറിയി 
ക്കുകയും ഓരോ പ്രധാന കേസ്സിലും വിടുതിയെ കുറിച്ചുള്ള 
സുവാര്‍ത്ത എനിക്കു നല്കുകയും ചെയ്തിരുന്നു. 


യേശുമിശിഹാ ഇന്ത്യയില്‍ 53 


യേശു പ്രീതദാസന്‍ 


സര്‍വൃശക്തനായ ദൈവം, അവന്റെ വിശ്വസ്തരായ ദാസർ മര്‍ദ്ദി 
തരായ നിലയില്‍ വാതില്‍ക്കല്‍ചെന്നു മുട്ടുമ്പോള്‍ അവരുടെ 
അര്‍ത്ഥിതങ്ങള്‍ സാധിപ്പിച്ചുകൊടുക്കുന്നുവെന്നതില്‍ സംശയമി 
ല്ലെന്നാണ്‌ ഇത്രയും പറഞ്ഞതിന്റെ ആകസ്സാരം. അവന്‍ അവരുടെ 
പരിദേവനങ്ങള്‍ കേള്‍ക്കുകയും അത്ഭുതകരമായതരത്തില്‍ 
അവര്‍ക്ക്‌ സഹായം നല്‍കുകയും ചെയ്യുന്നു. ഇതിനു ഞാന്‍തന്നെ 
ഒരു സാക്ഷിയാണ്‌. അപ്പോള്‍, ഇത്രയും വലിയ ഒരു പരീക്ഷാഘ 
ട്ടത്തില്‍ യേശു നടത്തിയ വേദനനിറഞ്ഞ പ്രാര്‍ത്ഥന എന്തുകൊണ്ട്‌ 
സ്വീകരിക്കപ്പെട്ടില്ല? അല്ല! ആ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുക തന്നെ 
യാണുണ്ടായത്‌. ദൈവം അദ്ദേഹത്തെ രക്ഷിച്ചു. അദ്ദേഹത്തെ രക്ഷ 
പ്പെടുത്തുന്നതിനുള്ള സാഹചര്യങ്ങള്‍ ഭൂമിയിലും ആകാശത്തിലും 
ദൈവം സൃഷ്ടിച്ചൊരുക്കി. യോഹന്നാന്‍ അഥവാ യഹ്യാപ്രവാ 
ചകനു പ്രാര്‍ത്ഥിക്കാന്‍ വേണ്ട്രത സമയം ലഭിച്ചിരുന്നില്ല. അദ്ദേഹ 
ത്തിന്റെ സമയം എത്തിക്കഴിഞ്ഞിട്ടുണ്ടായിരുന്നുതാനും, എന്നാല്‍, 
യേശുവിനു ഒരു രാത്രി മുഴുവനും പ്രാര്‍ത്ഥിക്കാന്‍ സമയം കിട്ടി. 
അദ്ദേഹം മുഴുവന്‍ രാത്രിയും ദൈവത്തിനു മുമ്പില്‍ കുമ്പിട്ടുവീണു 
പ്രാര്‍ത്ഥനകള്‍ നടത്തിക്കൊണ്ടിരുന്നു. തന്റെ കഠിനയാതനകള്‍ 
യേശു ദൈവത്തിനു മുമ്പില്‍ വ്യക്തമാക്കിക്കൊടുക്കുകയും ദൈവ 
ത്തോട്‌ മോചനം തേടുകയും ചെയ്യുണമെന്നതു ദൈവഹിതമായി 
രുന്നു. ദൈവത്തിനു അസാധ്യമായിട്ടൊന്നുംതന്നെയില്ല. അതു 
കൊണ്ട്‌, ദൈവം സനാതനമായ അവന്റെ നീതിയനുസരിച്ചു ആ 
പ്രാര്‍ത്ഥന സ്വീകരിക്കുകയുണ്ടായി. യേശുവെ കുരിശിലേറ്റിയശേഷം 
യഹുദര്‍ പറഞ്ഞു, “അയാള്‍ ദൈവം, തന്നെ രക്ഷിക്കുമെന്നല്ലേ 
വീമ്പിളക്കിയത്‌. ദൈവം അയാളെ രക്ഷിച്ചിട്ടില്ലല്ലോ' എന്നു! യഹൂ 
ദര്‍ ഇക്കാര്യത്തില്‍ കാപട്യം പുലര്‍ത്തുകയായിരുന്നു. യഹൂദരുടെ 
സകല ആസൂധ്രണങ്ങളെയും ദൈവം പരാജയപ്പെടുത്തുകയും 
തന്റെ പ്രിയമുള്ള മിശിഹായെ കുരിശില്‍നിന്നും അതിന്റെ ശാപ 
ത്തില്‍നിന്നും രക്ഷപ്പെടുത്തുകയുമാണ്‌ ചെയ്തത്‌. യഹുദര്‍ക്കാ 
കട്ടെ, നിരാശരായിരിക്കേണ്ടിയും വന്നു. 


54 യേശുമിശിഹാ ഇന്ത്യയില്‍ 


സുവിശേഷങ്ങളില്‍നിന്നു നമുക്കു ലഭിക്കുന്ന സാക്ഷ്യങ്ങ 
ളുടെ കൂട്ടത്തില്‍ മറ്റൊന്നു “മത്തായി' യിലെ താഴെ ഉദ്ധരിക്കുന്ന 
വാചകങ്ങളാണ്‌. “നീതിമാനായ ഹാബേലിന്റെ രക്തംമുതല്‍ 
നിങ്ങള്‍ മന്ദിരത്തിനും യാഗപീഠത്തിനും നടുവില്‍വച്ചു കൊന്ന 
വനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ 
ഭൂമിയില്‍ ചൊരിയപ്പെട്ട നീതിയുള്ള രക്തമെല്ലാം നിങ്ങളുടെമേല്‍ 
വരേണ്ടതാകുന്നു. ഇതൊക്കെയും ഈ തലമുറമേല്‍ വരുമെന്നു 
ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു” (മത്തായി,23: 35, 36). 
ജൂതന്മാര്‍ പ്രവാചകന്മാരെ കൊല്ലുന്നതു സെഖര്യാപ്രവാചകനോ 
ടെ അവസാനിച്ചുവെന്നു യേശു വ്യക്തമായി പ്രസ്താവിച്ചിട്ടു 
ള്ളതായി ഈ വാക്യങ്ങളില്‍ ചിന്തിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ 
മനസ്സിലാക്കാന്‍ കഴിയും. അതിനുശേഷം ജൂതന്മാര്‍ക്ക്‌ ഒരു പ്രവാ 
ചകനെയും കൊല്ലാന്‍ കഴിയുകയില്ല. യേശു കുരിശില്‍ വധിക്ക 
പ്പെട്ടിട്ടില്ലെന്നു തെളിയിച്ചു കാട്ടുന്ന ഒരു മഹാപ്രവചനമാണത്‌. 
അദ്ദേഹം കുരിശില്‍നിന്ന്‌ രക്ഷപ്പെടുകയാണുണ്ടായത്‌. പിന്നീട 
പ്രകൃതി സാധാരണമായ നിലയില്‍ അദ്ദേഹം ചരമമടയുകയും 
ചെയ്തു. യേശുവും സെഖര്യാവിനെപ്പോലെ ജൂതന്മാരുടെ 
കൈയാല്‍ കൊല്ലപ്പെടുമായിരുന്നുവെങ്കില്‍ തന്റെ മരണത്തെ 
പ്പറ്റി ഈ വാചകങ്ങളില്‍ സൂചന നല്‍കിയിരിക്കുമായിരുന്നു. 
എന്നാല്‍, മിശിഹാ യഹൂദികളുടെ കൈയാല്‍ മരിച്ചുവെങ്കിലും 
അദ്ദേഹത്തെ കൊന്നത്‌ യഹുദരെ സംബന്ധിച്ചിടത്തോളം ഒരു 
പാപമല്ലെന്നും പാപപരിഹാരമെന്നോണമാണ്‌ അദ്ദേഹം കൊല്ല 
പ്പെട്ടതെന്നും വരുകിലും ആ നിഗമനം ശരിയാവുകയില്ല. എന്തെ 
ന്നാല്‍, “യോഹന്നാന്‍ 19-ഠം അദ്ധ്യായം 11-ാം൦ വചനത്തില്‍ മിശി 
ഹായെ കൊല്ലുവാനുള്ള ദുരാലോചന കാരണം യഹുദര്‍ കൊടും 
പാപികളായിരിക്കുകയാണെന്നു മിശി ഹാതന്നെ വളരെ വ്യക്ത 
മായി പ്രസ്താവിച്ചിട്ടുണ്ട്‌. ഇപ്രകാരംതന്നെ മറ്റു പല സ്ഥലങ്ങ 
ളിലും ഇക്കാര്യം സൂചിപ്പിക്കുക യും ചെയ്തിരിക്കുന്നു. മിശിഹാ 
വിന്റെ കാരൃത്തില്‍ പ്രവര്‍ത്തിച്ച മഹാപരാധം നിമിത്തം ദൈവ 
ദൃഷ്ടിയില്‍ യഹൂദര്‍ ശിക്ഷാര്‍ഹരായിത്തീര്‍ന്നിരുന്നുവെന്നും 
വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. (മത്തായി, 26:24). 


യേശുമിശിഹാ ഇന്ത്യയില്‍ 55 
മനുഷ്യപുരതന്‍ വീണ്ടും വരുമ്പോള്‍ 


സുവിശേഷങ്ങളില്‍നിന്നുള്ള സാക്ഷ്യങ്ങളില്‍ മറ്റൊന്നു “മ 
ത്തായി'യിലെ താഴെപറയുന്ന വചനങ്ങളാണ്‌, “മനുഷ്യപുര്തന്‍ 
തന്റെ രാജ്യത്തില്‍ വരുന്നതു കാണുവോളം മരണം ആസ്വദി 
ക്കാത്തവര്‍ ചിലര്‍ ഈ നില്‍ക്കുന്നവരില്‍ ഉണ്ടു എന്നു ഞാന്‍ 
സത്യമായിട്ടു നിങ്ങളോടു പറയുന്നു” (16:28). അപ്പോലെത്ത 
ന്നെ, 'യോഹന്നാ'നില്‍ ഇപ്രകാരം കാണുന്നു: “യേശു അവ 
നോടു: ഞാന്‍ വരുവോളം ഇവന്‍ (യോഹന്നാന്‍) ഇരിക്കേണ 
മെന്നു (യരൂശലേമില്‍) എനിക്കു ഇഷ്ടമുണ്ടെങ്കില്‍ അതു 
നിനക്ക്‌ എന്ത്‌” (യോഹന്നാന്‍, 21:22). അതായതു, താനാഗ്രഹി 
ക്കുകയാണെങ്കില്‍ താന്‍ വിണ്ടും വരുന്നതുവരെ യോഹന്നാന്‍ 
മരിക്കുകയില്ല. താന്‍ വീണ്ടും വരുന്നതുവരെയും ശിഷ്യരില്‍ 
ചിലര്‍ ജീവിച്ചിരിക്കണമെന്നു മിശിഹാ വാഗ്ദാനം ചെയ്തിരു 
ന്നതായിട്ടാണ്‌ മേല്‍വാക്യങ്ങളില്‍നിന്നു വ്യക്തമാകുന്നത്‌. 
അങ്ങനെ ജീവിച്ചിരിക്കുന്നവരില്‍ ഒരുവന്‍ യോഹന്നാന്‍ ആയി 
രിക്കും. അതിനാല്‍, ഈ വാഗ്ദത്തം പുലരേണ്ടത്‌ അനിവാര്യ 
മായിരുന്നു. ഇപ്രകാരം ഈ പ്രവചനം പുലര്‍ന്നതായി കരുത 
പ്പെടേണ്ടതിനു പ്രവചനം വാഗ്ദത്തപ്രകാരം പൂര്‍ത്തിയാക്കാ 
നായി അന്നുള്ളവരില്‍ ചിലര്‍ ജീവിച്ചിരിക്കുമ്പോള്‍ യേശു വരേ 
ണ്ടത്‌ ആവശ്യമായിരുന്നുവെന്നു ക്രിസ്ത്യാനികള്‍തന്നെ സമ്മ 
തിച്ചിരിക്കയാണ്‌. ഇതാണ്‌ യേശു തന്റെ വാഗ്ദത്തപ്രകാരം യരൂ 
ശലേമിന്റെ നാശനാളില്‍ യരൂശലേമില്‍ വന്നിട്ടുണ്ടായിരുന്നു 
വെന്നും അപ്പോള്‍ ജീവിച്ചിരുന്ന യോഹന്നാന്‍ അദ്ദേഹത്തെ 
കണ്ടിരുന്നുവെന്നുമുള്ള ക്രിസ്തീയ പുരോഹിതന്മാരുടെ പ്രഖ്യാ 
പനത്തിനടിസ്ഥാനം. എന്നാല്‍, പ്രവചിക്കപ്പെട്ട അടയാളങ്ങളോ 
ടുകൂടി യേശു സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്നുവെന്നു ക്രിസ്ത്യാ 
നികള്‍ പറയുന്നില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്‌. “മ 
ത്തായി ' 1-൦ അദ്ധ്യായത്തിലെ 28-ാം വചനത്തില്‍ പറഞ്ഞ 
വാഗ്ദത്തം പുലരുമാറാകുന്നതിനു അദ്ദേഹം യോഹന്നാനും 
ദര്‍ശനത്തില്‍ പ്രത്യക്ഷനായി എന്നാണ്‌ പറയുന്നത്‌. എന്നാല്‍, 


56 യേശുമിശിഹാ ഇന്ത്യയില്‍ 


ഇത്തരത്തിലുള്ള വരവ്‌ പ്രവചനം പുലര്‍ന്നുവെന്നു വരുത്തി 
ത്തീര്‍ക്കാന്‍ സഹായകമാകില്ലെന്നു ഞാന്‍ പ്രസ്താവിച്ചുകൊ 
ള്ളട്ടെ. തികച്ചും ദുര്‍ബ്ബലമായ ഒരു വ്യാഖ്യാനമാണിത്‌. വിമര്‍ശ 
കരില്‍നിന്ന്‌ വിനയപൂര്‍വം ഒഴിഞ്ഞുമാറുന്ന ഒരു വ്യാഖ്യാനം. 
ഇതു തികച്ചും തെറ്റായിട്ടുള്ളതും നിലനില്ക്കാത്തതുമായ 
വ്യാഖ്യാനമാണ്‌. ഇതിനെ ഖണ്ഡിക്കേണ്ട ആവശ്യംതന്നെയി 
ല്ല. ആര്‍ക്കെങ്കിലും സ്വപ്നത്തിലോ ദിവ്യദര്‍ശനത്തിലോ ആണ്‌ 
യേശു പ്രതൃക്ഷപ്പെടേണ്ടിയിരുന്നതെങ്കില്‍, ഇത്തരത്തിലുള്ള 
പ്രവചനം പരിഹാസ്യമായിരിക്കുന്നതേയുള്ളൂ.” 


ഇപ്രകാരം യേശു വളരെ മുമ്പേതന്നെ പൌലോസിനും പ്രത്യ 
ക്ഷനായിരുന്നുവല്ലോ. “മത്തായി” 1-ോം അദ്ധ്യായം 28-ാഠ വച 
നത്തില്‍ പറഞ്ഞ പ്രവചനം പാതിരിമാര്‍ക്കിടയില്‍ ഒരു ആശയ 
ക്കുഴപ്പത്തിനു കാരണമാക്കിയിരിക്കയാണ്‌. അതിനു തങ്ങളുടെ 
വിശ്വാസമനുസരിച്ചു യുക്തിയുക്തമായ അര്‍ത്ഥം നല്കാന്‍ 
അവര്‍ക്കു സാധിച്ചിട്ടില്ല. യരൂശലേം വിനാശകാലത്ത്‌ മിശിഹാ 
തന്റെ പ്രതാപങ്ങളോടെ ആകാശത്തില്‍നിന്നിറങ്ങി വന്നിട്ടുണ്ടാ 
യിരുന്നുവെന്നും, ആകാശത്തില്‍നിന്ന്‌ ഉജ്ജലിക്കുന്ന മിന്നല്‍പി 
ണർ സകലര്‍ക്കും ദൃശ്യമാകുന്നതുപോലെ അദ്ദേഹത്തെ എല്ലാ 
വരും കണ്ടിരുന്നുവെന്നും പറയാന്‍ ഏതായാലും അവര്‍ക്ക്‌ 
സാധിക്കുമായിരുന്നില്ല. മനുഷ്യപുര്തന്‍ തന്റെ രാജത്ത്വത്തോടെ 
വരുന്നതുവരെ ഇവിടെ കൂടിയവരില്‍ ചിലര്‍ മരണം രുചിച്ചറി 
യില്ല എന്ന പ്രസ്താവനയും അവഗണിച്ചു തള്ളാന്‍ അവര്‍ക്ക്‌ 
അത്രവേഗം സാധിക്കുമായിരുന്നില്ല. അതിനാല്‍, വളരെ പ്രയാ 
7. “മത്തായി” 16-0൦ അദ്ധ്യായം 28-ഠം വചനത്തിന്നു ചില മൌലവിമാര്‍ ക്രിസ്ത്യാ 
നികളുടേതിനേക്കാള്‍ ശ്രമാവഹമായ വ്യാഖ്യാനങ്ങള്‍ നല്‍കിയിട്ടുള്ളതായി ഞാന്‍ 
ചില ഗ്രന്ഥങ്ങളില്‍ കാണുകയുണ്ടായി. മിശിഹാ വരുന്ന കാലത്തിന്റെ അടയാള 
മായി, ആ തലമുറയില്‍പെട്ട ചിലര്‍ അക്കാലത്ത്‌ ജീവിച്ചിരുന്നിട്ടുണ്ടായിരിക്കു 
മെന്നും മസീഹ്‌ പ്രതൃക്ഷപ്പെടുമ്പോള്‍ ഒരു ശിഷ്യന്‍ കൂടിയും ജീവിച്ചിരുന്നിട്ടു 
ണ്ടായിരിക്കുമെന്ന്‌ യേശു പ്രഖ്യാപിച്ചിരുന്നിട്ടുള്ളപ്പോള്‍ ആ ശിഷ്യന്‍ ഇന്നോളവും 
ജീവിച്ചിരിക്കേണ്ടതാവശ്യമാണെന്നും അവര്‍ പറയുന്നു. എന്തെന്നാല്‍, മസീഹ്‌ 


ഇനിയും പ്രത്യക്ഷനായിട്ടില്ല. ഈ ശിഷ്യന്‍ മസീഹിനെയും പ്രതീക്ഷിച്ച്‌ ഏതോ 
മലയില്‍ ഇപ്പോഴും ഒളിച്ചിരിക്കുകയാണത്രെ! 


യേശുമിശിഹാ ഇന്ത്യയില്‍ 57 


സകരമായ ഒരു വ്യാഖ്യാനം നലകിക്കൊണ്ടു പ്രവചനം ആത്മ 
ദര്‍ശനത്തിലൂടെ പൂര്‍ത്തിയായതായി അവര്‍ വിശ്വസിച്ചു. 
എന്നാല്‍, ഇതു ശരിയല്ല. നീതിമാന്മാരായ ദൈവദാസര്‍ വരി 
ഷ്ഠന്മാര്‍ക്ക്‌ എപ്പോഴും ദര്‍ശനത്തില്‍ വെളിപ്പെടാറുണ്ട്‌. അവര്‍ 
സ്വപ്നത്തില്‍ മാത്രമെ പ്രത്യക്ഷരാകൂ എന്നുമില്ല. ജാഗ്രത്തില്‍ 
തന്നെ അവരെ കാണാന്‍ കഴിയും. എനിക്കുതന്നെ അത്തരം 
ധാരാളം അനുഭവങ്ങള്‍ ഉണ്ടായിരിക്കുന്നു. 


ഞാന്‍ എത്രയോ തവണ ആത്മദര്‍ശനത്തില്‍ ഹദ്റത്ത്‌ 
മസീഹിനെ കാണുകയുണ്ടായിട്ടുണ്ട്‌. മറ്റു ചില പ്രവാചകന്മാ 
രുമായും ഞാന്‍ ജാഗ്രത്തില്‍ത്തന്നെ അഭിമുഖദര്‍ശനം നടത്തീ 
ട്ടുണ്ട്‌. നമ്മുടെ യജമാനരും നേതാവും എന്റെ ഇമാമുമായ ഹദ്‌ 
റത്ത്‌ മുഹമ്മദ്‌ മുസ്തഫാ(സ) തിരുമേനിയെത്തന്നെയും ജാഗ്ര 
ത്തില്‍ ഞാന്‍ പലതവണ കാണുകയും ആ ദിവ്യാത്മാവിനോടു 
സംസാരിക്കുകയും ചെയ്യുകയുണ്ടായി. സ്വപ്നത്തിന്റെയോ മയ 
ക്കത്തിന്റെയോ സൂചനപോലും ഇല്ലാത്ത അവസ്ഥയില്‍ 
ഉണര്‍ന്നിരിക്കുമ്പോള്‍ത്തന്നെ മരിച്ചുപോയ ചിലരെ ഖബ്റു 
കള്‍ക്കടുത്തോ മറ്റിടങ്ങളിലോവച്ചു ജാഗ്രത്തില്‍ കാണുകയും 
അവരുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്‌. ജാഗ്രതാവസ്ഥ 
യില്‍ത്തന്നെ ഇപ്രകാരം മരിച്ചവരെ കാണാന്‍ സാദ്ധ്യമാണെ 
ന്നതു എന്റെ അനുഭവമാണ്‌. കാണുക മാത്രമല്ല, അവരുമായി 
സംസാരിക്കുകയും അവര്‍ക്ക്‌ ഹസ്തദാനം ചെയ്യുകയും ചെയ്യു 
ന്നതുപോലും സാദ്ധ്യമാണ്‌. ഇതും സാധാരണ ബോധാവ 
സ്ഥയും തമ്മില്‍ അനുഭവത്തില്‍ ഒരു വ്യത്യാസവുമില്ല; ഈ 
ലോകത്തില്‍ത്തന്നെയാണെന്ന നല്ല ബോധത്തോടുകൂടി 
ത്തന്നെ. ഇതേ കാതുകളും ഇതേ കണ്ണുകളും ഇതേ നാവും 
തന്നെ! എന്നാല്‍, ആഴത്തില്‍ ചിന്തിക്കുമ്പോള്‍ അതു മറ്റൊരു 
പ്രപഞ്ചമാണെന്നു വെളിപ്പെടും. ഈ ലോകത്തിനു ഇത്തരം 
അനുഭവങ്ങള്‍ അറിഞ്ഞു കൂടാ! ഇതു പക്ഷേ, സ്വര്‍ഗ്ഗീയമായ 
ഒരു സമ്മാനമാകുന്നു. നവ്വ്ദ്രിയങ്ങള്‍ പ്രദാനം ചെയ്യപ്പെട്ടവര്‍ 
ക്കുള്ള സവിശേഷാനുഭൂതിയത്രെ ഇത്‌. ഇതു ഒരു യാഥാര്‍ത്ഥ്യ 


58 യേശുമിശിഹാ ഇന്ത്യയില്‍ 


മാണ്‌. സത്യവസ്തുതയുംതന്നെ. അതിനാല്‍, യരൂശലേം നാശ 
ത്തിനുശേഷം യേശു യോഹന്നാനു പ്രത്യക്ഷനായപ്പോള്‍ അദ്ദേ 
ഹം യേശുവിനെ ജാഗ്രത്തില്‍ തന്നെയാണ്‌ കണ്ടതെങ്കിലും 
അവര്‍ തമ്മില്‍ സംസാരിക്കുകയും ഹസ്തദാനം ചെയ്യുകയും 
ചെയ്തിരിക്കാമെങ്കിലും ആ സംഭവത്തെ പ്രവചനത്തിന്റെ പുല 
ര്‍ച്ചയുമായി ഒരു തരത്തിലും ബന്ധപ്പെടുത്താവുന്നതല്ല. ഇത്തരം 
പ്രതിഭാസങ്ങള്‍ പലപ്പോഴും ഈ ലോകത്ത്‌ സംഭവിക്കാറുണ്ട്‌. 
ഇപ്പോള്‍ത്തന്നെ, ഞാന്‍ എന്റെ ശ്രദ്ധ അല്പമൊന്നു ആ വശ 
ത്തേക്കു തിരിക്കുന്ന പക്ഷം ദൈവാനുഗ്രഹത്താല്‍, ഈ ജാഗ്ര 
താവസ്ഥയില്‍തന്നെ യേശുവിനേയോ മറ്റേതെങ്കിലും പരിശു 
ദ്ധപ്രവാചകനേയോ എനിക്ക്‌ കാണാന്‍ കഴിയും. എന്നാല്‍, 
ഇത്തരം ഒരു കാണല്‍ “മത്തായി” 16-0൦ അദ്ധ്യായം 28-ഠ൦ വച 
നത്തിലടങ്ങിയ പ്രവചനത്തിന്റെ പൂര്‍ത്തീകരണമൊരിക്കലും 
ആവുകയില്ല. 


താന്‍ കുരിശില്‍നിന്നു രക്ഷിക്കപ്പെടുമെന്നും പിന്നീടു 
മറ്റൊരു നാട്ടില്‍ മാറിപ്പാര്‍ക്കുമെന്നും ജൂദന്മാരുടെ നാശം സ്വന്തം 
കണ്ണുകൊണ്ടു കാണുവോളം ദൈവംതന്നെ മരിപ്പിക്കുകയോ 
ഈ ലോകത്തുനിന്നു എടുത്തുകൊള്ളുകയോ ചെയ്യുന്നത 
ല്ലെന്നും ആത്മീയമായ ഓഒഓന്നത്യം പ്രാപിച്ചവര്‍ക്ക്‌ ദൈവം അനു 
ഗ്രഹിച്ചരുളിയ സ്വര്‍ഗ്ഗരാജ്യത്തിലെ ഫലസിദ്ധികള്‍ സാക്ഷാല്‍ക 
രിക്കപ്പെടുന്നതുവരെ താന്‍ മരണമടയുന്നതല്ലെന്നും യേശു അറി 
ഞ്ഞിരുന്നുവെന്നതാണ്‌ സത്യം. തനിക്കെതിരെ വാളുയര്‍ത്തിയ 
വര്‍ തന്റെ ജീവിതകാലത്ത്‌ തന്റെ കണ്‍മുമ്പില്‍വച്ചുതന്നെ വാളി 
ന്നിരയായിത്തീരുന്ന മഹാദൃഷ്ടാന്തങ്ങള്‍ ഉടന്‍ കാണുമാറാകു 
മെന്നു സ്വശിഷ്യര്‍ക്ക്‌ ഉറപ്പു നലകുന്നതിനുവേണ്ടിയാണ്‌ യേശു 
ഈ പ്രവചനം അരുളിയത്‌. അതുകൊണ്ട്‌ തെളിവുകള്‍ക്ക്‌ എന്തെ 
ങ്കിലും വിലയുണ്ടെങ്കില്‍, ഇതിനെക്കാള്‍ വലിയ മറ്റൊരു തെളിവ്‌ 
ക്രിസ്ത്യാനികള്‍ക്ക്‌ ഉന്നയിക്കാനുണ്ടായിരുന്നില്ല. താന്‍ വീണ്ടും 
വരുമ്പോള്‍, അവരില്‍ ചിലര്‍ ജീവിച്ചിരിക്കുന്നുണ്ടാകുമെന്നു 
യേശു തന്റെ സ്വന്തം നാവുകൊണ്ടു പ്രവചിച്ചുവെന്നുള്ളതു 
തന്നെയാണ്‌ തെളിവ്‌. 


യേശുമിശിഹാ ഇന്ത്യയില്‍ 59 


പുനരാഗമനപ്രവചനം 


യേശുവിന്റെ ര്രത്യാഗമനത്തെപ്പറ്റി സുവിശേഷങ്ങളില്‍ 
രണ്ടുതരത്തിലുള്ള പ്രവചനങ്ങളുണ്ടെന്നു മനസ്സിലാക്കണം. 


1. അന്ത്യനാളിലെ ആഗമനത്തെപ്പറ്റിയുള്ള വാഗ്ദാനം. ഈ 
വരവ്‌ ആത്മീയസ്വഭാവമുള്ളതും യേശുവിന്റെ കാലത്തെ, പ്രവാ 
ചകനായ ഏലിയാവിന്റെ രണ്ടാം വരവിനോടു സാദൃശ്യമുള്ള 
തുമത്രെ. ഏലിയാവിനെപ്പോലെ അദ്ദേഹം ഇക്കാലത്ത്‌ പ്രത്യ 
ക്ഷപ്പെട്ടു. അതു ഈ വരികളെഴുതുന്ന ഈയുള്ളവന്‍ തന്നെ 
യാണ്‌. യേശുവിന്റെ നാമത്തില്‍ വാഗ്ദത്തമിശിഹാ ആയി അവ 
തരിച്ചു ഒരു മനുഷ്യവംശദാസന്‍. എന്റെ വരവിറവെപ്പറ്റി സുവി 
ശേഷങ്ങളില്‍ യേശുതന്നെ സുവാര്‍ത്തകള്‍ നലകീട്ടുണ്ട്‌. യേശു 
വിനോടുള്ള ആദരം നിമിത്തം സത്യസന്ധതയോടും ആര്‍ജ്ജ 
വത്തോടും എന്റെ വരവിവെപ്പറ്റി ചിന്തിക്കുകയും കാലിടര്‍ച്ച 
യില്‍നിന്നു സ്വയം രക്ഷപ്പെടുകയും ചെയ്യുന്നവനാരോ അവ 
നത്രെ ഭാഗ്യവാന്‍. 


2. രണ്ടാം വരവിനെപ്പറ്റിയുള്ള സുവിശേഷങ്ങളിലെ മറ്റൊരു 
പ്രവചനം യഥാര്‍ത്ഥത്തില്‍, കുരിശുസംഭവത്തിലെ അനുഭവ 
ങ്ങള്‍ക്കിടയിലും ദൈവാനുഗ്രഹത്താല്‍ അതേപടി നിലനിന്ന 
ജീവന്റെ ലക്ഷണമായി പറയപ്പെട്ടിട്ടുള്ളതാണ്‌. ഈ മഹോന്ന 
തദാസനെ ദൈവം ഇപ്പോള്‍ പറഞ്ഞ പ്രകാരം ക്രൂശുമരണ 
ത്തില്‍നിന്നു രക്ഷപ്പെടുത്തുകതന്നെ ചെയ്തു. ഈ രണ്ടു സംഭ 
വങ്ങളെയും കൂട്ടിക്കുഴക്കുന്നതില്‍ ക്രിസ്ത്യാനികള്‍ക്ക്‌ തെറ്റു 
പറ്റിയിരിക്കുകയാണ്‌. ഇതുമൂലം അവര്‍ വലിയ കുഴപ്പത്തില്‍പ്പെ 
ട്ടിരിക്കുന്നു. വളരെയേറെ പ്രയാസങ്ങളെ അവര്‍ക്ക്‌ അഭിമുഖീ 
കരിക്കേണ്ടിയും വന്നിരിക്കുന്നു, ചുരുക്കത്തില്‍ മത്തായി 16-ാം 
അദ്ധ്യായത്തിലെ പ്രസ്തുതവാചകം യേശു കുരിശില്‍നിന്ന്‌ രക്ഷ 
പ്പെട്ടുവെന്നു തെളിയിച്ചുകാണിക്കുന്ന സുപ്രധാനമായൊരു 
സാക്ഷ്യരേഖയാകുന്നു. നമുക്ക്‌ ലഭിച്ചിട്ടുള്ള സുവിശേഷസാ 
ക്ഷ്യങ്ങളില്‍ മറ്റൊന്നു മത്തായിയിലെ ഈ വരികളാണ്‌. “ആകാ 
ശത്തിലെ ശക്തികള്‍ ഇളകിപ്പോകും, ..... അപ്പോള്‍ മനുഷ്യപു 


60 യേശുമിശിഹാ ഇന്ത്യയില്‍ 


ര്രന്‍ ആകാശത്തിലെ മേഘങ്ങളിന്മേല്‍ മഹാശക്തിയോടും 
തേജസ്സോടുംകൂടെ വരുന്നതുകാണും.”” (24:29) ഈ വാചക 
ത്തിന്റെ അര്‍ത്ഥം ഇതാണ്‌: ആകാശത്തില്‍നിന്ന്‌, അതായതു 
ദൈവികമായ ഇടപെടല്‍ മൂലം, യേശുവിന്റെ ദൈവത്വത്തെയും 
കുരിശിന്മേലുള്ള മരണത്തെയും സ്വര്‍ഗ്ഗാരോഹണത്തെയും പുന 
രാഗമനത്തെയും സംബന്ധിച്ച വിശ്വാസങ്ങളെല്ലാം അര്‍ത്ഥശു 
നയങ്ങളും അടിസ്ഥാനരഹിതങ്ങളുമാണെന്ന്‌ തെളിയിച്ചു കാട്ടു 
ന്ന അറിവുകളും ന്യായവാദങ്ങളും തെളിവുകളും വെളിപ്പെട്ടു 
തുടങ്ങും. യേശു ദൈവത്തിന്റെ സത്യര്രവാചകനാണെന്ന വസ്‌ 
തുത നിഷേധിച്ചവരുടെ അതായതു, യഹുദരുടെ കളവുകള്‍ക്കെ 
തിരില്‍ സ്വര്‍ഗ്ഗീയശക്തികള്‍ സാക്ഷ്യം നല്കും. എന്തെന്നാല്‍ 
അവര്‍ കുരിശുസംഭവം കാരണം യേശുവെ ശപിക്കപ്പെട്ട ഒരാ 
ളായി കരുതിപ്പോന്നുവെങ്കിലും അദ്ദേഹം കുരിശിന്മേല്‍ മരിച്ചി 
ട്ടില്ലെന്നും ശപ്തമരണത്തിന്നിരയായിട്ടില്ലെന്നുമുള്ള യാഥാ 
ര്‍ത്ഥ്യം വ്യക്തമായും സ്ഥാപിക്കപ്പെട്ടിരിക്കും. അപ്പോള്‍, ഭൂമി 
യിലെ സകല ഗോത്രങ്ങളും എന്നുവച്ചാല്‍ യേശുവിന്റെ യഥാ 
ര്‍ത്ഥനില മനസ്സിലാക്കാതെ അദ്ദേഹത്തെ അസ്ഥാനത്ത്‌ ഉയര്‍ത്തി 
ക്കാണിക്കുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്തിട്ടുള്ളവരെല്ലാം 
തങ്ങള്‍ക്ക്‌ പിണഞ്ഞ പിഴവ്‌ ഓര്‍ത്ത്‌ അത്ൃന്തം ലജ്ജിതരായി 
ത്തീരുകയും, അതേ കാലഘട്ടത്തില്‍തന്നെ, ഈ യാഥാര്‍ത്ഥ്യം 
സ്ഥാപിക്കപ്പെടുമ്പോള്‍ യേശു പ്രതിരൂപാത്മകമായി ഭൂമിയില്‍ 
അവതരിക്കുന്നതു ലോകം കാണുകയും ചെയ്യും. അതായത്‌, 
ആത്മീയശക്തിയിലും സ്വഭാവഗുണത്തിലും യേശുവിനു സദ്യ 
ശനായ വാഗ്ദത്ത മസീഹ്‌ തിളങ്ങുന്ന ദൃഷ്ടാന്തങ്ങളോടും 
സ്വര്‍ഗ്ഗീയപിന്തുണയോടും അത്ഭുതശക്തിയോടും മഹിമാവിലാ 
സത്തോടും വെളിപ്പെടുകയും, ലോകം അദ്ദേഹത്തെ തിരിച്ചറി 
യുകയും ചെയ്യുമെന്നുതന്നെ. പരസ്പരവിരുദ്ധങ്ങളായ ആത്യ 
ന്തിക വിശ്വാസങ്ങള്‍ വിവിധ സമുദായങ്ങള്‍വച്ചു പുലര്‍ത്താ 
നിടയായ സവിശേഷ വ്യക്തിത്വവും ജീവിതസംഭവങ്ങളുമാണ്‌ 
യേശുവില്‍ സമ്മേളിച്ചിരുന്നതെന്നാണ്‌ ഈ വാചകം മനസ്സി 
ലാക്കിത്തരുന്നത്‌. ചില സമുദായങ്ങള്‍ അദ്ദേഹത്തെപ്പറ്റി ഒരറ്റ 


യേശുമിശിഹാ ഇന്ത്യയില്‍ 61 


ത്തുള്ള വിശ്വാസം പുലര്‍ത്തിയപ്പോള്‍ മറ്റുചില സമുദായങ്ങള്‍ 
മറ്റേഅറ്റത്തുള്ള വിശ്വാസം സ്വീകരിച്ചു. ഒരു വിഭാഗം അദ്ദേ 
ഹത്തെ മാനുഷികമായ അവസ്ഥകള്‍ക്കെല്ലാം അതീതമായ 
സ്ഥാനത്തേക്കുയര്‍ത്തിയപ്പോള്‍ അദ്ദേഹം മരിച്ചിട്ടില്ലെന്നും 
അദ്ദേഹം ആകാശത്തില്‍ ഇന്നും ജീവിച്ചിരിക്കുന്നുണ്ടെന്നുപോ 
ലും അവരില്‍ ഒരു വിഭാഗം ഘോഷിക്കുന്നു- മറ്റൊരു വിഭാഗം 
അതിന്നപ്പുറവും കടന്ന്‌ അദ്ദേഹം കുരിശില്‍ മരിച്ചശേഷം 
വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ്‌ ആകാശത്തിലേക്ക്‌ ഉയര്‍ന്നുപോ 
യെന്നും ദൈവത്തിന്റെ എല്ലാ അധികാര ശക്തികളും അദ്ദേഹ 
ത്തിന്‌ സ്വായത്തമാണെന്നും എന്നല്ല, അദ്ദേഹം ദൈവം തന്നെ 
യാണെന്നും പറയുന്നു. മറ്റൊരു ഭാഗത്ത്‌ യഹൂദികള്‍ ഘോഷി 
ക്കുന്നതാകട്ടെ, യേശു കുരിശിന്മേല്‍ മരിച്ചുവെന്നും അതിനാല്‍ 
കാലാകാലത്തേക്കും ശപിക്കപ്പെട്ടവനും (ദൈവത്തില്‍ ശരണം!) 
ദൈവക്രോധത്തിന്‌ ഇരയായവനും ആയിത്തീര്‍ന്നുവെ ന്നും 
അത്രെ. ദൈവം അദ്ദേഹത്തെ കൈവിട്ടു. അതൃപതിയോടും ശത്രു 
തയോടും കൂടിയാണ്‌ ദൈവം അദ്ദേഹത്തെ നോക്കുന്നത്‌. യേശു 
ഒരു കള്ളവാദിയും കപടനും കാഫിറും അവിശ്വാസി നേതാവു 
മായതിനാല്‍ ദൈവത്തില്‍നിന്നുള്ളവനല്ലെന്നും അവര്‍ ഘോഷി 
ക്കുന്നു. ഈ ആത്യന്തിക വൈരുദ്ധ്യവാദങ്ങള്‍ അങ്ങേയറ്റം അ 
നീതിപരമായിരുന്നതിനാല്‍ ഈ ആരോപണങ്ങളില്‍നിന്നെല്ലാം 
തന്റെ സതൃദൂതനെ ദൈവം മോചിപ്പിക്കേണ്ടതുണ്ടായിരുന്നു. 
മുകളില്‍ ഉദ്ധരിച്ച സുവിശേഷ വാചകം ഈ യാഥാര്‍ത്ഥ്യമാണ്‌ 
ചുണ്ടിക്കാണിക്കുന്നത്‌. 


“ഭൂമിയിലെ എല്ലാ ഗോത്രങ്ങളും വിലപിക്കും" എന്ന പ്രസ്താ 
വനകൊണ്ട്‌ വിവക്ഷിക്കപ്പെടുന്നത്‌, “ജനം” എന്ന പദത്തിന്റെ 
അര്‍ത്ഥ വ്യാപ്തിയില്‍ ഉള്‍ക്കൊള്ളാവുന്ന എല്ലാ ഗോത്രങ്ങളും 
ആ നാളില്‍ ദുഃഖിക്കും എന്നത്രേ. “അവര്‍ മാറത്തടിച്ചു വിലപി 
ക്കും. അവരുടെ ദുഃഖം വലുതായ ദുഃഖം ആയിരിക്കും.” ഈ 
വാചകം ക്രിസ്ത്യാനികള്‍ അല്പമൊന്നു ശ്രദ്ധിച്ചു വായിക്കേ 
ണ്ടതാണ്‌. ജനത മുഴുവന്‍ മാറത്തടിച്ചു നിലവിളിക്കുന്നതു 


62 യേശുമിശിഹാ ഇന്ത്യയില്‍ 


സംബന്ധിച്ച ഒരു പ്രവചനമാണ്‌ ഈ വാചകത്തില്‍ അടങ്ങിയി 
രിക്കുന്നത്‌. എന്നിരിക്കേ, ക്രിസ്ത്യാനികള്‍ക്ക്‌ ഈ വിലാ 
പത്തില്‍നിന്ന്‌ ഒഴിഞ്ഞു നില്ക്കാന്‍ എങ്ങനെ കഴിയും? അവര്‍ 
ജനതയില്‍പ്പെടുകയില്ലേ? അവരും മാറത്തടിച്ചു നിലവിളിക്കു 
ന്നവരുടെ കൂട്ടത്തില്‍പ്പെടുമെങ്കില്‍ അവര്‍ എന്തുകൊണ്ട്‌ തങ്ങ 
ളുടെ രക്ഷയെക്കുറിച്ച്‌ ചിന്തിക്കുന്നില്ല? മനുഷ്യപുര്തന്റെ അട 
യാളം ആകാശത്തില്‍ വിളങ്ങുമ്പോള്‍ ഭൂമിയിലെ സകല ഗോത്ര 
ങ്ങളും വിലപിക്കുമെന്നാണ്‌ പറയപ്പെട്ടിട്ടുള്ളത്‌. തന്റെ ഗോത്രം 
വിലപിക്കില്ല എന്ന്‌ വാദിക്കുന്നയാള്‍ യേശുവിനെ തള്ളിപ്പറയു 
കയാണ്‌ ചെയ്യുന്നത്‌. ജനം എന്നു പറയാന്‍ അര്‍ഹരല്ലാത്തവിധം 
കുറഞ്ഞവരായിട്ടുള്ളവര്‍ ഇതില്‍പ്പെടുകയില്ല. അതാകട്ടെ 
നമ്മുടെ സംഘമാണുതാനും; അല്ല നമ്മുടെ വിഭാഗം മാത്രം! 
എന്തെന്നാല്‍ ഈ വിഭാഗം ഇപ്പോഴും ഒരു ജനം എന്നു പറയാ 
ന്‍ കഴിയാത്തവിധം വളരെ കുറഞ്ഞ അംഗസംഖ്യ ഉള്ളവരത്രെ. 
ആകാശത്തില്‍ ഒരടയാളം വെളിപ്പെടുമ്പോള്‍ ഭൂമിയില്‍ ജനം 
എന്നു വിളിക്കപ്പെടാന്‍ അര്‍ഹതയുള്ള വിഭാഗമെല്ലാം വിലപി 
ക്കുമെന്നും ജനം എന്ന പേരിന്‌ അര്‍ഹരല്ലാത്തവിധം എണ്ണ 
ത്തില്‍ കുറഞ്ഞിരിക്കുന്നവര്‍ മാത്രം ഒഴിഞ്ഞിരിക്കുമെന്നുമാണ്‌ 
മിശിഹാ ദൈവത്തില്‍നിന്നുള്ള വെളിപാടിന്റെ അടിസ്ഥാന 
ത്തില്‍ ഇവിടെ പ്രവചനം ചെയ്തിട്ടുള്ളത്‌. ക്രിസ്ത്യാനികള്‍ക്കോ 
മുസ്‌ലിംകള്‍ക്കോ ജൂതന്മാര്‍ക്കോ എന്നല്ല മറ്റേതെങ്കിലും സമൂ 
ഹത്തിനോ ഇതില്‍ നിന്ന്‌ ഒഴിഞ്ഞുനില്ക്കാനാവില്ല. എന്നാല്‍, 
നമ്മുടെ “ജമാഅത്ത്‌” മാര്തം എന്തായാലും ഇതിന്‌ പുറത്താണ്‌. 
കാരണം, ഈ ജമാഅത്തിന്റെ ബീജാവാപം നടന്നിട്ടുമാത്രമേ 
ഉള്ളു. ഒരു നബിയുടെ പ്രവചനം ഒരിക്കലും കളവായിപോകുക 
യില്ല. ഭൂമിയിലുള്ള സകല ജനങ്ങളും മാറത്തടിച്ച്‌ വിലപിക്കു 
മെന്നു പ്രവചിച്ചിരിക്കെ ഇതില്‍നിന്ന്‌ ഏത്‌ വിഭാഗത്തിന്‌ ഒഴി 
ഞ്ഞുനില്ക്കാന്‍ കഴിയും? മിശിഹാ ഈ പ്രവചനത്തില്‍ ആരേ 
യും ഒഴിച്ചുനിറുത്തിയിട്ടില്ല. എന്നാല്‍, ഒരു ജനം എന്നു പറയ 
പ്പെടാന്‍ മാത്രം പാകത്തിലെത്തിയിട്ടില്ലാത്ത നമ്മുടെ ജമാഅത്ത്‌ 


യേശുമിശിഹാ ഇന്ത്യയില്‍ 63 


നിശ്ചയമായും ഇതില്‍നിന്ന്‌ ഭിന്നമാണ്‌. ഈ പ്രവചനം ഇക്കാല 
ത്ത്‌ വളരെ വ്യക്തമായ തരത്തില്‍ പുലര്‍ന്നു കഴിഞ്ഞിരിക്കുന്നു. 
മസീഹിന്റെ കാര്യത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ട ആ സത്യം എല്ലാ 
ജനവിഭാഗങ്ങളും വിലപിക്കുമാറാകുന്നതിന്‌ കാരണമായിരിക്കു 
കയാണ്‌. അതുവഴി എല്ലാവരുടെയും തെറ്റ്‌ വെളിപ്പെട്ടിരിക്കുന്നു. 
യേശുവെ ദൈവമാക്കാനുള്ള ക്രിസ്ത്യാനികളുടെ കൊണ്ടുപി 
ടിച്ച ശ്രമങ്ങളെല്ലാം അതോടെ ഒരലമുറയായി മാറി. മസീഹ്‌ 
ആകാശത്ത്‌ ജീവനോടെ ഉയര്‍ത്തപ്പെട്ടുവെന്ന്‌ രാപ്പകല്‍ പ്രകടി 
പ്പിച്ചുപോന്നവരുടെ അട്ടഹാസങ്ങൾ ദീനരോദനങ്ങളായി കലാ 
ശിച്ചു. യഹുദികളെ സംബന്ധിച്ച്‌ പറയുകയാണെങ്കില്‍ അവര്‍ക്ക്‌ 
എല്ലാം നഷ്ടപ്പെടുകയാണ്‌ ചെയ്തിട്ടുള്ളത്‌. 


മേല്‍ പ്രവചനവാകൃത്തില്‍ “ഭൂമി” എന്ന്‌ പറഞ്ഞിട്ടുള്ളതു 
കൊണ്ട്‌ വിവക്ഷിതം മൂന്നു സമുദായങ്ങളുമായി ബന്ധപ്പെട്ട 
“ശാം” (പലസ്തീന്‍-സിറിയ) ദേശമാണ്‌. ജൂദന്മാരെ സംബന്ധി 
ച്ചിടത്തോളം അവരുടെ ഉത്ഭവക്രേന്രവും ആരാധനാക്േന്ദ്രവു 
മാണത്‌. യേശു അവിടെ ജനിക്കുകയും ആദ്യത്തെ ക്രൈസ്തവ 
സമൂഹം അവിടെ ഉടലെടുക്കുകയും ചെയ്തതിനാല്‍ ക്രിസ്ത്യാ 
നികളുമായും അവിടം ബന്ധപ്പെട്ടിരിക്കുന്നു. അന്ത്യകാലംവരെ 
ഈ ദേശത്തിന്റെ അവകാശികള്‍ ആയിരിക്കുമെന്നതിനാല്‍ 
മുസ്‌ലിംകളും ഈ ദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇനി 
“ഭൂമി' എന്നതില്‍ സകല രാജ്യങ്ങളേയും ഉള്‍പ്പെടുത്തുന്നുവെ 
ങ്കില്‍ക്കൂടിയും കുഴപ്പമൊന്നുമില്ല. എന്തെന്നാല്‍, സത്യം പ്രത്യ 
ക്ഷപ്പെടുമ്പോള്‍ എല്ലാ നിഷേധികളും ഒരുപോലെ അപമാനി 
തരും ലജ്ജിതരുമായിത്തീരും. 


കല്ലറകളിലെ വിശുദ്ധന്മാര്‍ 


സുവിശേഷങ്ങളില്‍നിന്നുള്ള മറ്റൊരു തെളിവ്‌ താഴെ കാ 
ണുന്ന പ്രസ്താവനയടങ്ങിയ “മത്തായി'യിലെ വചനമാണ്‌; “കല്ല 
റകള്‍ തുറന്നു. നിദ്ര പ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങള്‍ പല 
തും ഉയിര്‍ത്തെഴുന്നേറ്റു. അവന്റെ (യേശുവിന്റെ) പുനരുത്ഥാന 
ത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധ നഗരത്തില്‍ ചെന്നു 


64 യേശുമിശിഹാ ഇന്ത്യയില്‍ 


പലര്‍ക്കും പ്രതൃക്ഷമായി ” (മത്തായി, 27:53). യേശുവിന്റെ 
ഉയിര്‍ത്തെഴുന്നേല്പിനുശേഷം വിശുദ്ധന്മാര്‍ കല്ലറകളില്‍നിന്നു 
പുറത്തുവന്നുവെന്ന സുവിശേഷകഥ ചരിത്ര വസ്തുതയല്ലെ 
ന്നതില്‍ നേരിയ സംശയം പോലുമില്ല. ആയിരുന്നുവെങ്കില്‍, ഈ 
ലോകത്തുവച്ചുതന്നെ “ഖിയാമത്ത്‌” (അന്ത്യദിനം) പ്രത്ൃക്ഷമാ 
യിത്തീരുന്നതാണ്‌. സത്യസന്ധതയും സത്യവിശ്വാസവും പരീക്ഷി 
ച്ചറിയുന്നതിനു ഈ ലോകത്തുനിന്ന്‌ മറച്ചുവയ്ക്കപ്പെട്ട ആ കാര്യം 
എല്ലാവരുടേയും മുമ്പില്‍ തുറക്കപ്പെടുകയും സത്യവിശ്വാസം സത്യ 
വിശ്വാസമല്ലാതായിത്തീരുകയും ചെയ്യുമായിരുന്നു. ഓരോ സത്യ 
വിശ്വാസിയുടെയും അവിശ്വാസിയുടെയും ദൃഷ്ടിയില്‍ വരുവാനു 
ള്ള ആ ലോകം ചന്ദ്രനോ സൂര്യനോ ദിനരാതധ്രങ്ങളോ പോലെ 
പ്രതൃക്ഷവസ്തുവായിത്തീരുകയും ചെയ്യുമായിരുന്നു. അപ്പോള്‍ 
സത്യവിശ്വാസം പ്രതിഫലത്തിന്നര്‍ഹമായ വിലപ്പെട്ട ഒന്നായി 
പരിഗണിക്കാന്‍ സാദ്ധ്യമല്ലാതെ വരും. 


ഇസായേല്‍ സന്തതികളില്‍ പ്രത്യക്ഷപ്പെട്ട ലക്ഷക്കണക്കായ 
നബിമാരും വിശുദ്ധാത്മാക്കളും കുരിശുസംഭവവേളയില്‍ 
പുനര്‍ജ്ജീവിച്ചു വരികയും ജീവനോടുകൂടി നഗരത്തില്‍ പ്രത്യ 
ക്ഷപ്പെടുകയും ചെയ്തിരുന്നെങ്കില്‍, മിശിഹായുടെ സത്ൃതയും 
ദൈവത്വവും സ്ഥാപിക്കാനുള്ള ദിവ്യത്ഭുതമെന്നോണം യഥാര്‍ 
ത്ഥത്തില്‍ ഇപ്രകാരം വെളിപ്പെട്ടതായിരുന്നുവെങ്കില്‍, നൂറായിരം 
പ്രവാചകന്മാരും ലക്ഷക്കണക്കില്‍ വിശുദ്ധന്മാരും ഒരു വീര്‍പ്പി 
ടയില്‍ പുനര്‍ജ്ജീവിച്ച്‌ വന്നിട്ടുണ്ടായിരുന്നുവെങ്കില്‍ ഉയിര്‍ത്തെ 
ഴുന്നേറ്റ നബിമാരോടും മറ്റു വിശുദ്ധന്മാരോടും മരിച്ചു പോയി 
രുന്ന തങ്ങളുടെ പിതാക്കന്മാരോടും മിശിഹായെപ്പറ്റി, ദൈവമാ 
ണെന്നു വാദിക്കുന്ന ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ ദൈവം 
തന്നെയാണോ അതോ കള്ളവാദിയോ എന്നു ചോദിച്ചറിയാന്‍ 
യഹുദന്മാര്‍ക്ക്‌ നല്ലൊരവസരം ലഭിച്ചിരിക്കുമായിരുന്നു. ഈ അവ 
സരം അവര്‍ പാഴാക്കിയിരുന്നില്ലെന്നും ഈ മനുഷ്യന്‍ എങ്ങ 
നെയുള്ള ആളാണെന്ന്‌ അവര്‍ അന്വേഷിച്ചിരിക്കുമെന്നും കരു 
താനേ നിവര്‍ത്തിയുള്ളൂ. യഹുദരാകട്ടെ, മരിച്ചുപോയവര്‍ ജീവി 


യേശുമിശിഹാ ഇന്ത്യയില്‍ 65 


ച്ചുവരികയാണെങ്കില്‍ അതൊക്കെയും ചോദിച്ചറിയാന്‍ ഉത്സു 
കരായിരുന്നുതാനും! ലക്ഷക്കണക്കില്‍ മൃതന്മാര്‍ പുനര്‍ജ്ജീവി 
ച്ചു നഗരത്തില്‍ പ്രത്ൃക്ഷപ്പെട്ടിരിക്കെ ഓരോ പ്രദേശത്തും ആയി 
രക്കണക്കിനാളുകള്‍ ഇപ്രകാരം ജീവിച്ചു വരികയും ചെയ്തിരു 
ന്നിരിക്കെ അത്തരം ഒരവസരം യഹൂദര്‍ക്ക്‌ പാഴാക്കാന്‍ കഴിയു 
മായിരുന്നതെങ്ങനെ? ഒന്നോ രണ്ടോ പേരോടെന്നല്ല, ആയിര 
ക്കണക്കിനാളുകളോടുതന്നെ അവര്‍ ചോദിച്ചിട്ടുണ്ടായിരിക്കണം. 
ഇവര്‍ തങ്ങളുടെ വീടുകളില്‍ പ്രവേശിച്ച അവസരത്തില്‍, ലക്ഷ 
ക്കണക്കായ ആളുകള്‍ ഇപ്രകാരം ലോകത്ത്‌ വീ ണ്ടും ജീവിച്ചു 
വന്ന സാഹചര്യത്തില്‍ വീടുവീടാന്തരം ബഹളം സൃഷ്ടിക്കപ്പെ 
ടുകയും ഓരോ വീട്ടിലും ഇതേ തരത്തിലുള്ള ചോദ്യോത്തര 
ങ്ങളും സംഭവവിവരണങ്ങളും വിശദീകരണങ്ങളും നടന്നുകൊ 
ണ്ടിരിക്കുകയും ചെയ്തിട്ടുണ്ടാകുമായിരുന്നു. “യേശുമിശിഹാ 
എന്നു പറയുന്ന ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ ദൈവം തന്നെ 
യെന്നു നിങ്ങള്‍ക്കറിയാമോ, അങ്ങനെ വിശ്വസിക്കുന്നുവോ' 
എന്നൊക്കെ അവര്‍ ചോദിച്ചിരിക്കും. എന്നാല്‍, യഹുദര്‍ മിശിഹാ 
യില്‍ അപ്രകാരം പിന്നീടു വിശ്വസിച്ചിട്ടില്ലാത്തതിനാലും അവ 
രുടെ ഹൃദയങ്ങള്‍ മൃദുലങ്ങളായിത്തീര്‍ന്നിട്ടില്ലാത്തതിനാലും മരി 
ച്ചെണീറ്റുവന്ന ആ വിശുദ്ധാത്മാക്കള്‍ അനുകൂലമായ സാക്ഷ്യ 
മല്ല നല്കിയതെന്നും മറിച്ചു താന്‍ ദൈവമാണെന്നു വാദിച്ച 
ഈ മനുഷ്യന്‍ മുരത്ത കളളനാണെന്നും ദൈവത്തിന്റെമേല്‍ 
കറ്റുകെട്ടിപ്പറയുകയാണെന്നും അവര്‍ മറുപടി നലകുകയുണ്ടാ 
യെന്നും കരുതേണ്ടിയിരുന്നു. അതുകൊണ്ടുതന്നെയായിരി 
ക്കണം, ആ ലക്ഷക്കണക്കിനാളുകളും പ്രവാചകന്മാരും ദിവ്യ 
ദൂതന്മാരുംകൂുടി ജീവിച്ചു വന്നശേഷവും യഹുദര്‍ തങ്ങളുടെ കു 
ത്സിത പ്രവര്‍ത്തിയില്‍നിന്നു പിന്തിരിയാതിരിക്കുകയും ചെയ്യുക 
യുണ്ടായത്‌. ഹദ്റത്ത്‌ മിശിഹായെ കൊന്ന ശേഷം അവര്‍ മറ്റു 
ള്ളവരെയും കൂടി കൊല്ലാന്‍ പുറപ്പെടുകയാണ്‌ ചെയ്തത്‌. ആ 
പുണ്യഭൂമിയില്‍ അന്ത്യവിശ്രമം കൊള്ളുകയായിരുന്ന ആദാ 
മിന്റെ കാലംതൊട്ടു യോഹന്നാന്‍ സ്നാപകന്റെ കാലംവരെയു 
ള്ള ലക്ഷക്കണക്കായ പുണ്യാവാളന്മാരെല്ലാം കല്ലറകളില്‍നിന്നു 


66 യേശുമിശിഹാ ഇന്ത്യയില്‍ 


എണീറ്റു വന്നു നഗരത്തിലേയ്ക്കു നീങ്ങുകയും ഓരോരുത്തരും 
ജനങ്ങളുടെ മുമ്പില്‍ യേശുമിശിഹാ യഥാര്‍ത്ഥത്തില്‍ ദൈവ 
പുര്തനാണെന്നും അല്ല, ദൈവം തന്നെയാണെന്നും അവനെ 
ത്തന്നെ ആരാധിച്ചു തുടങ്ങണമെന്നും മുന്‍വിശ്വാസധാരണക 
ളെല്ലാം കയ്യൊഴിയണമെന്നും അല്ലാത്തപക്ഷം തങ്ങള്‍ നേരിട്ടു 
കണ്ടറിഞ്ഞ ആ നരകത്തിനു അര്‍ഹരാകേണ്ടിവരുമെന്നുമെല്ലാം 
സാക്ഷ്യം പറയുകയും ചെയ്തിട്ടും ഈ ഏറ്റവും ഉന്നതക്കിടയി 
ലുള്ള സാക്ഷീകരണത്തിനും സത്യപ്പെടുത്തലിനും ശേഷവും 
യഹൂദര്‍ തങ്ങളുടെ നിഷേധത്തില്‍നിന്ന്‌ പിന്തിരിഞ്ഞിട്ടില്ലെന്നു 
എങ്ങനെയാണ്‌ കരുതുക? എന്റെ മനസ്സാക്ഷി ഇതു സമ്മതി 
ക്കുന്നേയില്ല. അതുകൊണ്ട്‌ യഥാര്‍ത്ഥത്തില്‍ ലക്ഷക്കണക്കായ 
വിശുദ്ധന്മാരും മരിച്ചുപോയ പ്രവാചകന്മാരും ദൈവദൂതന്മാരും 
മറ്റും പുനര്‍ജ്ജീവിച്ചു സാക്ഷ്യം പറയാന്‍ നഗരത്തില്‍വന്നിരു 
ന്നുവെങ്കില്‍, അവര്‍ എതിര്‍ സാക്ഷ്യം നല്കിയതായി കരുതേ 
ണ്ടിയിരിക്കുന്നു, ഒരിക്കലും ഹദ്റത്ത്‌ മസീഹിന്റെ ദൈവത്വത്തെ 
അവര്‍ സത്യപ്പെടുത്തിയിട്ടുണ്ടാവില്ല. അതുകൊണ്ടായിരിക്കണം 
ആമമരിച്ചെണീറ്റ ആത്മാക്കളുടെ സാക്ഷീകരണം കേട്ടറിഞ്ഞിട്ടും 
യഹുദര്‍ തങ്ങളുടെ അവിശ്വാസത്തില്‍ തന്നെ ഉറച്ചുനിന്നത്‌. 
മിശിഹാ തന്റെ ദൈവത്വത്തില്‍ അവരെക്കൊണ്ടു വിശ്വസിപ്പി 
ക്കാന്‍ ആഗ്രഹിച്ചുവെങ്കിലും അവര്‍ ആ സാക്ഷീകരണത്തെ 
ത്തന്നെയും തള്ളിക്കളഞ്ഞുവെന്നു വേണമല്ലോ കരുതാന്‍! 


ഇത്തരം വിശ്വാസങ്ങള്‍ മരണപ്പെട്ട ലക്ഷക്കണക്കിനാളുക 
ളേയോ മുമ്പേ മരണപ്പെട്ട ഒരാളെയെങ്കിലുമോ യേശു വീണ്ടും 
ജീവിപ്പിച്ചുവെന്ന വിശ്വാസംതന്നെ വളരെയേറെ ദ്രോഹകരവും 
ദോഷഫലങ്ങള്‍ ഉളവാക്കുന്നതുമത്രെ. എന്തുകൊണ്ടെന്നാല്‍, 
ആ മരിച്ചവര്‍ ജീവിച്ചതിനുശേഷം ഒരു സല്‍ഫവുമുണ്ടായില്ല. 
ദൂരദേശങ്ങള്‍ സന്ദര്‍ശിച്ചു വളരെക്കാലത്തെ വിപ്രവാസത്തിനു 
ശേഷം സ്വന്തം നാട്ടില്‍ തിരിച്ചെത്തുന്ന ഒരാള്‍ തന്റെ അത്ഭുത 
കരമായ അനുഭവങ്ങളും താന്‍ സന്ദര്‍ശിച്ച രാജ്യങ്ങളിലെ ആശ്ച 
രൃകരങ്ങളായ കഥകളും വിവരിച്ചു കേള്‍പ്പിക്കാന്‍ ഓത്സുക്യം 


യേശുമിശിഹാ ഇന്ത്യയില്‍ 67 


കാണിക്കും. വളരെക്കാലത്തെ വേര്‍പാടിനുശേഷം ആളുകളെ 
കണ്ടുമുട്ടുമ്പോള്‍ അയാള്‍ മൂകനായി കഴിയുകയില്ല; ഒരിക്കലു 
മില്ല. അത്തരം അവസരങ്ങളില്‍ മറ്റുള്ളവര്‍ അയാളുടെ അടു 
ത്തുകൂടി ആ രാജ്യത്തെ കാര്യങ്ങളെല്ലാം അന്വേഷിച്ചറിയാന്‍ 
ബദ്ധപ്പെടും. പാവപ്പെട്ടവനും സുവിനീതനും കാഴ്ചയില്‍ എളി 
യവനും എന്നാല്‍, അന്നാട്ടിലെ രാജാവെന്നു വാദിക്കുന്നയാ 
ളും- ആ രാജ്യത്തിലെ മുഖ്യപട്ടണം ഇവര്‍ ചുറ്റിക്കേണ്ടതാണ്‌- 
മാത്രമല്ല, രാജത്വപദവിയില്‍ മറ്റു പല രാജാക്കന്മാരെക്കാളെല്ലാം 
ഉയര്‍ന്നതാണെന്നു അവകാശപ്പെടുന്നയാളും സന്ദര്‍ഭവശാല്‍ 
ഇവരുടെ അടുക്കല്‍ വന്നാല്‍, തങ്ങളുടെ നാട്ടില്‍ അക്കാലത്ത്‌ 
അങ്ങനെ ചുറ്റിത്തിരിഞ്ഞ അത്തരമൊരാള്‍ അന്നാട്ടിലെ രാജാ 
വുതന്നെയോ എന്നും അവരോടു ജനങ്ങള്‍ ചോദിക്കാതിരിക്കി 
ലവ. അപ്പോള്‍ ആ യാത്രികര്‍ അത്തരം ചോദ്യങ്ങള്‍ക്ക്‌ തങ്ങള്‍ 
കണ്ടറിഞ്ഞപോലെജെല്ലാം മറുപടി നല്കുകയും ചെയ്യും. അങ്ങ 
നെയിരിക്കെ, മരിച്ചവരോടു ചോദിച്ചിട്ടുണ്ടായിരിക്കാവുന്ന ചോദ്യ 
ങ്ങളെ (ഈ ചോദ്യങ്ങള്‍ സ്വാഭാവികം മാധ്രമാണ്‌) ആസ്പദ 
മാക്കിയ തെളിവുകള്‍ പ്രയോജനകരമായ ഫലം ഉളവാക്കിയിട്ടു 
ണ്ടായിരുന്നെങ്കില്‍ മാധ്രമെ ഞാന്‍ നേരത്തെ പറഞ്ഞതുപോ 
ലെ, യേശു മരിച്ചവരെ ജീവിപ്പിച്ചുവെന്നതില്‍ വിശ്വസിക്കുന്ന 
തുകൊണ്ടു എന്തെങ്കിലും കാര്യമുള്ളൂ. എന്നാല്‍, ഇവിടെ അങ്ങ 
നെയൊന്നുമായിരുന്നില്ല പറഞ്ഞൊപ്പിച്ചിട്ടുള്ളതു. മരിച്ചവരെ 
ജീവിപ്പിച്ചുവെന്നു കരുതുന്നതായാല്‍തന്നെ ആ മരിച്ചവരാരും 
സത്യത്തില്‍ വിശ്വസിക്കാന്‍ പ്രേരകമായ തരത്തില്‍ അദ്ദേഹ 
ത്തിനു അനുകൂലമായ തെളിവുകളൊന്നും നലകിയിരുന്നി 
ല്ലെന്നും കരുതേണ്ടിവരും. കുഴപ്പം കൂടുതലാക്കുമാറുള്ള തെളി 
വുകളാണവര്‍ നല്കിയത്‌. മനുഷ്യജീവികളെ ഉയിര്‍ത്തെഴുന്നേ 
ല്പ്പിക്കുന്നതിനുപകരം കുറേ ജന്തുക്കളെ വീണ്ടും ജീവിപ്പിച്ചു 
എന്നു പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കില്‍ കൊള്ളാമായിരുന്നു. 
അതു പല പ്രശ്നങ്ങള്‍ക്കും പരിഹാരമായേനെ. ആയിരം എരു 
തുകളെ യേശു പുനര്‍ജ്ജീവിപ്പിച്ചു വെന്നാണ്‌ പ്രസ്താവിക്ക 
പ്പെട്ടിരുന്നതെങ്കില്‍ അതു കുറേയൊക്കെ യുക്തിപൂര്‍വ്വം ആകു 


68 യേശുമിശിഹാ ഇന്ത്യയില്‍ 


മായിരുന്നു. ഈ ഉയിര്‍ത്തെണീറ്റ ജന്തുക്കള്‍ എന്തുതെളിവുക 
ളാണ്‌ നല്‍കിയതെന്നു ചോദിക്കപ്പെട്ടെജ്കില്‍ അവയെല്ലാം കാള 
കളാണെന്നും അവയ്ക്കനുകൂലമോ പ്രതികൂലമോ ആയ തെളി 
വുകളൊന്നും നല്‍കാന്‍ കഴിയുന്നതല്ലെന്നും പറഞ്ഞൊഴിയാമാ 
യിരുന്നു. എന്നാല്‍, യേശു ജീവിപ്പിച്ചതു മനുഷ്യരെയായിപ്പോയി; 
ലക്ഷക്കണക്കില്‍ മനുഷ്യരെ, മരിച്ചുപോയ പൂര്‍വ്വപിതാക്കളില്‍ 
പത്തോ ഇരുപതോ പേര്‍ ഉയിര്‍ത്തെഴുന്നേറ്റു ഈ ലോകത്തേക്ക്‌ 
തിരിച്ചുവരികയും ഇന്നിന്നമതങ്ങള്‍ സത്യമതങ്ങളാണെന്നു അവര്‍ 
സാക്ഷ്യം നല്കുകയും ചെയ്താല്‍ ആ മതങ്ങളുടെ സത്യതയെ 
പ്പറ്റി സംശയിക്കുമോ എന്നു ഏതാനും ഹിന്ദുക്കളോടു ചോദിച്ചാല്‍ 
അവര്‍ നിഷേധരൂപത്തില്‍ മറുപടി നലകുകയില്ലെന്നു കാണാം. 
ഈ തരത്തിലെല്ലാം വസ്തുതകള്‍ വ്ൃക്തമായിക്കഴിഞ്ഞ ശേഷ 
വും അവിശ്വാസത്തിലും നിഷേധത്തിലും ഒട്ടിനില്‍ക്കുന്ന ഒരാളും 
ഈ ലോകത്തുണ്ടാകയില്ലെന്നു ഉറപ്പി ച്ചുകൊള്ളുക. 


കഷ്ടം! ഇത്തരം കഥകള്‍ പടച്ചുണ്ടാക്കുന്ന കാരൃത്തില്‍ 
നമ്മുടെ രാജ്യത്തെ സിക്ക്ഖാല്‍സ ഈ ക്രിസ്ത്യാനികളെക്കാള്‍ 
എത്ര ബുദ്ധിശാലികള്‍. കെട്ടുകഥകള്‍ നിര്‍മിക്കുന്നതില്‍ അവര്‍ 
കൂടുതല്‍ സാമര്‍ത്ഥ്യം കാണിച്ചിട്ടുണ്ട്‌. ഗുരുബാബാനാനക്ക്‌ ഒരി 
ക്കല്‍ ഒരു ചത്ത ആനയെ ജീവിപ്പിച്ചിരുന്നതായി അവര്‍ പറയു 
ന്നു. മുകളില്‍ പറഞ്ഞ തരത്തിലുള്ള ഒരു ആക്ഷേപം പുറപ്പെ 
ടുവിക്കുവാന്‍ സാധിക്കാത്ത ഒരു അത്ഭുതകൃത്യമാണിത്‌. ബാ 
ബാനാനാക്കിനെ സത്യപ്പെടുത്തുകയോ കുള്ളനാക്കുകയോ ചെ 
യ്യുന്നതിനു ആനക്കെന്താ സംസാരിക്കാനാവുമോ എന്നു സിക്കു 
കാര്‍ക്ക്‌ ചോദിക്കാമല്ലോ. സാധാരണക്കാര്‍ തങ്ങളുടെ ചെറിയ 
ബുദ്ധിയില്‍ ഇത്തരം അത്ഭുതകൃത്യങ്ങള്‍ കേട്ടു ആനന്ദം കൊ 
ള്ളുന്നുണ്ടെങ്കിലും ബുദ്ധിമാന്മാര്‍ മറ്റു സമുദായക്കാരുടെ ആ 
ക്ഷേപങ്ങള്‍ക്കിരയാകുന്നതു കാരണം അസ്വസ്ഥരായിത്തീരു 
ന്നു. ഇത്തരം നിരര്‍ത്ഥക കഥകള്‍ വിവരിക്കുന്ന സദസ്സുകളില്‍ 
അവര്‍ സ്വയം ലജ്ജിതരായിത്തീരുകയും ചെയ്യുന്നു. എനിയ്ക്കു 
മിശിഹായോടു ക്രിസ്ത്യാനികള്‍ക്കുള്ളപോലെതന്നെ സ്നേഹ 


യേശുമിശിഹാ ഇന്ത്യയില്‍ 69 


ബഹുമാനവും ആത്മാര്‍ത്ഥമായ വിശ്വാസവികാരങ്ങളുമുണ്ട്‌. 
എന്നല്ല, ക്രിസ്ത്യാനികളെക്കാള്‍ കൂടുതല്‍ അദ്ദേഹത്തോട 
എനിയ്ക്ക്‌ ബന്ധമുണ്ട്‌. ക്രിസ്ത്യാനികള്‍ക്ക്‌ തങ്ങള്‍ പ്രകീര്‍ത്തി 
ക്കുന്ന ആളെ അറിയുകയില്ല. എന്നാല്‍, പ്രകീര്‍ത്തിക്കുന്ന ആളെ 
എനിക്കു നല്ലപോലെ അറിയാം. ഞാന്‍ അദ്ദേഹത്തെ കണ്ടിരി 
ക്കുന്നു. അതിനാല്‍, കുരിശു സംഭവവേളയില്‍, മരണപ്പെട്ട എല്ലാ 
പുണ്യാത്മാക്കളും നഗരത്തില്‍ വീണ്ടും ഉയിര്‍ത്തുവന്നുവെന്ന 
സുവിശേഷ വിവരണത്തിന്റെ ശരിയായ വസ്തുതയെന്താണെ 
ന്നു ഞാനിപ്പോള്‍ വെളിപ്പെടുത്താം. 


സ്വപ്നത്തിന്റെ പുലര്‍ച്ച 


കുരിശുസംഭവത്തിനുശേഷം ചില പരിശുദ്ധാത്മാക്കള്‍ സ്വപ്‌ 
നരൂപത്തില്‍ കണ്ടിരുന്ന ദര്‍ശനം(കള്‍്ഫ്‌) ആയിരുന്നു അതെന്നു 
വ്യക്തമായി മനസ്സിലാക്കേണ്ടതാണ്‌. വിശുദ്ധരായ ആളുകള്‍ 
പുനര്‍ജ്ജീവിച്ചു പട്ടണത്തില്‍ വരികയും ജനങ്ങളുമായി അഭി 
മുഖദര്‍ശനം നടത്തുകയും ചെയ്യുന്നതായി കണ്ടാല്‍ സ്വപ്ന 
ങ്ങള്‍ക്ക്‌ പുണ്ൃഗ്രന്ഥങ്ങളില്‍ നല്കപ്പെട്ടതരത്തിലുള്ള അര്‍ത്ഥം 
പ്രസ്തുത ദര്‍ശനത്തിനു നല്കേണ്ടിയിരിക്കുന്നു. ആ സ്വപ്ന 
ത്തിന്റെ അര്‍ത്ഥം മിശിഹാ കുരിശില്‍ മരിച്ചിട്ടില്ലെന്നും കുരിശു 
മരണത്തില്‍നിന്നു അദ്ദേഹത്തിനു മോചനം ലഭിച്ചു വെന്നുമ 
ത്രെ. ഈ അര്‍ത്ഥം എവിടെനിന്നുകിട്ടിയെന്നു ചോദിച്ചാല്‍, 
സ്വപ്നവ്യാഖ്യാതാക്കളായ മഹാപണ്ഡിതന്മാര്‍ അപ്രകാരമാണ്‌ 
എഴുതിയിരിക്കുന്നതെന്നും അവരെല്ലാംതന്നെ തങ്ങളുടെ അനു 
ഭവങ്ങള്‍ മുഖേന ഇതിനെ സാക്ഷീകരിച്ചിട്ടുണ്ടെന്നുമാണ്‌ എന്റെ 
മറുപടി. പുരാതനകാലത്തെ ഒരു സ്വപ്നവ്യാഖ്യാതാവായിരുന്ന 
തഅത്തീറുല്‍ അനാം എന്ന സ്വപ്നശാസ്രത്രഗന്ഥത്തിന്റെ 
കര്‍ത്താവ്‌ നല്കിയിട്ടുള്ള വിവരണം അസ്സല്‍ വാചകത്തില്‍ ഞാ 
നിവിടെ ഉദ്ധരിക്കട്ടെ 


കാം പപ കടി ഡി മി ടി 
ജ്്: ഇഷ്‌ നത്തെ ന യ] പീര 


റ ടി 


70 യേശുമിശിഹാ ഇന്ത്യയില്‍ 


“മരിച്ചവര്‍ ഖബ്റില്‍നിന്ന്‌ എണീറ്റുവരികയും തങ്ങളുടെ വീടു 
കളിലേക്ക്‌ തിരിച്ചുപോവുകയും ചെയ്യുന്നതായി ആരെങ്കിലും 
സ്വപ്നം കാണുകയോ കള്‍ഫ്‌- ജാഗ്രദര്‍ശന രൂപത്തില്‍ കാണു 
കയോ ചെയ്യുകയാണെങ്കില്‍ ഒരു തടവുകാരന്‍ തടവില്‍ നിന്നു 
മോചനം പ്രാപിക്കുകയും അക്രമികളുടെ കൈകളില്‍നിന്നു 
അയാള്‍ രക്ഷിക്കപ്പെടുകയും ചെയ്യുമെന്നാണര്‍ത്ഥം.” ആ തടവു 
കാരന്‍ സമുന്നതനും വലിയ മഹാനും ആയിരിക്കുമെന്നാണ്‌ വിവ 
രണരീതികൊണ്ട്‌ മനസ്സിലാവുന്നത്‌. ഈ വ്യാഖ്യാനം എത്ര യുക്തി 
യുക്തമായും സത്യമായുമാണ്‌ മസീഹില്‍ പുലര്‍ന്നിരിക്കുന്നതെന്നു 
നോക്കുക. ഇതേ യാഥാര്‍ത്ഥ്ൃത്തിലേക്ക്‌ സൂചന നല്കിക്കൊണ്ടാ 
ണ്‍ മരണമടഞ്ഞ സദൃത്തന്മാര്‍ കല്ലറകളില്‍നിന്നു എണീറ്റു നഗ 
രത്തില്‍ പ്രവേശിച്ചതായി ചിലര്‍ ദര്‍ശിച്ചതെന്നും, ഹദ്റത്ത്‌ മസീ 
ഹ്(അ) കുരിശുമരണത്തില്‍ നിന്നു രക്ഷിക്കപ്പെട്ടിരിക്കുന്നുവെ 
ന്ന സത്യം അറിവുള്ളവര്‍ മനസ്സിലാക്കിക്കൊള്ളുന്നതിനുവേ 
ണ്ടിയാണ്‌ ഈ ദര്‍ശനം കാണിക്കപ്പെട്ടതെന്നും വ്യക്തമാണ്‌. 


യേശു കുരിശില്‍ മരിച്ചിട്ടില്ലെന്നു സുവിശേഷങ്ങളിലെ വേ 
റെയും ധാരാളം പ്രസ്താവനകള്‍ വ്യക്തമായി തെളിയിച്ചുകാ 
ട്ടുന്നുണ്ട്‌. യേശു കുരിശുമരണത്തില്‍നിന്നു രക്ഷിക്കപ്പെട്ടശേഷം 
മറ്റൊരു രാജ്യത്തേക്ക്‌ മാറിപ്പാര്‍ത്തു. എന്നാല്‍, ഇത്രത്തോളം 
പ്രതിപാദിച്ച സംഗതികള്‍തന്നെ നിഷ്പക്ഷ ചിന്തകര്‍ക്ക്‌ മതി 
യായ തെളിവുകളാണെന്നു എനിക്കു തോന്നുന്നു. 


യേശു കുരിശില്‍വച്ചു മരിച്ചുവെന്നും പിന്നീട്‌ ഉയിര്‍ത്തെ 
ഴുന്നേറ്റതോടെ ആകാശാരോഹണം ചെയ്തുവെന്നും സുവിശേ 
ഷങ്ങളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നുണ്ടല്ലോ എന്നു 
ചിലരുടെ ഹൃദയങ്ങളില്‍ ഒരു സംശയം നിലനില്ക്കുന്നുണ്ടാ 
വാം. ഈ സംശയത്തിന്‌ ഞാന്‍ മുകളില്‍ സംക്ഷിപ്തമായി മറു 
പടി നല്കിക്കഴിഞ്ഞിട്ടുണ്ട്‌. കുരിശുസംഭവത്തിനുശേഷം യേശു 
ശിഷ്യന്മാരെ കണ്ടുമുട്ടിയതും ഗലീലയിലേക്ക്‌ യാത്ര നടത്തിയ 
തും അപ്പവും മാംസവും ഭക്ഷിച്ചതും തന്റെ ശരീരത്തിലെ ര്രണ 
ങ്ങള്‍ ശിഷ്യര്‍ക്ക്‌ കാണിച്ചുകൊടുത്തതും എമ്മാവുസ്സില്‍ ശിഷ്യ 
രോടൊപ്പം ഒരു രാത്രി കഴിച്ചുകൂട്ടിയതും പിലാത്തോസിന്റെ അധി 


യേശുമിശിഹാ ഇന്ത്യയില്‍ 7 


കാരാതിര്‍ത്തിയില്‍നിന്നു ഒളിച്ചോടിപ്പോയതും പ്രവാചകന്മാരുടെ 
ചര്യക്കൊത്ത്‌ അവിടെനിന്ന്‌ മാറിപ്പാര്‍ത്തതും ഭയാക്രാന്തനായ 
നിലയില്‍ സഞ്ചരിച്ചതുമെല്ലാംതന്നെ അദ്ദേഹം കുരിശില്‍ മരി 
ച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ശരീരം അപ്പോഴും മൃണ്മയം തന്നെ 
യായിരുന്നുവെന്നും അദ്ദേഹത്തില്‍ ഒരു ഭാതികമാറ്റവും സംഭ 
വിച്ചിരുന്നില്ലെന്നും വ്യക്തമായി തെളിയിച്ചുകാടുന്നുണ്ട. 


ആകാശാരോഹണം മിഥ്യ 


യേശു ആകാശത്തിലേക്ക്‌ ഉയര്‍ന്നുപോകുന്നത്‌ ആരെങ്കിലും 
കണ്ടതായി സുവിശേഷങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിട്ടില്ല". അതി 
ലേക്ക്‌ തെളിവുകളുണ്ടെങ്കില്‍ത്തന്നെ അതു വിശ്വസനീയമായി 
രുന്നില്ല. എന്തെന്നാല്‍, മണ്‍കട്ടയെ മാമലയാക്കിമാറ്റുന്ന അതി 
വര്‍ണ്ണന സുവിശേഷകര്‍ത്താക്കളുടെ രീതിയാണു. യേശു ദൈവ 
പുരതനാണെന്നു ആരെങ്കിലും പറഞ്ഞുവെന്നുവന്നാല്‍, മറ്റൊ 
രാള്‍ അദ്ദേഹത്തെ ദൈവം തന്നെയാക്കി മാറ്റാന്‍ പുറപ്പെടുന്നു. 
മൂന്നാമത്തെയാള്‍ സകല പ്രപഞ്ചങ്ങള്‍ക്കുമേലും സര്‍വ്വാധികാ 
രം ആരോപിച്ചു തുടങ്ങുന്നു. നാലാമത്തെയാളാകട്ടെ, അവന്‍ 
തന്നെയാണ്‌ എല്ലാമെന്നും അവനെക്കൂടാതെ മറ്റൊരു ദൈവമി 
ല്ലെന്നും തട്ടിവിടുന്നു. ചുരുക്കത്തില്‍, അതിവര്‍ണ്ണനകള്‍ അവരെ 
എങ്ങോകൊണ്ഞടെത്തിക്കുന്നു. മരിച്ചവര്‍ കല്ലറകളില്‍നിന്ന്‌ പുറ 
ത്തുവന്നു നഗരത്തിലേക്ക്‌ പുറപ്പെടുന്നതായിക്കണ്ട ഒരു ദര്‍ശ 
നത്തെപ്പറ്റി ചിന്തിക്കുക. ആ സ്വപ്നത്തിന്‌ പ്രത്ൃക്ഷാര്‍ത്ഥം 
നല്കുകയും മൃതശരീരങ്ങള്‍ കല്ലറകളില്‍നിന്നു പ്രത്യക്ഷത്തില്‍ 
ത്തന്നെ പുനര്‍ജ്ജീവിച്ചു പുറത്തുവന്നതായും യരുശലേം നഗ 
രത്തിലേക്ക്‌ നടന്നുവന്നതായും അവര്‍ ജനങ്ങളെ കണ്ടതായും 
വ്യാഖ്യാനിച്ചു തുടങ്ങുകയാണ്‌ ചെയ്തത്‌. നോക്കണം, ഒരു 
തൂവല്‍ ഇവിടെ കാക്കയായി മാറിയതെങ്ങനെയെന്ന്‌. അതും 
ഒരു കാക്കയല്ല, അനേകലക്ഷം കാക്കകള്‍. സംഗതികള്‍ ഇപ്ര 
കാരം വര്‍ണ്ണിച്ചു പറയാന്‍ തുടങ്ങിയാല്‍ സത്യം കണ്ടെത്താന്‍ 


8. യേശു ആകാശത്തിലേക്ക്‌ കരേറിപ്പോയിട്ടുണ്ടായിരുന്നുവെന്നും താന്‍ ഇക്കാ 
രൃത്തില്‍ സാക്ഷിയാണെന്നും ആരുംതന്നെ പറയുന്നില്ലെന്നു ഓര്‍ക്കേണ്ടതാണ്‌. 


2 യേശുമിശിഹാ ഇന്ത്യയില്‍ 


നമ്മുടെ മുമ്പില്‍ മാര്‍ഗ്ഗമൊന്നുമില്ല. ദൈവിക ഗ്രന്ഥങ്ങളെന്നു 
പറയപ്പെടുന്ന ഈ സുവിശേഷങ്ങള്‍ നിരര്‍ത്ഥകമായ അവകാശ 
വാദങ്ങളാണ്‌ ഉന്നയിക്കുന്നതെന്നും ഇവിടെ ചിന്ത്യമാണ്‌. യേശു 
ചെയ്തിട്ടുള്ള കാര്യങ്ങള്‍ ഓരോന്നായി എഴുതിയാല്‍ എഴുതിയ 
പുസ്തകങ്ങള്‍ ലോകത്തില്‍തന്നെയും ഒതുങ്ങുകയില്ലത്രെ! 
ഇത്തരം അയുക്തികള്‍ വിശ്വസ്തതയും സത്യസന്ധതയും ആ 
ണോ വെളിപ്പെടുത്തുന്നത്‌? യേശുവിന്റെ പ്രവര്‍ത്തികള്‍ അപ്ര 
കാരം അറ്റമില്ലാത്തതാണെങ്കില്‍, അത്‌ എഴുതിവെക്കാന്‍ കഴി 
യാത്ത്രത അധികമാണെങ്കില്‍, അത്‌ മൂന്നുകൊല്ലത്തേക്കു മാത്രം 
പരിമിതമായിരിക്കാന്‍ കാരണമെന്ത്‌? മുന്‍ഗ്രന്ഥങ്ങളില്‍നിന്ന്‌ 
തെറ്റായ ഉദ്ധരണികള്‍ ചേര്‍ത്തിട്ടുണ്ടെന്നതാണ്‌ സുവിശേഷ 
ങ്ങളെ സംബന്ധിച്ചിടത്തോളമുള്ള മറ്റൊരു ന്യൂനത. യേശുവിന്റെ 
വംശപാരമ്പര്യംപോലും ശരിയായിട്ടല്ല വിവരിച്ചിട്ടുള്ളത്‌. സുവി 
ശേഷം എഴുതിയവര്‍ കാര്യര്രഹണം കുറഞ്ഞവരാണെന്നാണ്‌ 
മനസ്സിലാകുന്നത്‌. അവരില്‍ ചിലര്‍ യേശുവിനെ കണ്ടപ്പോള്‍ 
പ്രേതമാണെന്ന്‌ തെറ്റുധരിച്ചില്ലേ? മൂലരേഖയുടെ പരിശുദ്ധി നില 
നിറുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപത്തിന്‌ ആദ്യകാലം 
മുതല്‍ക്കുതന്നെ സുവിശേഷങ്ങള്‍ വിധേയങ്ങളായിരുന്നു”. സു 
വിശേഷങ്ങള്‍ എന്നറിയപ്പെടുന്ന വേറെയും ഗ്രന്ഥങ്ങളുള്ളപ്പോള്‍ 
ആ സുവിശേഷ പുസ്തകങ്ങളിലെ പ്രസ്താവനകളെല്ലാം തള്ളി 
ക്കളയാന്‍ ന്യായമായ എന്തു കാരണമാണുള്ളത്‌? സുവിശേഷ 
ങ്ങളെന്നു പൊതുവെ അറിയപ്പെടുന്ന ഈ പുസ്തകങ്ങളിലെ 
പ്രസ്താവനകള്‍ സത്യങ്ങളായി അംഗീകരിക്കണമെന്നത്‌ എന്ത്‌? 
നാല്‍ സുവിശേഷങ്ങളിലും കാണപ്പെടുന്ന അടിസ്ഥാന രഹിത 
ങ്ങളായ അതിവര്‍ണ്ണനകള്‍ മറ്റു സുവിശേഷപുസ്തകങ്ങളിലു 
ണ്ടെന്ന്‌ ആര്‍ക്കും ഉറപ്പിച്ചുപറയാന്‍ കഴിയില്ല. യേശു വളരെ 
സാത്ത്വികനായ ഒരാളാണെന്നും അദ്ദേഹത്തിന്റെ സ്വഭാവം കള 
കമറ്റതാണെന്നും ഒരുഭാഗത്ത്‌ പറയുമ്പോള്‍ മറ്റൊരു ഭാഗത്ത്‌ 
സാത്ത്വികനായ ഒരാളെക്കുറിച്ച്‌ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ 
സുവിശേഷങ്ങള്‍ത്തന്നെ ആ പുണ്യാത്മാവില്‍ ആരോപിച്ചിരി 
ക്കുന്നു. താറാത്തിന്റെ പാഠമനുസരിച്ച്‌ ഇര്രായേലി പ്രവാചക 


യേശുമിശിഹാ ഇന്ത്യയില്‍ 73 


ന്മാരില്‍ ചില ര്‍ക്ക്‌ ഒരേ അവസരത്തില്‍ നൂറുകണക്കിന്‌ ഭാര്യ 
മാരുണ്ടായിരുന്നു; അതുവഴി സാത്ത്വികരുടെ തലമുറയെ പെരു 
പ്പിക്കാന്‍ വേണ്ടിതന്നെ. എന്നാല്‍, ഏതെങ്കിലും ഒരു പ്രവാച 
കന്‍ അശുദ്ധയും വ്ൃഭിചാരിണിയുമായ ഒരു സ്ര്രീയെ, നഗര 
ത്തിലെ എണ്ണപ്പെട്ട ഒരു പാംസുലയെ, തന്റെ ദേഹം അവളുടെ 
കൈകൊണ്ട്‌ സ്പര്‍ശിക്കാനും തന്റെ തലയില്‍ അവളുടെ അസാ 
ന്മാര്‍ഗികര്പ വര്‍ത്തികളുടെ കലാസിദ്ധി എന്നോണം എണ്ണപു 
രട്ടാനും, അവളുടെ ചികുരഭാരത്താല്‍ കാലുകള്‍ തുടയ്ക്കാനും 
അനുവദിച്ചുകൊണ്ട്‌ സ്വാതന്ത്രയത്തിന്റെ സവിശേഷമായ ഒരു 
മാതൃക മുമ്പോട്ടു വച്ചതായി നിങ്ങള്‍ കേട്ടിരിക്കില്ല. ഇപ്രകാര 


9. സ്വര്‍ഗാരോഹണരത്തെപ്പറ്റി മാര്‍ക്കോസും ലൂക്കോസും മാത്രമേ പരാമര്‍ശിക്കു 
ന്നുള്ളൂ. മത്തായിയും യോഹന്നാനും ഇക്കാര്യത്തില്‍ മാനമവലംബിക്കുകയാണ്‌ 
ചെയ്തിട്ടുള്ളത്‌. മാര്‍ക്കോസില്‍ പറയുന്നു. “അവരോടു സംസാരിച്ചു കഴിഞ്ഞ 
ശേഷം കര്‍ത്താവായ യേശു സ്വര്‍ഗത്തിലേയ്ക്ക്‌ എടുക്കപ്പെട്ടു. ദൈവത്തിന്റെ വല 
തുഭാഗത്ത്‌ ഇരുന്നു” (മാര്‍ക്കോസ്‌ 16:19). ലൂക്കോസ്‌ പറയുന്നതു ഇങ്ങനെയാണ്‌: 
“അവരെ ആശിര്‍വദിച്ചുകൊണ്ടിരിക്കെ അവന്‍ അവരെ വിട്ടുപിരിഞ്ഞ്‌ സ്വര്‍ഗത്തി 
ലേക്കു എടുക്കപ്പെട്ടു” (ലൂക്കോസ്‌ 24:57). 

ലൂക്കോസിന്റെ മേല്‍ചേര്‍ത്ത വാചകത്തെപ്പറ്റി ജോസഫ്‌ പുലിക്കുന്നേലിന്റെ 
ഏറ്റവും പുതിയ ബൈബിള്‍പരിഭാഷയില്‍ പറയുന്നത്‌, സ്വര്‍ഗത്തിലേയ്ക്ക്‌ എടു 
ക്കപ്പെട്ടുവെന്നു ചില കയ്യെഴുത്തുപ്രതികളില്‍ കാണുന്നില്ല എന്നത്രെ. പുരാതന 
കയ്യെഴുത്തു പ്രതികളിലില്ലാത്ത ഈ വാചകം ലൂക്കോസില്‍ പിന്നീട്‌ എങ്ങനെ 
കടന്നുകൂടി? മാര്‍ക്കോസിലെ പരാമൃഷ്ട വാചകത്തെ സംബന്ധിച്ചാണെങ്കില്‍ അതു 
തര്‍ക്കവിധേയമായ ഒടുവിലത്തെ പ്രന്തണ്ടു വചനങ്ങളില്‍ ഉള്‍പ്പെട്ടതാണെന്നു 
ഓര്‍ക്കേണ്ടതാണ്‌. അവ മിക്കവാറും രണ്ടാം നൂറ്റാണ്ടിന്റെ തലയ്ക്കല്‍ നഷ്ടപ്പെട്ടു 
പോയതോ കുറ്റമുള്ളതായി കരുതപ്പെട്ടതോ ആയ ഒടുവിലത്തെ വാചകങ്ങള്‍ക്ക്‌ 
പകരമായി പിന്നീടു മൂലകൃതിയോട്‌ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുള്ളതാണെന്നും എന്‍ 
സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ പറഞ്ഞിട്ടുണ്ട്‌. (ഘു. 8010. 80. ശാ 17 0. 
730).ക്രിസ്തുമതത്തിന്റെ അടിസ്ഥാന വിശ്വാസ സിദ്ധാന്തങ്ങളിലൊന്നായ യേശു 
വിന്റെ “സ്വര്‍ഗ്ഗാരോഹണ "ത്തെപ്പറ്റിയുള്ള സുവിശേഷ പ്രമാണങ്ങളെ സംബന്ധി 
ച്ചിടത്തോളം നാലു സുവിശേഷങ്ങളില്‍ മത്തായിയും യോഹന്നാനും മാനമവലം 
ബിക്കുമ്പോള്‍ മര്‍ക്കോസിലെയും ലൂക്കോസിലെയും പ്രസ്താവനകള്‍ കൂട്ടിച്ചേര്‍ 
ത്തവ അഥവാ പ്രക്ഷിപ്തങ്ങളാണെന്ന്‌ വ്യക്തമാവുകയും ചെയ്തിരിക്കുന്നു. എന്നി 
രിക്കെ ക്രിസ്തീയ വിശ്വാസങ്ങളുടെ അടിസ്ഥാനങ്ങള്‍ എത്ര ദുര്‍ബ്ബലങ്ങളാണെന്ന്‌ 
നമുക്ക്‌ മനസ്സിലാക്കാം. ജൂതന്മാരും ക്രിസ്ത്യാനികളും ദൈവവചനങ്ങളില്‍ കയ്യേറ്റം 
നടത്തിയെന്നുള്ള ഖുര്‍ആന്റെ പ്രസ്താവന സത്യമാണെന്ന്‌ തെളിഞ്ഞിരിക്കയാ 
ണ്‌. ഒത്തുനോക്കാനാണെങ്കില്‍ സുവിശേഷങ്ങളുടെ മൂലരൂപം ഈ ലോകത്തെ 
വിടെയും സ്ഥിതി ചെയ്യുന്നില്ലതാനും. ഇതിന്നെതിരില്‍ വള്ളിപുള്ളി വ്യത്യാസം 
വരാതെ ദിവ്യവാഗ്ദത്തപ്രകാരം സുരക്ഷിതമായി നിലകൊള്ളുന്ന ഒരേ ഒരു ദിവ്യ 
ഗ്രന്ഥമായി ഖുര്‍ആന്‍ ഇന്നും സ്ഥിതിചെയ്യുന്നു. - വിവ: 


റ യേശുമിശിഹാ ഇന്ത്യയില്‍ 


മെല്ലാം ചെയ്യുവാന്‍ ചാരിര്തശൂന്യയായ ഒരു പെണ്ണിനെ അനു 
വദിക്കുകയും അവളോട്‌ അരുത്‌ എന്ന്‌ പറയാതിരിക്കുകയും 
ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ സ്വാഭാവികമായും ഉയര്‍ത്തുന്ന 
സംശയങ്ങളാല്‍ വഴിതെറ്റി പോകുന്നതില്‍നിന്ന്‌ യേശുവിന്റെ 
നന്മയിലുള്ള വിശ്വാസത്താല്‍മാര്രമേ ആര്‍ക്കും രക്ഷപ്പെടാന്‍ 
കഴിഞ്ഞെന്നുവരു. ഏതായാലും, ഇത്‌ മറ്റാര്‍ക്കും അനുവദിച്ചു 
കൂടാത്തതാണ്‌. സുവിശേഷങ്ങള്‍ മുലരുപത്തില്‍ സംരക്ഷിച്ചു 
പോരാന്‍ കഴിഞ്ഞിട്ടില്ലെന്നോ അഥവാ, അവയുടെ കര്‍ത്താക്കള്‍ 
യേശുവിന്റെ ശിഷ്യരില്‍പ്പെടാത്ത മറ്റാരെല്ലാമോ ആണെന്നോ 
വ്യക്തമാക്കിത്തരുന്ന പലതും അവയില്‍ കാണാവുന്നതാണ്‌. 
“ഈ കഥ ഇന്നുവരെ യഹൂദന്മാരുടെ ഇടയില്‍ പരക്കെ നടപ്പാ 
ക്കിയിരിക്കുന്നു” എന്നുള്ള “മത്തായി'യിലെ പ്രസ്താവന ഒരു 
ദാഹരണമമത്രെ. മത്തായിയുമായി ബന്ധപ്പെടുത്താവുന്നതാണോ 
ഈ വാചകം? മത്തായിസുവിശേഷമെഴുതിയ ആള്‍ വിശുദ്ധ 
മത്തായി മരിച്ചു എത്രയോ നാള്‍ കഴിഞ്ഞ്‌ ജീവിച്ച ആരോ ആയി 
രുന്നുവെന്നു ഇത്‌ തെളിയിച്ചുതരുന്നില്ലേ? ഇതേ മത്തായിസുവി 
ശേഷംതന്നെ പറയുന്നു: “അവര്‍ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി 
ആലോചന കഴിച്ചിട്ട പടയാളികള്‍ക്ക്‌ വേണ്ടുവോളം പണം 
കൊടുത്തു. അവന്റെ ശിഷ്യന്മാര്‍ രാത്രിയില്‍ വന്ന്‌ ഞങ്ങള്‍ ഉറ 
ങ്ങുമ്പോള്‍ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിന്‍”. ഈ 
പ്രസ്താവനകള്‍ എത്രമാത്രം വിശ്വസിക്കാന്‍ കൊള്ളാത്തതും 
യുക്തിരഹിതവും ആണെന്നു നോക്കുക. മരിച്ചവരില്‍നിന്ന്‌ ഉയ 
ര്‍ത്തെഴുന്നേറ്റ യേശുവെ ഒളിപ്പിക്കാന്‍ യഹൂദര്‍ ശ്രമിച്ചുവെന്നും 
ഈ ഏറ്റവും വലിയ ദിവ്യാത്ഭുതം ജനങ്ങളെല്ലാം അറിഞ്ഞു 
പോകാതിരിക്കാനായി അവര്‍ പടയാളികള്‍ക്ക്‌ കൈക്കൂലി കൊടു 
ത്തിട്ടുണ്ടായിരുന്നുവെന്നുമാണ്‌ ഇപ്പറഞ്ഞതിന്റെ അര്‍ത്ഥമെങ്കില്‍ 
ഈ ദിവ്യാത്ഭുതം യഹൂദരില്‍ ഘോഷിക്കാന്‍ കര്‍ത്തവ്യബദ്ധ 
നായിരുന്ന യേശു അതൊരു രഹസ്യമാക്കിവച്ചതെന്തേ? അതു 
മല്ല, അതു പുറത്തു പറയുന്നതില്‍നിന്ന്‌ അദ്ദേഹം മറ്റുള്ളവരെ 
വിലക്കുകപോലും ചെയ്തല്ലോ? വീണ്ടും പിടിക്കപ്പെടുമെന്നു 
പേടിച്ചാണ്‌ ഇങ്ങനെ ചെയ്തതെന്ന്‌ പറയുകയാണെങ്കില്‍ അദ്ദേ 


യേശുമിശിഹാ ഇന്ത്യയില്‍ ട്‌ 


ഹത്തിന്റെമേല്‍ ദൈവവിധി ഇറങ്ങുകയും അതനുസരിച്ച്‌ മര 
ണത്തിനുശേഷം ചൈതന്യമാ്തമായ സൂക്ഷ്മശരീരത്തോടുകൂടി 
ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തിട്ടുണ്ടായിരുന്നിരിക്കെ ജൂത 
ന്മാരെക്കുറിച്ച്‌ അദ്ദേഹം ഭയപ്പെടേണ്ടിയിരുന്നുവോ എന്നാണ്‌ 
എനിക്ക്‌ ചോദിക്കുവാനുള്ളത്‌. നിശ്ചയമായും അപ്പോള്‍ ജൂത 
ന്മാര്‍ക്ക്‌ അദ്ദേഹത്തിന്റെമേല്‍ ഒരു ശക്തി യും ഉണ്ടായിരുന്നില്ല. 
അദ്ദേഹം അപ്പോള്‍ ഭാതികത്തില്‍നിന്ന്‌ തികച്ചും അതീതനാ 
യിരുന്നല്ലോ? ഒരു ഭാഗത്ത്‌ അദ്ദേഹം ഉയിര്‍ത്തെഴുന്നേലക്കുകയും 
സൂക്ഷ്മശരീരം കൈക്കൊള്ളുകയും ചെയ്തുവെന്നും ശിഷ്യ 
ന്മാരെ കണ്ടുമുട്ടുകയും ഗലീലയ്ക്ക്‌ ഗമിക്കുകയും അവിടെനിന്ന്‌ 
സ്വര്‍ഗ്ഗത്തേയ്ക്ക്‌ കരേറിപ്പോകുകയും ചെയ്തുവെന്നും അദ്ദേഹം 
നിസ്സാര കാര്യങ്ങള്‍ക്കുപോലും ജൂതന്മാരെ പേടിച്ചുകൊണ്ടിരി 
ക്കുകയും മഹത്ത്വപൂര്‍ണമായ ദേഹത്തിന്റെ ഉടമസ്ഥനായിരു 
ന്നിട്ടും ജൂതന്മാരാല്‍ കണ്ടുപിടിക്കപ്പെടാതിരിക്കാന്‍വേണ്ടി 
നാട്ടില്‍നിന്ന്‌ ഒളിച്ചോടുകയും ചെയ്തുവെന്നും പ്രസ്താവിച്ചു 
കാണുമ്പോള്‍ ദുഃഖിക്കാനേ നിവര്‍ത്തിയുള്ളൂ. സ്വരക്ഷാര്‍ത്ഥം 
അദ്ദേഹം എഴുപത്‌ നാഴികയകലെ ഗലീലയിലോളം യാത്ര ചെയ്യു 
കയും ഇക്കാര്യം ആരോടും പറയരുതെന്നു നിര്‍ദ്ദേശം നല്കു 
കയും ചെയ്യുന്നു. ചൈതന്യമാധ്രമായ പുതുശരീരത്തിന്റെ ലക്ഷ 
ണവും സ്വഭാവവും ആണോ ഇത്‌? നിശ്ചയമായും അത്‌ ചൈത 
നൃമാ്രമായിരുന്ന പൊതുശരീരമായിരുന്നില്ല. മരണത്തില്‍നിന്നു 
രക്ഷപ്പെട്ട ര്വണപ്പാടുകളുള്ള അതേ മര്‍ത്തൃശരീരംതന്നെ. ജൂത 
ന്മാരെക്കുറിച്ചുള്ള ഭയം അപ്പോഴും അദ്ദേഹത്തില്‍ അവശേഷി 
ച്ചിട്ടുണ്ടായിരുന്നതിനാല്‍ എല്ലാ പ്രതിരോധ നടപടികളും സ്വീക 
രിച്ചുകൊണ്ടുതന്നെ അദ്ദേഹം നാടുവിട്ടു. ഇതിനെതിരായിട്ടുള്ള 
എല്ലാ പ്രസ്താവനകളും അബദ്ധങ്ങളാണ്‌. പടയാളികള്‍ ഉറ 
ങ്ങിക്കിടക്കുമ്പോള്‍ യേശുവിന്റെ ശിഷ്യന്മാര്‍ അദ്ദേഹത്തിന്റെ 
ശരീരം കട്ടുകൊണ്ടുപോയി എന്ന്‌ അവരെക്കൊണ്ടു പറയിക്കു 
ന്നതിന്‌ അവര്‍ക്ക്‌ കൈക്കൂലി കൊടുത്തുവെന്ന പ്രസ്താവനയും 
അപ്രകാരംതന്നെ. പടയാളികള്‍ ഉറങ്ങുകയായിരുന്നുവെങ്കില്‍ 
യേശുവിന്റെ മൃതദേഹം കട്ടുകൊണ്ടുപോയതായി ഉറക്കത്തില്‍ 


76 യേശുമിശിഹാ ഇന്ത്യയില്‍ 


മനസ്സിലാക്കിയതെങ്ങനെയെന്ന്‌ അവരോട ചോദിക്കാമായിരുന്നു! 
യേശു കല്ലറയില്‍ ഇല്ലെന്ന ഒരൊറ്റ കാരണത്താല്‍ അദ്ദേഹം 
സ്വര്‍ഗ്ഗത്തിലേക്ക്‌ കരേറിപ്പോയെന്ന്‌ വിശ്വസിക്കാനാവുന്നതെങ്ങ 
നെ? കല്ലറ ഒഴിഞ്ഞിരിക്കാന്‍ മറ്റു കാരണങ്ങളുണ്ടായിക്കൂടേ? 
സ്വര്‍ഗ്ഗത്തേക്ക്‌ കരേറിപ്പോകുന്നതിനിടയില്‍ ഏതാനും ആയിരം 
ജൂതന്മാരെയും പിലാത്തോസിനേയും അദ്ദേഹം കാണേണ്ടതാ 
യിരുന്നില്ലേ. ചൈതന്യമാത്രമായ ശരീരം സ്വീകരിച്ച യേശുവിന്‌ 
ആരെയാണ്‌ പേടിക്കാനുണ്ടായിരുന്നത്‌. എതിരാളികളെക്കണ്ട്‌ 
തന്റെ സത്യത്തിലേക്കുള്ള ചെറിയൊരു തെളിവെങ്കിലും നല്‍ 
കാന്‍ അദ്ദേഹം മെനക്കെട്ടില്ല. മറിച്ച്‌, അദ്ദേഹം ഭയപരവശനായി 
ഗലീലയിലേക്ക്‌ ഓടിപ്പോവുകയാണ്‌ ചെയ്തത്‌. അതുകൊ 
ണ്ടുതന്നെ കല്ലറവിട്ടു എന്നത്‌ ശരിതന്നെയെങ്കിലും- പ്രവേശന 
ദ്വാരത്തോടുകൂടിയുള്ള ഭവനതുല്യമായ കെട്ടിടമാണ്‌ ഈ കല്ല 
റ- അദ്ദേഹം രഹസ്യത്തില്‍ ശിഷ്യന്മാരെ കണ്ടുമുട്ടിയത്‌ ശരിത 
ന്നെയെങ്കിലും അദ്ദേഹത്തിന്‌ ചൈതന്യമാര്‍ന്ന ഒരു പുതിയ 
ശരീരം നല്കപ്പെട്ടുവെന്ന്‌ പറയുന്നത്‌ ഒരിക്കലും ശരിയല്ലെന്ന്‌ 
ഞങ്ങള്‍ ഖണ്ഡിതമായി വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ ശരീരം 
യേശുവിന്റെ അതേ ശരീരം തന്നെയായിരുന്നു. അതേ ്രണ 
ങ്ങളുംതന്നെ. ശപിക്കപ്പെട്ട ജൂതജനം വീണ്ടുംതന്നെ പിടികൂടു 
മെന്ന അതേ ഭയവും അദ്ദേഹത്തില്‍ കൂടിക്കൊണ്ടിരുന്നു. മ 
ത്തായി 28-ാം അദ്ധ്യായം ഏഴു മുതല്‍ പത്തുവരെ വാക്യങ്ങള്‍ 
ശ്രദ്ധാപൂര്‍വ്വം വായിക്കുക. യേശു ജീവനോടെ ഉണ്ടെന്നും ഗലീ 
ലയ്ക്ക്‌ പോകയാണെന്നും ആരോ പറഞ്ഞറിഞ്ഞ സ്ത്രീകള്‍ 
ഇക്കാര്യം ശിഷ്യന്മാരെ അറിയിക്കണമെന്ന്‌ നിര്‍ദ്ദേശിക്കപ്പെട്ട 
പ്പോള്‍ ഉള്ളില്‍ നിസ്സംശയം ആശ്വാസം കൊള്ളുകയും ആഹ്ലാ 
ദിക്കുകയും ഉണ്ടായെങ്കിലും ഭയാക്രാന്തരായിരുന്നു. ഉപദ്രവകാ 
രിയായ ഏതെങ്കിലും ഒരു ജൂതന്‍ യേശുവെ വീണ്ടും പിടികൂടു 
മെന്ന ഭയമാണ്‌ അവരെ അലട്ടിക്കൊണ്ടിരുന്നത്‌. ഈ സ്ര്രീകള്‍ 
വിവരം ശിഷ്യന്മാരെ അറിയിക്കാനായി ധൃതിയില്‍ നടന്നുപോകു 
മ്പോള്‍ യേശു അവരെ കണ്ട്‌ വന്ദിച്ചുവെന്ന്‌ ഒമ്പതാം വാകൃ 
ത്തില്‍ പറയുന്നു. “പേടിക്കേണ്ട” എന്ന്‌ യേശു സ്ര്രീകളോട്‌ 


പറഞ്ഞതായി പത്താം വാക്യത്തില്‍ കാണുന്നു. എന്നുവച്ചാല്‍, 
ജൂതന്മാര്‍ തന്നെ വീണ്ടും പിടികൂടുമെന്ന്‌ ഒട്ടും പേടിക്കേണ്ട 
എന്നുതന്നെ. ഗലീലയ്ക്ക്‌ വരണമെന്നും” അവിടെവച്ച്‌ തമ്മില്‍ 
കാണാമെന്നും എല്ലാ സഹോദരന്മാരെയും അറിയിക്കണമെന്നും 
യേശു നിര്‍ദ്ദേശിച്ചു. ജൂതന്മാരെക്കുറിച്ചുള്ള ഭയം നിമിത്തം 
തനിക്ക്‌ അവിടെ കുറേനേരം തങ്ങാന്‍ തരപ്പെടുകയില്ലെന്നും 
അവരോട്‌ പറഞ്ഞു. ചുരുക്കത്തില്‍, യേശു മരിച്ചവരില്‍നിന്ന്‌ 
ഉയിര്‍ത്തെഴുന്നേലക്കുകയും ചൈതന്ൃയമയമായ പുതിയൊരു 
ശരീരം സ്വീകരിക്കുകയുമാണ്‌ ചെയ്തിരുന്നതെങ്കില്‍ അത്തരം 
ഒരു പുതുജീവന്‍ തനിക്ക്‌ ലഭിച്ചതായി ജൂതന്മാര്‍ക്ക്‌ കാണിച്ചു 
കൊടുക്കാന്‍ അദ്ദേഹം ബാദ്ധ്യസ്ഥനായിരുന്നു. ഇതദ്ദേഹം ചെയ്‌ 
തിട്ടില്ലെന്ന്‌ നമുക്കറിയാമെന്നിരിക്കെ യേശു ഉയിര്‍ത്തെഴുന്നേറ്റു 
എന്നതിലേക്കുള്ള തെളിവുകള്‍ കളവാക്കാന്‍ ജൂതന്മാര്‍ ശ്രമിച്ച 
തായുള്ള ആരോപണം നിരര്‍ത്മ്മാകുന്നു. താന്‍ ഉയിര്‍ത്തെഴു 
ന്നേറ്റതിലേക്കുള്ള ചെറിയൊരു തെളിവുപോലും യേശു തന്നെ 
യും നല്‍കിയിട്ടില്ല. മറിച്ച്‌ രഹസ്യമായ ഒളിച്ചോട്ടത്തിലൂടെയും 
ആഹാരം കഴിച്ചും ഉറങ്ങിയും കൈകളിലെ ആണിപ്പഴുതുകള്‍ 
എല്ലാവര്‍ക്കും കാണിച്ചുകൊടുത്തും താന്‍ കുരിശിന്മേല്‍ മരി 
ചിട്ടില്ലെന്ന്‌ എല്ലാവരെയും ബോദ്ധ്യപ്പെടുത്താന്‍ യേശു ശ്രമി 
ക്കുകയും അപ്രകാരം തെളിയിച്ചു കാട്ടുകയുമാണ്‌ ഉണ്ടായത്‌. 


10. ചൈതന്യമയമായ പുതിയ ശരീരം താന്‍ ആര്‍ജ്ജിച്ചിരിക്കയാണെന്നും ഇനി 
യാര്‍ക്കും തന്റെമേല്‍ കയ്യിടാന്‍ കഴിയില്ലെന്നും പറഞ്ഞല്ല യേശു ഇവിടെ സ്ത്രീകളെ 
സമീപിച്ചത്‌. സ്ര്തീകളുടെ ചാപല്യങ്ങള്‍ കണ്ടറിഞ്ഞു സാധാരണ പുരുഷന്മാര്‍ 
അവരെ സാന്ച്വനപ്പെടുത്തുകയും സമാശ്വസിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ 
അദ്ദേഹം അവരോട്‌ സംസാരിച്ചു. ചൈതന്യമയമായ പുതിയ ശരീരം അവര്‍ക്ക്‌ 
കാണിച്ചുകൊടുത്തില്ല. മറിച്ച്‌ മാംസവും എല്ലും തോലുമുള്ള തന്റെ ശരീരം കാണി 
ച്ചുകൊടുത്തുകൊണ്ട്‌ അത്‌ സാധാരണനിലയിലുള്ള മര്‍ത്തൃശരീരം തന്നെയെന്ന്‌ 
അവര്‍ക്ക്‌ ഉറപ്പ്‌ വരുത്തിക്കൊടുക്കുകയാണ്‌ ചെയ്തത്‌. 


അധ്യായം 2 


(ഹദ്റത്ത്‌ മസീഹ്‌(അ) രക്ഷപ്പെട്ടതിനെ സംബന്ധിച്ച്‌ വിശുദ്ധഖുര്‍ 


ആനില്‍നിന്നും ഹദീഥുകളില്‍നിന്നും നമുക്ക്‌ കിട്ടിയ തെളിവുകള്‍) 


ഈസാനബി 
കുരിശുസംഭവത്തിനു ശേഷം 


ഖുര്‍ആനും ഹദീഥും ഇക്കാര്യത്തില്‍ എന്തുപറയുന്നുവോ 
അതു സ്വീകരിക്കാന്‍ ക്രിസ്ത്യാനികള്‍ ബാദ്ധ്യസ്ഥരല്ലാത്തതി 
നാല്‍, ഞാനിപ്പോള്‍ വിവരിക്കാന്‍ പോകുന്ന കാര്യങ്ങള്‍ അവരെ 
സംബന്ധിച്ചിടത്തോളം നിഷ്പ്രയോജനകരമായിരിക്കാമെങ്കിലും 
നമ്മുടെ ഖുര്‍ആന്റെയും തിരുനബിയുടെയും ഒരു ദിവ്യാത്ഭു 
തത്തെപ്പറ്റി ക്രിസ്ത്യാനികള്‍ അറിഞ്ഞിരിക്കുന്നതിനുവേണ്ടി 
യാണ്‌ ഞാന്‍ ഇതിനെക്കുറിച്ച്‌ ഇവിടെ പ്രതിപാദിക്കുന്നത്‌; വിശു 
ദ്ധനബിയും പരിശുദ്ധ ഖുര്‍ആനും നുറ്റിക്കണക്കായ കൊല്ല 
ങ്ങള്‍ക്കുമുമ്പവേതന്നെ പ്രഖ്യാപിച്ച സത്യമാണ്‌ ഇപ്പോള്‍ കണ്ടു 
പിടിക്കപ്പെട്ടിരിക്കുന്നതെന്ന്‌ അവരെ ധരിപ്പിക്കാന്‍വേണ്ടി മാത്രം. 
അതുകൊണ്ട്‌, അവയില്‍ ചിലത്‌ ഞാനിവിടെ വിവരിച്ചുകൊ 
ള്ളാം. ഖുര്‍ആന്‍ പറയുന്നു: 


“വമാ ഖതലൂുഹു വമാ സ്വലബുഹു വലാക്കിന്‍ ശുബ്ബി 
ഹലഹും... വമാ ഖതലൂഹു യഖീനാ” 


“അവര്‍ (യഹൂദന്മാര്‍) അദ്ദേഹത്തെ (ഈസാനബിയെ) വധി 
ച്ചിട്ടില്ല; അവര്‍ അദ്ദേഹത്തെ ക്രൂശിച്ചു കൊന്നിട്ടുമില്ല. പക്ഷേ, 
കുരിശിന്മേല്‍ മരിച്ചതുപോലെ അവര്‍ക്ക്‌ കാണപ്പെട്ടു. അദ്ദേഹം 
കുരിശിന്മേല്‍ മരിച്ചുവെന്ന്‌ ബോധ്യപ്പെടുത്തുന്ന ഒരു തെളിവും 
അവരുടെ പക്കലില്ല (2:158). 

ഈസാനബിയെ കുരിശിന്മേല്‍ പ്രത്യക്ഷത്തില്‍ത്തന്നെ 


തറച്ചുവെന്നതും അദ്ദേഹത്തെ കൊല്ലുവാന്‍ യഹുദന്മാര്‍ തീര്‍ച്ച 
പ്പെടുത്തിയിട്ടുണ്ടായിരുന്നുവെന്നതും സത്യമാണെങ്കിലും അദ്ദേ 


യേശുമിശിഹാ ഇന്ത്യയില്‍ 


ഹം കുരിശില്‍വച്ച്‌ യഥാര്‍ത്ഥത്തില്‍ മരിച്ചുവെന്ന്‌ ജൂതരും ക്രി 
സ്ത്യാനികളും ഘോഷിക്കുന്നത്‌ തെറ്റാണെന്നാണ്‌ ഈ വാ 
ക്ൃങ്ങളില്‍ ദൈവം പറയുന്നത്‌. കുരിശുമരണത്തില്‍നിന്ന്‌ യേശു 
വിനെ രക്ഷപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗമൊരുക്കുകയാണ്‌ ദൈ 
വം ചെയ്തത്‌. ജൂദന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ ഖുര്‍ 
ആന്‍ പറഞ്ഞതെന്തോ അത്‌ ഒടുവില്‍ സത്യമായി പുലര്‍ന്നു 
വെന്ന്‌ നീതിമാനായ ഏതൊരാള്‍ക്കും ഇപ്പോള്‍ സമ്മതിച്ചു പറ 
യേണ്ടിവന്നിരിക്കുന്നു. കുരിശുമരണത്തില്‍നിന്ന്‌ യേശു യഥാ 
ര്‍ത്ഥത്തില്‍ രക്ഷപ്പെട്ടിട്ടുണ്ടായിരുന്നുവെന്ന്‌ വളരെ ഉയര്‍ന്നനില 
വാരത്തിലുള്ള ആധുനിക ഗവേഷണങ്ങള്‍വഴി സുസ്ഥാപിത 
മായിത്തീരുകയും ചെയ്തിരിക്കുന്നു. യേശുവിന്റെ എല്ലുകളൊ 
ന്നും ഒടിക്കപ്പെട്ടിട്ടില്ലായിരുന്നിരിക്കെ, അദ്ദേഹം ഒന്നോ രണ്ടോ 
മണിക്കൂറിനുള്ളില്‍ മരിച്ചുപോയതെങ്ങനെ? എന്ന ചോദ്യത്തി 
ന്നു ജൂതന്മാര്‍ക്ക്‌ ഒരിക്കലും ഉത്തരം പറയാന്‍ കഴിഞ്ഞിട്ടില്ലെ 
ന്നാണ്‌ ചരിത്രരേഖകള്‍ മനസ്സിലാക്കിത്തരുന്നത്‌. 


മറ്റൊരു ന്യായം പടച്ചുണ്ടാക്കാന്‍ ഈ സ്ഥിതി വിപര്യയം 
ജൂതന്മാര്‍ക്കു പ്രേരണ നല്കി; യേശുവിനെ തങ്ങള്‍ വാള്‍ കൊ 
ണ്ട്‌ വെട്ടിക്കൊന്നുവെന്നു! എന്നാല്‍, യേശു വാൾകൊണ്ടു വധി 
ക്കപ്പെടുകയാണുണ്ടായതെന്ന്‌ പ്രാക്തന ജൂതചരിത്രം തെളിയി 
ക്കുന്നില്ല. യേശുവിനെ രക്ഷപ്പെടുത്താന്‍വേണ്ടി ദൈവം അവന്റെ 
പ്രതാപ ശക്തികള്‍ വെളിപ്പെടുത്തുകയാണുണ്ടായത്‌. അവിടെ 
യെല്ലാം ഇരുട്ടു വ്യാപിച്ചിരുന്നു. അപ്പോള്‍ത്തന്നെ ഒരു ഭൂകമ്പ 
മുണ്ടായി. പിലാത്തോസിന്റെ ഭാര്യ ഒരു ദിവ്യസ്വപ്നം ദര്‍ശിച്ചു. 
ശബ്ബത്തു രാത്രി അടുക്കാറായിരുന്നു. ശബ്ബത്തുനാളില്‍ കുരി 
ശില്‍ ഒരു ശരീരം തുങ്ങിക്കിടക്കുന്നത്‌ അവലക്ഷണമായിട്ടാണ്‌ 
ജൂതര്‍ കരുതിപ്പോന്നിരുന്നത്‌. പേടിപ്പെടുത്തുന്ന സ്വപ്നം കാര 
ണം ന്യായാധിപന്‍ യേശുവിനെ വിട്ടയയ്ക്കാന്‍ ബദ്ധപ്പെട്ടിരു 
ന്നു. യേശുവിനെ രക്ഷപ്പെടുത്താന്‍വേണ്ടി ദൈവം ഇക്കാര്യമെ 
ല്ലാം ഒരുമിച്ചു സംഭവിക്കുമാറാക്കി. മരിച്ചുപോയെന്നു മറ്റുള്ള 
വര്‍ക്ക്‌ തോന്നുമാറ്‌ യേശു താനും അപ്പോള്‍ കുരിശിന്മേല്‍ മോ 


60 യേശുമിശിഹാ ഇന്ത്യയില്‍ 


ഹാലസ്യപ്പെട്ടുപോകയും ചെയ്തിരുന്നു. ഭൂകമ്പം തുടങ്ങിയ ഭയ 
കര ദൃഷ്ടാന്തങ്ങള്‍വഴി ജൂതരില്‍ ഭീരുത്വവും ഭീതിയും ദൈവ 
ശിക്ഷാ ഭയവും ഉടലെടുക്കുകയാണുണ്ടായത്‌. ശബ്ബത്തു രാത്രി 
യില്‍ മൃതശരീരം കുരിശിന്മേല്‍ തുങ്ങിക്കിടക്കുമാറാകുമോ എന്ന 
ഭീതിയും യഹുദികളില്‍ അങ്കുരിച്ചു. യേശുവിനെ മൂര്‍ച്ഛിതാവ 
സ്ഥയില്‍ കണ്ടപ്പോള്‍, അദ്ദേഹം മരിച്ചതുതന്നെയെന്നു ജൂതര്‍ 
മനസ്സിലാക്കുകയുണ്ടായി. എങ്ങും അന്ധകാരം വ്യാപിച്ചിട്ടുണ്ടാ 
യിരുന്നു. ഭുചലനം കാരണം സര്‍വ്വ്രത പരിക്രാന്തിയും പരന്നി 
ടുണ്ടായിരുന്നു. സ്വന്തം ഭവനങ്ങളിലെ സ്ഥിതിഗതികളെക്കുറിച്ചും 
അവരില്‍ ഉല്‍ക്കണ്ഠ ജനിച്ചിരുന്നിരിക്കണം. ആ അന്ധകാര 
ത്തിലും ഭൂകമ്പത്തിലും തങ്ങളുടെ കുഞ്ഞുകുട്ടികളുടെ സ്ഥിതി 
യെന്തായിരിക്കും, അവരെല്ലാം എത്രവലിയ സം്രമത്തിലായി 
രിക്കും എന്നെല്ലാം അവര്‍ ചിന്തിച്ചുതുടങ്ങി. തങ്ങള്‍ കരുതിയ 
തുര്രകാരം ഈ മനുഷ്യന്‍ - യേശു - ഒരു കള്ളവാദിയോ അ 
വിശ്വാസിയോ ആണെങ്കില്‍ അദ്ദേഹത്തിന്റെ ഈ കഷ്ടാനുഭവ 
വേളയില്‍ എന്തേ മുമ്പേയൊരിക്കലുമുണ്ടായിട്ടില്ലാത്തവിധം ഇ 
പ്രകാരമുള്ള ശക്തിമത്തായ അത്ഭുതാടയാളങ്ങള്‍ വെളിപ്പെടു 
മാറായത്‌? ഇങ്ങനെയുള്ള നാനാതരം ചിന്താഗതികളാല്‍ മഥി 
തചിത്തരായി തീര്‍ന്നിരുന്ന യഹൂദര്‍ അപ്പോള്‍, യേശു യഥാര്‍ത്ഥ 
ത്തില്‍ മരിച്ചുവോ ഇല്ലേ, അദ്ദേഹത്തിന്റെ ശരിയായ സ്ഥിതിയെ 
ന്ത്‌ എന്നൊന്നും ഖണ്ഡിതമായി അറിയാന്‍ മെനക്കെട്ടുമില്ല. എ 
ന്നാല്‍, യേശുവിനെ രക്ഷപ്പെടുത്തുന്നതിനുവേണ്ടിയുള്ള ഒരു 
ദിവ്യപദ്ധതി പ്രാവര്‍ത്തികമാക്കപ്പെടുകയാണ്‌ യഥാര്‍ത്ഥത്തില്‍ 
ഉണ്ടായത്‌. അതാണ്‌, “യഹൂദര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല” എന്ന 
വാക്യത്തില്‍ പ്രസൂചിതമായിരിക്കുന്നത്‌. തങ്ങള്‍ യേശുവെ കൊ 
ന്നുവെന്നു കരുതാന്‍ യഹുദര്‍ പ്രേരിതരായിത്തീരുന്ന സംഭവ 
വികാസങ്ങള്‍ ദൈവമുണ്ടാക്കി. ദൈവം അവന്റെ വരിഷ്ഠന്മാരെ 
ഏതു സന്നിഗ്ദ്ധഘട്ടത്തില്‍നിന്നും രക്ഷിക്കാന്‍ പോരുന്നവനാ 
ണെന്ന സുദ്യഡമായ വിശ്വാസം ഉറപ്പിക്കുന്നതിന്‌ സാത്ത്വികരെ 
പ്രോത്സാഹിപ്പിക്കുന്ന സംഭവ വികാസങ്ങളാണിതെല്ലാം. ഖുര്‍ 
ആനില്‍ ഇപ്രകാരവും പറയുന്നു: “അദ്ദേഹത്തിന്റെ പേര്‍ 


യേശുമിശിഹാ ഇന്ത്യയില്‍ ടി 


മസീഹു ഈസബ്നുമര്‍യം എന്നായിരിക്കും. ഈ ലോകത്തും 
പരലോകത്തും അദ്ദേഹം സമാദ്ൃതനും ദൈവത്തിന്റെ സാമീപ്യം 
സിദ്ധിച്ചയാളുമായിരിക്കും” (3:46) 


ഭുമിയിലും ആദരം 


ഈസാനബിയ്ക്ക്‌ ഈ ലോകത്ത്‌ ആദരവും ഓഈന്നത്യവും 
സിദ്ധിക്കുകയും അദ്ദേഹം ബഹുജനങ്ങളാല്‍ മഹത്ത്വീകരിക്ക 
പ്പെടുകയും ചെയ്യുമെന്നു മാത്രമല്ല, പരലോകത്തും അപ്രകാരം 
തന്നെയായിരിക്കുമെന്നുമാണ്‌ ഈ വചനം മനസ്സിലാക്കിത്തരു 
ന്നത്‌. എന്നാല്‍, ഹെരോദാവിന്റെയും പിലാത്തോസിന്റെയും 
നാട്ടില്‍ യേശുവിനു ആദരം ലഭിച്ചിരുന്നില്ല എന്നതു വ്യക്തമാ 
ണല്ലോ. മറിച്ചു, അദ്ദേഹം അവഹേളിക്കപ്പെടുകയാണുണ്ടായ 
ത്‌. അദ്ദേഹം തന്റെ രണ്ടാം വരവില്‍ ഭൂമിയില്‍ ആദരിക്കപ്പെടു 
മെന്നാണിതിന്റെ അര്‍ത്ഥമെന്നു പറയുന്നതു അടിസ്ഥാനരഹി 
തമാണ്‌. ദൈവവചനങ്ങള്‍ക്കും ദൈവത്തിന്റെ ശാശ്വതമായ പ്രകൃ 
തിനിയമങ്ങള്‍ക്കും നിരക്കാത്തതുമത്രെ ഇത്‌. എല്ലാറ്റിനുംപുറ 
മെ, അതിലേക്ക്‌ ഒരു തെളിവുമില്ല. എന്നാല്‍, ആ ശപിക്കപ്പെട്ട 
ജനത്തില്‍നിന്നു മോചിതനായശേഷം യേശു പഞ്ചാബില്‍ വരി 
കയും തന്റെ സന്ദര്‍ശനത്താല്‍ പഞ്ചനദത്തെ പര്യാദരിക്കുകയും 
ചെയ്തതോടുകൂടി ദൈവം അദ്ദേഹത്തിനു അത്യുദാരമായ 
സ്ഥാനം നല്കുകയും ഇവിടെവച്ച്‌ അദ്ദേഹത്തിനു ഇസ്രായേല്‍ 
ഗൃഹത്തിലെ കാണാതെപോയ പത്ത്‌ ഗോത്രങ്ങളെ കണ്ടുമുട്ടു 
വാന്‍ ഇടവരുത്തുകയും ചെയ്തു. ഈ ഇസ്രായേല്‍ക്കാരില്‍ 
വളരെപേര്‍ ബുദ്ധമതം സ്വീകരിക്കുകയും ചിലര്‍ താണതരം 
വിഗ്രഹാരാധകരായിത്തീരുകയും ചെയ്തിട്ടുണ്ടായിരുന്നുവെ 
ന്നാണ്‌ തോന്നുന്നത്‌. എന്നാല്‍, യേശുവിന്റെ വരവോടുകൂടി അവ 
രില്‍ ഭൂരിഭാഗവും സന്മാര്‍ഗ്ഗത്തിലേക്ക്‌ തിരിച്ചുവന്നു. യേശു 
വിന്റെ ്രബോധനങ്ങളില്‍, വരുവാനുള്ള ആ പ്രവാചകനില്‍ 
വിശ്വസിക്കണമെന്ന പാഠവും കൂുടിയുണ്ടായിരുന്നതിനാല്‍, ഈ 
പ്രദേശത്ത്‌, അഫ്ഗാനികളെന്നും കള്‍മീരികളെന്നുമുള്ള പേരു 
കളില്‍ ആ പത്ത്‌ ഇര്രായേല്‍ ഗോത്രക്കാരും ഒടുവില്‍ മുസ്ലിം 


2 യേശുമിശിഹാ ഇന്ത്യയില്‍ 


കളായിത്തീരുകയും അങ്ങനെ ഇസ്ലാംമതത്തില്‍ ലയിക്കുക 
യുമാണ്‌ ചെയ്തത്‌. യേശു ഇപ്രകാരം വലിയ ബഹുമാനാദര 
ങ്ങളോടുകൂടിയാണ്‌ ഈ രാജ്യത്ത്‌ വന്നത്‌. ഈ പഞ്ചാബില്‍ 
തന്നെ, ഈയിടെ “പാലി” അക്ഷരങ്ങളില്‍ യേശുവിന്റെ പേര്‍ 
കൊത്തിയ നാണയം കണ്ടുകിട്ടിയിരുന്നു. ഈ നാണയം യേശു 
വിന്റെ കാലത്തുള്ളതാണുതാനും. യേശു ഈ രാജ്യത്ത്‌ വരി 
കയും അദ്ദേഹം രാജോചിതം സ്വീകരിക്കപ്പെടുകയുമുണ്ടായി 
എന്നാണിതു തെളിയിക്കുന്നത്‌. യേശുവിന്റെ അനുചരനായിത്തീ 
ര്‍ന്ന ഒരു രാജാവി അടിച്ചിറക്കിയിരുന്നതായിരിക്കണം അത്‌. ഒരു 
യിസ്രായേല്‍ക്കാരന്റെ രൂപമുള്ള മറ്റൊരു നാണയവും കണ്ടെടു 
ത്തിട്ടുണ്ട്‌. ഇത്‌ യേശുവിന്റെ രൂപമാണെന്നാണ്‌ തോന്നുന്നത്‌. 
ഈസാനബി(അ) പോയിടത്തൊക്കെയും ദൈവത്താല്‍ അനു 
ഗ്രഹിക്കപ്പെടുകയാണുണ്ടായതെന്ന്‌ അദ്ദേഹം പറഞ്ഞിട്ടുള്ള 
തിനെ ഖുര്‍ആന്‍ എടുത്തുദ്ധരിക്കുന്നു: “ഞാന്‍ എവിടെയായി 
രുന്നാലും എന്നെ ദൈവം അനുഗ്രഹിച്ചു” (19:32). അതുകൊണ്ട്‌ 
ഈസാനബിക്ക്‌ ദൈവത്തില്‍നിന്ന്‌ വലുതായ ബഹുമാനവും 
അനുഗ്രഹങ്ങളും ലഭിച്ചിട്ടുണ്ടായിരുന്നുവെന്നും രാജകീയമായ 
ബഹുമതി ലഭിക്കുവോളം അദ്ദേഹം ജീവിച്ചിരുന്നിട്ടുണ്ടെന്നു 
മാണ്‌ ഈ നാണയങ്ങള്‍ തെളിയിച്ചുതരുന്നത്‌. ഇപ്രകാരംതന്നെ 
ഖുര്‍ആനില്‍ മറ്റൊരു വചനം കൂടിയുണ്ട്‌. “അല്ലയോ ഈസാ, 
എല്ലാ കുറ്റാരോപണങ്ങളില്‍നിന്നും ഞാന്‍ നിന്നെ ശുദ്ധനാ 
ക്കും” (3:56). അതായത്‌, ഞാന്‍ നിന്റെ നിരപരാധിത്വം തെളിയി 
ക്കുകയും ജൂതന്മാരും ക്രിസ്ത്യാനികളും നിനക്കെതിരായി കൊ 
ണ്ടുവന്നിട്ടുള്ള ആരോപണങ്ങളെയെല്ലാം നീക്കുകയും ചെയ്യും. 
ഇതു ഒരു മഹത്തായ പ്രവചനമത്രെ. ക്രൂശില്‍ തറച്ചുകൊല്ലപ്പെ 
ടുകയാല്‍ യേശു ഒരു ശപ്തന്‍ ആയിത്തീര്‍ന്നു (മആദല്ലാഹ്‌) 
എന്നാണ്‌ യഹൂദികള്‍ ആരോപിച്ചത്‌. ശപിക്കപ്പെട്ടവനാകയാല്‍ 
അദ്ദേഹം ദൈവത്തിന്റെ സ്നേഹത്തിനു അനര്‍ഹനും! “ശാപഠ' 
എന്ന പദത്തിന്റെ അനിവാര്യമായ അര്‍ത്ഥമനുസരിച്ചു അദ്ദേഹ 
ത്തിന്റെ ഹൃദയം ദൈവത്തില്‍നിന്ന്‌ ദൂരപ്പെട്ടതുമായിരുന്നു 
വെന്നു ജൂതര്‍ പറഞ്ഞു. എന്നുവച്ചാല്‍, അദ്ദേഹം ദൈവത്തെ 


യേശുമിശിഹാ ഇന്ത്യയില്‍ 3 


വെറുത്തു: അദ്ദേഹത്തിന്റെ ഹൃദയം അന്ധകാരത്തിന്റെ കട്ടിമറ 
യാല്‍ ആച്ഛാദനം ചെയ്യപ്പെട്ടിരുന്നു; അതു തിന്മയെ സ്നേഹി 
ക്കുകയും നന്മയുടെ നേരെ ചുളുങ്ങുകയും ചെയ്തു. അതു 
ദൈവത്തില്‍നിന്ന്‌ വേര്‍പെട്ടുപോവുകയും പിശാചിന്റെ പിടി 
യില്‍ അകപ്പെടുകയും ചെയ്തു; അദ്ദേഹത്തിനും ദൈവത്തിനും 
തമ്മില്‍ വലിയ ശ്ര്രുതയായിരുന്നു; എന്നൊക്കെത്തന്നെ! യേശു 
ശപ്തനാണെന്ന ഇതേ ആരോപണം തന്നെയാണല്ലോ ക്രിസ്‌ 
ത്യാനികളും പുറപ്പെടുവിച്ചത്‌. എന്നാല്‍, ക്രിസ്ത്യാനികള്‍, ഇതി 
നുപുറമെ, മണ്ടത്തരം കൊണ്ട്‌, പരസ്പരവിരുദ്ധങ്ങളായ രണ്ടു 
എതിര്‍ന്യായങ്ങളെ കൂട്ടിഘടിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട. യേശു 
ദൈവപുത്രനാണെന്നു അവര്‍ പറയുന്നു. എന്നാല്‍, അതേയവ 
സരത്തില്‍ത്തന്നെ അദ്ദേഹം ശപ്തനാണെന്നും അവര്‍ പറയു 
ന്നു! ശപ്തനായ ഒരാള്‍ അന്ധകാരത്തിന്റെയും ദുഷ്ടാത്മാവിന്റെ 
യും സന്തതിയും ദുഷ്ടാത്മാവുതന്നെയും ആണെന്നു അവര്‍ 
സമ്മതിക്കുന്നുണ്ട്‌. ഇതെല്ലാമാണ്‌ യേശുവിന്നെതിരെ ഇവര്‍ കൊ 
ണ്ടുവന്നിട്ടുള്ള നീചമായ ആരോപണങ്ങള്‍. ഈ എല്ലാ ആരോ 
പണങ്ങളില്‍നിന്നും ദൈവം യേശുവെ ശുദ്ധീകരിക്കുന്ന നാളു 
കള്‍ വരുമെന്നാണ്‌ ഖുര്‍ആനിലെ മുത്വഹ്ഹിറുക്ക' എന്ന 
ദൈവവചനത്തിലടങ്ങിയ പ്രവചനത്തിലെ സൂചന. ആ കാലം 
ഇതുതന്നെയാണ്‌! 


യേശു വിശുദ്ധീകരിക്കപ്പെടുന്നു 


നമ്മുടെ തിരുനബിയുടെ സാക്ഷ്യംമുഖേന ചിന്തകന്മാരുടെ 
കണ്ണില്‍ യേശുവിന്റെ നിര്‍ദ്ദോഷിത്വം സുസ്ഥാപിതമായിക്കഴി 
ഞ്ഞിട്ടുണ്ടെന്നതില്‍ സംശയമേതുമില്ല. ഈസാനബിയുടെ പേരി 
ല്‍ കൊണ്ടുവന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനര 
ഹിതങ്ങളാണെന്നു തിരുനബിയും തിരുഖുര്‍ആനും സാക്ഷ്യം 
വഹിച്ചിരിക്കുന്നു. എന്നാല്‍, ആ ദൃഷ്ടാന്തങ്ങള്‍ തുലോം സൂക്ഷ്‌ 
മവും സാമാന്ൃജനങ്ങളില്‍ ദ്യഡബോദ്ധ്യം വരുത്താന്‍ വിഷമ 
കരമായിട്ടുള്ളതുമത്രെ. അതിനാല്‍, യേശുവിന്റെ ക്രൂശ്‌സംഭവം 
പ്രത്യക്ഷവും പ്രസിദ്ധവുമായ ഒരു സംഭവമായിരുന്നതുപോലെ 


64 യേശുമിശിഹാ ഇന്ത്യയില്‍ 


തന്നെ, എല്ലാവര്‍ക്കും കാണത്തക്കനിലയില്‍ യേശുവിന്റെ പരി 
ശുദ്ധതയും പ്രത്യക്ഷമാക്കപ്പെടേണ്ടതു ദിവ്യനീതിയുടെ ഒരാവ 
ശ്യമായിത്തീര്‍ന്നു. അതുതന്നെയാണ്‌ സംഭവിച്ചതും. യേശുവിന്റെ 
നിര്‍ദ്ദോഷിത്വം ന്യായവാദങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപി 
ക്കപ്പെട്ടുവെന്നു മാര്രമല്ല ഏറ്റവും പ്രതൃക്ഷമായ നിലയില്‍ തെളി 
യിച്ചു കാണിക്കപ്പെടുകയുമുണ്ടായി. എന്തെന്നാല്‍, ലക്ഷക്കണ 
ക്കായ ജനങ്ങള്‍ തങ്ങളുടെ സ്വന്തം കണ്ണുകൊണ്ടുതന്നെ കള്‍മീ 
രിലെ ശ്രീനഗറില്‍ സ്ഥിതിചെയ്യുന്ന ഈസാനബിയുടെ കല്ലറ 
നോക്കിക്കണ്ടു. അദ്ദേഹം ഗോല്ഗോഥായില്‍ അതായത്‌ “ശ്രീ” 
എന്ന സ്ഥലത്ത്വച്ചു ക്രൂശിക്കപ്പെട്ടതുപോലെതന്നെ അദ്ദേഹ 
ത്തിന്റെ ഖബ്റും “ശ്രീ” എന്ന സ്ഥലത്ത്‌ അതായത്‌ ശ്രീനഗറി 
ല്‍ കണ്ടെത്തപ്പെട്ടിരിക്കുകയാണ്‌. രണ്ടു സ്ഥലങ്ങളുടെയും “ശ്രീ 
ശബ്ദം വളരെ സാദൃശ്യമുള്ളതത്രെ. യേശുവിനെ ക്രുശിച്ച സ്ഥല 
ത്തിന്നു ഗില്‍ഗിത്ത്‌ അഥവാ “ശ്രീ” എന്നാണ്‌ പേരായിരുന്നത്‌. 
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അപരാര്‍ദ്ധത്തില്‍ യേശുവിന്റെ 
ഖബര്‍ കണ്ടുപിടിക്കപ്പെട്ട സ്ഥലത്തിനും ഗില്‍ഗിത്ത്‌ അഥവാ 
“ശ്രീ” എന്നു തന്നെയാണ്‌ പറയപ്പെടുന്നത്‌. കശ്മീരിലെ 'ഗില്‍ 
ഗിത്ത്‌' എന്നു വിളിക്കപ്പെടുന്ന സ്ഥലം “ശ്രീ” എന്ന ശബ്ദത്തെ 
ക്കുറിച്ചുള്ള സൂചന നല്കുന്നുണ്ട്‌. യേശുവിന്റെ കാലത്തായിരി 
ക്കണം ഈ നഗരം പണിതിട്ടുണ്ടായിരുന്നത്‌. കുരിശു സംഭവ 
ത്തിന്റെ സ്മരണയെ നിലനിറുത്തുന്ന ഒരു സ്ഥലമെന്ന നില 
യില്‍ അതിനു “'ഗില്‍ഗിത്ത്‌' അഥവാ “ശ്രീ” എന്നു നാമകരണം 
ചെയ്തിരുന്നതാവാം.” “ആരാധ്യമായ നഗരം” എന്നര്‍ത്ഥമുള്ള 
“ലാസ്സാ” എന്ന നാമം പോലെ ഇതും ഒരു അബ്രാനി പദമാണ്‌. 
ഇതും യേശുവിന്റെ കാലത്ത്‌ രൂപപ്പെട്ടുവന്ന ഒരു നഗരമായിരി 
ക്കണം. 


ഈസാനബി(അ) 125 വയസ്സുവരെ ജീവിച്ചിരുന്നിട്ടുണ്ടെന്ന്‌ 
നമ്മുടെ നബി(സ) അരുളിയിട്ടുള്ളതായി വിശ്വാസയോഗ്യമായ 
ഹദീഥുനിവേദനങ്ങള്‍ തെളിയിക്കുന്നു. ഇതിനുപുറമെ, ഈസാ 
നബിക്ക്‌ രണ്ടു പ്രത്യേകതകളുണ്ടെന്നതായി ഇസ്‌ലാമിലെ എല്ലാ 


യേശുമിശിഹാ ഇന്ത്യയില്‍ ലി 


കക്ഷികളും ഒരുപോലെ വിശ്ചസിക്കുന്നുമുണ്ട്‌. ആ പ്രത്യേകത 
കള്‍ മറ്റൊരു പ്രവാചകരിലും കാണാത്തതുമത്രെ. അവ(1) വളരെ 
വയസ്സാവോളം അതായത്‌ 125 വയസ്സുവരെ അദ്ദേഹം ജീവിച്ചി 
രുന്നുവെന്നും, (2) ലോകത്തിന്റെ പലഭാഗങ്ങളിലും അദ്ദേഹം 
സഞ്ചരിച്ചിരുന്നതിനാല്‍ “സഞ്ചാരി പ്രവാചകന്‍” എന്നും അദ്ദേ 
ഹം വിളിക്കപ്പെട്ടിരുന്നുവെന്നുമുള്ളതത്രെ. അദ്ദേഹം 33-ാം വയ 
സ്സില്‍ത്തന്നെ ആകാശത്തേക്ക്‌ എടുത്തുകൊള്ളപ്പെട്ടുവെങ്കില്‍ 
125 വയസ്സ്‌ സംബന്ധിച്ച നിവേദനം സത്യമാകാന്‍ നിവര്‍ത്തി 
യില്ലല്ലോ! 33 വയസ്സുള്ളപ്പോള്‍ അത്രയും വലിയ യാത്രകള്‍ നട 
ത്തിയിരിക്കാനും നിര്‍വ്വാഹമില്ല. ഈ നിവേദനങ്ങള്‍ ഏറ്റവും 
വിശ്വാസയോഗ്യമായ ഹദീഥുഗ്രന്ഥങ്ങളില്‍ കാണപ്പെടുന്നതിനു 
പുറമെ, വിഭിന്ന മുസ്‌ലിം വിഭാഗങ്ങളിലെല്ലാം കേള്‍വിപ്പെട്ടതു 
മത്രെ. ഇത്രയും വിപുലമായി അറിയപ്പെടുന്ന മറ്റൊരു നിവേ 
ദനം ഈ വ്യത്യസ്ത കക്ഷികള്‍ക്കിടയില്‍ പ്രചാരപ്പെട്ടിട്ടു 
ണ്ടെന്നു കരുതാന്‍തന്നെ പ്രയാസം. “കന്‍സുല്‍ ഉമ്മാല്‍” എന്ന 
ബൃഹദ്ഹദീഥ്‌ ഗ്രന്ഥത്തിന്റെ 34-ാ൦ പേജില്‍ (2-0 വാല്യം) 
അബൂഹുറയ്റ (റ) രിവായത്ത്‌ ചെയ്തിട്ടുള്ള ഹദീഥ്‌ കാണാം. 


ദൈവം ഈസായ്ക്ക്‌ ഇപ്രകാരം വെളിപാടിറക്കി: “അല്ലയോ 
ഈസാ ഒരു സ്ഥലത്തുനിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ മാറി 
പാര്‍ത്തുകൊണ്ടിരിക്കുക (അതായത്‌, ഒരു രാജ്യത്തുനിന്ന്‌ 
മറ്റൊരു രാജ്യത്തിലേക്ക്‌ പോകുക.)- തിരിച്ചറിയപ്പെടാതിരി 
ക്കാനും മര്‍ദ്ദനമേലല്‍ക്കാതിരിക്കാനുംവേണ്ടി.” വിവിധ രാജ്യങ്ങ 
ളില്‍ യാര്രചെയ്തുകൊണ്ടിരിക്കണമെന്ന്‌ ദൈവം കല്‍പിച്ചു 
വെന്നുതന്നെയാണിതിന്റെ അര്‍ത്ഥം. 


ഇതേ ഗ്രന്ഥത്തില്‍ത്തന്നെ ജാബിറിന്റെ നിവേദനമനുസരി 
ച്ചുള്ള വേറൊരു ഹദീഥുമുണ്ട്‌. 


11. ഗോലഗോഥയ്ക്ക്‌ (ഗില്‍ഗിത്ത്‌) തലയോടിടം എന്നാണ്‌ സുവിശേഷത്തില്‍ 
അര്‍ത്ഥം നല്‍കിയിട്ടുള്ളത്‌. സര്‍ എന്നതിന്‌ തലയെന്നാണല്ലോ അര്‍ത്ഥം. സര്‍ 
നഗരമാണ്‌ ശ്രീനഗരമായത്‌. തലനഗരം അഥവാ തലയോടിടം - വിവ: 


66 യേശുമിശിഹാ ഇന്ത്യയില്‍ 


“ഈസാനബി എപ്പോഴും സഞ്ചരിച്ചുകൊണ്ടിരുന്നു. അദ്ദേ 
ഹം ഒരു നാട്ടില്‍നിന്ന്‌ മറ്റൊരു നാട്ടിലേക്ക്‌ യാര്രചെയ്തുകൊ 
ണ്ടിരിക്കുകയും രാധ്രിയായാല്‍ എത്തിയിടം വിശ്രമിക്കുകയും 
കാട്ടുചെടികള്‍ ഭക്ഷിച്ചും ചോലവെള്ളം കുടിച്ചും കഴിച്ചുകൂട്ടു 
കയും ചെയ്തു.” (വാല്യം 2, പേ.7) 


ഇതേ ഗ്രന്ഥത്തില്‍തന്നെ ഹദ്റത്ത്‌ അബ്ദുല്ലാഹ്‌ ബിന്‍ ഉമ 
റിന്റെ നിവേദനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള മറ്റൊരു 
ഹദീഥും കാണാം. അതിപ്രകാരമാണ്‌. 


“നബി(സ) പറഞ്ഞു: “ദൈവദൃഷ്ടിയിൽ ഏറ്റവും അനുഗ്ൃ 
ഹീതന്‍ “ഗരീബ്‌” ആകുന്നു. “ഗരീബ്‌” എന്നാല്‍ ആരെയാണ്‌ 
കുറിക്കുന്നതെന്നു ചോദിക്കപ്പെട്ടു. ഈസാമസീഹിനെപോലെ 
തങ്ങളുടെ നാട്ടില്‍നിന്ന്‌ വിശ്വാസത്തെ രക്ഷിക്കാന്‍ ഓടിപ്പോ 
കുന്നവര്‍” (വാല്യം 6. പേ.) 


അധ്യയായാ- 3 
(വൈദ്യശാസ്ത്രഗ്രന്ഥങ്ങളില്‍നിന്നെടുത്തിട്ടുള്ള തെളിവുകള്‍?) 


മര്‍ഹമെ ഈസാ 


ക്രൂശില്‍നിന്നു രക്ഷിക്കപ്പെട്ട യേശുവിന്റെ 
വ്രണങ്ങളില്‍ പുരട്ടാനുപയോഗിച്ച കൂട്ടുമരുന്ന്‌ 


യേശു കുരിശില്‍നിന്നു രക്ഷപ്പെട്ടതു സംബന്ധിച്ചുള്ള അതി 
പ്രധാനവും അനിഷേധ്യവുമായ മറ്റൊരു തെളിവ്‌ “മര്‍ഹമെ 
ഈസാ” അഥവാ “യേശുവിന്റെ ലേപനം” (റ1നണലന്‍ വ്‌ 6ട്വട) 
എന്ന പേരില്‍ അറിയപ്പെടുന്ന ഒരു കൂട്ടുമരുന്നാകുന്നു. ശതക്ക 
ണക്കിനുള്ള വൈദ്യഗ്രന്ഥങ്ങളില്‍ ഇതിനെക്കുറിച്ചു പ്രതിപാ 
ദിക്കപ്പെട്ടിട്ടുണ്ട്‌. ഈ ഗ്രന്ഥങ്ങളില്‍ ചിലതു ക്രിസ്ത്യാനികള്‍ 
തയ്യാറാക്കിയതും മറ്റു ചിലതു മജൂസികളോ ജൂതരോ രചിച്ചതും 
ചിലതു മുസ്ലിംകള്‍ എഴുതിയിട്ടുള്ളതുമത്രെ. ഇവയില്‍ മിക്ക 
തും ചിരപുരാതനങ്ങളാണ്‌. ആദ്യമാദ്യം, പരമ്പരയാ പറഞ്ഞ 
തുകേട്ടാണ്‌ ഈ കൂട്ടുമരുന്നിനെപ്പറ്റിയുള്ള അറിവ്‌ ലക്ഷക്കണ 
ക്കിനാളുകളില്‍ പ്രചരിക്കുമാറായതെന്ന്‌ ഗവേഷണങ്ങള്‍ തെളി 
യിക്കുന്നു. പിന്നീട അവരത്‌ രേഖപ്പെടുത്തിവച്ചു. കുരിശു സംഭ 
വം കഴിഞ്ഞുടനെ, യേശുവിന്റെ കാലത്തുതന്നെ ഈ കൂട്ടുമരു 
ന്നിനെപ്പറ്റിയുള്ള പരാമര്‍ശമടങ്ങിയ ഒരു ഓഷധിഗ്രന്ഥം ലത്തീ 
ന്‍ ഭാഷയില്‍ വിരചിതമായി. ഈ കൂട്ടുമരുന്ന്‌ യേശുവിന്റെ ്രണ 
ങ്ങളില്‍ പുരട്ടാന്‍ വേണ്ടി തയ്യാറാക്കപ്പെട്ടിട്ടുള്ളതാണെന്നും 
അതില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്‌. പിന്നീട്‌ ഈ കൃതി നിരവധി 
ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. ഒടുവില്‍, മാമൂന്‍ അല്‍ റ 
ശീദിന്റെ കാലത്ത്‌ അറബിഭാഷയിലും അതിന്റെ ഒരു തര്‍ജ്ജമ 
യുണ്ടായി. ക്രിസ്ത്യരും ജൂതരും മജൂസികളും മുസ്ലിംകളുമായ 
എല്ലാ മതക്കാരിലുംപെട്ട വൈദൃശാസ്ര്രകോവിദന്മാര്‍ തങ്ങളു 
ടെ ഗ്രന്ഥങ്ങളില്‍ ഈ ഓഷധത്തെപ്പറ്റി പ്രതിപാദിക്കുകയും 
ഇത്‌ യേശുവിനുവേണ്ടി അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ തയ്യാറാ 


8 യേശുമിശിഹാ ഇന്ത്യയില്‍ 


ക്കിയിരുന്നതാണെന്ന്‌ പ്രസ്താവിക്കുകയും ചെയ്യപ്പെട്ടിട്ടുള്ളത്‌ 
ദൈവത്തിന്റെ അത്ഭുതപ്രവര്‍ത്തിയല്ലാതെ മറ്റൊന്നുമല്ല. അടി 
യേറ്റും വീഴ്ചപറ്റിയും ഉണ്ടാകുന്ന പരിക്കുകളില്‍ നിന്നുള്ള രക്ത 
സ്രാവം നിറുത്തുന്നതിന്‌ ഈ കൂട്ടുമരുന്ന്‌ വളരെ ഫല്രപ്രദമാ 
ണെന്ന്‌ ഓഷധനിര്‍മ്മാണ ശാസ്ത്രഗ്രന്ഥങ്ങളില്‍ നിന്ന്‌ തെളി 
യുന്നുണ്ട്‌. “മൂറും” (71൬൩) ചേര്‍ന്നിട്ടുള്ളതിനാല്‍ ധ്രണം വിഷ 
മയമാകാതെയിരിക്കുന്നു. ഈ ലേപനം പ്ലേഗിനും വളരെ ഫല 
പ്രദമാണ്‌. എല്ലാതരത്തിലുള്ള പൊള്ളലുകള്‍ക്കും പുണ്ണു 
കള്‍ക്കും ഇതു അത്യുത്തമമത്രെ. ഈ ലേപനം ദൈവികവെളി 
പാടുകളനുസരിച്ചു യേശുതന്നെ ക്രൂശ്‌ സംഭവത്തിനുശേഷം 
തയ്യാറാക്കിയതാണോ, ഭിഷഗ്വരന്മാരുടെ ഉപദേശപ്രകാരം തയ്യാ 
റാക്കപ്പെട്ടതാണോ എന്നൊന്നും വ്യക്തമല്ല. കൂട്ടുമരുന്നിലെ ചില 
ഘടകങ്ങള്‍ ഒറ്റമൂലികപോലുള്ളതാണ്‌; വിശേഷിച്ചും മൂറ്‌! അതി 
നെക്കുറിച്ചു താറാത്തിലും (പഴയനിയമം) പറയപ്പെട്ടിട്ടുണ്ടല്ലോ. 
അതെന്തായാലും യേശുവിന്റെ വ്രണങ്ങള്‍ ഈ ലേപനം മൂലം 
ഏതാനും ദിവസങ്ങള്‍ക്കകംതന്നെ ഉണങ്ങി. മുന്നു ദിവസത്തി 
നകം യരൂശലേമില്‍നിന്ന്‌ ഗലീലവരെ 270 നാഴിക നടക്കുവാനാ 
കുവോളം അദ്ദേഹത്തിന്റെ വേദനകള്‍ക്കു ശമനം കിട്ടി. ഈ 
കൂട്ടുമരുന്നിന്റെ ഫലസിദ്ധിയെ സംബന്ധിച്ചിടത്തോളം, “യേശു 
മറ്റുള്ളവരെ സുഖപ്പെടുത്തി, ഈ മരുന്നു യേശുവെ സുഖപ്പെ 
ടുത്തി” എന്നു നമുക്ക്‌ പറയാം! ഈ ഓഷധത്തെപ്പറ്റി പ്രതിപാ 
ദിക്കുന്ന ്രന്ഥങ്ങള്‍ ഒരായിരത്തിലധികംവരും. അവയുടെ 
യെല്ലാം പേരുദ്ധരിച്ചാല്‍ത്തന്നെ വളരെ വളരെ നീണ്ടുപോകു 
ന്നതാണ്‌. യൂനാനി വൈദ്യശാസ്ധത്രജ്ഞന്മാര്‍ക്കിടയില്‍ ഈ കൂട്ടു 
മരുന്നു സുജ്ഞാതമത്രെ. ആ ഗ്രന്ഥങ്ങളുടെയെല്ലാം പേരുകള്‍ 
ഉദ്ധരിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. ഇവിടെയുള്ള ഏതാനും 
ഗ്രന്ഥങ്ങളുടെ പേരുകള്‍ ഞാന്‍ ചുവടെ കുറിക്കാം: 


ഖാനൂന്‍- ശേയ്ഖുര്‍റഈസ്‌ ബൂ അലി സീനാ, വാല്യം 3, പേജ്‌ 
133. 


ശറഹ്ഖാനൂന്‍ - അല്ലാമാ ഖുത്ബുദ്ദീന്‍ ശീറാസി, വാല്യം 3. 


യേശുമിശിഹാ ഇന്ത്യയില്‍ 89 


കാമിലുസ്ത്യനാഅഃ - അലി ബിന്‍ അല്‍ അബ്ബാസ്‌ അല്‍ മജൂ 
സി, വാല്യം 2, പേജ്‌ 602. 


കിതാബ്‌ മജമൂുഅഃ ബഖായി - മഹ്മൂദ്‌ മുഹമ്മദ്‌ ഇസ്മായീല്‍, 
മുഖാത്തിബ്‌ അസ്‌ ഖാഖാന്‍ ബഖിത്വാബ്‌ പിദ്ര്‍ മുഹ 
മ്മദ്‌ ബഖാ ഖാന്‍, വാല്യം 2, പേജ്‌ 497. 


കിതാബ്‌ തദ്ക്കിറയെ ഉലുല്‍ അൽബാബ്‌ - ശേയ്ഖ്‌ ദാവൂദ്‌ 
അദുരീര്‍ അല്‍ അനത്ത്വാക്കീ, പേജ്‌ 303. 


ഖറാബാദീന്‍ റുമി- യേശുവിനുശേഷം തൊട്ടടുത്തകാലത്ത്‌ രചി 
ക്കപ്പെട്ടതും മാമൂന്‍ റശീദിന്റെ ഭരണകാലത്ത്‌ അറ 
ബിയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടതുമാണിത്‌. ചര്‍മ്മ 
രോഗങ്ങള്‍ എന്ന ഭാഗം നോക്കുക. 


ഉംദത്തുല്‍ മുഹ്താജ്‌ - അഹ്മദ്‌ ബിന്‍ ഹസന്‍ അര്‍റശീദീ 
അല്‍ഹക്കിം. നൂറോളം, ഒരുപക്ഷേ നൂറിലധികം 
പുസ്തകങ്ങളില്‍നിന്ന്‌ “മര്‍ഹമെ ഈസായും മറ്റു 
കൂട്ടുമരുന്നുകളും സംബന്ധിച്ച വിവരണങ്ങള്‍ ഈ 
ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്‌. ഈ പുസ്തകങ്ങളെല്ലാം 
ഫ്രഞ്ച്‌ ഭാഷയിലുള്ളതുമാണ്‌. 


ഖറാബാദീന്‍ - (പേര്‍സ്ൃയന്‍) ഹക്കീം മുഹമ്മദ്‌ അക്ബര്‍ അറ 
സാനി- ചര്‍മ്മരോഗങ്ങള്‍. 


ശിഫാഉല്‍ അസ്ഖാം - വാല്യം 2, പേജ്‌ 230 


മിര്‍അത്തുശ്മിഫാ - ഹക്കീം നഥോശാഹ്‌ (കൈയെഴുത്തു 
രേഖ)- ചര്‍മ്മരോഗങ്ങള്‍ 


ദഖീറയെ ഖൊര്‍സം ശാഹി - ചര്‍മ്മരോഗങ്ങള്‍ 
ശറഹ്‌ ഖാനുന്‍ ജീലാനി - വാല്യം 3 
ശറഹ്‌ ഖാനുന്‍ ഖര്‍ശിീ - വാല്യം 3 


ഖറാബാദീന്‍ - ഉല്‍വീഖാന്‍; ചര്‍മ്മ രോഗങ്ങള്‍ 


0 യേശുമിശിഹാ ഇന്ത്യയില്‍ 


ഇലാജുല്‍ അംറാദ്‌- ഹക്കീം മുഹമ്മദ്‌ ശരീഫ്ഖാന്‍ സാഹിബ്‌, 
പേജ്‌ 893. 


ഖറാബാദീന്‍, (യൂനാനി) - ചര്‍മ്മരോഗങ്ങള്‍ 


തുഹ്ഫത്തുല്‍ മുഅമിനീന്‍ - മഖ്സനുല്‍ അദവിയയുടെ 
മാര്‍ജിനില്‍, പേജ്‌ 713. 


മുഹീത! ഫിത്ത്വിബ്ബ്‌ - പേജ്‌ 367 


അക്സീറെ അഅദ്വം - വാല്യം 4, ഹക്കീം മുഹമ്മദ്‌ അഅദ്വം 
ഖാന്‍ സാഹിബ്‌, അല്‍മുഖാത്വബ്‌ ബനാദ്വിമെ 
ജഹാന്‍, പേജ്‌ 331 


ഖറാബാദീന്‍ മഅസ്വുമി - അല്‍മഅസ്വൂം ബിന്‍ കരീമുദ്ദീന്‍ 
അല്‍ശുസ്ത്രീ ശീറാസി. 


ഉജാലയെ നാഫിയ -- മുഹമ്മദ്‌ ശരീഫ്‌ ദഹ്ലവി, പേജ്‌ 410. 


ത്വിബ്ബെ ശിബ്രീ (ബല്‍വാമിഅ ശിബ്രിയ്യഃ എന്നും പേരുണ്ട്‌?) 
- സയ്യിദ്‌ ഹുസയീന്‍ ശിബീര്‍ കാദ്ധിമി, പേജ്‌.471) 


മഖ്സനെ സുലയ്മാനി (അക്സീര്‍ അറബി എന്ന ഗ്രന്ഥത്തിന്റെ 
വിവര്‍ത്തനം) -മുഹമ്മദ്‌ ശംസുദ്ദീന്‍ സാഹിബ്‌ 
ഭാവല്‍പുരി, പേജ്‌ 599. 


ശിഫാഉല്‍അംറാദ്‌ - മാലാനാ അല്‍ ഹക്കീം മുഹമ്മദ്‌ നുര്‍കരീം, 
പേജ്‌ 282. 


കിതാബ്‌ അത്വിബ്വ്‌ ദാറാശക്കോഹി -- നൂറുദ്ദീന്‍ മുഹമ്മദ്‌ 
അബ്ദുല്‍ ഹക്കീം ഐനുല്‍മുല്‍ക്ക്‌ അശ്ലീറാസി, 
പേജ്‌ 360. 


മിന്‍ഹാജുദ്ദുകാന്‍ ബ ദസ്തൂറുല്‍അഅ്യാന്‍ ഫീ അഅമാല്‍ 
വ തര്‍ക്കീബിന്നാഫിഅഃ ലില്‍ അബ്ദാന്‍ - അഫ്ലാ 
ത്തൂനെ സമാന വറയീസെ അവാനാ അബുല്‍മിന്നാ 
ബിന്‍ അബീനസ്റില്‍അത്വാ അല്‍ ഇസ്റായീലി 
അല്‍ഹാറുനീ (ജൂദന്‍) പേജ്‌ 86. 


യേശുമിശിഹാ ഇന്ത്യയില്‍ 91 


സുബദ്ത്തുത്ത്വിബ്ബ്‌ - സയ്യിദുല്‍ഇമാം അബു ഇബ്റാഹീം 
ഇസ്മായീല്‍ ബിന്‍ ഹസനുല്‍ഹുസയ്നി അല്‍ 
ജര്‍ജാനീ പേജ്‌ 182. 


ത്വിബ്ബെ അക്ബര്‍ - മുഹമ്മദ്‌ അക്ബര്‍ അര്‍സാനീ, പേജ്‌ 242. 
മീസാനുത്ത്വിബ്വ്‌ - മുഹമ്മദ്‌ അക്ബര്‍ അര്‍സാനി, പേജ്‌ 152. 


സദിീദീ - റയീസുല്‍മുതകല്ലിമീന്‍ ഇമാമുല്‍ മുഹഖ്ഖി 
ഖീന്‍ അസ്സദീദുല്‍ കാദ്റൂനി, വാല്യം 2, പേജ്‌ 283. 


ഹാവീ - കബീര്‍ ഇബ്നു സകരിയ്യ - ചര്‍മ്മരോഗങ്ങള്‍ 
ഖറാബാദിന്‍ - ഇബ്നു തല്‍മീദ്‌ - ചര്‍മ്മരോഗങ്ങള്‍ 
ഖറാബാദിന്‍ - ഇബ്നു അബീസ്വാദിഖ്‌ - ചര്‍മ്മരോഗങ്ങള്‍ 


ഉദാഹരണാര്‍ത്ഥം മാര്രമാണ്‌ ഈ ഗ്രന്ഥങ്ങളുടെയെല്ലാം 
പേരുകള്‍ ഇവിടെ കുറിച്ചിട്ടുള്ളത്‌. പണ്ടുകാലങ്ങളില്‍ മുസ്ലിം 
ഭരണത്തിന്‍ കീഴിലുള്ള പ്രധാന വിജ്ഞാനക്രേന്രങ്ങളിലെല്ലാം 
ഈ ഗ്രന്ഥങ്ങള്‍ പഠിപ്പിച്ചുവന്നിരുന്നു വെന്നു പണ്ഡിത 
ന്മാര്‍ക്കെല്ലാം വിശിഷ്യ, വൈദ്യവിദ്വാന്മാര്‍ക്ക്‌ അറിവുള്ളതാണ്‌. 
യൂറോപ്യന്‍ വിദ്വാന്മാര്‍പോലും അവ പഠിച്ചിട്ടുണ്ട്‌. ഈ ഗ്രന്ഥ 
ങ്ങള്‍ പഠിച്ചറിഞ്ഞ ലക്ഷക്കണക്കിനാളുകള്‍ ഓരോ നൂറ്റാണ്ടിലും 
ഉണ്ടായിട്ടുണ്ടെന്നു പറഞ്ഞാല്‍ അതൊരതിശയോക്തിയല്ല; ഒരു 
പരമാര്‍ത്ഥം മാത്രമാകുന്നു. അവരില്‍ ലക്ഷക്കണക്കിനാളുകള്‍ 
അവ ആമൂലാഗ്രം പാരായണം ചെയ്തിട്ടുള്ളവരുമത്രെ. മേല്‍ 
ചേര്‍ത്ത ലിസ്റ്റില്‍ ഏതാനും പുസ്തകങ്ങളെ കുറിച്ചെങ്കിലും 
അറിഞ്ഞുകൂടാത്തവരായി യൂറോപ്പിലെയും ഏഷ്യയിലെയും 
വിദ്വാന്മാരില്‍ ഒരാളും ഉണ്ടായിരിക്കില്ലെന്നും എനിയ്ക്കു തറ 
പ്പിച്ചു പറയാന്‍ കഴിയും. സ്പെയിനിലും ഖസ്തോണിയയിലും 
ശാന്‍(്രീനിലും” സര്‍വ്ൃകലാശാലകളുണ്ടായിരുന്നപ്പോള്‍ അവി 
ടെനിന്നു യൂറോപ്യന്മാര്‍ ബൂഅലി സീനായുടെ “ഖാനൂന്‍' എന്ന 
മഹദ്ഗ്രന്ഥവും- മര്‍ഹമെഈസാ' എന്ന ലേപനം തയ്യാറാക്കു 
ന്നതിനുള്ള ചാര്‍ത്ത്‌ ഇതില്‍ കാണാം- ഭാതികശാസ്ത്രം, 


92 യേശുമിശിഹാ ഇന്ത്യയില്‍ 


ജ്യോതിശാസ്ത്രം, തത്ത്വജ്ഞാനം ഇവ സംബന്ധിച്ച ശിഫാ, 
ബിശാറത്ത്‌ തുടങ്ങിയ ഗ്രന്ഥങ്ങളും സകൌയതുകം പഠിക്കുകയും 
പഠിപ്പിക്കുകയും ചെയ്തു പോന്നിട്ടുണ്ടായിരുന്നു. ഇപ്രകാരം 
തന്നെ, അബുനസ്വീര്‍ ഫാറാബി, അബൂറെഹാന്‍, ഇസ്റായീല്‍, 
ഥാബിത്‌ ബിന്‍ ഖുര്‍റ, ഹുനയിന്‍ ബിന്‍ ഇസ്ഹാഖ്‌ തുടങ്ങിയ 
വരുടെ- വിജ്ഞാനതേജപുഞ്ജങ്ങളായിരുന്നു ഇവരെല്ലാം! 
കൃതികളും, ഗ്രീക്കില്‍നിന്ന്‌ അവര്‍ വിവര്‍ത്തനം ചെയ്ത മറ്റു 
കൃതികളുമെല്ലാം പഠിപ്പിക്കപ്പെട്ടിരുന്നു. അവരുടെ ഗ്രന്ഥങ്ങളുടെ 
തര്‍ജ്ജമകള്‍ യൂറോപ്പില്‍ ഇന്നും പ്രചാരത്തിലുണ്ട്‌. മുസ്‌ലിം 
ഭരണകര്‍ത്താക്കള്‍, വൈദൃശാസ്ത്രത്തില്‍ വലിയ തല്‍പരരാ 
യിരുന്നതിനാല്‍, അവര്‍ ധാരാളം ഗ്രീക്ക്‌ കൃതികളുടെ വിവര്‍ത്ത 
നങ്ങള്‍ തയ്യാറാക്കുകയുണ്ടായി. സാമ്മാജ്യവിപുലീകരണത്തി 
ലേറെ വിജ്ഞാനവിതരണത്തില്‍ ദത്തശ്രദ്ധരായിരുന്ന രാജാക്ക 
ന്മാരിലാണ്‌ ഖിലാഫത്തിന്റെ സര്‍വ്വാധികാരം ഏറിയകാലം സമ 
ര്‍പ്പിതമായിരുന്നതു. ഇക്കാരണത്താലാണ്‌ അവര്‍ ഗ്രീക്ക്‌ ഗ്രന്ഥ 
ങ്ങളുടെ അറബി വിവര്‍ത്തനങ്ങള്‍ തയ്യാറാക്കിയതിനുപുറമെ, 
ഇന്ത്യയില്‍നിന്നു വലിയ വലിയ ഹിന്ദുപണ്ഡിതന്മാരെ ക്ഷണി 
ച്ചുകൊണ്ടുപോയി ഭീമമായ തുകകള്‍ പ്രതിഫലമായി നലകി 
ക്കൊണ്ട്‌ അവരുടെയും വൈദൃശാസ്ര്തഗ്രന്ഥങ്ങളും മറ്റു കൃതി 
കളും തര്‍ജ്ജമ ചെയ്യിക്കുകയുമുണ്ടായി. ആകയാല്‍, യഥാര്‍ത്ഥ 
മായ ജ്ഞാനം തേടുന്നവര്‍ക്ക്‌ അവരോടുള്ള വലിയ കടപ്പാടു 
കളിലൊന്നു അവര്‍ “യേശുവിന്റെ ലേപന” ത്തെപ്പറ്റി പ്രതിപാ 
ദിക്കുന്ന ലത്തീന്‍-ഗ്രീക്ക്‌ വൈദൃശാസ്ര്രരഗന്ഥങ്ങളുടെ വിവ 
ര്‍ത്തനങ്ങള്‍ തയ്യാറാക്കി എന്നുള്ളതത്രെ. ഈ ലേപനൌഷധം 
യേശുവിന്റെ വ്രണങ്ങളില്‍ പുരട്ടാന്‍വേണ്ടി തയ്യാറാക്കപ്പെട്ടിരു 
ന്നതാണെന്ന യാഥാര്‍ത്ഥ്യം, കൊത്തിവെച്ചതുപോലെ അവയില്‍ 
രേഖപ്പെട്ടുകിടക്കുന്നുണ്ട്‌. വൈദ്യവിജ്ഞാനീയത്തിനുപുറമെ 
ഭാതികശാസ്ര്രത്തിലും തത്ത്വചചിന്തയിലും അഗാധ പണ്ഡിത 
ന്മാരായിരുന്ന ഥാബിത്‌ ബിന്‍ ഖുര്‍റ, ഹുസയിന്‍ ബിന്‍ ഇസ്ഹാ 


12. ഫിസ്പാനിയ അഥവാ അന്തലൂസ്‌; കെസ്മനോ അഥവാ ഖസ്തമോണിയ; 
സത്ലേര്‍നം അഥവാ ശാന്‍ത്രീന്‍. - വിവ: 


യേശുമിശിഹാ ഇന്ത്യയില്‍ 93 


ഖ്‌ തുടങ്ങിയ ഇസ്‌ലാമിന്റെ പഴയ പ്രതാപകാലത്തെ വിദ്വല്‍ 
ശിരോമണികള്‍ 'മര്‍ഹമെ ഈസായെ കുറിച്ചുള്ള വിവരണമട 
ങ്ങിയ ഖറാബാദിന്‍ തര്‍ജ്ജമ ചെയ്തപ്പോള്‍ ഗ്രീക്ക്‌ ഭാഷയി 
ലുള്ള ഖറാബാദിന്‍ എന്ന ഓഷധി നിര്‍മ്മാണ ശാസ്ത്രഗ്രന്ഥ 
ത്തില്‍ നിന്നാണതു വിവര്‍ത്തനം ചെയ്തതെന്ന സൂചനയെ 
ശാശ്വല്‍ക്കരിക്കുന്നതിനുവേണ്ടി “ശ്ലീഖാ” എന്ന ഗ്രീക്ക്ശബ്ദം 
അതേപടി അറബിയില്‍ നിലനിറുത്തിയതു ബുദ്ധിപൂര്‍വൃകമാ 
യിരിക്കുന്നു. അതുകൊണ്ടത്രെ, മിക്കവാറും എല്ലാ ധ്രന്ഥങ്ങളി 
ലും “ശ്ലീഖാ'” എന്ന പദവും കാണപ്പെടുമാറായത്‌. 


ഇതിനെല്ലാംപുറമെ ചരിത്രത്തിലെ രഹസ്യവസ്തുതകളെ 
പുറത്തുകൊണ്ടുവരുന്നതില്‍ പുരാതനനാണ്യങ്ങളും മറ്റും വില 
പ്പെട്ട തെളിവുകളായിരിക്കുന്നുണ്ടെങ്കിലും, ദശലക്ഷക്കണക്കില്‍ 
ജനങ്ങള്‍ക്കിടയില്‍ വിവിധ കാലങ്ങളിലായി അറിയപ്പെട്ടുപോ 
ന്നതും വലിയ വലിയ വിജ്ഞാനകേന്ദ്രങ്ങളില്‍ പാഠപുസ്തക 
ങ്ങളായി അംഗീകരിക്കപ്പെടുകയും ഇപ്പോഴും അങ്ങനെ തുടര്‍ന്നു 
വരികയും ചെയ്യുന്നതുമായ ആ പ്രാചീന ഗ്രന്ഥങ്ങള്‍, നാണ്യ 
ങ്ങളേക്കാളും കൊത്തെഴുത്തുകളേക്കാളും ആയിരംമടങ്ങ്‌ വില 
യേറിയതാണെന്നു മനസ്സിലാക്കേണ്ടതുണ്ട്‌. നാണ്യങ്ങളുടെയും 
കൊത്തെഴുത്തുകളുടെയും കാര്യത്തില്‍ കൃത്രിമങ്ങള്‍ക്ക്‌ സാദ്ധ്യ 
തയുണ്ട്‌. രചനാകാലം മുതല്‍ക്കു പ്രസ്തുത വിജ്ഞാനഗ്രന്ഥ 
ങ്ങള്‍ ലക്ഷക്കണക്കിനാളുകളില്‍ അറിയപ്പെടുമാറാകുകയും, 
എല്ലാ ജനതകളും ഇന്നേവരെ സൂക്ഷിച്ചും സംരക്ഷിച്ചും വരി 
കയും ചെയ്തിട്ടുള്ളതുതന്നെ നാണയങ്ങള്‍ക്കും കൊത്തെഴു 
ത്തുകള്‍ക്കും അതിനോടു ഒരു താരതമ്യവുമില്ലെന്നതിലേയ്ക്കു 
ദൃഷ്ടാന്തമായിരിക്കുന്നുണ്ട്‌. ബൂഅലി സീനായുടെ (ഗി) “ഖാ 
നൂന്‍' എന്ന ഗ്രന്ഥത്തേക്കാളും പ്രസിദ്ധിയും പ്രമാണ്യവു മുള്ള 
ഏതെങ്കിലും നാണയത്തേയോ കൊത്തെഴുത്തിനേയോ കുറി 
ച്ചു, കഴിയുമെങ്കില്‍ ആരെങ്കിലും പറഞ്ഞുതരട്ടെ! ചുരുക്കത്തില്‍, 
“യേശുവിന്റെ ലേപനം സത്യാന്വേഷകരെ സംബന്ധി ച്ചിടത്തോ 
ളം അതിപ്രധാനമായൊരു തെളിവായിരിക്കുകയാണ്‌. ഈ 


9൪4 യേശുമിശിഹാ ഇന്ത്യയില്‍ 


സാക്ഷ്യത്തെ അവിശ്വസിക്കാമെങ്കില്‍, ചരിരതപരമായ എല്ലാ 
സാക്ഷ്യങ്ങളെയും അപ്പടി തള്ളേണ്ടിവരും. എന്തെന്നാല്‍ “മര്‍ 
ഹമെ ഈസാ യെക്കുറിച്ചുള്ള പരാമര്‍ശമടങ്ങിയ അത്തരം 
ഗ്രന്ഥങ്ങളുടെ എണ്ണം ആയിരത്തിലുമധികം വരുമെന്ന വസ്തു 
തയ്ക്കുപുറമെ ആ ഗ്രന്ഥങ്ങളും അവയുടെ രചയിതാക്കളും 
ദശലക്ഷക്കണക്കിനാളുകളില്‍ പുകള്‍പെറ്റവരുമത്രെ. ഉദാത്ത 
മായ, ലളിതമായ, സുശക്തമായ ഈ തെളിവിനെ നിരാകരിക്കു 
ന്നയാള്‍ക്ക്‌ ചരിധ്രപരായ എല്ലാ തെളിവുകളേയും തള്ളിക്കള 
യേണ്ടിവരുന്നതാണ്‌. ഇത്രയും പ്രബലമായ ഈ സാക്ഷ്യത്തെ 
കളവാക്കാന്‍ ഒരാള്‍ക്ക്‌ കഴിയുമോ? യൂറോപ്പിലും ഏഷ്യയിലു 
മെല്ലാം പ്രചരിച്ചു കഴിഞ്ഞതും, ജൂതരും ക്രിസ്ത്യരും മജൂസിക 
ളും മുസ്‌ലിംകളുമായ എണ്ണപ്പെട്ട തത്ത്വചിന്തകന്മാരുടെ പ്രസ്താ 
വനകളെ ആസ്പദമാക്കിയിട്ടുള്ളതുമായ ഈ കനത്ത സാക്ഷ്യ 
ത്തില്‍ നമുക്ക്‌ സംശയം പ്രകടിപ്പിക്കാന്‍ കഴിയുന്നതെങ്ങനെ? 


സുമനസ്സുകളായ ഗവേഷകന്മാര്‍ ഒന്നിവിടെ ശ്രദ്ധിക്കട്ടെ: 
ഈ ഉദാത്തമായ ദൃഷ്ടാന്തത്തിലേയ്ക്ക്‌ അവര്‍ ഓടിയടുക്കുകയും 
അതിനെക്കുറിച്ചു പരിചിന്തിക്കുകയും ചെയ്യട്ടെ! ഇത്രയും ജാജ്ജ്വ 
ല്യമാനമായ ഒരു സാക്ഷ്യത്തെ അവര്‍ക്ക്‌ അവഗണിക്കാനൊ 
ക്കുമോ? ഈ സത്യത്തിന്റെ “സൂര്യ'നില്‍നിന്നു നാം “ജീവന്‍' 
ഉള്‍ക്കൊള്ളേണ്ടതല്ലെ? ദൌതൃത്തിനു മുമ്പേ യേശുവിനു ചില 
പരിക്കുകള്‍ ഏറ്റിട്ടുണ്ടായിരുന്നിരിക്കാമെന്നും അഥവാ, ദൌത്യ 
കാലത്തു എപ്പോഴോ പറ്റിയ ചില മുറിവുകളായിരിക്കാം അതെ 
ന്നും ക്രുശുസംഭവത്തിലുണ്ടായ പ്രണങ്ങള്‍ അല്ലെന്നും, അദ്ദേഹ 
ത്തിനു വീഴ്ച പറ്റിയിരുന്നിരിക്കാമെന്നും ഈ വീഴ്ചയിലുണ്ടായ 
പരിക്കുകള്‍ക്കുവേണ്ടി പ്രസ്തുത ലേപനം തയ്യാറാക്കിയിരുന്ന 
താവാമെന്നും മറ്റും തട്ടിമൂളിക്കുന്നതു അസംബന്ധമത്രെ. എന്തെ 
ന്നാല്‍, ദൌാത്ൃത്തിനുമുമ്പേ അദ്ദേഹത്തിനു ശിഷ്യന്മാരാരും 
ഉണ്ടായിരുന്നില്ല; ഈ ലേപനത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ 
ത്തന്നെ അപ്പോസ്തലന്മാരെപ്പറ്റിയും പറയുന്നുണ്ട്‌. ഈ ഗ്രന്ഥ 
ങ്ങളിലെല്ലാം “ശ്ലീഖാ” എന്ന ഗ്രീക്ക്‌ പദം കാണാം. ഇതിനെല്ലാം 


യേശുമിശിഹാ ഇന്ത്യയില്‍ ടെ 


പുറമെ, യേശുവിന്റെ ജീവിതസംഭവങ്ങളെല്ലാം രേഖപ്പെടുത്തി 
യിരിക്കുമാറ്‌ അദ്ദേഹം ദൌതൃത്തിനുമുമ്പേ ഒരു പ്രസിദ്ധ വ്യക്തി 
യായി കരുതപ്പെട്ടിരുന്നുമില്ല. മുന്നരക്കൊല്ലത്തെ അദ്ദേഹത്തിന്റെ 
ദൌാത്യകാലത്തിനിടയിലാകട്ടെ, കുരിശുസംഭവമല്ലാതെ മറ്റെന്തെ 
ങ്കിലും അപകടത്തില്‍ അദ്ദേഹം അകപ്പെടുകയോ ചതവേല്ക്കു 
കയോ ചെയ്തതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ലതാനും. ഇനി, മറ്റെ 
ന്തെങ്കിലും കാരണത്താലാണ്‌ യേശുവിനു ആ ബ്രണങ്ങള്‍ ഉണ്ടാ 
യതെന്നു ആരെങ്കിലും അഭിപ്രായപ്പെടുന്നുവെങ്കില്‍ അക്കാര്യം 
തെളിയിക്കേണ്ട ഭാരം അവര്‍ക്കാണല്ലോ! എന്നാല്‍, ഞങ്ങള്‍ പറ 
യുന്ന സംഭവമാകട്ടെ, ജൂതന്മാര്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ നി 
ഷേധിക്കാന്‍ സാധിക്കാത്തവിധം സുസ്ഥാപിതവും സുസമ്മത 
വുമത്രേ. അതായതു ക്രൂശു സംഭവം! യേശുവിനു മറ്റേതെങ്കിലും 
വിധത്തില്‍ പരിക്കുകളേറ്റിട്ടുണ്ടെന്ന സംഗതി ഏതായാലും ചരി 
ത്രരേഖകള്‍കൊണ്ട്‌ ഉറപ്പിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട്‌, ഇത്തര 
മൊരു ദുര്‍ന്യായം കൊണ്ടുവരുന്നതു ബോ ധപൂര്‍വ്വം അറിഞ്ഞു 
കൊണ്ടുതന്നെ, സത്ൃയമാര്‍ഗത്തില്‍നിന്നു വ്യതിചലിക്കലാണ്‌. 
ഏതാദൃശമായ ജല്പനങ്ങളെ മുന്‍നിറുത്തി തള്ളിക്കളയാന്‍ 
മാര്തം നിസ്സാരമല്ല ഇവിടെ ഉന്നയിക്കപ്പെട്ടിട്ടുള്ള തെളിവെന്നു 
ഓര്‍ക്കേണ്ടിയിരിക്കുന്നു. 


ഇപ്പോഴും പ്രാചീനഗ്രന്ഥങ്ങളുടെ കയ്യെഴുത്തുപ്രതികള്‍ 
കാണാം. ബൂഅലി സീനായുടെ “ഖാനൂന്‍' എന്ന ഗ്രന്ഥത്തിന്റെ 
ഒരു കയ്യെഴുത്തുപ്രതി അക്കാലത്തെഴുതിയതു എന്റെ പക്കലു 
മുണ്ട്‌. അതിനാല്‍, ഇത്രയും സ്ഫടികസമാനമായ തെളിവിനെ 
വലിച്ചെറിയുന്നതു അഞ്ങേയറ്റത്തെ അനീതിയായിരിക്കും; അല്ല, 
സത്യത്തെ ഞെക്കിക്കൊല്ലുന്നതിനു തുല്യമത്രേ. ഇതിനെക്കു 
റിച്ചു വീണ്ടും വീണ്ടും ആലോചിക്കുവിന്‍; ഗഹനമായി ചിന്തി 
ക്കുവിന്‍! ഈ ഗ്രന്ഥങ്ങള്‍ ജൂതന്മാരുടെയും മജുസികളുടെയും 
ക്രിസ്ത്യാനികളുടെയും അറബികളുടെയും പേര്‍സ്യക്കാരുടെയും 
ഗ്രീക്കുകാരുടെയും റോമക്കാരുടെയും ജര്‍മന്‍കാരുടെയും ഫ്ഥ 
ഞ്ചുകാരുടെയും പക്കലും അപ്പോലെതന്നെ മറ്റു യൂറോപ്യന്‍ 
രാജ്യങ്ങളിലെയും ഏഷ്യയിലെയും പുരാതനഗ്രന്ഥാലയങ്ങളി 


96 യേശുമിശിഹാ ഇന്ത്യയില്‍ 


ലും ഇപ്പോഴും കാണാവുന്നതാണ്‌. ഒരു നിഷേധിയുടെ കണ്ണ 
ഞ്ചിപ്പിക്കുമാറ്‌ ഒളിചിതറുന്ന ഈ സാക്ഷ്യത്തില്‍നിന്ന്‌ മുഖം 
തിരിച്ചുകളയുന്നതു ഓചിത്യമാണോ? ഈ ഗ്രന്ഥങ്ങളെല്ലാം 
മുസ്ലിംകളാല്‍ മാത്രം വിരചിതങ്ങളാണെങ്കില്‍, ഇസ്്‌ലാംമതാ 
നുയായികള്‍ മാത്രമാണ്‌ ഇവ സൂക്ഷിച്ചുപോന്നിട്ടുള്ളതെങ്കില്‍, 
ക്രിസ്തുമതത്തിനെതിരെ ഉപയോഗപ്പെടുത്താന്‍വേണ്ടി അവ 
യെല്ലാം മുസ്ലിംകള്‍ കൃത്രിമമായി നിര്‍മ്മിച്ച രേഖകളാണെന്നു 
പറഞ്ഞുതള്ളാന്‍ തയ്യാറാകുന്നവരെയും കണ്ടേയ്ക്കുമായിരുന്നു. 
എന്നാല്‍, ഞാന്‍ വഴിയെ വിവരിക്കാന്‍ പോകുന്ന കാരണങ്ങള്‍ 
ക്കെല്ലാം പുറമെ, അത്തരം ഒരു കൃരതിമരേഖാനിര്‍മ്മാണക്കുറ്റം 
മുസ്ലിംകളില്‍ ആരോപിച്ചുകൂടാത്തതാണെന്ന യാഥാര്‍ത്ഥ്യ 
ത്തെ പരിഗണിക്കുമ്പോഴും അതു അടിസ്ഥാനരഹിതമാണെന്നു 
പറയാതെ നിവര്‍ത്തിയില്ല. എന്തെന്നാല്‍ ക്രിസ്ത്യാനികളെപ്പോ 
ലെ മുസ്ലിംകളും വിശ്വസിച്ചുപോന്നിട്ടുള്ളത്‌ കുരിശുസംഭവ 
ത്തിനുശേഷം ഉടന്‍തന്നെ യേശു അഥവാ ഈസാനബി(അ) 
ആകാശത്തേയ്ക്കുയര്‍ന്നുപോയെന്നത്രെ! ഇതിനുംപുറമെ, 
യേശുവിനെ കുരിശില്‍ തറച്ചതായോ കുരിശുസംഭവത്തെ തുട 
ര്‍ന്നു അത്തരം പരിക്കുകള്‍ യേശുവിനുണ്ടായിട്ടുള്ളതായോ 
മുസ്ലിംകള്‍ വിശ്വസിക്കുന്നുമില്ല. എന്നിരിക്കെ, തങ്ങളുടെ 
വിശ്വാസത്തിനു വിപരീതമായി അറിഞ്ഞുകൊണ്ടു അവര്‍ക്ക്‌ 
ആ സംഗതികള്‍ കറ്റുകെട്ടിയുണ്ടാക്കാന്‍ കഴിയുമായിരുന്നതെ 
ങ്ങനെ? ഇത്രയുമല്ല, “യേശുവിന്റെ ലേപനം” സംബന്ധിച്ച ചാര്‍ 
ത്തും ഈ ലേപനം യേശുവിനുവേണ്ടി അപ്പോസ്തലന്മാര്‍ തയ്യാ 
റാക്കിയിരുന്നതാണെന്ന വിവരണവുമടങ്ങിയ ഈ വൈദ്യഗ്രന്ഥ 
ങ്ങള്‍ ലത്തീനിലും ഗ്രീക്കിലും രചിക്കപ്പെടുകയും ലക്ഷക്കണ 
ക്കിനാളുകള്‍ക്കിടയില്‍ പ്രചരിതമാകുകയും ചെയ്തുതുടങ്ങിയ 
കാലത്തു ഇസ്‌ലാംമതം ലോകത്തു ആവിര്‍ഭവിച്ചിട്ടുതന്നെ ഉണ്ടാ 
യിരുന്നില്ല. ജൂതന്മാരും ക്രിസ്ത്യാനികളും മുസ്ലിംകളും മജൂ 
സികളുമാകട്ടെ മതപരമായ അന്യോന്യം എതിര്‍ത്തുപോന്നിട്ടു 
ള്ളവരുമത്രെ. ആകയാല്‍, അവര്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഈ 
ലേപനത്തെപ്പറ്റി പ്രസ്താവിച്ചുവെന്ന വസ്തുതയും സ്വന്തം മത 


യേശുമിശിഹാ ഇന്ത്യയില്‍ ടി 


വിശ്വാസങ്ങളെപ്പോലും അവര്‍ ഇക്കാര്യത്തില്‍ ഗണ്യമാക്കുന്നി 
ല്ലെന്ന യാഥാര്‍ത്ഥ്യവും വൃക്തമായി തെളിയിച്ചുതരുന്നതു ഈ 
ലേപനത്തിന്റെ തയ്യാറിപ്പ്‌ ഒരു സമുദായത്തിനും ജനതയ്ക്കും 
നിഷേധിക്കാനാവാത്തവിധം അത്രയേറെ സുപ്രസിദ്ധമായൊരു 
സത്യവസ്തുതയായി അംഗീകരിക്കപ്പെട്ടിരുന്നുവെന്നത്രേ. നൂറ്റു 
ക്കണക്കായ ഗ്രന്ഥങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുള്ളതും വിവിധ 
രാഷ്ട്രങ്ങളിലെ ലക്ഷക്കണക്കിനാളുകള്‍ക്കിടയില്‍ അറിയപ്പെ 
ടടിട്ടുള്ളതുമായ ഈ ഓഈഷധക്കുറിപ്പില്‍നിന്നു, വാഗ്ദത്ത മസീ 
ഹിന്റെ പ്രത്യക്ഷകാലംവരെ, ഈ ഒരു ജനവിഭാഗത്തിനുംതന്നെ 
മുതലെടുക്കാന്‍ തോന്നിയിട്ടില്ലെന്നതു നേരാണല്ലോ, അതിനാല്‍, 
ക്രുശിലുള്ള വിശ്വാസത്തെ തകര്‍ക്കുന്ന ഈ ഉജ്ജ്ലദൃഷ്ടാ 
ന്തവും സത്യം വെളിപ്പെടുത്തുന്ന ന്യായവാദവും വാഗ്ദത്തമ 
സീഹുതന്നെ ലോകത്തിനു വിവരിച്ചുകൊടുക്കണമെന്നാണ്‌ 
ദൈവം ഇകച്ഛിച്ചിരുന്നതു - വിധിച്ചിരുന്നതു - എന്നു സമ്മതി 
ക്കുകയേ നമുക്ക്‌ നിര്‍വ്വാഹമുള്ളൂ. എന്തെന്നാല്‍, വാഗ്ദത്തമ 
സീഹ്‌ ലോകത്തു വെളിപ്പെടുന്നതുവരെ കുരിശുമതം തളരു 
കയോ അതിന്റെ പുരോഗതിയെ തടയാനാവുകയോ ചെയ്യുക 
യില്ലെന്നു നബി(സ) പ്രവചിച്ചിട്ടുണ്ട്‌. “സ്വലീബയെ മുറിക്കല്‍” 
വാഗ്ദത്തമസീഹ്‌ മുഖേനയാണ്‌ സാധിക്കേണ്ടിയിരുന്നതും! 
വാഗ്ദത്തമസീഹിന്റെ കാലത്ത്‌ കുരിശുസംഭവത്തിന്റെ സത്യ 
വസ്തുതകളെല്ലാം പുറത്തുവരുന്നതിനുള്ള സാഹചര്യങ്ങള്‍ 
ദൈവം ഒരുക്കുമെന്നത്രെ ഈ പ്രവചനത്തിലടങ്ങിയിട്ടുള്ള സൂച 
ന. പിന്നെയാണ്‌ അന്ത്യം വന്നെത്തുക. കുരിശുമതത്തിന്റെ കാലാ 
വധി അതോടെ അവസാനിക്കുകയും ചെയ്യും. എന്നാലതു ആ 
ക്രാമകമായ യുദ്ധം മുഖേനയല്ല; പിന്നെയോ? ന്യായവാദങ്ങളു 
ടെയും കണ്ടുപിടിത്തങ്ങളുടെയും രൂപത്തില്‍ ലോകത്തു വെളി 
പ്പെടുന്ന ദൈവികസാഹചര്യങ്ങളാല്‍ത്തന്നെ. ബുഖാരിയിലും 
മറ്റും രേഖപ്പെടുത്തിയ ഹദീഥിന്റെ താല്‍പര്യവും ഇതത്രേ. അതു 
കൊണ്ട്‌, വാഗ്ദത്തമസീഹ്‌ വെളിപ്പെടുന്ന കാലംവരെ ഈ ദൃഷ്ടാ 
ന്തങ്ങളും നിര്‍ണ്ണായകസാക്ഷ്യങ്ങളുമെല്ലാം സുഗുപ്തങ്ങളായി 
രിക്കേണ്ടതു അനുപേക്ഷണീയമായിരുന്നു. അങ്ങനെതന്നെ 


9൭8 യേശുമിശിഹാ ഇന്ത്യയില്‍ 


സംഭവിക്കുകയും ചെയ്തിരിക്കുന്നു. വാഗ്ദത്തപുരുഷന്റെ പ്രാദു 
ര്‍ഭാവത്തോടെ ഇനിയങ്ങോട്ടു ജനങ്ങളുടെ കണ്ണുകള്‍ തുറക്ക 
പ്പെടുകയും ചിന്തകന്മാരെല്ലാം പ്രസ്തുത പ്രശ്നത്തെക്കുറിച്ചു 
ചിന്തിച്ചുതുടങ്ങുകയും ചെയ്യും. എന്തെന്നാല്‍, ദൈവത്തിന്റെ 
മസീഹ്‌ വെളിപ്പെട്ടിരിക്കുന്നു! ബുദ്ധിശക്തികള്‍ക്കെല്ലാം ഇനി 
കൂര്‍മം കൂട്ടേണ്ടതുണ്ടു. ഹൃദയങ്ങള്‍ ശ്രദ്ധാബദ്ധങ്ങളായിരിക്ക 
ട്ടെ. പേനകള്‍ ഈര്‍ജ്ജസ്വലങ്ങളായി ചലിച്ചുതുടങ്ങുകയും 
വേണം. സദ്ൃത്തന്മാരായ സത്യാത്മാക്കള്‍ക്ക്‌ തിരിച്ചറിവ്‌ പ്രദാനം 
ചെയ്യപ്പെടും. വിനയശീലരെല്ലാം വിവേകശാലികളായിത്തീരും. 
എന്തെന്നാല്‍, സ്വര്‍ഗ്ഗത്തില്‍ തിളങ്ങിവിളങ്ങുന്നതു ഭൂമിയെയും 
പ്രദീപ്തമാക്കാതിരിക്കില്ല. ഈ പ്രകാരത്തില്‍ പങ്കു ലഭിക്കുന്ന 
വനാരോ അവനത്രെ അനുഗൃഹീതനും ഭാഗ്യവാനും! കാലത്തി 
ലല്ലോ ഫലം കായ്ക്കാറ്‌. അപ്പോലെതന്നെ തക്കസമയത്ത്‌ ദിവ്യ 
പ്രകാശവും വെളിപ്പെടുന്നു. നിശ്ചിതകാലത്തിനുമുമ്വേ അതിനെ 
അവതരിപ്പിക്കുവാന്‍ ആര്‍ക്കും ആവില്ല. അവതരിക്കുമ്പോള്‍ 
അതിനെ തടസ്സപ്പെടുത്താനും ആര്‍ക്കും സാദ്ധ്യമല്ല. അഭിപ്രാ 
യവ്യത്യാസങ്ങളും തര്‍ക്കവിതര്‍ക്കങ്ങളുമെല്ലാം ഉണ്ടാകും. എ 
ന്തായാലും, ഒടുവില്‍ സത്യം വിജയിക്കുകതന്നെവേണം. എന്തു 
കൊണ്ടെന്നാല്‍, ഇതൊന്നും മനുഷ്യന്റെ പണിയല്ല. മനുഷ്യപു 
ത്രന്‌ ഇതില്‍ ഒരു കയ്യും ഇല്ല! - ജതുക്കളില്‍ വ്ൃത്യാസമുണ്ടാ 
ക്കുന്ന തും സമയങ്ങളെ ചലിപ്പിക്കുന്നതും പകലിനെ രാവും 
രാവിനെ പകലുമാക്കുന്നതും ആരോ ആ ദൈവത്തില്‍നിന്നു 
ള്ളതത്രെ ഇതെല്ലാം- അവന്‍ അന്ധകാരത്തെ പടച്ചു, എങ്കിലും 
പ്രകാശത്തെ ഇഷ്ടപ്പെടുന്നു. “ശിര്‍ക്ക്‌” (അന്യാരാധന) ലോ 
കത്തു നിലനിന്നുകൊള്ളാന്‍ അവനനുവദിക്കുന്നു; എങ്കിലും 
“തൌഹീദി'നെ-ഏകദൈവതത്ത്വത്തെ അവന്‍ സ്നേഹിക്കുന്നു. 
തന്റെ മഹിമ മറ്റാര്‍ക്കെങ്കിലും വിട്ടുകൊടുക്കാന്‍ അവന്‍ ഇച്ഛി 
ക്കുന്നില്ല! മനുഷ്യന്‍ പിറവിയെടുത്തനാള്‍ തൊട്ടു, ലോകത്തു 
നിന്ന്‌ അവന്‍ ഇനി അപ്രത്ൃക്ഷപ്പെടുന്ന നാള്‍വരെ ദൈവം 
തഹീദിനെ-അവന്റെ ഏകത്വത്തെ- നിലയുറപ്പിക്കുന്നു എന്ന 
തത്രെ ദൈവികനീതി. മനുഷ്യാരാധനയേയും മറ്റെല്ലാ വിഗ്രഹാ 


രാധനയേയും തുടച്ചുനീക്കുവാനും ദൈവാരാധനയെ സംസ്ഥാ 
പിക്കുവാനുമായിട്ട ല്ലോ സകല പ്രവാചകന്മാരെയും ദൈവം 
പ്രേഷണം ചെയ്തിരിക്കുന്നത്‌. “ലാ ഇലാഹ ഇല്ലല്ലാഹ!' (അല്ലാ 
ഹു അല്ലാതെ മറ്റൊരാരാധ്യനില്ല) എന്ന ദിവ്യമന്ത്രം സ്വര്‍ഗത്തി 
ലെന്നപോലെ ഭുമിയിലും പ്രകാശിക്കുമാറാകാനത്രെ അവരെല്ലാം 
പാടുപെട്ടത്‌. ഈ ദിവ്യസൂര്തം ജാജ്ജ്ല്യമാനമായി പ്രശോഭി 
ക്കുമാറാകാന്‍ സര്‍വ്വോപരിയായ സംഭാവനകളര്‍പ്പിച്ചതാരോ, 
യുക്തിന്യായങ്ങളാലും ദിവ്ൃശക്തികളാലും പൊയ്ദൈവങ്ങളു 
ടെ നിശ്ചേതനത്ചത്തെ തുറന്നുകാട്ടുകയും അവയുടെ പൊള്ള 
ത്തരം വെളിപ്പെടുത്തുകയും ചെയ്തതാരോ, അങ്ങനെ എല്ലാം 
സുസ്ഥാപിതമാക്കിക്കഴിഞ്ഞശേഷം, ല൭2 ഇച്ഥഹ ഇലല്ലാഹു 
മുഹമ്മദുരീറന്ധുഥുല്ലാഹ്‌, (അല്ലാഹു അല്ലാതെ മറ്റൊരാരാധ്യ 
നില്ല, മുഹമ്മദ്‌ അവന്റെ പ്രവാചകനത്രെ) എന്ന മ്ര്രതൂര്യം 
മുഴക്കിക്കൊണ്ട്‌ തന്റെയാ നിര്‍ണ്ണായകവിജയത്തിന്റെ നിത്യസ്മ 
രണ നിലയുറപ്പിച്ചതാരോ ആ മഹാത്മാവത്രെ ആ എല്ലാ പ്രവാ 
ചകന്മാരിലും അഗ്രേസരന്‍, ശുഷ്കശൂന്ൃമായ ഒരു വെറും മുദ്രാ 
വാക്ൃയമായിട്ടല്ല “ലഗ ഇലാഹ കുമ്ൃഷ്ധാഹ്‌ എന്ന്‌ ആ മഹാത്മാവ്‌ 
ഘോഷിച്ചത്‌. പിന്നെയോ, ആദ്യമദ്ദേഹം തെളിവുകളെല്ലാം നി 
രത്തിവെച്ചു; അന്ധവിശ്വാസങ്ങളുടെ ആബദ്ധ്യങ്ങളെ തുറന്നു 
കാണിച്ചു. എന്നിട്ടു തങ്ങളുടെ പ്രതാപത്തെ തകര്‍ക്കുകയും പ്രഭാ 
വത്തെ നിലംപരിശാക്കുകയും ചെയ്ത ആ സത്യദൈവത്തിനു 
പുറമെ മറ്റൊരാരാധ്യനില്ലെന്നു കണ്‍തുറന്നുനോക്കാന്‍ ജനങ്ങ 
ളോട്‌ ആ പുണ്യാത്മാവ്‌ ആഹ്വാനം ചെയ്തു. ഈ സുസ്ഥാപി 
തമായ യാഥാര്‍ത്ഥൃത്തിന്റെ സ്മാരകമെന്നോണം ആ ഉദാത്ത 
മായ ദിവ്യസ്ധ്രതം ആ ദിവ്യാത്മാവ്‌ പഠിപ്പിക്കുകയും ചെയ്തു. 
അതത്രെ; “ലഗ ഇലാഹ ഇഇല്ലശ്ാഹു, മുഹമ്മദുരീറന്സുലുല്ലാഹ്‌ 
എന്ന കലിമ! 


അധ്യ്യായം- 4 
(ചരിയത്രഗന്ഥങ്ങളില്‍നിന്ന്‌ നമുക്ക്‌ ലഭിച്ച തെളിവുകള്‍) 
ഈ അധ്യായത്തില്‍ വിവിധ രീതിയിലുള്ള തെളിവുകളുണ്ട്‌. അതിനാല്‍ 


വ്യക്തമായ ക്രമീകരണത്തിന്‌ നാം ഇതിനെ വിവിധ കാണ്ഡങ്ങളായി 


തിരിച്ചിരിക്കുന്നു. 


ഒന്നാം കാണ്ഡം 


യേശുവിന്റെ സഞ്ചാരത്തെ സ്ഥാപിക്കുന്ന ഇസ്ലാമിക 


ഗ്രന്ഥങ്ങളില്‍നിന്നെടുത്തിട്ടുള്ള തെളിവുകള്‍ 
യേശു സഞ്ചാരികളുടെ തലവന്‍ 


പേര്‍സ്യന്‍ ഭാഷയിലുള്ള വിശ്രുതചരിത്രധഗരന്ഥമായ “ദ 
ത്തുസ്സ്രഫാ"യില്‍ 130-135 പേജുകളില്‍ കാണുന്ന ചില സംഗ 
തികള്‍ ചുവടെ വിവര്‍ത്തനം ചെയ്തു ചേര്‍ത്തു-കൊള്ളുന്നു. 


“ഈസാനബിക്ക്‌ മസീഹ്‌ എന്ന പേര്‍ നല്കപ്പെട്ടത്‌ അദ്ദേഹം 
വലിയൊരു സഞ്ചാരിയായിരുന്നതുകൊണ്ടാണ്‌. അദ്ദേഹം രോമ 
നിര്‍മിതമായ ശിരസാടയും കമ്പിളിയങ്കിയുമാണ്‌ ധരിക്കാറുണ്ടാ 
യിരുന്നത്‌. കയ്യില്‍ ഒരു ഈന്നുവടിയും ഉണ്ടാകുമായിരുന്നു. 
അദ്ദേഹം രാജ്യാന്തരങ്ങളിലും നഗരംതോറും ചുറ്റിത്തിരിഞ്ഞു 
പോന്നു. സന്ധ്യയായാല്‍ എത്തിയടം വിശ്രമിക്കും. വനസസ്യ 
ങ്ങള്‍ ഭക്ഷിക്കുകയും ചോലവെള്ളം കുടിക്കുകയും പദയാത്ര 
നടത്തുകയുമാണ്‌ ചെയ്തിരുന്നത്‌. ഒരു യാത്രയില്‍ അദ്ദേഹത്തി 
നുവേണ്ടി കൂട്ടുകാര്‍ ഒരു കുതിരയെ വാങ്ങി. ഒരു ദിവസം 
അദ്ദേഹം കുതിരപ്പുറത്ത്‌ സവാരി നടത്തി. കുതിരയ്ക്കു തീറ്റ 
കൊടുക്കാനുള്ള വക കാണാത്തതുകൊണ്ട്‌ അതിനെ തിരി 
ച്ചുനല്കുകയാണുണ്ടായത്‌. നാട്ടില്‍നിന്ന്‌ യാത്രപുറപ്പെട്ടു നൂറു 
കണക്കില്‍ നാഴികയകലെ നസീബയിന്‍ എന്നിടത്ത്‌ അദ്ദേഹം 
എത്തിച്ചേര്‍ന്നു. അദ്ദേഹത്തിന്റെ കൂടെത്തന്നെ ഏതാനും ശിഷ്യ 


യേശുമിശിഹാ ഇന്ത്യയില്‍ 101 


ന്മാരും ഉണ്ടായിരുന്നു. അവരെ അദ്ദേഹം നഗരത്തില്‍ ഉപദേശി 
ക്കാന്‍ നിയോഗിച്ചു. നഗരത്തില്‍ യേശുവിനെയും മാതാവിനെ 
യും പറ്റി യഥാര്‍ത്ഥവും അയഥാര്‍ത്ഥവുമായ ഒട്ടേറെ പ്രസ്താ 
വങ്ങള്‍ പ്രചരിച്ചിരിക്കുകയായിരുന്നു. അതുകാരണം നഗരഭര 
ണാധികാരികള്‍ ശിഷ്യരെ ബന്ധനസ്ഥരാക്കുകയും യേശുവിനെ 
ഹാജരാക്കാന്‍ കലപിക്കുകയും ചെയ്തു. യേശു ചിലരുടെ രോഗ 
ങ്ങള്‍ അത്ഭുതകരമായി സുഖപ്പെടുത്തുകയും മറ്റു ചില ദിവ്യാ 
ത്ഭുതങ്ങള്‍ കാണിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നു നസീ 
ബയിന്‍ പ്രദേശത്തെ രാജാവ്‌ സൈന്യങ്ങളോടും ജനങ്ങളോടും 
ഒപ്പം അദ്ദേഹത്തിന്റെ ശിഷ്യരായിത്തീര്‍ന്നു. ഖുര്‍ആനിലെ 
ഭക്ഷ്യാവതരണകഥ ഈ യാത്രകളിലേതാണ്‌.” 


ഇതാണ്‌ “റദത്തുസ്സഫാ'യിലെ വിവരണത്തിന്റെ ചുരുക്കം. 
ഗ്രന്ഥകര്‍ത്താവ്‌ യേശു കാണിച്ചതായുള്ള യുക്തിരഹിതവും 
അര്‍ഥശുന്യവുമായ ഒട്ടേറെ അത്ഭുതകൃത്യങ്ങളെപ്പറ്റി പറയുന്നു 
ണ്ട്‌. അസത്യങ്ങളും അതിവര്‍ണ്ണനകളുമെല്ലാം വിട്ടുകളഞ്ഞു 
യേശു തന്റെ യാത്രയ്ക്കിടയില്‍ നസീബയ്നിലെത്തിച്ചേര്‍ന്നു 
വെന്നു മനസ്സിലാക്കിത്തരുന്ന അടിസ്ഥാനവസ്തുതയില്‍മാത്രം 
ശ്രദ്ധ ക്ഷണിച്ചുകൊള്ളട്ടെ. ഇംഗ്ലീഷുഭൂപടങ്ങളില്‍ നിസിബസ്‌ 
(്ധിടിധട) എന്നു കാണിച്ചിട്ടുള്ള നസീബയിന്‍, മുസൂളിനും (405) 
സിറിയയ്ക്കുമിടയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. സിറിയയില്‍നിന്നു 
പേര്‍ഷ്യയിലേക്കുള്ള യാധ്രയില്‍ യരുശലേമിനു 450 നാഴികയക 
ലെയുള്ള നസീബയ്നിലൂടെ കടന്നുപോകണം. നസീബയ്നി 
ല്‍നിന്ന്‌ 48 നാഴികയും യരുശലേമില്‍നിന്ന്‌ 500 നാഴികയും അക 
ലെയാണ്‌ മുസൂള്‍. മുസൂളില്‍നിന്ന്‌ 100 നാഴിക മാധ്രമെ പേര്‍ 
ഷ്യന്‍ അതിര്‍ത്തിയിലേക്കു ദൂരമുള്ളൂ. എന്നുവച്ചാല്‍, നസീബയ്‌ 
നില്‍നിന്ന്‌ 150 നാഴിക മാതം. പേര്‍ഷ്യയുടെ കിഴക്കന്‍ അതിര്‍ 
ത്തി അഫ്ഗാനിസ്താനിലെ ഹിറാത്ത്‌ (1൭8) പട്ടണത്തോ ടുതൊ 
ട്ടാണ്‌ സ്ഥിതിചെയ്യുന്നത്‌. അതായത്‌ ഹിറാത്ത്‌, അഫ്ഗാനിസ്താ 
ന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പേര്‍ഷ്യന്‍ പ്രദേശത്തിന്നടു 
ത്തായി കിടക്കുന്നു. പേര്‍ഷ്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി 


102 യേശുമിശിഹാ ഇന്ത്യയില്‍ 


യില്‍നിന്ന്‌ ഹിറാത്തിലേയ്ക്കു 900 നാഴികവരും. ഹിറാത്തില്‍ 
നിന്ന്‌ ഖയ്ബര്‍ പാസ്സിലേയ്ക്കു 500 നാഴികയാണ്‌ ദൂരം. യേശു 
സഞ്ചരിച്ച മാര്‍ഗ്ഗം കാണിക്കുന്ന ഭൂപടം നോക്കുക. 


കര്മീരിലേക്കുള്ള 


ഈസാനബിയുടെ സഞ്ചാരമാര്‍റ്ഗം 


ചവന ര്‌, 
822290 നിം ന. 


റ ൦. [ 
ൽ. ന ര്‍ 


്ം, 4 


റ ര 4. ഷി ം ദ നം യി 
റ പ 1 
വ്‌ പ 


ത ി 
1൩൧൮ യ്തു ്ം 
പം 


റ 


ട്‌. ധ്‌ ട്‌ ദ 
ടും 3 ൬ 1 


ടട 115൨ 
൪27 


ലണ്ടന്‍ നിവാസിയായ ബയ്‌ന്‍മര്‍ എന്നയാര്‍ 1650ല്‍ ഉംഗ്ലീഷില്‍ തര്‍ജജല ചെയ്ത യു.സി.ബി. 
എസ്‌.എ ക്രൈസ്തവ യൂനാനി ചരിത്രം എന്ന ഗ്രന്ഥത്തിന്റെ ആദ്യ അധ്യായം 14-ാം കാണ്ഡത്തില്‍ ഒരു 
കത്തുണ്ട്‌. ഉതില്‍നിന്നും മനസ്സിലാകുന്നത്‌ അബ്ഗേരീസ്‌ എന്ന രാജാവ്‌ ഫിറാത്ത്‌ നദിയുടെ അക്ക 
രെനിന്ന്‌ ഹദ്റത്ത്‌ ഈസാ(അ)യെ തന്റെ അടുത്തേക്ക്‌ ക്ഷണിച്ചുവെന്നാണ്‌. അബ്കേരീസ്‌ ഹദ്റത്ത്‌ ഈ 
സായ്‌ക്ക്‌ അയച്ച കത്തും ഹദ്റത്ത്‌ ഈസായുടെ മറുപടിയും കളവും അതിശയോക്തി നിറഞ്ഞതുഥാ 
ണെങ്കിലും യഹൂദികളുടെ ദ്രോഹം അറിഞ്ഞ ആ രാജാവ്‌ തനിക്ക്‌ വിവരം നല്കാനാണ്‌ ഹദ്റത്ത്‌ ഈസാ 
യെ വിളിച്ചിരുന്നതെന്ന യാഥാര്‍ത്ഥ്യം മനസ്സിലാകുന്നുണ്ട്‌. അദ്ദേഹം സത്യപ്രവാചകനാണെന്ന വിചാരം 
രാജാവിനുണായിരുന്നു. 


യേശുമിശിഹാ ഇന്ത്യയില്‍ 103 


യേശു കശ്മീരിലേക്ക്‌ 


കശ്മീരിലേയ്ക്കുള്ള യാത്രയില്‍ യേശു അവലംബിച്ച സ 
ഞ്ചാരപഥമാണ്‌ പടത്തില്‍ കാണിച്ചിട്ടുള്ളത്‌. ശല്‍മന്‍ദര്‍ രാ ജാവ 
മേദ്യായിലേയ്ക്ക്‌ തടവുകാരായി നാടുകടത്തിയ ഇര്രായേല്‍ 
ക്കാരെ കണ്ടുമുട്ടുകയായിരുന്നു ഈ യാത്രയുടെ ഉദ്ദേശ്യം. ക്രിസ്‌ 
ത്യാനികള്‍ പ്രസിദ്ധപ്പെടുത്തിയ ഭൂപടങ്ങളില്‍ മേദ്യാ, ഖിര്‍സ്‌ 
കടലിന്നു (൧2൭0൧) തെക്കുള്ള പ്രദേശമായിട്ടാണ്‌ കാണിച്ചിട്ടുള്ള 
ത്‌. ഈ പ്രദേശം ഇപ്പോള്‍ പേര്‍സ്യ (ഇറാന്‍) ആയി അറിയപ്പെ 
ടുന്നു. പേര്‍സ്യയുടെ കിഴക്കന്‍ അതിര്‍ത്തി അഫ്ഗാനിസ്താ 
നോടു തൊട്ടുകിടക്കുന്നു. തെക്കുഭാഗത്ത്‌ കടലും പടിഞ്ഞാറ്‌ 
തുര്‍ക്കിസാ്മാജ്യവും സ്ഥിതിചെയ്യുന്നു. റദത്തുസ്ത്ൃഫായിലെ 
വിവരണം ശരിയാണെങ്കില്‍ നസീബയ്നില്‍ നിന്ന്‌ പേര്‍സ്യയി 
ലൂടെ അഫ്ഗാനിസ്താനിലേയ്ക്കു വരാനും അഫ്ഗാനികൾ 
എന്ന പേരില്‍ അറിയപ്പെട്ടുപോന്നിരുന്ന കാണാതായ ജൂദന്മാരെ 
സത്ൃത്തിലേയ്ക്ക്‌ ക്ഷണിക്കാനുമാണ്‌ യേശു ഉദ്ദേശിച്ചിരുന്നതെ 
ന്നാണ്‌ മനസ്സിലാകുന്നത്‌. “അഫ്ഗാന്‍ എന്ന പദം ഹിബ്രുവില്‍ 
നിന്ന്‌ നിഷ്പന്നമാണ്‌. ധീരന്‍ എന്നര്‍ത്ഥമുള്ള വാക്കാണ്‌ ഇതി 
ന്റെ മൂലം. തങ്ങളുടെ പ്രഭാവകാലത്ത്‌ അവര്‍ സ്വീകരിച്ചതായി 
രിക്കണം ഈ പേര്‍.” 


ചുരുക്കത്തില്‍, അഫ്ഗാനിസ്താനിലൂടെ ഈസാ(അ) പ 
ഞ്ചാബിലേക്ക്‌ വന്നു. പഞ്ചാബും ഹിന്ദുസ്താനും സന്ദര്‍ശിച്ച്‌ 
പി ന്നീട്‌ കള്‍മീരിലേയ്ക്കു പോകുക എന്നതായിരുന്നു ഉദ്ദേശ്യം. 


ചി ത്രാള്‍ സ്റ്റേറ്റും പഞ്ചാബിന്റെ ഒരു ഭാഗവുമാണ്‌ കശ്മീരിനെ 


അ ഫ്ഗാനിസ്താനില്‍നിന്നു വേര്‍തിരിയ്ക്കുന്നത്‌. അഫ്ഗാനി 
സ്താനില്‍ നിന്നു കശ്മീരിലേയ്ക്കു ഒരാള്‍ പഞ്ചാബിലൂടെ 


13. ജൂദന്മാര്‍ അവസാനത്തെ പ്രവാചകനില്‍ വിശ്വസിക്കുന്ന പക്ഷം കുറെ കഷ്ടാ 
നുഭവങ്ങള്‍ക്കുശേഷം അവര്‍ക്ക്‌ രാജത്വവും ഭരണാധികാരവും നല്കപ്പെടുമെന്നു 
തൌറാത്തില്‍ ഒരു പ്രവചനം ഉണ്ടായിരുന്നു. യിര്സായേല്യരിലെ പത്തു ഗോത്ര 
ങ്ങള്‍ ഇസ്ലാം അവലംബിച്ചതോടെ ഈ വാഗ്ദത്തം പുലര്‍ന്നു. അതുകൊണ്ടാണ്‌ 
അഫ്ഗാനിസ്താനികളിലും കശ്മീരികളിലും പ്രഭാവശാലികളായ രാജാക്കന്മാര്‍ 
ഉണ്ടായത്‌. 


104 യേശുമിശിഹാ ഇന്ത്യയില്‍ 


യാത്ര ചെയ്യുമ്പോള്‍ 80 നാഴികയോ 130 മൈലോ ദൂരം സഞ്ചരി 
ക്കേണ്ടിവരും. 


യേശു അഫ്ഗാനിസ്താന്‍ വഴി സഞ്ചരിക്കാന്‍ നിശ്ചയിച്ചത്‌ 
ബുദ്ധിപൂര്‍വൃകമായിരുന്നു. അഫ്ഗാനികളെന്ന പേരില്‍ അറിയ 
പ്പെട്ട കാണാതെപോയ യഹുൂദഗോത്രങ്ങള്‍ക്ക്‌ അതുകൊണ്ട്‌ 
ഗുണമുണ്ടാകുമെന്നദ്ദേഹം കരുതി. കശ്മീരിന്റെ കിഴക്കന്‍ 
അതിര്‍ത്തി തിബത്തിനോടു ചേര്‍ന്നു മുട്ടുന്നു. കള്‍്മീരില്‍നിന്ന്‌ 
അദ്ദേഹത്തിന്‌ നിഷ്പ്രയാസം തിബത്തിലെത്താം. പഞ്ചാബില്‍ 
പ്രവേശിച്ചുശേഷം കള്‍മീരിലേയ്ക്കോ തിബത്തിലേയ്ക്കോ 
പോകുന്നതിനുമുമ്പേ ഹിന്ദുസ്താനിലെ പ്രധാന സ്ഥലങ്ങളിലും 
ചുറ്റിസഞ്ചരിക്കാന്‍ അദ്ദേഹത്തിനു പ്രയാസമുണ്ടായിരുന്നില്ല. 
അതുകൊണ്ട്‌, ഈ രാജ്യത്തിലെ ചില പുരാതന ചരിത്രരേഖക 
ളില്‍ കാണപ്പെടുന്ന പ്രകാരം യേശു നേപ്പാള്‍, ബനാറസ്‌ തുട 
ങ്ങിയ സ്ഥലങ്ങള്‍ കണ്ടിരിക്കാന്‍ വളരെ സാദ്ധ്യതയുണ്ട്‌. ജമ്മു 
വഴിയോ റാവല്‍പിണ്ടി മാര്‍ഗ്ഗത്തിലോ കള്‍മീരിലേക്ക്‌ പോയിരി 
ക്കണം. അദ്ദേഹം ഒരു ശീതരാജ്യത്തിലെ ആളാകയാല്‍ ഈ 
പ്രദേശങ്ങളില്‍ ശൈത്യകാലത്ത്‌ മാര്രം താമസിക്കുകയും മാര്‍ച്ച്‌ 
ഒടുവിലോ ഏപ്രില്‍ ആദ്യത്തിലോ കള്‍മീരിലേക്ക്‌ യാര്രയാവു 
കയും ചെയ്തിരിക്കണം. കശ്മീര്‍, ശാമിനു (സിറിയയും ചുറ്റു 
വട്ടവും) സദൃശ്യമായ ഒരു പ്രദേശമാകയാല്‍ അദ്ദേഹം അവി 
ടെത്തന്നെ സ്ഥിരം ക്രേന്ദ്രമാക്കിയിട്ടുണ്ടാവാം. അദ്ദേഹം അഫ്ഗാ 
നിസ്താനിലും കുറച്ചുനാള്‍ താമസിച്ചിരുന്നിരിക്കാം. അവിടെ 
വിവാഹം ചെയ്തിട്ടുണ്ടെങ്കില്‍ അതും സംഭവിച്ചുകൂടായ്കയി 
ല്ല. അഫ്ഗാനികളില്‍ ഒരു ഗോത്രത്തിന്റെ പേര്‍തന്നെ “ഈസാ 
ഖേല്‍” എന്നാണ്‌. അവര്‍ ഈസാനബിയുടെ സന്താനപരമ്പര 
യാണെന്നുവന്നാലും അത്ഭുതപ്പെടേണ്ടതില്ല. അഫ്ഗാനികളുടെ 
ചരിര്രം വളരെ കുഴഞ്ഞുമറിഞ്ഞാണുള്ളതെന്നതു ഒരു ദുഃഖ 
സത്യമത്രെ. അവരുടെ ഗോത്രവിവരങ്ങള്‍ മാത്രം വായിച്ചു ഖ 
ണ്ഡിതമായൊരു തീരുമാനത്തിലെത്തുക വിഷമമാണ്‌. എന്നാല്‍, 
അഫ്ഗാനികൾ കശ്മീരികളെപ്പോലെതന്നെ ഇധ്രായേല്യരാ 


യേശുമിശിഹാ ഇന്ത്യയില്‍ 105 


ണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. തങ്ങളുടെ ഗ്രന്ഥങ്ങ 
ളില്‍ ഇതിന്നെതിരായ അഭിപ്രായങ്ങള്‍ സ്വീകരിച്ചിട്ടുള്ളവര്‍ 
അങ്ങേയറ്റം തെറ്റുധരിപ്പിക്കപ്പെട്ടിരിക്കുന്ന വസ്തുതകളെക്കുറി 
ച്ചുള്ള സൂക്ഷ്മപഠനം അവര്‍ നടത്തീട്ടില്ല. തങ്ങള്‍ ഖയ്സിന്റെ 
സന്തതികളാണെന്നു അഫ്ഗാനികള്‍തന്നെ സമ്മതിക്കുന്നുണ്ട്‌. 
ഖയ്സ്‌ ഇസധ്രായേല്യനാണ്‌. ഇവിടെ ഈ ചര്‍ച്ച ഏതായാലും 
നീട്ടിക്കൊണ്ടുപോകേണ്ട ആവശ്യമില്ല. എന്റെ ഒരു ഗ്രന്ഥത്തില്‍ 
ഇക്കാര്യം വിശദമായി പ്രതിപാദിച്ചുകഴിഞ്ഞിട്ടുണ്ട്‌. യേശു 
നസീബയിന്‍, അഫ്ഗാനിസ്താന്‍, പഞ്ചാബ്‌ എന്നിവിടങ്ങളി 
ലൂടെ കള്‍മീരിലും തിബത്തിലും നടത്തിയ യാത്രയെക്കുറിച്ചാണ്‌ 
ഞാന്‍ വിവരിക്കുന്നത്‌. ഈ സുദീര്‍ഘമായ പ്രയാണങ്ങള്‍ കാര 
ണം യേശു “സഞ്ചാരി പ്രവാചകന്‍” എന്നു വിളിക്കപ്പെട്ടിരുന്നു. 
അല്ല, സഞ്ചാരികളുടെ നേതാവ എന്നുതന്നെ. ആരിഫ്‌ ബില്ലാഹ്‌ 
അബൂബക്കര്‍ മുഹമ്മദ്‌ ബിന്‍ മുഹമ്മദ്‌ ബിന്‍ അല്‍ വലീദ്‌ 
അല്‍ഫഹ്രി അത്വര്‍ത്വൂശി അല്‍മാലിക്കി എന്ന മുസ്‌ലിം ജ്ഞാ 
നി തന്റെ “സിറാജുല്‍ മുലൂക്ക്‌” (മക്തബെ ഖയ്രിയ്യ, ഈജി 
പ്ത്‌ 1306 ഹി.) എന്ന ഗ്രന്ഥത്തില്‍ 6ോം ഭാഗത്ത്‌ ഇപ്രകാരം പറ 
യുന്നു: 


“സാത്ത്വികരുടെ നേതാവും സഞ്ചാരികളുടെ തലവനുമാ 
യിരുന്ന “റൂഹു'ല്ലായും “കലിമത്തുല്ലാ"യുമായ ഈസാ എവിടെ?” 
അതായത്‌, അദ്ദേഹം മരിച്ചുപോയിരിക്കുന്നു. അദ്ദേഹത്തെപോ 
ലുള്ള മഹാനായ ഒരാള്‍ക്കുപോലും ഈ ലോകം വിട്ടുപിരിയേ 
ണ്ടിവന്നിട്ടുണ്ടെന്നുതന്നെ. ഈ മഹാപണ്ഡിതന്‍ യേശുവിനെ 
പ്പറ്റി “സഞ്ചാരി' എന്നു മാത്രമല്ല “സഞ്ചാരികളുടെ തലവന്‍' 
എന്നുകൂടി വിളിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധാര്‍ഹമാണ്‌. 


“എല്ലായ്പ്പോഴും ചുറ്റിസഞ്ചിരിക്കുകയും ഒരു സ്ഥാനത്ത്‌ 
സ്ഥിരമായി പാര്‍ക്കാതിരിക്കുകയും ചെയ്തിരുന്നതിനാലാണ്‌ 
യേശുവിന്‌ മസീഹ്‌ എന്ന്‌ നാമകരണം ചെയ്യപ്പെട്ടിരുന്നത്‌” എന്ന്‌ 
“ലിസാനുല്‍ അറബ്‌” എന്ന ഗ്രന്ഥത്തില്‍ 461-ാം ഭാഗത്ത്‌ രേഖ 
പ്പെടുത്തിക്കാണുന്നു. “താജുല്‍ അറൂസ്‌' എന്ന “ശറഹ്‌ ഖാമൂ 


106 യേശുമിശിഹാ ഇന്ത്യയില്‍ 


സി'ലും ഇപ്രകാരം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. നന്മയും അനു 
ഗ്രഹവും നല്കപ്പെട്ടയാളാണ്‌ “മസീഹ്‌”. എന്നുവച്ചാല്‍, അദ്ദേ 
ഹത്തിന്റെ സ്പര്‍ശനംപോലും അനുഗ്ൃഹീതമായിരിക്കുമാറ്‌ 
അത്രയധികം ഈ ഗുണങ്ങള്‍ അദ്ദേഹത്തിന്‌ നല്കപ്പെട്ടിരിക്കു 
ന്നു. അല്ലാഹു അവനിഷ്ടപ്പെടുന്നവര്‍ക്ക്‌ ഈ നാമം നല്കുന്ന 
തിനാലാണ്‌ യേശുവിനും ഈ നാമം നല്‍കപ്പെട്ടത്‌. ഇതിന്നെ 
തിരില്‍ മറ്റൊരു “മസീഹ്‌” കൂടിയുണ്ട്‌. ആ മസീഹിന്റെ സ്പ 
ർശനം ശപിക്കപ്പെട്ടതത്രേ. എന്നുവച്ചാല്‍, തിന്മയും ശാപവുമാണ്‌ 
ആ മസീഹിന്റെ പ്രകൃതിയില്‍ അടങ്ങിയിട്ടുള്ളത്‌. അവന്റെ 
സ്പര്‍ശനം തിന്മയുടെയും ശാപത്തിന്റെയും അന്ധകാരം പര 
ത്തും. ദജ്ജാലിനും അവനെപ്പോലെയുള്ളവര്‍ക്കുമാണ്‌ ഈ 
പേര്‍ നലകപ്പെട്ടിരിക്കുന്നത്‌. “സഞ്ചാരിയായ മസീഹ്‌ ' എന്നും 
“അനുഗ്രഹിക്കപ്പെട്ട മസീഹ്‌” എന്നുമുള്ള പേരുകള്‍ പരസ്പര 
വിരുദ്ധമല്ല. ഒന്നു മറ്റേതിന്റെ മൂല്യം നശിപ്പിക്കുന്നില്ല. ദൈവ 
മൊരാള്‍ക്ക്‌ ഒന്നിലധികം പേര്‍ നല്കുന്നതും അവജെല്ലാം ആ 
ആള്‍ക്ക്‌ യോജിച്ചിരിക്കുന്നതും ദൈവികമായ പ്രവര്‍ത്തനരീതി 
യില്‍പ്പെട്ടതാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍, യേശു സഞ്ചാരിയെ 
ന്നനിലയില്‍ ഇസ്ലാമിക ചരിത്രത്തില്‍ തെളിഞ്ഞു കഴിഞ്ഞിരി 
ക്കുന്നു. അത്തരം ഗ്രന്ഥങ്ങളില്‍നിന്നെല്ലാം ആ വിവരങ്ങള്‍ 
പകര്‍ത്തെടുക്കാമെന്നുവച്ചാല്‍ അതുതന്നെ ഒരു കൂറ്റന്‍ ഗ്രന്ഥ 
മാകും. ഞാനിത്രയും പ്രതിപാദിച്ചിട്ടുള്ളതുതന്നെ വസ്‌ തുത 
തെളിയിക്കാന്‍ ധാരാളം മതി. 


രണ്ടാം കാണ്ഡം 


ബുദ്ധമത ഗ്രന്ഥങ്ങളില്‍ 


യേശു പഞ്ചാബ്‌, കശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വന്നി 
രിക്കണമെന്ന്‌ തെളിയിച്ചു കാട്ടാന്‍ മതിയായ പലതരം സാക്ഷ്യ 
ങ്ങള്‍ ബുദ്ധമതക്കാരുടെ പുണ്ൃഗ്രന്ഥങ്ങള്‍ നമുക്ക്‌ നലകുന്നു 
ണ്ടെന്നതു ഒരു സത്യവസ്തുതയാകുന്നു. നിഷ്പക്ഷരായ ആളു 
കള്‍ അതു പഠിച്ചറിയുകയും തങ്ങളുടെ മനസ്സില്‍ രൂപപ്പെടു 
ത്തിയ ആശയങ്ങളുമായി അവയെ തട്ടിച്ചുനോക്കുകയും ചെയ്ത 
ശേഷം മുകളില്‍പ്പറഞ്ഞ നിഗമനത്തില്‍ എത്തിച്ചേരുമാറാകു 
ന്നതിന്‌ ഞാനാ തെളിവുകള്‍ ഇവിടെ നിരത്തിവയ്ക്കാം. 


ഒന്നു, ബുദ്ധനു നല്കപ്പെട്ട സ്ഥാനപ്പേരുകളെല്ലാം യേശു 
വിന്‌ നല്കപ്പെട്ട പേരുകളോട്‌ തികച്ചും സാമൃമുള്ളവയാണ്‌. 
ബുദ്ധന്റെ ജീവിതത്തിലെ സംഭവങ്ങളെല്ലാം യേശുവിന്റെ ജീവി 
തത്തിലും നടന്നിട്ടുള്ളതിനോടു സാദൃശ്യമുള്ളതായും കാണാം. 
ലേഹ്‌, ലാസ്സാ, ഗില്‍ഗിത്ത്‌, ഹിമിസ്‌ തുടങ്ങി തിബത്തന്‍ അതി 
ര്‍ത്തിയില്‍പെടുന്ന പ്രദേശത്തുള്ള ബുദ്ധമതത്തെക്കുറിച്ചാണ്‌ 
ഇവിടെ സൂചന. ഈ പ്രദേശങ്ങളില്‍ യേശു സഞ്ചരിച്ചിരുന്ന 
തായിട്ടാണ്‌ തെളിഞ്ഞിരിക്കുന്നത്‌.”* പേരുകളിലുള്ള സാമൃത്തെ 
സംബന്ധിച്ചിടത്തോളം ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെ 
ടുന്നതു ഇതാണ്‌: യേശു തന്നെപ്പറ്റി “വെളിച്ചം” ആണെന്നു പറ 
യുന്നുവെങ്കില്‍ ഗൌതമനെപ്പറ്റി “ബുദ്ധന്‍” എന്ന്‌ പറയപ്പെട്ടിരി 
ക്കുന്നു. സംസ്കൃതത്തില്‍ ഇതിന്‌ വെളിച്ചം എന്നര്‍ത്ഥമുണ്ട്‌. 
യേശുവിനെപ്പറ്റി “ഗുരു' എന്നു പറയപ്പെട്ടത്‌ പോലെ ബുദ്ധനെ 
14. യേശു അഥവാ ഈശോ കശ്മീര്‍, ലഡാക്ക്‌, തിബത്ത്‌ എന്നല്ല, മദ്ധയേഷ്യയി 
ലെങ്ങും സഞ്ചരിച്ചിരുന്നുവെന്നു ആളുകള്‍ക്കിടയില്‍ ബലമായ വിശ്വാസമുണ്ട്‌. 
അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചുവെന്നുകൂടി ചിലര്‍ വിശ്വസിക്കുന്നു. ഇതിനെപ്പറ്റി 
ഒന്നും തീര്‍ത്തുപറഞ്ഞുകൂടാ. എങ്കിലും യേശുവിന്റെ ജീവചരിത്രം സൂക്ഷിച്ചുപ 
ഠിച്ചിട്ടുള്ള മിക്ക പ്രാമാണികന്മാരും അദ്ദേഹം ഇന്ത്യയിലോ മദ്ധ്യേഷ്യയിലോ വന്നി 


രുന്നതായി വിശ്വസിക്കുന്നില്ല. എന്നാല്‍ അത്രയൊന്നും അസംഭാവ്ൃമാണെന്നു 
തോന്നുന്നില്ല.” (ജവഹര്‍ലാല്‍ നെഹ്‌റു - വിശ്വചരിര്രാവലോകം, ഭാ. 115) - വിവ: 


108 യേശുമിശിഹാ ഇന്ത്യയില്‍ 


പ്പറ്റി ശാസ്താവ്‌ അഥവാ “ഗുരു' എന്നു പറയപ്പെട്ടിരിക്കുന്നു. 
യേശുവിനെപ്പറ്റി സുവിശേഷങ്ങളില്‍ “അനുഗ്രഹിക്കപ്പെട്ടവന്‍” 
എന്നു കാണാം. ബുദ്ധനെപ്പറ്റി സുഗതന്‍ ' (അനുഗൃഹീതന്‍?) 
എന്നു പറയപ്പെട്ടിരിക്കുന്നു. യേശുവിനെപ്പറ്റി “രാജകുമാരന്‍' 
എന്നു പറഞ്ഞിട്ടുണ്ട്‌. ബുദ്ധനും രാജകുമാരന്‍ ആണ്‌. തന്റെ 
“വരവിന്റെ ഉദ്ദേശ്യം പൂര്‍ത്തിയാക്കുന്നവന്‍' എന്ന്‌ യേശുവിനെ 
പ്പറ്റി സുവിശേഷങ്ങളില്‍ വിവരിക്കപ്പെട്ടിട്ടുള്ളതുപോലെ ബുദ്ധ 
ന്‍ “സിദ്ധാര്‍ത്ഥന്‍” അഥവാ ഉദ്ദേശ്യം സാധിച്ചവന്‍ എന്നു വിളി 
ക്കപ്പെട്ടിരിക്കുന്നു. “തളര്‍ന്നവന്‍ അഭയം നല്‍കുന്നവന്‍” ആയി 
സുവിശേഷങ്ങളില്‍ യേശുവിനെപ്പറ്റി വിവരിച്ചിട്ടുള്ളതുപോലെ 
“അശരണശരണന്‍' എന്ന്‌ ബുദ്ധനെപ്പറ്റി ബുദ്ധമതഗ്രന്ഥങ്ങ 
ളിലും പറഞ്ഞുകാണാം. യേശുവിനെപ്പറ്റി “രാജാവ്‌ എന്നു സുവി 
ശേഷങ്ങളിലുള്ളതു പ്രകാരം- ഇതദ്ദേഹം സ്വര്‍ഗരാജ്യത്തിലെ 
“രാജാവ്‌' എന്ന അര്‍ത്ഥത്തിലാണ്‌ വ്യാഖ്യാനിച്ചിട്ടുള്ളതെങ്കിലും 
- ബുദ്ധനെപ്പറ്റിയും “രാജാവ്‌” എന്നു പറയപ്പെട്ടിരിക്കുന്നു. 


ജീവിതസംഭവങ്ങളിലുള്ള താദാത്മ്യം ഇപ്രകാരമാണ്‌: യേശു 
സാത്താനാല്‍ പരീക്ഷിക്കപ്പെട്ടതുപോലെ ബുദ്ധനും പരീക്ഷി 
ക്കപ്പെട്ടിരുന്നു. ജീവിതത്തിലെ കഷ്ടാനുഭവങ്ങള്‍ ഉപേക്ഷിച്ചു 
വീട്ടിലേയ്ക്ക്‌ മടങ്ങിയാല്‍ രാജകീയമായ പ്രാഡ്ടിയും മറ്റെല്ലാ 
സുഖങ്ങളും ലഭിക്കുമെന്നു പറഞ്ഞു പിശാച്‌ ബുദ്ധനെ പ്രലോ 
ഭിപ്പിച്ചു. യേശു സാത്താനു വഴങ്ങാതിരുന്നതുപോലെ ബുദ്ധനും 
വഴങ്ങിയില്ലെന്നു രേഖപ്പെടുത്തിയിരിക്കുന്നു. (ടി.ഡബ്ല്യയു. റൈസ്‌ 
ഡേവിഡ്സിന്റെ “ബുദ്ധിസം', സര്‍ മോണ്യര്‍ വില്യംസ്‌ എഴുതി 
യ ബുദ്ധിസം” എന്നീ ഗ്രന്ഥങ്ങള്‍ കാണുക?” 


പിശാചിന്റെ പരീക്ഷണം 


സുവിശേഷങ്ങളില്‍ യേശു തനിക്കായി സ്വീകരിച്ച സ്ഥാന 
പ്പേരുകള്‍, വില്യംസിനാല്‍ രചിക്കപ്പെട്ട ബുദ്ധമതഗ്രന്ഥങ്ങളില്‍ 
അതേപടി ബുദ്ധനിലും ആരോപിച്ചിട്ടുണ്ടെന്നത്‌ ഈ സംഗതി 


15. ദ്വഠ്വ്ടന - 1. ഗ്‌. ബട ഥദ്ഥാട, 8ധഠ്വ്ടന - ടല ിള്‍ഠബില ഗഗ. ൧ടഠ ടല 
൩്0ടടട ദ്വഠ്ബ്ടന - £ഠഗ്൩ട; 8ധഠ1൫ - റസ, "ദ0ടിദ്‌ഠ 2 ഗ/. 110 
ലം ൨ 80109 - പടില്ാ 2 ദധി 


യേശുമിശിഹാ ഇന്ത്യയില്‍ 109 


വ്യക്തമാക്കിത്തരുന്നു. യേശുവിനെ പിശാച്‌ പരീക്ഷിച്ചതുപോ 
ലെ ബുദ്ധനും പരീക്ഷിക്കപ്പെട്ടതായി ഈ ഗ്രന്ഥങ്ങള്‍ പറഞ്ഞു 
തരുന്നു. ക്രിസ്തീയ സുവിശേഷങ്ങളില്‍ യേശുവിനെ പിശാചു 
പരീക്ഷിച്ചതിനെപ്പറ്റിയുള്ള വിവരണത്തെയ്ക്കാള്‍ ദീര്‍ഘിച്ച 
താണ്‌ ബുദ്ധനെപ്പറ്റി ഈ ഗ്രന്ഥങ്ങളില്‍ കാണുന്ന വിവരങ്ങള്‍. 
ഐശ്വര്യവും രാജകീയ്രപപൌഡ്മിയും ബുദ്ധന്റെ മുന്‍പില്‍ പിശാച്‌ 
വെച്ചുകാട്ടിയപ്പോള്‍ ബുദ്ധന്‍ വീട്ടിലേക്ക്‌ മടങ്ങാന്‍ ഒരുങ്ങിയെ 
ങ്കിലും ഈ മോഹത്തിന്‌ അടിപ്പെട്ടില്ല. എന്നാല്‍, അതേ പിശാച്‌ 
അദ്ദേഹത്തെ വീണ്ടും രാര്തിയില്‍ കണ്ടുമുട്ടിയപ്പോള്‍ അയാളോ 
ടൊപ്പം മുഴുവന്‍ സന്താനങ്ങളെയും ഒന്നിച്ചു കൊണ്ടുവരികയും 
ഭീഷണരുപങ്ങള്‍ കാട്ടി പേടിപ്പെടുത്തുകയും ചെയ്തു. ഈ പി 
ശാചുക്കള്‍ പാമ്പുകളുടെ കോലങ്ങളില്‍ പ്രത്യേക്ഷപ്പെടുകയും 
അവയുടെ മുഖത്തുനിന്ന്‌ തീ വമിക്കുകയും ചെയ്തിരുന്നു. ആ 
“പാമ്പുകള്‍” തീയും വിഷവും അദ്ദേഹത്തിന്റെ നേര്‍ക്ക്‌ ചീറ്റി. 
എന്നാല്‍, അവയുടെ വിഷം പുഷ്പങ്ങളായി രൂപാന്തരപ്പെട്ടു. 
തീയാകട്ടെ ബുദ്ധന്റെ തലക്കുചുറ്റും പ്രഭാപരിവേഷമായി മാറി. 


പിശാച്‌ ഇപ്രകാരം വിജയിക്കാതെ വന്നപ്പോള്‍, തന്റെ പതി 
നാറ്‌ പുര്തിമാരെ വിളിച്ച്‌ തങ്ങളുടെ മുഴുവന്‍ സൌന്ദര്യങ്ങളും 
ബുദ്ധനു മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ കല്‍പിച്ചു. എന്നിട്ടും അദ്ദേ 
ഹത്തിന്റെ മനസ്സിളക്കാന്‍ കഴിഞ്ഞില്ല. സാത്താന്‍ അങ്ങനെ 
തന്റെ ഉദ്ദേശ്യത്തില്‍ പരാജയപ്പെട്ടപ്പോള്‍ മറ്റു മാര്‍ഗ്ഗങ്ങളവലം 
ബിച്ചു. എങ്കിലും, സ്ഥിതപ്രജഞനായ ബുദ്ധനെ അശേഷവും 
മാറ്റാന്‍ കഴിഞ്ഞില്ല. ബുദ്ധനാകട്ടെ, ആത്മീയതയുടെ ഉയരങ്ങ 
ളില്‍ ഉയര്‍ന്നുയര്‍ന്നുകൊണ്ടിരുന്നു. ദീര്‍ഘമായ രാത്രിയ്ക്കു 
ശേഷം എന്നുവച്ചാല്‍, നീണ്ടതും വിഷമപൂര്‍ണ്ണവുമായ പരീ 
ക്ഷകള്‍ക്കുശേഷം ബുദ്ധന്‍ പിശാചിന്റെമേല്‍ ജയം നേടി. ജ്ഞാ 
നവെളിച്ചം അദ്ദേഹത്തിന്റെമേല്‍ പ്രകാശിച്ചു. പ്രഭാതം പുലര്‍ന്ന 
തോടെ എന്നുവച്ചാല്‍, പരീക്ഷകളില്‍നിന്ന്‌ മുക്തനായതോടെ 
അദ്ദേഹം സംഭവിച്ചതെല്ലാമറിഞ്ഞു. ഈ വന്‍സമരം അവസാ 
നിച്ചു ദിവസമാണ്‌ ബുദ്ധമതത്തിന്റെ പിറവിനാള്‍. ആ സമയത്ത്‌ 


110 യേശുമിശിഹാ ഇന്ത്യയില്‍ 


ഗൌതമന്‍, “ബുദ്ധന്‍” എന്നു വിളിക്കപ്പെട്ടു. അദ്ദേഹം ഏതൊരു 
വൃക്ഷത്തിന്റെ കീഴില്‍ അപ്പോള്‍ ധ്യാനനിഷ്ഠനായിരുന്നുവോ 
ആ വൃക്ഷത്തിന്‌ “ബോധിവൃക്ഷം” എന്നു പേരായി. 


നിങ്ങള്‍ ബൈബിള്‍ തുറന്നുനോക്കിയാല്‍ യേശുവിനെ 
പിശാച്‌ പരീക്ഷിച്ചതിനോട ബുദ്ധനെ ദുര്‍ഭൂതങ്ങള്‍ പരീക്ഷിച്ച 
സംഭവങ്ങള്‍ക്ക്‌ എത്രത്തോളം സാമ്യമുണ്ടെന്ന്‌ മനസ്സിലാക്കാന്‍ 
കഴിയും. ബുദ്ധന്റെ വയസ്സ അപ്പോള്‍ യേശുവിന്റെ അതേ വയസ്സ്‌ 
തന്നെയായിരുന്നു എന്നു കാണാം. പിശാച്‌ ബുദ്ധന്റെ മുമ്പില്‍ 
ദൃശ്യമായ ജഡരൂപത്തിലല്ല വെളിപ്പെട്ടിരുന്നതെന്നും ബുദ്ധമത 
ഗ്രന്ഥങ്ങളില്‍നിന്ന്‌ മനസ്സിലാകുന്നു. അത്‌ ബുദ്ധനുമാത്രം അനു 
ഭവപ്പെട്ട ഒരു ദൃശ്യമായിരുന്നു. പിശാചിന്റെ ഭാഷണം ഒരു ദുഷ്പ്പ 
ചോദനം ആയിരുന്നു. അതായത്‌, സ്വന്തമാര്‍ഗ്ഗം കൈവിട്ടു തന്നെ 
പിന്തുടര്‍ന്നുകൊള്ളണമെന്നും എന്നാല്‍, ഭൂലോകത്തിലെ മുഴു 
വന്‍ സമ്പത്തും നല്‍കുമെന്നും പിശാച്‌ ബുദ്ധനോടു പറഞ്ഞു. 
ഇപ്രകാരംതന്നെ, പിശാച്‌ യഹൂദരുടെ മുമ്പിലൂടെ തെരുവുകളും 
ഇടവഴികളും താണ്ടിക്കടന്ന്‌ ജഡരൂപത്തില്‍ - മനുഷ്യക്കോല 
ത്തില്‍ - യേശുവിന്‌ പ്രത്ൃക്ഷപ്പെട്ടു. കൂടിയിരുന്നവരെല്ലാം കേള്‍ 
ക്കെ യേശുവിനോട സംസാരിക്കുകയല്ല ഉണ്ടായതെന്നാണ്‌ ക്രിസ്‌ 
തീയ പണ്ഡിതന്മാരും വിശ്വസിക്കുന്നത്‌. നേരേമറിച്ച്‌ യേശുവിന്‌ 
മാത്രം അനുഭവപ്പെട്ട ഒരു ദിവ്യദര്‍ശനത്തിന്റെ (കള്‍ഫ്‌) രൂപത്തി 
ലാണ്‌ പിശാചുമായുള്ള ആ അഭിമുഖം സംഭവിച്ചത്‌. അവര്‍ക്കി 
ടയിലുണ്ടായ സംഭാഷണവും അശരീരിരുപത്തിലായിരുന്നു. ഹൃദ 
യത്തില്‍ ദുര്‍മ്രന്തണം ചെയ്യുകയാണ്‌ പിശാചിന്റെ രീതി. എന്നാ 
ല്‍, യേശു അതിന്‌ വഴങ്ങിക്കൊടുക്കാതെ പിശാചിന്റെ നിർദ്ദേ 
ശങ്ങള്‍ നിരാകരിച്ചു. 


ബുദ്ധനും യേശുവും തമ്മില്‍ ഇത്രയേറെ സാദൃശ്യങ്ങള്‍ 
ഉണ്ടായതെങ്ങനെ എന്നത്‌ തുലോം ചിന്താര്‍ഹമായ ഒരു പ്രശ്ന 
മാണ്‌. ഇന്ത്യയിലേക്കുള്ള യാത്രക്കിടയില്‍ യേശു ബുദ്ധമതത്തെ 
ക്കുറിച്ച്‌ അറിയാനിടയാവുകയും ബുദ്ധന്റെ ജീവിത യാഥാര്‍ത്ഥ 
ത്തെക്കുറിച്ച്‌ അറിവുകള്‍ നേടിയ ശേഷം തന്റെ നാട്ടില്‍ തിരി 


യേശുമിശിഹാ ഇന്ത്യയില്‍ 111 


ച്ചെത്തി സുവിശേഷങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തുവെന്നാണ്‌ 
ആര്യസമാജികള്‍ പറയുന്നത്‌. ബുദ്ധന്റെ ധര്‍മ്മോപദേശങ്ങള്‍ 
യേശു കട്ടെടുത്തു സ്വന്തത്തില്‍ തന്റേതായ ധര്‍മ്മോപദേശങ്ങള്‍ 
നിര്‍മ്മിക്കുകയാണുണ്ടായതത്രെ! ബുദ്ധന്‍ തന്നെപ്പറ്റി വെളിച്ചം 
എന്നും ജ്ഞാനം എന്നും സ്ഥാനപ്പേരുകൾ സ്വീകരിച്ചതുപോലെ 
ആ സ്ഥാനപ്പേരുകളെല്ലാം യേശു തന്നിലും ആരോപിച്ചു. എത്ര 
ത്തോളമെന്നാല്‍, ബുദ്ധന്റെ പരീക്ഷയെക്കുറിച്ചുള്ള നീണ്ടകഥ 
പോലും തന്റേതാക്കിത്തീര്‍ത്തു. ഇതുപക്ഷേ, ആര്യസമാജിക 
ളുടെ ഒരു കറ്റുകെട്ടുമാത്രമാണ്‌. കുരിശുസംഭവത്തിനുമുമ്പേ 
യേശു ഇന്ത്യയില്‍വന്നുവെന്നത്‌ തികച്ചും അയഥാര്‍ത്ഥമാകു 
ന്നു. ആ അവസരത്തില്‍, അദ്ദേഹം അത്തരമൊരു ദീര്‍ഘപ്ര 
യാണം നടത്തേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. എന്നാല്‍, 
ശാംദേശത്തെ (പലസ്തീന്‍) ജൂതന്മാര്‍ തന്നെ നിഷേധിക്കുകയും 
അവരുടെ വിശ്വാസപ്രകാരം ക്രൂശിക്കുകയും ചെയ്തപ്പോള്‍ അദ്ദേ 
ഹത്തിന്‌ അതിന്റെ ആവശ്യമുണ്ടായിരുന്നുതാനും. എന്നാല്‍, 
സുന്ദരമായ ഈ ദൈവികത്ര്്രം ഇവിടെ അദ്ദേഹത്തിന്റെ രക്ഷയ്‌ 
ക്കെത്തി. ഇപ്രകാരം ജൂതന്മാരോടുള്ള അനുകമ്പയും അവര്‍ക്കു 
പദേശിക്കുന്ന കാര്യത്തിലുള്ള തന്റെ ഉത്ക്കണ്ഠയും നഷ്ടപ്പെ 
ട്ടുപ്പോള്‍ ജൂതന്മാര്‍ അവരുടെ ദുഷ്പ്രകൃതി നിമിത്തം സത്യം 
സ്വീകരിക്കാന്‍ കെല്‍പില്ലാത്തവിധം ഹൃദയകാഠിന്യം ബാധിച്ച 
വരായി തീര്‍ന്നിരുന്നതിനാലും, ജൂതന്മാരില്‍പ്പെട്ട പത്തു ഗോത്ര 
ങ്ങള്‍ ഇന്ത്യയില്‍ കുടിയേറിപ്പാര്‍ത്തിരിക്കുന്നതായി ദൈവം അദ്ദേ 
ഹത്തെ അറിയിച്ചതനുസരിച്ചും ആ പ്രദേശത്തേക്ക്‌ അദ്ദേഹം 
യാ്തപുറപ്പെട്ടു. ജൂതന്മാരില്‍പ്പെട്ട ചില സംഘങ്ങള്‍ ഇതിനകം 
ബുദ്ധമതം സ്വീകരിച്ചിരുന്നതിനാലും ഈ സത്യപ്രവാചകന്‍, 
തന്റെ ശ്രദ്ധ ആ ബുദ്ധമതാനുയായികളുടെനേരെ തിരിക്കുകയ 
ല്ലാതെ നിവര്‍ത്തിയുണ്ടായിരുന്നില്ല. ആ രാജ്യത്തിലെ ബുദ്ധമ 
തപുരോഹിതന്മാര്‍ ബുദ്ധനായ മിശിഹായുടെ ആവിര്‍ഭാവം 
പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. അതുകൊണ്ട്‌, യേശു 
വിന്റെ സ്ഥാനപ്പേരുകളും “നിന്റെ ശ്രതുവെ സ്നേഹിക്കുക, 
തിന്മയെ എതിരിടായ്ക' എന്നിത്യാദി ധര്‍മ്മോപദേശങ്ങളും ഗൌാത 


112 യേശുമിശിഹാ ഇന്ത്യയില്‍ 


മബുദ്ധന്‍ പ്രവചിച്ചതിന്‍വണ്ണം യേശുവിന്റെ വെളുത്ത നിറവും 
തുടങ്ങി എല്ലാ അടയാളങ്ങളും പൂര്‍ത്തിയായിക്കണ്ടപ്പോള്‍ 
ബഈദ്ധപുരോഹിതന്മാര്‍ യേശുവെ ബുദ്ധനായിതന്നെ കരുതി 
സ്വീകരിച്ചു. 


യേശുവിന്റെ ചില സ്ഥാനപ്പേരുകളും ഉപദേശങ്ങളും ജീവി 
തവസ്തുതകളും അറിഞ്ഞോ അറിയാതെയോ അക്കാലത്ത്‌ 
ബുദ്ധനില്‍ ആരോപിക്കപ്പെട്ടിരുന്നിരിക്കാം. എന്തെന്നാല്‍, ചരി 
ത്രം രേഖപ്പെടുത്തുന്ന കാര്യത്തില്‍ ഹിന്ദുക്കള്‍ വലിയ താല്‍ 
പര്യം പ്രദര്‍ശിപ്പിച്ചിരുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. യേശുവിന്റെ 
കാലംവരെയും ബുദ്ധന്റെ ജീവിതസംഭവങ്ങള്‍ രേഖപ്പെടുത്ത 
പ്പെട്ടിരുന്നില്ല. അതിനാല്‍, തങ്ങളാഗ്രഹിക്കുന്നതെന്തും ബുദ്ധ 
നില്‍ ആരോപിക്കാന്‍ ബുദ്ധമത പുരോഹിതന്മാര്‍ക്ക്‌ നല്ല അവ 
സരം ആയിരുന്നു. ഇപ്രകാരം യേശുവിന്റെ ജീവിതത്തെക്കുറി 
ച്ചും ധാര്‍മ്മികോപദേശങ്ങളെക്കുറിച്ചും അറിയാനിടയായപ്പോള്‍, 
അവര്‍ തങ്ങളുടെ മനോവിലാസത്തിനൊത്ത്‌ മറ്റു പലതിനോടൊ 
പും ഇവയും ബുദ്ധനില്‍ ആരോപിച്ചു.” ബൈബിളിലെ ധര്‍മ്മോ 
പദേശങ്ങളും വെളിച്ചം തുടങ്ങിയ യേശുവിന്റെ ചില സ്ഥാന 
പ്പേരുകളും സാത്താന്റെ പരീക്ഷയെക്കുറിച്ചുള്ള കഥയും മറ്റും 
ബുദ്ധനില്‍ ആരോപിച്ചു രേഖപ്പെടുത്തിക്കാണുന്നതെല്ലാം 
ബുദ്ധമതഗ്രന്ഥങ്ങളില്‍ എഴുതിച്ചേര്‍ത്തതും കുരിശുസംഭവാന 
ന്തരം യേശു ഈ രാജ്യത്തുവന്ന കാലത്താണെന്നു ഞാനി 
പ്പോള്‍ തെളിയിച്ചു കാണിക്കാം. 


ബുദ്ധനും യേശുവും തമ്മില്‍ മറ്റൊരു സാമ്യവും കൂടിയു 
ണ്ട്‌. പരീക്ഷയുടെ നാളുകളില്‍ ബുദ്ധന്‍ ഉപവാസത്തിലായി 
രുന്നുവെന്ന്‌ ബുദ്ധമതഗ്രന്ഥങ്ങളില്‍ പറയുന്നു. ആ ഉപവാസം 
നാല്പതു ദിവസം നീണ്ടുനിന്നിരുന്നു. യേശുവും നാല്പതു 


16. ബുദ്ധമതത്തില്‍ വളരെ മുമ്പേതന്നെ വലിയൊരു ഭാഗം ധാര്‍മ്മികപാഠങ്ങള്‍ 
അടങ്ങിയിരുന്നുവെന്ന വസ്തുത നാം നിഷേധിക്കുനന്നില്ല. എന്നാല്‍, സുവിശേഷ 
ങ്ങളിലെ അന്യാപദേശങ്ങളും ഉദ്ധരണികളുമടങ്ങിയ ഭാഗങ്ങള്‍ നിസ്സംശയം ഹദ്റത്ത്‌ 
മസീഹ്‌ ഇന്ത്യയില്‍വന്ന കാലത്ത്‌ ബുദ്ധമത്ഗ്രന്ഥങ്ങളില്‍ കൂട്ടിച്ചേത്തവയാണെ 
ന്നാണ്‌ ഞാന്‍ പറയുന്നത്‌. 


യേശുമിശിഹാ ഇന്ത്യയില്‍ 113 


നാള്‍ ഉപവസിച്ചിരുന്നതായി സുവിശേഷങ്ങള്‍ വായിച്ചവര്‍ ഓര്‍ 
ക്കുമല്ലോ. 


ഞാനിപ്പോള്‍ പ്രസ്താവിച്ചതിന്‍വണ്ണം ബുദ്ധന്റേയും യേശു 
വിന്റെയും ധാര്‍മ്മികോപദേശങ്ങളില്‍ കാണപ്പെടുന്ന സാമ്യം 
രണ്ടും പഠിച്ചിട്ടുള്ളവരെ അത്ഭുതപ്പെടുത്തുകതന്നെ ചെയ്യും. 
തിന്മയെ എതിര്‍ക്കൊല്ല, ശ്രതുവെ സ്‌നേഹിക്കുക, ദരിദ്രനായി 
ജീവിക്കുക, അഹംഭാവം, കളവ്‌, അത്യാര്‍ത്തി എന്നിവ കൈവെ 
ടിയുക എന്നിങ്ങനെ സുവിശേഷങ്ങള്‍ പഠിപ്പിക്കുന്നതുതന്നെ 
യാണ്‌ ബുദ്ധന്റേയും പാഠങ്ങള്‍. അല്ല, ബുദ്ധന്‍ ഇക്കാര്യങ്ങള്‍ 
കൂടുതല്‍ ഈന്നിപ്പറഞ്ഞു. എത്രത്തോളമെന്നാല്‍ ഏതുജീവി 
യേയും ഒരു എറുമ്പിനേയോ ചെറുപ്രാണിയേയോ പോലും കൊ 
ല്ലുന്നതു പാപമാണ്‌. ലോകത്തോടു മുഴുവന്‍ അനുകമ്പ കാണി 
ക്കുക, മനുഷ്യസമുദായത്തിന്റേയും ജന്തുജാലങ്ങളുടെപോലും 
ക്ഷേമം കാംക്ഷിക്കുക, ഐകൃവും പരസ്പര സ്നേഹവും വളര്‍ 
ത്തുക ഇവയാണ്‌ ബുദ്ധമതത്തിന്റെ മുഴച്ചു നില്ക്കുന്ന പ്രത്യേക 
പാഠങ്ങള്‍. ഇതുതന്നെയാണ്‌ സുവിശേഷങ്ങളുടെയും പാഠങ്ങള്‍. 
യേശു തന്റെ ശിഷ്യന്മാരെ വിവിധ രാജ്യങ്ങളിലേക്ക്‌ ഉപദേശി 
ക്കാന്‍ അയച്ചു. താനും ഈ ഉപദേശങ്ങളുമായി ഒരു രാജ്യത്തേ 
ക്കു പുറപ്പെട്ടു. ബുദ്ധനും ഇപ്രകാരംതന്നെ ശിഷ്യന്മാരെ വിവിധ 
രാജ്യങ്ങളിലേക്ക്‌ അയച്ചതായി മോണ്യര്‍ വില്യംസ്‌ ബുദ്ധമതം 
എന്ന തന്റെ പുസ്തകത്തില്‍ പറയുന്നു. അവരോടദ്ദേഹം പറ 
ഞ്ഞു: “അന്യരാജ്യത്തേക്കു പുറപ്പെട്ടു പോക. എല്ലാ ഭാഗത്തേ 
ക്കും നീങ്ങിക്കൊള്‍ക. ലോകത്തിന്റെ ദുഃഖമകറ്റാനും ദേവതക 
ളുടെയും മനുഷ്യരുടെയും ക്ഷേമത്തിനായും ഒറ്റക്കൊറ്റക്ക്‌ വിവി 
ധരൂപത്തില്‍ പുറപ്പെട്ട ചെല്ലുക. പൂര്‍ണ്ണ വൈരാഗിയായിരിക്കു 
വാനും ഹൃദയശുദ്ധിയുള്ളവരാകാനും ബ്രഹ്മചര്യം അഥവാ ചാ 
രിത്ര്യവും നിസ്സംഗതയും കൈക്കൊള്ളാനും ഉപദേശിക്കുക്‌. ഞാ 
നും ഈ തത്ത്വങ്ങള്‍ ഉപദേശിക്കുവാനായി പുറപ്പെടുന്നതാ 
ണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു (മഹാവഗ്ഗ).” 


17. ഒധഠവിടന - ട്പഗീഠവ്ല ഗഗി॥ലനട - ധാ മൃ പഠന്വ്ഗ്ധന്തു; ൦0൦. 1889, 
0.45 


114 യേശുമിശിഹാ ഇന്ത്യയില്‍ 


ബുദ്ധമതക്കാരില്‍ മസീഹ്‌ 


ഈ ധാര്‍മ്മികപാഠങ്ങളും ഈ പ്രബോധന ശൈലിയും - 
അതായത്‌ ഉപമാ കഥകളും മറ്റും - ആണ്‌ യേശുവിന്റെ സവി 
ശേഷരീതികള്‍. ഈ പ്രബോധന ശൈലിയോടും സദാചാര പാഠ 
ങ്ങളോടും മറ്റു ചില സാഹചര്യങ്ങള്‍കൂടി ചേര്‍ന്നപ്പോള്‍ അത്‌ 
യേശുവിന്റെ അനുകരണം തന്നെയെന്ന്‌ എളുപ്പം മനസ്സിലാ 
ക്കാന്‍ സഹായകമായി. യേശു ഇവിടെ ഇന്ത്യയില്‍ ഉണ്ടായിരു 
ന്നു. അദ്ദേഹം ചെന്നിടത്തെല്ലാം ഉപദേശപ്രസംഗം നടത്തി. 
ബുദ്ധമതാനുയായികൾ അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോള്‍ അദ്ദേ 
ഹം അത്ഭുതകൃത്യങ്ങള്‍ കാണിക്കുകമൂലം ഒരു ദിവ്യാത്മാവാ 
ണെന്നു മനസ്സിലാക്കി അവര്‍ അതെല്ലാം തങ്ങളുടെ പുണ്യശ്ര 
ന്ഥങ്ങളില്‍ രേഖപ്പെടുത്തി. അല്ല, അദ്ദേഹം ബുദ്ധന്‍ തന്നെയെ 
ന്നും അവര്‍ ഘോഷിച്ചു. നല്ലകാര്യങ്ങള്‍ എവിടെ കണ്ടാലും 
സ്വന്തമാക്കുകയെന്നത്‌ മനുഷ്യസ്വഭാവമാണല്ലോ. ഇങ്ങേയറ്റം 
സാമര്‍ത്ഥ്യമുള്ള വാക്ക്‌ ആരെങ്കിലും പറഞ്ഞുകേട്ടാല്‍ അത്‌ 
ഓര്‍മ്മിക്കാനും രേഖപ്പെടുത്താനും ആളുകള്‍ ശ്രമിക്കുന്നു. അ 
തിനാല്‍, സുവിശേഷ ചിത്രീകരണങ്ങള്‍ അത്രയുംതന്നെ തങ്ങ 
ളുടെ പുണ്യശഗ്രന്ഥങ്ങളില്‍ പുനഃര്രസാധനം ചെയ്യാന്‍ ബുദ്ധമ 
തക്കാര്‍ ശ്രമിച്ചിരുന്നിരിക്കാം. ഉദാഹരണമായി, യേശുവും ബുദ്ധ 
നും രണ്ടുപേരും നാല്പതു ദിവസം ഉപവസിച്ചത്‌, രണ്ടുപേരും 
പരീക്ഷിക്കപ്പെട്ടത്‌, രണ്ടുപേരും പിതാവില്ലാതെ ജനിച്ചത്‌, ഇരു 
വരുടെയും ധാര്‍മ്മിക പാഠങ്ങള്‍, രണ്ടുപേരും തങ്ങളെപ്പറ്റി വെളി 
ച്ചം' എന്നു വിശേഷിപ്പിച്ചത്‌, തങ്ങളെ “ഗുരു” എന്നും കൂട്ടുകാരെ 
“ശിഷ്യര്‍” എന്നും വിളിച്ചത്‌, ഇവയെല്ലാം സാമൃമുള്ള കാര്യങ്ങ 
ളാണ്‌. “മത്തായി” 10-0൦ അദ്ധ്യായം 8ഉം 9ഉം വചനങ്ങളില്‍ 
“പൊന്നും വെള്ളിയും പിച്ചളയും നിങ്ങളുടെ കീശയില്‍ കരുത 
രുത്‌” എന്ന്‌ കല്പ്പിച്ച ര്രകാരം ബുദ്ധനും തന്റെ ശിഷ്യരോടു ക 
ല്പിച്ചതായി കാണാം. യേശു ബ്രഹ്മചര്യത്തെ ഉപദേശിച്ചതുപോ 
ലെ ബുദ്ധനും ഉപദേശിക്കുകയുണ്ടായി. യേശുവിനെ കുരിശി 
ലേറ്റിയപ്പോള്‍ ഒരു ഭൂകമ്പം ഉണ്ടായതുപോലെ ബുദ്ധന്റെ ചരമ 


യേശുമിശിഹാ ഇന്ത്യയില്‍ 115 


വേളയിലും ഒരു ഭൂകമ്പം സംഭവിച്ചു. ഈ സമാന വസ്തുതക 
ളെല്ലാം യേശു ഇന്ത്യ സന്ദര്‍ശിച്ചുവെന്ന യാഥാര്‍ത്ഥൃത്തില്‍നി 
ന്നാണ്‌ സമുല്‍ഭവിക്കുന്നത്‌. ബുദ്ധമതാനുയായികളെ സംബ 
ന്ധിച്ചിടത്തോളം അത്‌ അവര്‍ക്കൊരു സൌഭാഗ്ൃത്തിന്റെ അംശം 
പ്രദാനം ചെയ്തു. നീണ്ട കാലത്തോളം അവര്‍ക്കിടയില്‍ യേശു 
പ്രബോധനം ചെയ്തതിനാല്‍, അദ്ദേഹത്തിന്റെ ജീവിതത്തേയും 
അദ്ധ്യാപനങ്ങളേയും കുറിച്ച്‌ നല്ലവണ്ണം പഠിക്കാന്‍ അവര്‍ക്ക്‌ 
സാധിച്ചു. അതുകാരണം, യേശുവിന്റെ വലിയഭാഗം പാഠങ്ങളും 
ആചാരസംസ്‌കാരങ്ങളും ബുദ്ധമത്ര്രന്ഥങ്ങളില്‍ ഉള്‍പ്പെടുമാ 
റായത്‌ അനിവാര്യം മാര്രമായിരുന്നു. എന്തെന്നാല്‍, യേശുവിനെ 
അവര്‍ ബുദ്ധനായിട്ടാണ്‌ സ്വീകരിച്ചാദരിച്ചിരുന്നത്‌. അതിനാല്‍ 
ഇവര്‍ അദ്ദേഹത്തിന്റെ തിരുമൊഴികള്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ 
രേഖപ്പെടുത്തുകയും അവ ബുദ്ധനില്‍ ആരോപിക്കുകയും 
ചെയ്തു. 


അമ്ധ്യാപദേശങ്ങള്‍ 

യേശുവിനെപ്പോലെത്തന്നെ ബുദ്ധനും തന്റെ ശിഷ്യന്മാര്‍ക്ക്‌ 
ഉപമാ കഥകളിലൂടെയാണ്‌ ഉപദേശിച്ചിരുന്നത്‌ എന്നത്‌ അത്ഭു 
താവഹമായിരിക്കുന്നു. വിശേഷിച്ചും സുവിശേഷങ്ങളില്‍ കാണ 
പ്പെടുന്ന അതേ അന്യാപദേശങ്ങള്‍ (ചിട). ഇത്തരം ഉപമാക 
ഥകളില്‍ ഒന്നില്‍ ബുദ്ധന്‍ ഇപ്രകാരം പറയുന്നു: “കര്‍ഷകര്‍ 
വിത്തുവിതയ്ക്കുന്നു. എന്നാല്‍, നെട്ട! ഇന്ന്‌ മുളക്കുമെന്നോ 
നാളെ പൊടിച്ചു വളരുമെന്നോ പറയാനാവില്ല. ഒരു ശിഷ്യന്റെ 
നിലയും ഇതുതന്നെ. അവന്‍ കല്‍പന അനുസരിക്കണം. ധ്യാന 
ചട്ടങ്ങള്‍ പാലിക്കണം. സൂത്രങ്ങള്‍ പഠിക്കണം. ഇന്നോ നാ 
ളെയോ താന്‍ മോക്ഷം പ്രാപിക്കുമെന്ന്‌ അഥവാ പാറമേല്‍ വിത 
റിയ വിത്തുപോലെ ആകുമോ എന്ന്‌ അവനു പറയാനാവില്ല.” 


സുവിശേഷങ്ങളില്‍ ഇന്നും കാണാന്‍ സാധിക്കുന്ന അതേ 
ഉപമാ കഥയാണിതെന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല. 


18. ദ്ധഠ്ിവ്ടന - [ള്‍ീഠബ്ല 0/॥വനട - 0. 51 


116 യേശുമിശിഹാ ഇന്ത്യയില്‍ 


ബുദ്ധന്‍ മറ്റൊരു ഉപമാ കഥ പറയുന്നതിങ്ങനെയാണ്‌: “ഒരു 
മാന്‍കൂട്ടം കാട്ടില്‍ യഥേഷ്ടം കഴിയുന്നു. അപ്പോള്‍ ഒരാള്‍ വ 
ന്നെത്തി അതിന്റെ നാശത്തിലേക്കുള്ള വഴി തുറന്നുവെക്കുന്നു. 
ഒടുവില്‍ അത്‌ കെണിയില്‍ അകപ്പെട്ട്‌ മരിക്കാന്‍ ഇടയാകുന്നു. 
മറ്റൊരാള്‍ വന്ന്‌ നല്ല വഴി തുറന്നുവെക്കുന്നു. എന്നു വച്ചാല്‍, 
അയാള്‍ മേച്ചില്‍ ഒരുക്കുന്നു. കുടിക്കാന്‍ വെള്ളത്തിനുവേണ്ടി 
ചാലു കീറുന്നു. അവ സന്തോഷത്തോടെ ജീവിക്കുമാറാകുന്നു. 
ഇപ്രകാരംതന്നെ മനുഷ്യന്റെ സ്ഥിതിയും. അവന്‍ സുഖത്തി 
ലായിരിക്കുമ്പോള്‍ സാത്താന്‍ കടന്നുവന്നു നാശത്തിലേ 
ക്കുള്ള തിന്മയുടെ എട്ടുവഴികളും തുറന്നിടുന്നു. അപ്പോള്‍ പരി 
പൂര്‍ണ്ണനായ ആള്‍ വന്നു സത്യത്തിന്റെയും ദൃഡ വിശ്വാസത്തി 
ന്റെയും രക്ഷയുടെയും എട്ടു വഴികള്‍ അവര്‍ക്കായി തുറന്നുവെ 
ക്കുന്നു- അവര്‍ രക്ഷപ്പെടാന്‍വേണ്ടി.”” (0106 09, 191-192) 


ബുദ്ധന്‍ പിന്നെയും പറഞ്ഞു: “സാത്ത്വികത സുരക്ഷിതമാ 
യൊരു നിധിയാകുന്നു. അതാര്‍ക്കും കവര്‍ച്ച ചെയ്യാന്‍ സാധ്യ 
മല്ല. മരണത്തിനുശേഷവും മനുഷ്യനെ അനുഗമിക്കുന്ന നിധി 
യാണത്‌; എല്ലാ ജ്ഞാനങ്ങളുടെയും, എല്ലാ പരിപൂര്‍ണ്ണതയു 
ടെയും ഉറവിടമായ നിധിയാണത്‌.” 


ഇതുതന്നെയാണ്‌ സുവിശേഷങ്ങളുടെയും പാഠമെന്ന്‌ കാ 
ണാന്‍ പ്രയാസമില്ല. ഈ ഉപദേശങ്ങളുടങ്ങുന്ന പുരാതന ബുദ്ധ 
മത രേഖകള്‍ യേശുവിന്റെ കാലത്തിന്‌ വളരെയൊന്നും മുമ്പവേയു 
ള്ളതല്ല- അല്ല, അത്‌ അതേ കാലഘട്ടത്തില്‍ത്തന്നെയുള്ളതത്രെ. 
തന്റെ കുറ്റമറ്റ ജീവിതത്തെപ്പറ്റി ആര്‍ക്കുംതന്നെ തന്റെ സ്വഭാവ 
പ്രകൃതിയില്‍ ഒരു കളങ്കംവും ചൂണ്ടിക്കാണിക്കാനാവില്ലെന്ന്‌ പ്രസ്‌ 
താവിച്ചതായി ഇതേ പുസ്തകത്തില്‍ത്തന്നെ 135-ഠം ഭാഗത്ത്‌ 
കാണുന്നു. ഇതും യേശുവിന്റെ അരുളപ്പാടിനോടു തികച്ചും സദ്യ 
ശമായിട്ടുള്ളതത്രേ.? 


“ബുദ്ധമതം” (8ധറ്വിടസ) എന്ന ഗ്രന്ഥത്തില്‍ 45-ാം ഭാഗത്ത്‌ 


19. “നിങ്ങളില്‍ ആര്‍ എന്നെ പാപത്തെക്കുറിച്ച്‌ ബോധ്യംവരുത്തുന്നു?” (യോഹ. 
8:46)-വിവ: 


യേശുമിശിഹാ ഇന്ത്യയില്‍ 117 


പറയുന്നു: “ബുദ്ധന്റെ ധാര്‍മ്മിക പാഠങ്ങള്‍ക്ക്‌ ക്രിസ്തുമതത്തി 
ന്റെ പാഠങ്ങളോട പ്രത്യക്ഷമായ സാമ്യമുണ്ട്‌.” 


ഞാനിത്‌ സമ്മതിക്കുന്നു, ഈ ലോകത്തെ സ്നേഹിക്കൊ 
ല്ല, ഈ ലോകത്തിലെ സമ്പത്തിനേയും സ്നേഹിക്കൊല്ല, ശ്രതു 
വിനെ വെറുക്കൊല്ല; തിന്മ പ്രവര്‍ത്തിക്കൊല്ല; തിന്മയെ നന്മകൊ 
ണ്ടു ജയിക്കുക. “നിങ്ങളോടു ചെയ്യാന്‍ നിങ്ങളിഷ്ടപ്പെടുന്നത്‌ 
നിങ്ങളങ്ങോട്ടും ചെയ്യുക.” എന്നിങ്ങനെ ഇരുവരും പറഞ്ഞു. 
സുവിശേഷങ്ങളിലേയും ബുദ്ധധര്‍മ്മത്തിലേയും പാഠങ്ങളിലു 
ള്ള പ്രത്യക്ഷമായ ഈ സാരുപ്യ സാദൃശ്യങ്ങള്‍ കൂടുതല്‍ ഉദ്ധ 
രിച്ചുകാട്ടേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. 


“മത്തിയ” (൧൭൭൮൭) എന്ന പേരിലുള്ള മറ്റൊരു ബുദ്ധന്റെ ആ 
വിര്‍ഭാവത്തെപ്പറ്റി ഗൌനതമബുദ്ധന്‍ പ്രവചിച്ചിരുന്നതായി ബുദ്ധ 
മത ഗ്രന്ഥങ്ങളില്‍നിന്ന്‌ വൃക്തമാകുന്നുണ്ട്‌. ഈ പ്രവചനം “ലഗ്ലാ 
വതി സുത്ത' എന്ന ബൌദ്ധഗ്രന്ഥത്തില്‍ കാണാവുന്നതാണ്‌. 
ഓള്‍ഡന്‍ ബർഗിന്റെ പുസ്തകത്തില്‍ 142-ാം ഭാഗത്ത്‌ ഈ പ്രവ 
ചനം ചേര്‍ത്തു കാണാം. പ്രവചനം ഇപ്രകാരമാണ്‌: 


“ഞാന്‍ ഇന്നു നൂറുകണക്കില്‍ ശിഷ്യന്മാരുടെ ഗുരുവായിരി 
ക്കുന്നതുപ്രകാരം മത്തിയാ ലക്ഷക്കണക്കില്‍ ശിഷ്യരുടെ ഗുരു 


520 


വായിരിക്കും. 
മൈത്രേയാ - മിശിഹാ 


അദ്രാനിയില്‍ “മിശിഹാ” എന്നതുതന്നെയാണ്‌ പാലിഭാഷ 
യില്‍ “മത്തിയാ” ആയി മാറിയതെന്ന്‌ മനസ്സിലാക്കേണ്ടതുണ്ട്‌. 
ഒരു ഭാഷയിലുള്ള ഒരു പദം മറ്റൊരു ഭാഷയില്‍ വരുമ്പോള്‍ 
അതിനു ഇപ്രകാരം ചില മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്നത്‌ 
എല്ലാവര്‍ക്കുമറിയാവുന്ന ഒരു വസ്തുത മാര്രമാണ്‌. ഇംഗ്ലീഷ്‌ 
20. "1൦ ഡി॥ ൧൦ നല ദല 0 3 0ാമ്ഥാഠ വ്‌ ഒ ഠടഠ൦01ടെ സ്വസ്ധാല്ു സ്ഥഠ്ാട 0 
0ധടല്ഥഠട, ഒട | പന ഗ്ഗ ൩൦ ദല 0 ാദ്ധഠട ൨ ഠിടഠ്ിടട, സ്ധന്ധഥല്നു സ്ഥ 


ദാട" (൨0ലഠ0൭ണ്ണ്പടഥ്്ദന്ദ - 8ധഠ0൫ഒ -ിട ലല, ട ൧ഠ൦്ന്നട. 11ട റല 
ഠ10ബഡ൬, ൧൨ 11ലന്നപന്ന ൧..142) 


വിട യേശുമിശിഹാ ഇന്ത്യയില്‍ 


പദവും മറ്റൊരു ഭാഷയില്‍ മറിച്ചെഴുതുമ്പോള്‍ മാറിപ്പോകുന്ന 
തായി നമുക്കനുഭവമുണ്ട്‌. മാക്‌സ്മുള്ളര്‍ തന്റെ “സ്രേകഡ്‌ 
ബുക്സ്‌ ഓഫ്‌ ദ ഈസ്റ്റ്‌ എന്ന ഗ്രന്ഥത്തില്‍ (വാള്യം 11) ഒരു 
പട്ടിക ചേര്‍ത്തുകൊണ്ട്‌ 318-ഠം ഭാഗത്ത്‌, ഇംഗ്ലീഷിലെ “ത്‌' (൩) 
എന്ന അക്ഷരം പേര്‍ഷ്യയനിലോ അറബിക്കിലോ മാറി വരുമ്പോള്‍ 
“സ്‌' (ട) എന്നു എഴുതേണ്ടിവരുന്നുവെന്ന്‌ പ്രസ്താവിക്കുന്നു.” 
ഈ മാറ്റങ്ങളെപ്പറ്റി നല്ലവണ്ണം മനസ്സിരുത്തിയാല്‍ “മിശിഹാ' 
എന്ന പദംതന്നെയാണ്‌ പാലിഭാഷയില്‍ “മത്തിയാ” ആയി മാറി 
യതെന്നു ആര്‍ക്കും എളുപ്പം ശ്രഹിക്കാനാകും. ബുദ്ധന്‍ പ്രവ 
ചിച്ച വരുവാനുള്ള “മത്തിയാ' (മൈത്രേയാ) യഥാര്‍ത്ഥത്തില്‍ 
മസീഹ്‌ അഥവാ മിശിഹാ അല്ലാതെ മറ്റാരുമല്ലെന്ന്‌ ഇത്‌ വ്ൃക്ത 
മാക്കിത്തരുന്നു. താന്‍ പടുത്തുയര്‍ത്തിയ മതധര്‍മ്മം 500 കൊല്ല 
ത്തിനപ്പുറം നിലനില്ക്കുകയില്ലെന്നും തന്റെ സിദ്ധാന്തങ്ങളും 
ഉപദേശങ്ങളും മങ്ങിത്തുടങ്ങുന്ന കാലത്തു ഈ രാജ്യത്തു 
“മത്തിയാ” പ്രത്യക്ഷപ്പെട്ടു ലോകത്ത്‌ അതിനെ പുനഃസ്ഥാ 
പിക്കുമെന്നും ബുദ്ധന്‍ പ്രവചിച്ചിട്ടുണ്ടെന്ന വസ്തുതയെ ഇതു 
ബലപ്പെടുത്തുന്നു. ബുദ്ധനു 500 കൊല്ലും കഴിഞ്ഞാണ്‌ യേശു 
പ്രതൃക്ഷപ്പെട്ടതെന്നു നമുക്കറിയാം. ബുദ്ധന്‍ തന്റെ മതധര്‍മം 
ക്ഷയിക്കുന്നതിനു 500 കൊല്ലക്കാലം ക്ലിപ്തപ്പെടുത്തിപ്പറഞ്ഞ 
പ്രകാരം നിശ്ചിതകാലത്തുതന്നെ ബുദ്ധമതം ക്ഷയിക്കുകയും 
ചെയ്തു. യേശു കുരിശില്‍നിന്ന്‌ രക്ഷപ്പെട്ടശേഷം ഈ രാജ്യ 
ത്തേയ്ക്കു യാത്രതിരിച്ചുതും ഇക്കാലത്ത്‌ തന്നെയായിരുന്നു. 


ബുദ്ധമതക്കാര്‍ അദ്ദേഹത്തെ തിരിച്ചറിയുകയും അത്യാദര 
പൂര്‍വം കൈക്കൊള്ളുകയും ചെയ്തു. ബുദ്ധന്‍ ലോകത്ത്‌ 
സ്ഥാപിച്ചുകാണിച്ച ധാര്‍മികസംഹിതയും ആത്മീയമാര്‍ഗ്ഗവും 
യേശു ലോകത്ത്‌ പുനഃസ്ഥാപിച്ചുവെന്നതില്‍ ആര്‍ക്കും സംശ 
യത്തിന്നവകാശമില്ല. സുവിശേഷത്തിലെ പര്‍വൃത്രപസംഗത്തി 
ലടങ്ങിയ ധാര്‍മ്മികോപദേശങ്ങളും മറ്റു സദാചാരപാഠങ്ങളും 
അഞ്ഞൂറുവര്‍ഷം മുമ്പേ ബുദ്ധന്‍ ഘോഷിച്ചിട്ടുണ്ടായിരുന്നവ 
21. ടോ 8൭ 


യേശുമിശിഹാ ഇന്ത്യയില്‍ 119 


തന്നെയെന്നു പ്രസ്തുത ക്രിസ്തീയ ചരിധ്രകാരന്മാര്‍ അംഗീക 
രിക്കുന്നുമുണ്ട്‌. ബുദ്ധന്‍ ധാര്‍മികപാഠങ്ങള്‍ മാത്രമല്ല, മറ്റുപല 
സത്യങ്ങളും പ്രബോധനം ചെയ്തിട്ടുണ്ടായിരുന്നുവെന്നും ബുദ്ധ 
നെപ്പറ്റി പൌരസ്തൃദീപം' 18൯ ൨ ൧1൭) എന്നു പറയപ്പെട്ടിട്ടു 
ള്ളത്‌ അനുയുക്തമാണെന്നും അവര്‍ സമ്മതിക്കുന്നു. ബുദ്ധന്റെ 
പ്രവചന്പരപകാരം 500 കൊല്ലം കഴിഞ്ഞാണ്‌ യേശു പ്രതൃക്ഷ 
നായത്‌. മിക്ക ക്രിസ്തീയ പണ്ഡിതന്മാരും ഏറ്റുപറയുന്നതിന്‍ 
വണ്ണം അവരുടെ ധാര്‍മ്മികപാഠങ്ങള്‍ ബുദ്ധന്റെ പാഠങ്ങള്‍തന്നെ 
യാണുതാനും. അതിനാല്‍, ബുദ്ധന്റെ ആത്മീയ സാദൃശ്യത്തി 
ലാണ്‌ യേശു അവതരിച്ചിരുന്നതെന്നതില്‍ സംശയമേതുമില്ല. 
ബുദ്ധന്റെ അനുയായികള്‍ ഭാവിയിലേക്ക്‌ ഉറ്റുനോക്കിക്കൊണ്ട്‌ 
മത്തിയായുടെ ശിഷ്യരെപ്പോലെ തങ്ങള്‍ക്കും നിര്‍വ്വാണം ലഭി 
ക്കുമെന്നു ആശ്വാസം കൊണ്ടതായി “ലഗ്ലാവതീ സുതതാ'യെ 
അടിസ്ഥാനമാക്കി ഓള്‍ഡന്‍ബര്‍ഗ്ഗ്‌ പ്രസ്താവിക്കുന്നു. അതാ 
യത്‌, മത്തിയാ തങ്ങള്‍ക്കിടയില്‍ വെളിപ്പെടുമെന്നും അദ്ദേഹം 
മുഖേന തങ്ങള്‍ നിര്‍വ്വാണം പ്രാപിക്കുമെന്നും അവര്‍ ഉറച്ചു 
വിശ്വസിച്ചിരുന്നു. മത്തിയായെപ്പറ്റി ബുദ്ധന്‍ നലകിയ സദ്വാര്‍ 
ത്തയില്‍ തന്റെ അനുയായികള്‍ അദ്ദേഹത്തെ കണ്ടെത്തുമെന്നു 
സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. ആ ജനവിഭാഗത്തിന്റെ മാര്‍ഗ്ഗദര്‍ശ 
നാര്‍ത്ഥം ദൈവം രണ്ടു സാഹചര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന 
വിശ്വാസത്തെ മേല്‍പുസ്തകം ദൃഡ്ദീകരിക്കുന്നു. “ഒരുമിച്ചു കൂട്ടു 
ന്നവന്‍” എന്നര്‍ത്ഥമുള്ള “ആസിഫ്‌ എന്ന സ്ഥാനപദം അനു 
സരിച്ചു (ഉല്പത്തി 3:10) ജൂദന്മാര്‍ കുടിയേറിപ്പാര്‍ത്തുപോന്ന 
ഈ പ്രദേശത്ത്‌ യേശുവിനു സന്ദര്‍ശനം നടത്താതിരിക്കാന്‍ 
നിവര്‍ത്തിയില്ലായിരുന്നു. രണ്ടാമതായി, ബുദ്ധന്റെ പ്രവചന്പ്ര 
കാരം ബുദ്ധന്റെ അനുയായികള്‍ അദ്ദേഹത്തെ കാണുകയും 
അദ്ദേഹത്തില്‍നിന്നു ആത്മീയനേട്ടങ്ങള്‍ കരസ്ഥമാക്കുകയും 
വേണം. ഈ രണ്ടു വസ്തുതകളും ഒന്നിച്ചുചേര്‍ത്തു ചിന്തി 
ക്കുന്നപക്ഷം യേശു തിബത്ത്‌ സന്ദര്‍ശിക്കണമെന്നു മിക്കവാറും 
തീര്‍ച്ചപ്പെടുത്താന്‍ കഴിയും. ക്രിസ്തീയ തത്ത്വങ്ങളും കല്പന 


120 യേശുമിശിഹാ ഇന്ത്യയില്‍ 


കളും തിബത്തന്‍ബുദ്ധമതത്തെ വളരെയധികം സ്വാധീനിച്ചിട്ടു 
ണ്ടെന്ന യാഥാര്‍ത്ഥ്യവും യേശു തിബത്ത്‌ സന്ദര്‍ശിച്ചിരിക്കണ 
മെന്നു മനസ്സിലാക്കിത്തരുന്നു. ഇതിനുപുറമെ, തീരവവിശ്വാസി 
കള്‍ അദ്ദേഹത്തെ കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞു 
പോന്നതായി ബുദ്ധമത രേഖകളില്‍ പറഞ്ഞുകാണുന്നതു ഈ 
രാജ്യത്തു അദ്ദേഹത്തിന്റെ സമാഗമത്തെക്കുറിച്ചുള്ള മുന്ന 
റിവുകളായിരുന്നെന്ന കാര്യം വിളിച്ചറിയിക്കുന്നുണ്ട്‌. ഈ രണ്ടു 
വസ്തുതകളുംവച്ചുനോക്കുമ്പോള്‍ നിഷ്പക്ഷനായ ഒരാളെ 
സംബന്ധിച്ചിടത്തോളം യേശു തിബത്തില്‍ വന്നെത്തിയെന്ന 
കാര്യത്തില്‍ ബുദ്ധമതരേഖകള്‍ പരിശോധിക്കേണ്ട ആവശ്യം 
തന്നെ അവശേഷിക്കുനന്നില്ല. ബുദ്ധന്റെ രണ്ടാം ആവിര്‍ഭാവത്തെ 
ക്കുറിച്ചുള്ള പ്രവചനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രത്യാ 
ശകള്‍ തീരവമായിട്ടുള്ളതാകയാല്‍, പ്രസ്തുത പ്രവചനംതന്നെ 
മസീഹിനെ തിബത്തിലേയ്ക്ക്‌ ആകര്‍ഷിച്ചിട്ടുണ്ടായിരുന്നിരിക്ക 
ണം. ബുദ്ധമത ഗ്രന്ഥങ്ങളില്‍ അടിക്കടി കാണപ്പെടുന്ന 
“മത്തിയാ' എന്ന വാക്ക്‌ മസീഹാ എന്ന വാക്ക്‌ തന്നെയാണെ 
ന്നതില്‍ ഒരു സംശയവുമില്ല. എച്ച്‌.ടി. ര്രിന്‍സെപ്‌ എഴുതിയ 
ടിബറ്റ്‌, ടാര്‍ടറി, മംഗോളിയ” എന്ന പുസ്തകത്തിന്റെ 14-ാം 
ഭാഗത്ത്‌, മത്തിയാ ബുദ്ധനെപ്പറ്റി - യഥാ ര്‍ത്ഥത്തില്‍ മസീഹ്‌ 
തന്നെയാണിത്‌ -- ക്രിസ്തീയ മിഷണറിമാര്‍ തിബത്തിൽ പോയ 
പ്പോള്‍ തങ്ങളുടെ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ട്‌ 
കേട്ടറിയുകയും ചെയ്തിട്ടുള്ള കാര്യങ്ങളില്‍നിന്ന്‌ ലാമമാരുടെ 
പക്കലുള്ള പ്രാചീന ബുദ്ധമതഗ്രന്ഥങ്ങളില്‍ ക്രിസ്തുമതത്തിന്റെ 
ചില അടയാളങ്ങള്‍ കാണാനുണ്ടായിരുന്നുവെന്ന തീരുമാനത്തി 
ലെത്തുകയുണ്ടായെന്നു പറയുന്നു. ൫്രിസ്തീയതത്ത്വങ്ങള്‍ ഈ 
പ്രദേശത്ത്‌ എത്തിയിരുന്നപ്പോള്‍ ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ 
ജീവിച്ചിരിക്കുന്നുണ്ടായിരുന്നുവെന്നു ഈ ക്രിസ്തീയ പുരോ 
ഹിതന്മാര്‍ കരുതുന്നുവെന്നതില്‍ ഒരു സംശയവുമില്ലെന്ന്‌ അതേ 


2൧൧. 110, [ചറദഥ 'ഗ്൭൨൮ഠ॥9 - 11.1. ൧0൩൧. 


യേശുമിശിഹാ ഇന്ത്യയില്‍ 121 


ഭാഗത്തുതന്നെ പ്രസ്താവിച്ചു കാണുന്നു. ഇതിനുംപുറമെ, ഒരു 
വലിയ രക്ഷകന്‍ വെളിപ്പെടുമെന്ന പൊതുവായ വിശ്വാസം 
അക്കാലത്ത്‌ അവിടെ വ്യാപകമായി നിലനിന്നിരുന്നുവെന്നും 
പുസ്തകത്തിന്റെ 171-ഠം ഭാഗത്ത്‌ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്‌. ഈ 
സംരക്ഷകന്റെ ആവിര്‍ഭാവത്തെ സംബന്ധിച്ച വിശ്വാസം പര 
ത്തിയതു ജൂതന്മാര്‍ മാ്രതമല്ലെന്നും ബുദ്ധമതക്കാര്‍തന്നെയും 
ഈ വിശ്വാസത്തിനു അടിസ്ഥാനമിട്ടവരാണെന്നും- അതായ 
ത്‌, മത്തിയായുടെ ആവിര്‍ഭാവത്തെ ക്കുറിച്ചുള്ള പ്രവചനമുണ്ടെ 
ന്നു-ടാസിറ്റസ്‌ പറയുന്നുണ്ട്‌. പുസ്തകത്തിന്റെ കര്‍ത്താവ്‌ ഒരു 
അടിക്കുറുപ്പില്‍ ഇപ്രകാരം പ്രസ്താവിക്കുന്നു: “പിടക്കടയന്‍,” 
“തഥാഗത” എന്നീ ഗ്രന്ഥങ്ങളില്‍ മറ്റൊരു ബുദ്ധന്റെ അവതാര 
ത്തെക്കുറിച്ചുള്ള പ്രവചനമുണ്ട്‌, ഗാതമന്റെ അഥവാ ശാക്യമു 
നിയുടെ കാലത്തിനു ആയിരം കൊല്ലം ശേഷമാണ്‌ ഇതു സംഭ 
വിക്കുക. താന്‍ ഇരുപത്തഞ്ചാമത്തെ ബുദ്ധനാണെന്നും “ഭഗ്വാ 
മത്തിയാ” പ്രതൃക്ഷപ്പെടാനുണ്ടെന്നും, എന്നുവച്ചാല്‍ തന്റെ 
തിരോധാനത്തിനുശേഷം ഈ രാജ്യത്ത്‌ അദ്ദേഹം പ്രത്യക്ഷ 
നാകുമെന്നും അദ്ദേഹത്തിന്റെ പേര്‍ മത്തിയാ' എന്നായിരിക്കു 
മെന്നും അദ്ദേഹം വെളുത്ത നിറത്തോടു കൂടിയവനായിരിക്കു 
മെന്നും ഗാതമന്‍ പ്രസ്താവിക്കുന്നു. ഇംഗ്ലീഷുകാരനായ ഗ്രന്ഥ 
കര്‍ത്താവ്‌ തുടര്‍ന്നു പറയുന്നതു, മത്തിയാ” എന്ന പദം മിശിഹാ 
എന്ന പദത്തോടു വളരെയേറെ സാമ്യമുള്ളതാണെന്നത്രേ. ചുരു 
ക്കത്തില്‍, ഗൌതമ ബുദ്ധന്‍ ഈ പ്രവചനത്തില്‍ തെളിച്ചു പറ 
ഞ്ഞതു, തന്റെ നാട്ടില്‍ തന്റെ അനുചരന്മാര്‍ക്കിടയില്‍ ഒരു മസീഹ്‌ 
പ്രത്ൃയക്ഷപ്പെടുമെന്നത്രെ. തങ്ങളുടെ രാജ്യത്ത്‌ മസീഹ്‌ വെളി 
പ്പെടുമെന്ന പ്രതീക്ഷ ബുദ്ധമതക്കാര്‍ക്കിടയില്‍ പരക്കാനുള്ള 
അടിസ്ഥാന കാരണവും ഇതുതന്നെയാകുന്നു. ബുദ്ധന്‍ തന്റെ 
പ്രവചനത്തില്‍ “ഭഗ്വാ മത്തിയാ” എന്നാണ്‌ അദ്ദേഹത്തെ കുറി 
ച്ചു പറഞ്ഞതു. ഭഗ്വാ എന്നതിനു സംസ്കൃതത്തില്‍ വെളുത്ത 
എന്നര്‍ത്ഥമാണത്രെ. സിറിയന്‍ പ്രദേശക്കാരനാകയാല്‍ യേശു 
വെളുത്ത തൊലിയുള്ള ആളായിരുന്ന താനും. 


122 യേശുമിശിഹാ ഇന്ത്യയില്‍ 


ഭഗ്വാ മത്തിയാ 


ഈ പ്രവചിതനാട്ടിലെ ജനങ്ങള്‍ അതായത്‌, രാജഗൃഹം ഉള്‍ 
പ്പെടുന്ന മഗധരാജ്യത്തിലെ നിവാസികള്‍ കറുത്തവരത്രെ. ഗാത 
മബുദ്ധന്‍തന്നെയും കറുത്ത ആളായിരുന്നു. ഭാവി ബുദ്ധനെ 
സംബന്ധിച്ചു അദ്ദേഹം ഖണ്ഡിതമായ രണ്ടു അടയാളങ്ങള്‍ 
അനുയായികള്‍ക്ക്‌ പറഞ്ഞുകൊടുത്തിരുന്നു. ഒന്നു അദ്ദേഹം 
ഭഗ്വാ അഥവാ വെളുത്ത ചര്‍മ്മമുള്ള ആളായിരിക്കും. രണ്ടു 
അദ്ദേഹം മത്തിയാ അഥവാ സഞ്ചാരിയും വിദേശത്തുനിന്നു 
വരുന്ന ആളുമായിരിക്കും. ഈ ജനവിഭാഗം പ്രസ്തുത ലക്ഷ 
ണങ്ങളോടുകൂടിയ ആളെയും പ്രതീക്ഷിച്ചുനിന്നു. ഒടുവില്‍, യേ 
ശുവില്‍ ആ വാഗ്ദത്ത പുരുഷനെ കണ്ടെത്തുകയും ചെയ്തു. 
ബുദ്ധനുശേഷം അഞ്ഞൂറു കൊല്ലം കഴിഞ്ഞാല്‍ “ഭഗ്വാ മത്തി 
യാ” അഥവാ “വെളുത്ത മസീഹ്‌ ' തങ്ങളുടെ രാജ്യത്ത്‌ പ്രത്യ 
ക്ഷനായിയെന്നു ഓരോ ബുദ്ധമതക്കാരനും വിശ്വസിക്കേണ്ടതു 
ണ്ട്‌. അതുകൊണ്ട്‌, മത്തിയായുടെ (മൈത്രേയായുടെ) മസീഹിന്റെ 
ആവിര്‍ഭാവത്തെപ്പറ്റിയും ഈ പ്രവചനത്തിന്റെ പൂര്‍ത്തീകരണ 
ത്തെപ്പറ്റിയും ബുദ്ധമത ഗ്രന്ഥങ്ങളില്‍ പറയപ്പെട്ടു കാണുന്ന 
തില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. അത്തരം പരാമര്‍ശങ്ങളൊ 
ന്നും ഇല്ലെന്നുവന്നാല്‍തന്നെയും തനിക്കുണ്ടായ ദിവ്യവെളിപാ 
ടിന്റെ അടിസ്ഥാനത്തിലും “ഭഗവാ മത്തിയാ' തങ്ങളുടെ രാജ്യത്ത്‌ 
വരുമെന്ന വിശ്വാസപ്രതീക്ഷ ബുദ്ധന്‍ സ്വശിഷ്യരില്‍ വളര്‍ത്തി 
യിട്ടുണ്ടായിരുന്നതിനാല്‍ ഈ പ്രവചനത്തെക്കുറിച്ചു നേരിട്ടറി 
വുള്ള ഒരു ബുദ്ധമതക്കാരനും “ഭഗ്വാ മത്തിയാ'യുടെ അഥവാ 
“വെളുത്ത മസീഹി'ന്റെ ആഗമനത്തെ നിഷേധിക്കുവാന്‍ സാദ്ധ്യ 
മല്ല. എന്തെന്നാല്‍, പൂര്‍ത്തിയായില്ലെങ്കില്‍ മതവിശ്വാസം കുള 
വാണെന്നുവന്നുപോകും. പ്രവചനം പൂര്‍ത്തിയാകുന്നതിനു ഒരു 
കാലപരിധി നിശ്ചയിച്ചിട്ടുണ്ടായിരുന്നതിനു പുറമെ അതു ഗൌത 
മബുദ്ധന്‍ അനുയായികള്‍ക്ക്‌ അടിക്കടി വിവരിച്ചുകൊടുക്കു 
കയും ചെയ്തിരുന്നു. ഈ പ്രവചനം തക്കസമയത്തു പൂര്‍ത്തി 
യായില്ലലെങ്കില്‍ ബുദ്ധമതക്കാര്‍ക്കിടയില്‍ അദ്ദേഹത്തിന്റെ സത്യ 


യേശുമിശിഹാ ഇന്ത്യയില്‍ 123 


ത്തില്‍ സംശയം ജനിക്കുകയും ഈ പ്രവചനം പൂര്‍ത്തിയായി 
ല്ലെന്നു ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തുകയും ചെയ്തിരിക്കുമായി 
രുന്നു. 


മി-ശി-ഹു 


ഈ പ്രവചനം പൂര്‍ത്തിയായിട്ടുണ്ടെന്നതിലേയ്ക്കുള്ള 
മറ്റൊരു തെളിവ്‌ മസീഹ്‌ എന്ന പേര്‍തന്നെ ഉള്‍ക്കൊണ്ട ഗ്രന്ഥ 
ങ്ങള്‍ എ.ഡി. ഏഴാം നൂറ്റാണ്ടില്‍ തിബത്തിൽ കണ്ടെത്തുകയു 
ണ്ടായെന്നതാണ്‌. അതായതു, യേശുവിന്റെ പേര്‍തന്നെ മി-ശി 
ഹു (4-ബ-ലധ എന്നു എഴുതപ്പെട്ടിരിക്കുന്നു. മി-ശി-ഹു എന്ന 
വാക്ക്‌ ഉള്‍ക്കൊള്ളുന്ന ഒരു പേരുവിവരപ്പട്ടിക ക്രോഡീകരിച്ചി 
ട്ടുള്ള ആള്‍ ഒരു ബുദ്ധമതക്കാരന്‍ തന്നെയാണ്‌. ജീ.തകാകുസു 
(൨.1ലിഷധധ) വിവര്‍ത്തനം ചെയ്ത ഐത്തിങ്ങിന്റെ (-1510ള) ഒരു 
ബുദ്ധമതരേഖ (൧000 ൨ ൫൦ 8ധഠിവ്ല॥ളിഠബ എന്ന ഗ്രന്ഥം 
നോക്കുക. ഐത്സിംഗിന്റെ ഈ ഗ്രന്ഥം തര്‍ജ്ജമ ചെയ്ത തകാ 
കുസു പറയുന്നത്‌ അതിപ്രാചീനമായ ഒരു ഗ്രന്ഥത്തില്‍ മി-ശി 
-ഹു (മസീഹ്‌) എന്ന പേര്‍ കാണപ്പെട്ടിട്ടുണ്ടെന്നാണ്‌. ഈ പുസ്‌ 
തകം മിക്കവാറും ഏഴാം നൂറ്റാണ്ടിലുള്ളതാണ്‌.” ജി. തകാകുസു 
എന്ന ജപ്പാന്‍കാരനാണ്‌ ഇതു വിവര്‍ത്തനം ചെയ്തു 1896 ല്‍ 
ഓക്സ്ഫോര്‍ഡിലെ ക്ലാറണ്ടന്‍പ്രസ്സില്‍നിന്നു പ്രസിദ്ധപ്പെടു 
ത്തിയത്‌! “മസീഹ്‌” എന്ന പദം ഏതായാലും അതില്‍ അടങ്ങി 
യിട്ടുണ്ട്‌. ഈ പേര്‍ ബുദ്ധമതക്കാര്‍ക്കിടയില്‍ പുറത്തുനിന്നു കട 
ന്നുവന്നതല്ലെന്നും ബുദ്ധന്റെ പ്രവചനങ്ങളില്‍നിന്നുതന്നെയാ 
ണ്‌ ഇത്‌ അവര്‍ എടുത്തതെന്നും ഇതില്‍നിന്നു നമുക്കുറപ്പി 
ക്കാന്‍ കഴിയും. അതു ചിലപ്പോള്‍ മസീഹെന്നും ചിലപ്പോള്‍ 
“ഭഗ്വാ മത്തിയാ” എന്നും അവര്‍ എഴുതിപ്പോന്നു. 
യസാ-യസു 

ബുദ്ധമതരേഖകളില്‍ അടങ്ങിയ മറ്റൊരു തെളിവ്‌ ഇതാണ്‌: 


സര്‍ മോണിയര്‍ വില്യം എഴുതിയ ബുദ്ധമതം എന്ന ഗ്രന്ഥ 


ത്തിന്റെ 45-ാം പേജില്‍ ബുദ്ധന്റെ ആറാമത്തെ ശിഷ്യന്‍ “യസാ' 
23. പുസ്തകത്തിന്റെ 169, 223 പേജുകള്‍ നോക്കുക. 


124 യേശുമിശിഹാ ഇന്ത്യയില്‍ 


എന്ന ആളായിരിക്കുമെന്നു പ്രസ്താവിച്ചിട്ടുണ്ട്‌. യസു എന്ന 
നാമപദത്തിന്റെ രൂപാന്തരമാണിതെന്നാണ്‌ തോന്നുന്നത്‌. ബുദ്ധ 
ന്റെ ചരമത്തിനുശേഷം അഞ്ഞൂറു വര്‍ഷം കഴിഞ്ഞാണ്‌ അതാ 
യത്‌ ആറാം നൂറ്റാണ്ടിലാണ്‌ യേശു പ്രത്യക്ഷനായതു. അങ്ങനെ 
അദ്ദേഹം ആറാമത്തെ ശിഷ്യന്‍ എന്ന്‌ വിളിയ്ക്കപ്പെട്ടു. ര്പഫ 
സര്‍ മാക്‌സ്മുള്ളര്‍ “നൈന്റീന്‍ത്ത്‌ സെന്‍ച്ചറി”* (ഘം ൦ 
ഡു) 517ാം ഭാഗത്ത്‌ (1894 ഒക്ടോബര്‍ ലക്കം) മേല്‍ പ്രസ്താവ 
നയെ പിന്താങ്ങിയിട്ടുണ്ടെന്നു ഓര്‍ക്കേണ്ടതാണ്‌. യേശു ബുദ്ധ 
മതതത്ത്വങ്ങളില്‍ ആകൃഷ്ടനായിരുന്നുവെന്നു പ്രസിദ്ധരായ പല 
എഴുത്തുകാരും പലപ്പോഴായി അഭിപ്രായപ്പെട്ിട്ടുണ്ടെങ്കിലും 
ക്രിസ്തുവിന്റെ കാലത്ത്‌ ബുദ്ധമതം പലസ്തീനിലെത്താന്‍ സാ 
ധിച്ചതിന്റെ യഥാര്‍ത്ഥമായ ചരിര്രമാര്‍ഗ്ഗം ഇന്നുവരെയും കണ്ടെ 
ത്താന്‍ സാധിച്ചിട്ടില്ലെന്നാണ്‌ അദ്ദേഹം പ്രസ്താവിച്ചത്‌. യസു, 
ബുദ്ധന്റെ ശിഷ്യനായിരുന്നുവെന്നെഴുതിയ ബുദ്ധമതഗ്രന്ഥ 
ങ്ങളെ ഇതു പിന്താങ്ങുന്നു. മാക്സ്മുള്ളറെപോലുള്ള സമുന്ന 
തരായ ക്രിസ്ത്യാനികള്‍ ബുദ്ധമതതത്ത്വങ്ങള്‍ യേശുവില്‍ സ്വാ 
ധീനം ചെലുത്തിയിട്ടുണ്ടായിരുന്നുവെന്നു സമ്മതിക്കുമ്പോള്‍ 
അതു യേശു, ബുദ്ധന്റെ ശിഷ്യനായിരുന്നുവെന്നു പറയുന്നതിനു 
തുല്യമാണല്ലോ. മസീഹിനെ സംബന്ധിച്ചു അത്തരം വാക്കു 
കള്‍ ഉപയോഗിക്കുന്നതുപോലും അനാദരവും ധിക്കാരവുമാ 
ണെന്നു കരുതുന്നവനാണ്‌ ഞാന്‍. യസു, ബുദ്ധന്റെ ശിഷ്യന്‍ 
അഥവാ മുരീദ്‌ ആയിരുന്നുവെന്നു ബുദ്ധമത്ഗ്രന്ഥങ്ങളില്‍ പ്രസ്‌ 
താവിച്ചു കാണുന്നുവെങ്കില്‍ അതവരുടെ പണ്ഡിതന്മാരുടെ പൌ 
രാണിക രീതിയനുസരിച്ചുള്ള ഒരു പ്രയോഗം മാര്തമാണ്‌. വരാ 
നിരിക്കുന്ന ഒരു മഹാത്മാവിനെക്കുറിച്ചു മുന്‍കഴിഞ്ഞ മറ്റൊരു 
മഹാത്മാവിന്റെ ശിഷ്യനായി വിവരിച്ചു കാട്ടുന്നതു അവരുടെ 
പഴയ രീതിയത്രെ. ഇതു കുടാതെ മുന്‍വിവരിച്ചതുപോലെ യേശു 
വിന്റെയും ബുദ്ധന്റെയും വാദങ്ങളില്‍ വലിയ സാമ്യമുള്ളപ്പോള്‍ 
ബുദ്ധന്‍ ഈസാമസീഹിനേക്കാള്‍ മുമ്പേവന്ന ആളെന്ന നില 


24. 10൦ 'പ0ല്ഠ൦സ സ്ഥ; 00൦. 0൨. 1894. 10.3, വഥു-൧ലഠലന്ഥല 8ിട്വഗ്ധടലണന 
/.0.59,39 


യേശുമിശിഹാ ഇന്ത്യയില്‍ 125 


യ്ക്ക്‌ ഗുരുശിഷ്യബന്ധം അവരില്‍ ആരോപിക്കുന്നതു ആദര 
പ്രകടനമല്ലെങ്കില്‍ക്കൂടി നിരര്‍ത്ഥകമാണെന്നു പറഞ്ഞുകൂടാ. 
ബുദ്ധമതതത്ത്വങ്ങള്‍ യേശുവിന്റെ കാലത്ത്‌ പലസ്തീനില്‍ 
എത്തിയിട്ടുണ്ടായിരുന്നുവെന്നു യേനകേനപ്രകാരേണ തെളി 
യിച്ചു കാട്ടുകയെന്ന യൂറോപ്യന്‍ ഗവേഷകന്മാരുടെ പര്യേഷ 
ണരീതിയെ ഞാനേതായാലും അംഗീകരിക്കുന്നില്ല. ബുദ്ധമത 
ത്തിന്റെ പ്രാചീനപുണ്യ ഗ്രന്ഥങ്ങളില്‍ യേശുവിന്റെ നാമം ഉള്‍ 
പ്പെട്ടു കണ്ടപ്പോള്‍ പലസ്തീനില്‍ ബുദ്ധമതം എത്തിയതിന്റെ 
തെളിവുകള്‍ കണ്ടെത്താന്‍ പാടുപെടുകയെന്ന തലതിരിഞ്ഞ 
മാര്‍ഗ്ഗം അവര്‍ സ്വീകരിച്ചത്‌ തികച്ചും ഖേദകരമാണ്‌. നേപ്പാളി 
ലെയും തിബത്തിലെയും കള്‍മീരിലെയും കുന്നിന്‍പ്രദേശങ്ങ 
ളില്‍ യേശുവിന്റെ പവിത്രമായ കാലടിപ്പാടുകള്‍ തിരഞ്ഞുപിടി 
ക്കാന്‍ അവരെന്തുകൊണ്ട്‌ ശ്രമിക്കുന്നില്ല. എന്നാല്‍, ഒരായിരം 
അന്ധകാരത്തിന്റെ ചുരുളുകള്‍ക്കുള്ളില്‍ മറഞ്ഞുകിടക്കുന്ന ഈ 
സത്യങ്ങള്‍ ഈ ഗവേഷകന്മാര്‍ക്കൊ ന്നും കണ്ടെത്താന്‍ കഴി 
യുമായിരുന്നില്ലെന്നു എനിക്കറിയാം. സൃഷ്ടിപൂജ അതിന്റെ 
എല്ലാ സീമകളും കടന്നു ലോകമാകെ വ്യാപിക്കുകയും ക്രൂശാ 
രാധനയും രക്തബലിയിലുള്ള വിശ്വാസവും കോടിക്കണക്കി 
നാളുകളെ സത്യദൈവത്തില്‍ നിന്നു അകറ്റിക്കളയുകയും ചെയ്‌ 
തിട്ടുള്ളുതായി സ്വര്‍ഗസ്ഥനായ ദൈവം കണ്ടപ്പോള്‍ അവന്‍ തന്റെ 
വൈരാഗ്യത്താല്‍ ഈ കുരിശു വിശ്വാസത്തെ തകര്‍ക്കുന്നതിനു 
തന്റെ ഒരു വരിഷഠദാസനെ യേശുമസീഹിന്റെ നാമത്തില്‍ അയ 
ക്കുകയാണുണ്ടായത്‌. അങ്ങനെ പ്രവചനങ്ങളിലെ ആ വാഗ്ദത്ത 
പ്രകാരം അദ്ദേഹം വാഗ്ദത്ത മസീഹായി പ്രത്യക്ഷപ്പെടുകയും 
ചെയ്തിരിക്കുന്നു. പിന്നെ, കുരിശിനെ ഉടയ്ക്കുന്ന സമയം വന്നെ 
ത്തി. എന്നുവച്ചാല്‍, ഒരു മരക്കഷണം രണ്ടുതുണ്ടുകളാക്കപ്പെ 
ടുന്നതുപോലെ കുരിശുമതവിശ്വാസത്തിന്റെ പൊള്ളത്തരം വെളി 
പ്പെടുന്ന ആകാലം! അതുകൊണ്ട്‌, കുരിശി നെ ഉടയ്ക്കുന്നതിനു 
ദൈവം വഴിയൊരുക്കീട്ടുള്ള കാലം ഇതുതന്നെയാണ്‌. സത്യാ 
ന്വേഷകര്‍ അതിനായി ചുറ്റും നോക്കുകയും തിരയുകയും 
ചെയ്തുകൊള്ളട്ടെ. 


126 യേശുമിശിഹാ ഇന്ത്യയില്‍ 


പന്നിയെക്കൊല്ലല്‍ 


യേശുവിന്റെ സ്വര്‍ഗ്ഗാരോഹണം അതൊരു തെറ്റായ സങ്കല്‍ 
പമാണെന്നു വരുകിലും ഒരു രഹസ്യത്തെ ഉള്‍ക്കൊള്ളുന്നു. 
അതായത്‌, മസീഹി ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം വിസ്മരിക്ക 
പ്പെടുകയും ഖബ്റടക്കം ചെയ്യപ്പെട്ട മൃതദേഹം മണ്ണില്‍ ലയി 
ക്കുന്നപ്രകാരം നാശമടയുകയും ചെയ്തിട്ടുണ്ടെങ്കിലും ആയാ 
ഥാര്‍ത്ഥ്യം സ്വര്‍ഗ്ഗത്തില്‍ ഒരു മനുഷ്യശരീരം കണക്കെ സ്ഥിതി 
ചെയ്യുന്നുണ്ടായിരുന്നുവെന്നു പറയാം. അന്ത്യകാലത്ത്‌ ഈ മസീ 
ഹീസത്യം ഭൂമിയില്‍ ഇറങ്ങിവരേണ്ടത്‌ അനിവാര്യമായിരുന്നു. 
അങ്ങനെ ആ യാഥാര്‍ത്ഥ്യം ഇക്കാലത്ത്‌ ഒരു മനുഷ്യന്റെ രൂപ 
ത്തില്‍ അവതരിക്കുകയും കുരിശിനെ ഉടയ്ക്കുകയും ചെയ്തി 
രിക്കുന്നു. നമ്മുടെ നബി(സ) തിരുമേനി പന്നിയോടു സാദ്യ 
ശ്യപ്പെടുത്തിയ ആ ചതിവാക്കുകളും അസത്യപൂജയും, കുരി 
ശുടയ്ക്കലിനോടൊപ്പം ഒരു പന്നി വാളുകൊണ്ടു വെട്ടിനുറുക്ക 
പ്പെടുന്നതുപോലെ വെട്ടിനുറുക്കപ്പെട്ടിരിക്കുന്നു. വാഗ്ദത്ത മസീ 
ഹ്‌ കാഫിര്‍-സത്യനിഷേധികളെ കൊല്ലുകയും മരക്കുരിശുകളെ 
മുറിച്ചിടുകയും ചെയ്യുമെന്നായിരുന്നില്ല ഈ ഹദീഥുകളുടെ താ 
ല്‍പര്യം. കുരിശുവിശ്വാസസൌഈധം ആകപ്പാടെ പൊടുന്നനെ 
തകര്‍ന്നു തരിപ്പണമാകുന്ന തരത്തില്‍ ആകാശഭൂമികളുടെ നാഥ 
നായ ദൈവം ഒളിഞ്ഞുകിടന്ന സത്യങ്ങളെ ആ നാളില്‍ പുറ 
ത്തുകൊണ്ടുവരുമെന്നാണ്‌ കുരിശുടയ്ക്കുമെന്നതിന്റെ അര്‍ത്ഥം. 
പന്നികളെ കൊല്ലും എന്നു പറഞ്ഞതിന്റെ പൊരുളാകട്ടെ മനു 
ഷ്യരെയോ പന്നികളെയോ കൊന്നിടുകയെന്നതല്ല. മറിച്ച്‌, പന്നി 
സ്വഭാവത്തെ അതായത്‌, അസത്യത്തില്‍ ഉറച്ചുനിലക്കല്‍, അസ 
തൃത്തെ മറ്റുള്ളവരുടെ മുമ്പില്‍ വിളമ്പാനുള്ള ത്വര എന്നിവയെ 
ഇല്ലാതാക്കുക എന്നതത്രെ. ഇതു അമേധ്യം ഭുജിക്കുന്നതിനു 
തുല്യമാണ്‌. ചത്ത പന്നിയ്ക്ക്‌ കാഷ്ടം തിന്നാനാവില്ലെന്നതു 
പോലെ ഇത്തരത്തിലുള്ള ചേറ്‌ ഭക്ഷിക്കുന്നതില്‍നിന്നു ദുസ്വ 
ഭാവികളെ പിന്തിരിപ്പിക്കുന്ന ഒരു കാലം വരും. അല്ല, ആ കാലം 
ഇതാ വന്നു കഴിഞ്ഞിരിക്കുന്നു. മുസ്ലിം ഉലമാക്കന്മാര്‍ക്ക്‌ തിരു 
നബിയുടെ ഈ പ്രവചനം മനസ്സിലാക്കുന്നതില്‍ പിഴവ്‌ പറ്റി. 


യേശുമിശിഹാ ഇന്ത്യയില്‍ 127 


കുരിശിനെ ഉടയ്ക്കലിന്റെയും പന്നിയെ കൊല്ലലിന്റെയും ശരി 
യായ അര്‍ത്ഥം ഞാന്‍ വിവരിച്ചിട്ടുള്ളതുതന്നെയാണ്‌. വാഗ്ദ 
ത്തമസീഹിന്റെ കാലത്ത്‌ മതയുദ്ധങ്ങളുടെ അറുതിവരുത്തുമെ 
ന്നും, സ്വര്‍ഗ്ഗത്തില്‍നിന്നു പ്രകാശോജ്ജലങ്ങളായ സതൃതത്ത്വ 
ങ്ങള്‍ വെളിപ്പെടുമെന്നും അതുമുഖേന ഹഖും (സത്യവും) ബാ 
ത്വിലും (അസത്യവും) തമ്മിലുള്ള സുദീപ്തമായ വിവേചനം 
സംഭവിക്കുമെന്നും എഴുതപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌, ഞാന്‍ 
വാളുമായി വന്നുവെന്നു നിരൂപിക്കേണ്ട. എല്ലാ വാളുകളും ഉറ 
കളില്‍ തിരുകിക്കുന്നതിനായിട്ടത്രെ ഞാന്‍ വന്നിരിക്കുന്നത്‌. 
ലോകം വളരെക്കാലമായി അന്ധകാരത്തില്‍ പൊരുതുകയായി 
രുന്നു. അനേകര്‍ തങ്ങളുടെ ആത്മാര്‍ത്ഥഗുണകാംക്ഷികളെ 
തന്നെ എതിര്‍ത്തുകൊണ്ടിരുന്നു. വേദനിക്കുന്ന സ്നേഹജന 
ങ്ങളുടെ ഹൃദയങ്ങളെ ദുഃഖിപ്പിക്കുകയും പ്രിയപ്പെട്ടവരെ ര്രണ 
പ്പെടുത്തുകയും ചെയ്തു. ഇനി അന്ധകാരം നിലനില്ക്കുകയി 
ല്ല. രാത്രി അസ്തമിച്ചു പകല്‍ പ്രകാശിച്ചുതുടങ്ങി. ഈ പ്രകാ 
ശത്തില്‍നിന്നു അകന്നിട്ടില്ലാത്തവന്‍ അനുഗൃഹീതന്‍. 
രാഹുല്ല-റുഹുല്ല 

ബുദ്ധനെപ്പറ്റിയുള്ള ഓള്‍ഡന്‍ബര്‍ഗ്ലിന്റെ ശ്രന്ഥത്തില്‍ 149 
0൦ പേജില്‍ ചേര്‍ത്തുകാണുന്ന ബുദ്ധമതരേഖയാണ്‌ മറ്റൊരു 
തെളിവ്‌. “മഹാവഗ്ഗ്‌” എന്ന ഗ്രന്ഥത്തെ ആധാരമാക്കി (പേ.54, 
സര്‍ഗ്ഗം) രാഹുല എന്നു പേരുള്ള ആള്‍ ബുദ്ധന്റെ പിന്‍ഗാമി 
യായിരിക്കുമെന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഇദ്ദേഹം ഒരു ഭക്ത 
ശിഷ്യനാണെന്നും, അല്ല അദ്ദേഹത്തിന്റെ പുരതന്‍ തന്നെയാ 
ണെന്നും വിവരിക്കപ്പെട്ടിട്ടുണ്ട്‌. ബുദ്ധമതഗ്രന്ഥങ്ങളിലെ “രാ 
ഹുല' ഈസാനബിയുടെ “റൂഹുല്ല' എന്ന സ്ഥാനപദത്തിന്റെ 
രുപവികാരമാണെന്നു ഞാന്‍ ശക്തിയുക്തം പ്രസ്താവിച്ചുകൊ 
ള്ളട്ടെ. “രാഹുല' ബുദ്ധന്റെ പുര്രനായിരുന്നുവെന്നും ശിശുവാ 
യിരിക്കുമ്പോള്‍ത്തന്നെ “രാഹുല'യെ ഉപേക്ഷിച്ച നിലയില്‍ അദ്ദേ 
ഹം പുറദേശത്തേക്കുപോയിക്കളഞ്ഞുവെന്നും സ്വന്തം ഭാര്യയെ 
അവര്‍ ഉറങ്ങിക്കിടക്കുകയായിരുന്നപ്പോള്‍ അവരറിയാതെയും 


128 യേശുമിശിഹാ ഇന്ത്യയില്‍ 


അവരോടു വിട ചോദിക്കാതെയും എന്നന്നേക്കുമായി വിട്ടുപി 
രിയാന്‍ നിശ്ചയിച്ചുകൊണ്ടു മറ്റേതോ രാജ്യത്തേയ്ക്കോടിപ്പോ 
യെന്നുമുള്ള ഒരു കഥയുണ്ട്‌. ഈ കഥ തികച്ചും അടിസ്ഥാനരഹി 
തവും അസംബന്ധവും മഹാത്മാവായ ബുദ്ധന്റെ ഓന്നൃത്ൃയ 
ത്തിനു നിരക്കാത്തതുമത്രെ. നിരാലംബയായ സ്വപത്നിയെ കാ 
രുണ്യത്തിന്റെ കണികപോലും കാണിക്കാതെ അവള്‍ ഉറങ്ങി 
ക്കിടക്കവെ ഉപേക്ഷിച്ചുപോവുകയും, ഒരാശ്വാസവാക്കുപോലും 
ഉച്ചരിക്കാതെ അങ്ങനെയങ്ങ്‌ തസ്കരനെപ്പോലെ കടന്നുകളയു 
കയും ഇണയോടുള്ള ബാദ്ധ്യതകളെ തികച്ചും അവഗണിച്ചു 
കൊണ്ടും അവളെ വിവാഹമുക്തയാക്കാതെയും എങ്ങോട്ടെന്നും 
എന്നേയ്ക്കെന്നുമില്ലാതേയും പെട്ടെന്ന്‌ അപ്രത്യക്ഷനാവുകയും 
അവളുടെ മനസ്സിന്‌ ഒരാഞ്ഞടി നല്കി അവളെ നിതൃശോക 
ത്തിലാഴ്ത്തുകയും സ്വപുര്തന്‍ വലിയൊരാളായി വളരുന്നതുവരെ 
ഒരു സന്ദേശം പോലും അയക്കാതിരിക്കുകയും ഒരു ശിശുവിന്റെ 
നേരെ ഒരു കാരുണ്യവും കാണിക്കാതിരിക്കുകയും ചെയ്‌ തിട്ടുള്ള 
ഒരാള്‍, താന്‍ നലകിയ ധാര്‍മ്മികപാഠങ്ങളോടുപോലും ആദരം 
പുലര്‍ത്താത്ത ഒരാള്‍ സദ്ൃത്തനാണെന്നുപോലും കരുതാനാവി 
25 
ല്ല. എന്റെ മനസാക്ഷി ഇതൊരിക്കലും അംഗീകരിക്കുന്നില്ല.” യേശു 
ഒരിക്കല്‍ തന്റെ മാതാവിന്റെ നേരെ അനാദരം കാണിച്ചതായുള്ള 
സുവിശേഷകഥയെപോലെതന്നെ ഞാനിതും തള്ളിക്കളയുന്നു. 
25. വിശ്രുത ബൌദ്ധപണ്ഡിതനായ ധര്‍മാനന്ദ കോസംബി “ഭഗവാന്‍ ബുദ്ധന്‍” എന്ന 
ബുദ്ധചരിത്രത്തില്‍ (ക്രേന്ദ സാഹിത്യ അക്കാദമി പ്രസിദ്ധീകരണം) വാഗ്ദത്ത 
മസീഹിന്റെ ഈ വീക്ഷണത്തെ ശരിവച്ചുകൊണ്ട്‌ ഇപ്രകാരം പറയുന്നു: 
“പ്രാചീന സൂക്തങ്ങളിലൊന്നും ഈ അസംഭാവ്യങ്ങളായ ഐതിഹ്യങ്ങള്‍ക്ക്‌ 
ഒരടിസ്ഥാനവും കാണുന്നില്ല". “അരിയപരിയേനസൂതതാ'യില്‍ തന്റെ ഗൃഹത്യാഗ 
കഥ ബുദ്ധഭഗവാന്‍തന്നെ വിവരിച്ചിട്ടുള്ളതില്‍ അച്ഛനമ്മമാരോടു അനുവാദം ചോദി 
ച്ചിരുന്നതായി പറയുന്നു. മഹാസാക്തകസുതതാ'യിലും ഇപ്രകാരം തന്നെയാണ്‌ 
വിവരിച്ചിട്ടുള്ളതെന്നു പറഞ്ഞുകൊണ്ട്‌ കോസംബി ഇങ്ങനെ പറയുന്നു: “ബോധി 
സത്വന്‍ സ്വഗൃഹത്തിലുള്ളവരെ അറിയിക്കാതെ മിധ്രനോടുകൂടി ഒളിച്ചുപോയി 
യെന്നു പറയുന്നതു വെറും തെറ്റാണെന്നു തെളിയുന്നു... ശുദ്ധോദനനും ഗോത 
മിക്കും അദ്ദേഹം പരിര്വാജകനാകുമെന്നുള്ള പരമാര്‍ത്ഥം വളരെ മുമ്പേതന്നെ 
അറിയാമായിരുന്നു. അവരുടെ ഇച്ഛയ്ക്കു വിരുദ്ധമായി അവരുടെ മുമ്പില്‍വച്ചുതന്നെ 


അദ്ദേഹം പ്രവചിച്ചുവെന്നും ബുദ്ധവാകൃത്തില്‍നിന്നു സ്പഷ്ടമാകുന്നു”. (ഭഗ 
വാന്‍ ബുദ്ധന്‍- ധര്‍മാനന്ദ കോസംബി, വിവ. പി. ശേഷാദ്രി. ഭാ. 184-185) വിവ: 


യേശുമിശിഹാ ഇന്ത്യയില്‍ 129 


യേശുവിന്റെ യടുക്കല്‍ തന്റെ മാതാവ്‌ വന്നപ്പോള്‍ അദ്ദേഹം അവ 
രോടു അനാദരം കാണിച്ചുവെന്നും അവര്‍ അടുത്തുചെന്നു യേശു 
വിനെ സംബോധന ചെയ്തപ്പോള്‍ അവരെ അവഹേളിക്കും 
വിധം ചില വാക്കുകള്‍ ഉച്ചരിച്ചുവെന്നുമാണ്‌ ആ കഥ! 


ഭാര്യയുടെയും മാതാവിന്റെയും വികാരങ്ങളെ ര്രണപ്പെടു 
ത്തിയതിനെ സംബന്ധിച്ച കഥകളില്‍ ചില സാദൃശ്യങ്ങളെല്ലാ 
മുണ്ടെന്നിരിക്കിലും, യേശുവിന്റെയോ ഗൌതമബുദ്ധന്റെയോ 
സാധാരണ സ്വഭാവ മാതൃകകളില്‍ ഒരു പതനം സംഭവിച്ചതായി 
സൂചിപ്പിക്കുന്ന പ്രസ്തുത കഥകള്‍ അവരിലൊരിക്കലും ആ 
രോപിച്ചുകൂടാത്തതാണ്‌. ബുദ്ധന്‍ സ്വന്തം ഭാര്യയെ സ്നേഹി 
ച്ചില്ലെങ്കില്‍ പോലും, ഒരു പാവം പെണ്ണിന്റെയും അവളുടെ കഷ്ട 
പ്പെടുന്ന കുഞ്ഞിന്റെയും നേരെ നിശ്ചയമായും അദ്ദേഹത്തിനു 
കാരുണ്യം തോന്നേണ്ടതായിരുന്നില്ലേ? ഇതു തീര്‍ച്ചയായും ഗൌര 
വാവഹമായ സ്വാഭാവദൂഷ്യംതന്നെയാണ്‌. എത്രത്തോളം ഗൌര 
വമുള്ളതെന്നാല്‍, നൂറുക്കണക്കില്‍ കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും 
എനിക്കതിനെപ്പറ്റി ഓര്‍ക്കുന്തോറും നൊമ്പരം അനുഭവപ്പെടു 
ന്നു. എന്തിനാണദ്ദേഹം ഇരതയൊക്കെ ചെയ്തതെന്ന്‌ മനസ്സി 
ലാക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. അധാര്‍മികയോ ധാര്‍ഷ്ട്യ 
വതിയോ അവിശ്വാസ്യയോ ഭര്‍ത്താവിന്‌ എതിര്‍ നിലക്കുന്ന 
വളോ അല്ലന്നാകില്‍ സ്വന്തം ഭാര്യയെ തിരിഞ്ഞുനോക്കാതി 
രുന്നാല്‍തന്നെ ഒരാള്‍ കൊള്ളരുതാത്തവനായിത്തീരുന്നു. എന്നി 
രിക്കെ, ബുദ്ധനില്‍ ഇത്തരമൊരു പെരുമാറ്റം ആരോപിക്കാന്‍ 
എങ്ങനെ കഴിയും? അതുതന്നെയും തന്റെ സ്വന്തം പാഠങ്ങള്‍ക്ക്‌ 
എതിരായിട്ടു! ചുരുക്കത്തില്‍, ഈ കഥ തികച്ചും തെറ്റാണെ 
ന്നാണ്‌ ഇതെല്ലാം വിളിച്ചറിയിക്കുന്നത്‌. 


യഥാര്‍ത്ഥത്തില്‍, 'രാഹുല' എന്നതു യേശുവിനെപ്പറ്റിതന്നെ 
പറയപ്പെട്ടിട്ടുള്ളതും യേശുവിന്റെ മറ്റൊരു നാമമായ “റൂഹുല്ലാ' 
യുടെ രൂപവികാരവുമാകുന്നു. “റൂഹുല്ല' എന്നു ഹി്രുവിലെഴു 
തിയാല്‍ “രാഹുല' എന്ന്‌ വായിക്കാനാവും. യേശു, ബുദ്ധന്റെ 
ശിഷ്യരില്‍ ഒരാളായി കണക്കാക്കപ്പെട്ടിരിക്കുന്നു. ബുദ്ധനു 
ശേഷം ബുദ്ധന്റേതു പോലുള്ള അദ്ധ്യാപനങ്ങള്‍ അദ്ദേഹം 


130 യേശുമിശിഹാ ഇന്ത്യയില്‍ 


കൊണ്ടുവന്നിരുന്നതിനാല്‍ ബുദ്ധമതാനുയായികൾ ആ അദ്ധ്യാ 
പനങ്ങളുടെ ഉറവിടം ബുദ്ധനില്‍ ആരോപിക്കുകയും മസീ 
ഹിനെ ബുദ്ധന്റെ ശിഷ്യനായി കരുതുകയും ചെയ്തു. ബുദ്ധന്‍ 
ദൈവത്തില്‍നിന്നുള്ള വെളിപാടുകളുടെ അടിസ്ഥാനത്തില്‍ 
മിശിഹായെ തന്റെ പുരതനായി പ്രഖ്യാപിച്ചിരിക്കുകയുമാവാം. 
രാഹുല തന്റെ മാതാവില്‍നിന്ന്‌ വേര്‍പെട്ടുപോയപ്പോള്‍ ബു 
ദ്ധന്റെ ശിഷ്യയായ മഗ്ദാലിയാന”* ഒരു ദൂതിയായി വര്‍ത്തിച്ചു 
വെന്നും പ്രസ്തുത ഗ്രന്ഥത്തില്‍തന്നെ പറഞ്ഞുകാണാം. 
യഥാര്‍ത്ഥത്തില്‍, മഗ്ദാലിയാന സുവിശേഷങ്ങളില്‍ പറയപ്പെട്ട 
യേശുശിഷ്യയായ മഗ്ദലനമറിയം അല്ലാതെ മറ്റാരുമില്ല. 


മുകളില്‍പറഞ്ഞ ഈ എല്ലാ സാക്ഷ്യങ്ങളുംവച്ചുനോക്കി 
യാല്‍ യേശു അഥവാ ഈസാനബി (അ) ഈ രാജ്യത്ത്‌ സമാ 
ഗതനായിട്ടുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ്‌ ഒരു നിഷ്പ 
ക്ഷ ചിന്തകനെത്തിച്ചേരുക. പ്രകാശോജ്ജലങ്ങളായ ഈ എല്ലാ 
സാക്ഷ്യങ്ങളും ബുദ്ധമതത്തിലേയും ക്രിസ്തുമതത്തിലേയും 
അദ്ധ്യാപനങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമുള്ള പരിസ്പരസാമ്യ 
തകളും- തിബത്ത്‌ പ്രദേശത്ത്‌ ഇക്കാര്യങ്ങളാര്‍ക്കും നിഷേധി 
ക്കാന്‍ സാധ്യമല്ലാത്തവിധം മുഴച്ചു കാണപ്പെടുന്നു- വച്ചു നോ 
ക്കിയപ്പോള്‍ ക്രിസ്്‌തീയഗവേഷകന്മാരില്‍ ഭൂരിപക്ഷവും ബുദ്ധ 
മതം പൌരസ്ത്യദേശത്തെ ക്രിസ്തുമതമാണെന്നും ക്രിസ്തുമതം 
പാശ്ചാത്യദേശത്തെ ബുദ്ധമതമാണെന്നും പറയാവുന്നതാണെ 
ന്നുപോലും കരുതുമാറായി. സുവിശേഷങ്ങളില്‍ യേശുവിനു 
രക്ഷകന്‍ എന്നു പേരുള്ളതുപോലെ ബുദ്ധനും തന്റെ പേര്‍ രക്ഷ 
കന്‍ എന്ന്‌ വെളിപ്പെടുത്തീട്ടുണ്ട്‌. നോക്കുക ഞാന്‍ വെളിച്ചമാ 
കുന്നുവെന്നും ഞാന്‍ നേര്‍വഴിയാകുന്നുവെന്നും മസീഹു പറ 
ഞ്ഞു. ഇപ്രകാരംതന്നെ ബുദ്ധനും പറഞ്ഞതായി കാണുന്നു. 
(ലളിതവിസ്തരം' നോക്കുക). യേശുവിനു പിതാവുണ്ടായിരു 
ന്നില്ലെന്നു സുവിശേഷത്തില്‍ പറയുന്നു. ബുദ്ധന്റെ ചരിര്ത 
ത്തിലും പറയുന്നതു അദ്ദേഹവും പിതാവില്ലാതെയാണ്‌ ജനിച്ച 


26. മാദ്ഗലായന? (ധര്‍മ്മപദം നോക്കുക. തര്‍ജ്ജമ, തേലപ്പുറത്ത്‌ നാരായണന 
മ്പി, പേ. 13)- വിവ: 


യേശുമിശിഹാ ഇന്ത്യയില്‍ 131 


തെന്നത്രെ. എന്നാല്‍, പ്രത്യക്ഷത്തില്‍ മസീഹിനു, യൂസുഫ്‌ 
പിതാവുണ്ടായിരുന്നതുപോലെ ബുദ്ധനും ഒരു പിതാവുണ്ടായി 
രുന്നു. ബുദ്ധന്റെ ജനനവേളയിലും ഒരു നക്ഷത്രം ഉദിച്ചതായി 
എഴുതപ്പെട്ടിരിക്കുന്നു. ഒരു കുട്ടിയെ രണ്ടു കഷണങ്ങളാക്കി വെട്ടി 
മുറിക്കാനും ഓരോ ഭാഗവും കുട്ടിയുടെ അമ്മയാണെന്നു അവ 
കാശപ്പെട്ട ഓരോ സ്ത്രീക്കും നല്കാനും കല്‍പിച്ച ശലമോന്‍രാ 
ജാവിന്റെ കഥ ബുദ്ധന്റെ ജാതകത്തിലും കാണാവുന്നതാണ്‌. 
ഇതെല്ലാം യേശു ഈ രാജ്യത്ത്‌ വന്നിട്ടുണ്ടായിരുന്നുവെന്നു 
തെളിയിച്ചുകാട്ടുന്നതിനു പുറമെ, ഈ പ്രദേശത്ത്‌ വന്നുപാര്‍ത്ത 
ജുദന്മാര്‍ ബുദ്ധമതവുമായി ബന്ധം വളര്‍ത്തിയിരുന്നുവെന്നും 
തെളിയിക്കുന്നു. ബുദ്ധമത്രഗന്ഥങ്ങളില്‍ വിവരിക്കപ്പെട്ട ഉല്പ 
ത്തികഥയ്ക്ക്‌ താറാത്തിലെ കഥയുമായി വ്യക്തമായ സാദൃശ്യം 
കാണപ്പെടുന്നു. പുരുഷനു സ്ര്രീയുടെമേല്‍ ശ്രേഷഠപദവിയു 
ണ്ടെന്നു തറാത്തില്‍നിന്നു മനസ്സിലാകുന്നതുപോലെ ബുദ്ധ 
മതത്തിന്റെ ദൃഷ്ടിയിലും ഒരു പുരുഷയോഗി ഒരു യോഗിനിയേ 
യ്ക്കാള്‍ പദവിയില്‍ ഉയര്‍ന്നവനത്രെ. 


പുനര്‍ജന്മവിശ്വാസം 


ബുദ്ധന്‍ പുനര്‍ജന്മത്തില്‍ വിശ്വസിച്ചിരുന്നതായി പറയപ്പെ 
ടുന്നുവെങ്കിലും അദ്ദേഹത്തിന്റെ പുനര്‍ജന്മം സുവിശേഷപാഠ 
ങ്ങള്‍ക്ക്‌ എതിരായിട്ടുള്ളതല്ല. ബുദ്ധന്റെ പക്കല്‍ പുനര്‍ജന്മം 
മൂന്നു തരത്തിലാണ്‌. (1) മരിക്കുന്ന ഒരാളുടെ കരുത്തിന്റെയും 
കര്‍മങ്ങളുടെയും ഫലങ്ങള്‍ മറ്റൊരു ജഡരൂപം കൈക്കൊള്ളു 
ന്നതിനെ അവശ്യമാക്കിത്തീര്‍ക്കുന്നു. (2) തിബത്തുകാര്‍ തങ്ങ 
ളുടെ ലാമമാര്‍ക്കുണ്ടാകുന്നതായി വിശ്വസിക്കുന്നരീതിയിലുള്ള 
പുനര്‍ജന്മമാണ്‌ മറ്റൊന്നു. ഏതാകിലും ബൌദ്ധന്റെയോ ബോധി 
സത്വന്റെയോ ചൈതന്യാംശം മറ്റൊരു ലാമയില്‍ നിവേശിക്കു 
മാറാകുന്നു. അതായതു, ആ ലാമയുടെ ചൈതന്യവും സ്വഭാവ 
വും ആത്മീയവൈശിഷ്യങ്ങളും ഈ ലാമയിലേക്ക്‌ സംക്രമിക്കു 
കയും ആദ്യത്തെയാളുടെ ആത്മാവ്‌ മറ്റെയാളെ പ്രഭാവിതനാ 
ക്കുകയും ചെയ്യുന്നു. (3) മുന്നാമത്തെ തരത്തിലുള്ള ജന്മം ഇതാ 


132 യേശുമിശിഹാ ഇന്ത്യയില്‍ 


ണ്‌: മനുഷ്യന്‍ ഐഹിക ജീവിതത്തില്‍ത്തന്നെ വിവിധ ജന്മാ 
ന്തരങ്ങളിലൂടെ കടന്നുപോകുന്നു. ഓരോരുത്തരും അയാളുടെ 
വ്യക്തിസ്വഭാവമനുസരിച്ചുള്ള ജന്തുരൂപങ്ങള്‍ കൈക്കൊള്ളുമാ 
റാകുന്നു. ഒരു മനുഷ്യന്‍ കാളയായി മാറുന്നു. തൃഷ്ണയും ദോ 
ഷവും വര്‍ദ്ധിക്കുമ്പോള്‍ അവര്‍ ഒരു നായയായിത്തീരുകയും 
ആദ്യത്തെ ജീവിതാവസ്ഥക്ക്‌ മരണം സംഭവിക്കുകയും ചെയ്യു 
ന്നു. ഒരു ജീവിതാവസ്ഥയിലെ കര്‍മങ്ങളില്‍നിന്നാണ്‌ മറ്റൊരു 
ജീവിതാവസ്ഥ ജന്മമെടുക്കുന്നത്‌. എന്നാല്‍, ഈ എല്ലാ പരി 
വര്‍ത്തനങ്ങളും ഐഹികജീവിതത്തില്‍ത്തന്നെയാണ്‌ സംഭവി 
ക്കുന്നത്‌. അതുകൊണ്ട്‌, ഈ വിശ്വാസങ്ങളും സുവിശേഷങ്ങ 
ളിലെ പാഠങ്ങള്‍ക്ക്‌ എതിരാണെന്നു പറയാവതല്ല. 


ബുദ്ധന്‍ സാത്താനിലും വിശ്വസിച്ചിരുന്നുവെന്നു ഞാന്‍ 
പ്രസ്താവിച്ചുവല്ലോ. അതുകൊണ്ട്‌ സ്വര്‍ഗ്ഗ നരകങ്ങളിലും”' മല 
ക്കുകളിലും ന്യായവിസ്താരനാളിലും വിശ്വസിച്ചിരുന്നു. ബുദ്ധന്‍ 
ദൈവ വിശ്വാസിയായിരുന്നില്ലെന്ന ആക്ഷേപം തികച്ചും കറ്റു 
കെട്ടാകുന്നു. ബുദ്ധന്‍ വേദാന്തങ്ങളിലോ പില്‍ക്കാലത്ത്‌ ഹിന്ദു 
ക്കളില്‍ കടന്നുകൂടിയ ജഡദൈവങ്ങളിലോ വിശ്വസിച്ചിരുന്നി 
ല്ല. ബുദ്ധന്‍ വേദങ്ങളെ വളരെയെല്ലാം വിമര്‍ശിച്ചിരുന്നുവെന്നതും 
നേരാണ്‌. നിലവിലുണ്ടായിരുന്ന വേദങ്ങള്‍ സത്യമാണെന്നു 
ബുദ്ധന്‍ വിശ്വസിച്ചിരുന്നില്ല. അവയെല്ലാം അലങ്കോലപ്പെട്ടവയാ 


27. ബുദ്ധന്‍ സ്വര്‍ഗ്ഗനരകങ്ങളിലൊന്നും വിശ്വസിച്ചിരുന്നില്ലെന്നു പറയുന്നവരുണ്ട്‌. 
എന്നാല്‍, അതു ശരിയല്ല. ബുദ്ധന്‍ സ്വര്‍ഗ്ഗത്തെപ്പറ്റി പറഞ്ഞും: 

സോ കരോഹി ദീപമത്തനോ ഖിപ്പം വായത്‌ പണ്ഡിതോ ഭവ 

നിദ്ധന്തമലോ അനങ ഗണോ ദിബ്ബം അരിയ ഭൂമിമേഹസി 
(നീ തന്നത്താനൊരു ദീപമാക്കുക, നന്നെ യത്നിക്കുക, ഒരു പണ്ഡിതനായിത്തീ 
രുക. നിന്റെ മലങ്ങള്‍ (അശുദ്ധികള്‍) എപ്പോള്‍ അകലുന്നുവോ അപ്പോള്‍ നീ 
നിര്‍ദ്ദോഷിയാവുകയും ആര്യലോകമാകുന്ന സ്വര്‍ഗ്ഗത്തെ പ്രാപിക്കുകയും ചെയ്യും). 
നരകത്തെപ്പറ്റി ഇപ്രകാരവും: 

അയസാ വമലം സ്മുടിഠിതം തതുഠടായ തമേവ ഖാദതി 

ഏവം അതിധോന ചാരിനം സാനി കമ്മാനി നയന്തി ദുഗ്ഗതിം 
(ഇരുമ്പില്‍ നിന്നുണ്ടാകുന്ന കറ അതിനെത്തന്നെ നശിപ്പിക്കുന്നപോലെ ധര്‍മത്തെ 
അതിക്രമിച്ചവന്റെ കര്‍മങ്ങള്‍ അവനെ നരകത്തിലേക്ക്‌ കൊണ്ടുപോകുന്നു.) -“ധര്‍മ 
പദം”-മലവഗ്ലോ അടഠാരസമോ', തര്‍ജ്ജമ: തേലപ്പുറത്ത്‌ നാരായണ നമ്പി, പേ.83, 
84-വിവ: 


യേശുമിശിഹാ ഇന്ത്യയില്‍ 133 


ണെന്നും പ്രക്ഷിപ്തങ്ങളാണെന്നും അദ്ദേഹം കരുതി. താന്‍ 
ഒരു ഹിന്ദുവായിരുന്നപ്പോഴും വേദങ്ങളെ പിന്തുടര്‍ന്നിരുന്നപ്പോ 
ഴുമുള്ള തന്റെ ജന്മങ്ങള്‍ ദുര്‍ജന്മങ്ങളാണെന്നു അദ്ദേഹം കരു 
തി. ഉദാഹരണാര്‍ത്ഥം താന്‍ കുറച്ചുകാലം വാനരനായിരുന്നു. 
കുറച്ചു കാലം ആനയും പിന്നെ ഹിരണ്യവും പിന്നെ ശ്വാവും 
ആയിമാറി. നാലുതവണ പിന്നഗവും പിന്നെ തവളയും രണ്ട്‌ 
തവണ മത്സ്യവും പത്ത്‌ വട്ടം പുലിയും നാല്‍ തവണ കോഴിയും 
രണ്ടുതവണ പന്നിയും ഒരിക്കല്‍ മുയലും ആയിരുന്നു. മുയലാ 
യിരുന്നപ്പോള്‍ കുരങ്ങന്മാരെയും കുറുക്കന്മാരെയും നീര്‍നായ്ക്ക 
ളെയും പഠിപ്പിച്ചുപോന്നു. പിന്നെ ഒരിക്കല്‍ ഭൂതമായിരുന്നു. മറ്റൊ 
രിക്കല്‍ ഒരു സ്ര്രീ. പിന്നെ നര്‍ത്തകന്‍. ഒരു പിശാചുമായി. 
ഈ സൂചനകളെല്ലാം ഭീരുത്വം, സ്ത്രൈണഭാവം, അശുദ്ധി, മൃഗീ 
യത, കാടത്തം, ദുർനടപ്പ്‌, തീറ്റി്രാന്ത്‌, അന്ധവിശ്വാസം ഇത്യാ 
ദികള്‍ നിറഞ്ഞ മുന്‍ജീവിതത്തിന്റെ ഭാവവൈവിധ്യങ്ങളിലേ 
യ്ക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. താന്‍ വേദാനുവര്‍ത്തിയായിരുന്ന 
കാലഘട്ടത്തിലേയ്ക്ക്‌ അദ്ദേഹം ശ്രദ്ധ തിരിക്കുന്നതായിട്ടാണ്‌ 
തോന്നുന്നത്‌. അതിനെ കയ്യൊഴിച്ചുശേഷം തന്നില്‍ പാപജീവി 
തത്തിന്റെ കണികയെങ്കിലും അവശേഷിച്ചതായി അദ്ദേഹം സൂചി 
പ്പിക്കുന്നില്ല. മറിച്ച്‌, അദ്ദേഹം വലിയ വലിയ വാദങ്ങളെല്ലാം ഉന്ന 
യിക്കുന്നതായും താന്‍ ദൈവത്തിന്റെ പ്രതിബിംബമാണെന്നും 
നിര്‍വ്വാണം” പ്രാപിച്ചവനാണെന്നും അവകാശപ്പെടുന്നതായും 


28. ബുദ്ധന്‍ പഠിപ്പിച്ച നിര്‍വ്വാണം എന്താണെന്നതിനെപ്പറ്റി വലിയ തെറ്റുധാരണ 
യുണ്ട്‌. ചിലര്‍ കരുതുന്നതുപോലെ അതു ജീവന്‍ മുക്തിയല്ല. 

പശ്മ൨൭ട ൧. മട ടഠന൦ ട്ധ്ാാഠട൦, 1൫൦ ടദ൦ 10 00൨ 1ഥ വലം്ല്നട !ട ലാടഠന൯ാഠാ 
0 ൧ലലണ്ല്നട. "ലട !!, ഒട 010൭ ടഥ്വാഥാഠടം, 10൦ പന്ന്വിഠന ഠ്‌ പ ദഗ്്ഗീടട... 'ഡിഡ്്ഥദ 
|ട 0൫1൫൭ 00൦ ടഠ൦ ഠടട്ഡ്ധിഠന വ്‌ 10൦ ൩൫൦ 1൫5 0 ടി, 080 പാഠ റഹഥ്ഥഠട; ലഥ 00 
1൧ ഠ0ല ട 10൫൦ ഹ്ന ല്‌ പ സ്ന്൨ ല൭രലിലഥം." 

(നിര്‍വ്വാണം എന്നതു ചിലര്‍ കരുതുന്നതുപോലെ ജീവാത്മാവ്‌ പരമാത്മാവില്‍ 
ലയിക്കുന്നതല്ല; മറ്റു ചിലര്‍ കരുതുന്നതുപോലെ പ്രവര്‍ത്തനനാശവുമല്ല... 
നിര്‍വ്വാണം എന്നാല്‍, ഒരു ഭാഗത്തു, തൃഷ്ണ, ദ്വേഷം, അജ്ഞാനം എന്നീ മൂന്നു 
അഗ്നികളും വിനാശവും മറ്റൊരു ഭാഗത്തു എല്ലാ മാനവികശ്രേഷ്ഠതകളുടെയും 
പരിപൂര്‍ണ്ണതയും ആകുന്നു. - ധര്‍മപദം- ൩ഈഠ്ധഠി്ലാ 

യഥാര്‍ത്ഥത്തില്‍ നിര്‍വ്വാണം എന്നത്‌ ഇസ്ലാമിലെ “മുത്വ്മയിന്ന' അഥവാ 
“ശാന്തിയെ പ്രാപിച്ച ആത്മാവി'ന്റെ സ്ഥാനമാകുന്നു- വിവ: 


134 യേശുമിശിഹാ ഇന്ത്യയില്‍ 


നാം കാണുന്നു. നാരകീയകര്‍മങ്ങളുമായി ഈ ലോകം വിട്ടു 
പിരിയുന്ന ആള്‍ നരകത്തിലേയ്ക്ക്‌ എറിയപ്പെടുമെന്നും നരക 
ത്തിലെ ദ്വാരപാലകന്മാര്‍ അവനെ നരകരാജാവായ യമന്റെ അടു 
ക്കലേക്ക്‌ വലിച്ചിഴക്കുമെന്നും, ശിക്ഷിക്കപ്പെട്ട ആള്‍, തന്നെ 
താക്കീതു ചെയ്യുന്നതിനായി അയക്കപ്പെട്ട പഞ്ചദൂതന്മാരെ കണ്ടി 
ട്ടുണ്ടായിരുന്നില്ലയോ എന്നു ചോദിക്കപ്പെടുമെന്നും ബുദ്ധന്‍ പറ 
യുന്നു-ആ ദൂതന്മാര്‍ ശൈശവം, വാര്‍ദ്ധക്യം, രോഗം, കുറ്റവാളി 
യായി ഈ ലോകത്തില്‍വച്ചുതന്നെ ശിക്ഷിക്കപ്പെടുന്ന അവസ്ഥ 
(ഇതു പരലോക ശിക്ഷയ്ക്കുള്ള ഒരു തെളിവാകുന്നു), പ്രപ 
ഞ്ചത്തിന്റെ നശ്വരത തെളിയിച്ചു കാട്ടുന്ന മരിച്ചവരുടെ ജഡ 
ങ്ങള്‍ എന്നിവയാകുന്നു - തന്റെ ഭോഷത്വം കാരണം ഇവയൊ 
ന്നും ശ്രദ്ധിച്ചതേയില്ലെന്നു കുറ്റവാളി മറുപടി പറയും. അപ്പോള്‍, 
നരകത്തിന്റെ കാവല്‍ക്കാര്‍ അവനെ ദണ്ഡന ക്േന്ദ്രത്തിലേയ്ക്ക്‌ 
വലിച്ചിഴയ്ക്കും. ചുട്ടുപഴുത്ത ഇരുമ്പുചങ്ങലകൊണ്ടു അവന്‍ 
ബന്ധിക്കപ്പെടുകയും ചെയ്യും. കൂടാതെ, വിവിധതരത്തിലുള്ള 
കുറ്റക്കാരെ എറിഞ്ഞിടുന്ന അനേകം മുറികളും അറകളും നര 
കത്തിലുണ്ടെന്നും ബുദ്ധന്‍ പറയുന്നു. ചുരുക്കത്തില്‍, ഈ പാഠ 
ങ്ങളെല്ലാം ഉച്ചൈസ്തരം വിളിച്ചുപറയുന്നത്‌ ബുദ്ധമതം, യേശു 
വിന്റെ വ്യക്തിപരമായ പ്രഭാവത്തിനു വിധേയമായിരുന്നിട്ടുണ്ടെ 
ന്നത്രെ. ഏതായാലും, ഈ ചര്‍ച്ച ഇനിയും നീട്ടിക്കൊണ്ടുപോ 
കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഈ അദ്ധ്യായം ഞാന്‍ ഇവിടെ 
അവസാനിപ്പിക്കുന്നു. യേശു ഈ രാജ്യത്ത്‌ വരുന്നതു സംബ 
ന്ധിച്ച വ്യക്തമായ പ്രവചനം- ആര്‍ക്കും നിഷേധിക്കാനാവാത്ത 
പ്രവചനം- ബുദ്ധമത ഗ്രന്ഥങ്ങളില്‍ കാണപ്പെട്ടിരിക്കെ, സുവി 
ശേഷങ്ങളിലെ ഉപമാകഥകളും ധാര്‍മികപാഠങ്ങളും യേശുവിന്റെ 
കാലത്ത്‌ വിരചിതങ്ങളായ ബുദ്ധമതഗ്രന്ഥങ്ങളില്‍ കാണപ്പപെടു 
മ്പോള്‍ യേശു ഈ രാജ്യത്ത്‌ വന്നെത്തിയതു സംബന്ധിച്ച ഒരു 
സംശയത്തിനും അവകാശമില്ലാതായിത്തീരുന്നു. അതിനാല്‍, 
ബുദ്ധമതരേഖകളിലൂടെ നാം കണ്ടെത്താന്‍ ശ്രമിച്ച തെളിവു 
കള്‍ മുഴുവനും നാം ഇവിടെ കണ്ടെത്തിയിരിക്കുന്നു; അല്ലാഹു 
വിന്‌ സ്തുതി! 


മുന്നാം കാണ്ഡം 


ഇസ്രായേല്യര്‍ ഇന്ത്യയില്‍ 


കുരിശില്‍നിന്ന്‌ രക്ഷപ്പെട്ടശേഷം യേശു ഇന്ത്യയില്‍ വന്ന 
തെന്തിനായിരുന്നുവെന്ന ചോദ്യം സ്വാഭാവികമായും പൊന്തി 
വരുന്നുണ്ട്‌. ഇത്രയും ദീര്‍ഘമായ യാത്ര ചെയ്യാന്‍ അദ്ദേഹത്തെ 
പ്രേരിപ്പിച്ച ചേതോവികാരം എന്തായിരുന്നു? ഈ ചോദ്യത്തിനു 
വിശദമായ മറുപടി പറയേണ്ടതു ആവശ്യമാണെന്നു തോന്നു 
ന്നു. ഇതേപ്പറ്റി ഞാന്‍ ചില സംഗതികള്‍ നേരത്തെ പറഞ്ഞുകഴി 
ഞ്ഞിട്ടുണ്ട്‌. എന്നിരിക്കിലും ഇക്കാര്യം ഈ ഗ്രന്ഥത്തില്‍ വിശദ 
മായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നു ഞാന്‍ കരുതുന്നു. 


യേശുവിനെ സംബന്ധിച്ചിടത്തോളം പഞ്ചാബിലും അതി 
ന്റെ പ്രാന്തപ്രദേശങ്ങളിലും സഞ്ചരിക്കേണ്ടതു ഒരു ദിവ്ൃദൂത 
നെന്ന നിലയില്‍ അദ്ദേഹത്തിന്റെ കര്‍ത്തവ്യമായിത്തീര്‍ന്നി 
രുന്നുവെന്ന കാര്യം ആദ്യമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. 
എന്തെന്നാല്‍, സുവിശേഷങ്ങളില്‍ “ഇസ്രായേല്‍ ഗൃഹത്തിലെ 
കാണാതെപോയ ആട്ടിന്‍ കൂട്ടങ്ങള്‍” എന്നു വിശേഷിപ്പിക്കപ്പെ 
ടിട്ടുള്ള ഇ്രസായേലിലെ പത്തു ഗോത്രങ്ങള്‍ ഈ രാജ്യത്ത്‌ കുടി 
യേറിപ്പാര്‍ത്തിട്ടുണ്ടായിരുന്നു. ഒരു ചരിത്രകാരനും ഇന്നുവരെ 
നിഷേധിച്ചിട്ടില്ലാത്ത ഒരു യാഥാര്‍ത്ഥ്യമാണിത്‌. അതിനാല്‍, 
യേശു ഈ രാജ്യത്ത്‌ സഞ്ചരിക്കുകയും അവരെ കണ്ടെത്തിയ 
ശേഷം അവര്‍ക്ക്‌ തന്റെ സുവിശേഷം പ്രബോധനം ചെയ്യുകയും 
ചെയ്തിട്ടുണ്ടായിരിക്കേണ്ടതാവശ്യമാണ്‌. 


ഇപ്രകാരം ചെയ്തിട്ടുണ്ടായിരുന്നില്ലെങ്കില്‍, അദ്ദേഹത്തിന്റെ 
ദൌത്യം പൂര്‍ത്തിയാകാതെ കിടക്കുമായിരുന്നു.എന്തെന്നാല്‍, 
ഇസ്രായേല്‍ ഗൃഹത്തിലെ കാണാതെപോയ അആട്ടിന്‍കൂട്ടങ്ങളെ 
തിരഞ്ഞുപിടിച്ചു അവര്‍ക്ക്‌ പ്രബോധനം ചെയ്കയായിരുന്നു 
യേശുവിന്റെ ദൌത്യകര്‍ത്തവ്യം. കാണാതെപോയ ഗോത്രങ്ങളെ 
കണ്ടെത്താതെയും, അവയെ കണ്ടെത്തിയശേഷം മോക്ഷമാര്‍ഗ്ഗ 
ത്തെക്കുറിച്ചു അവര്‍ക്ക്‌ ഉപദേശിക്കാതെയും അദ്ദേഹം ഈ 


136 യേശുമിശിഹാ ഇന്ത്യയില്‍ 


ലോകത്തുനിന്ന്‌ തിരോധാനം ചെയ്യുന്നത്‌ കര്‍ത്തവ്യ നിര്‍വ്വ 
ഹണം ആവുകയില്ല. വനത്തില്‍ വസിക്കുന്ന ഒരു ഗോത്രത്തിന്റെ 
അടുക്കല്‍ച്ചെന്ന്‌ അവര്‍ക്ക്‌ ജലവിതരണത്തിനായി ഒരു കിണര്‍ 
കുഴിപ്പിക്കാന്‍ രാജാവിനാല്‍ ചുമതലപ്പെടുത്തപ്പെട്ട ഒരാള്‍ മറ്റെ 
വിടെയെങ്കിലുംചെന്നു മൂന്നോ നാലോ കൊല്ലം കഴിച്ചുകൂട്ടിയ 
ശേഷം ആ ഗോത്രത്തെ കണ്ടെത്താന്‍ ഒരു ശ്രമവും ചെയ്യാതി 
രിക്കുന്നതുപോലെയായിരിക്കുമത്‌. അങ്ങനെയുള്ള ഒരാള്‍ രാജാ 
വിന്റെ കല്‍പ്പന നടപ്പാക്കിയ ഒരാളായിരിക്കുമോ? ഇല്ല! ഒരിക്ക 
ലുമില്ല. അയാള്‍ ആ ഗോത്രത്തെ കണ്ടുപിടിക്കാന്‍ ഒരു ശ്രമവും 
നടത്താതെ സ്വന്തത്തില്‍ സംതൃപ്തി നേടാന്‍ തുനിഞ്ഞവനാ 
യിട്ടാണ്‌ കണക്കാക്കപ്പെടുക. 


എന്നാല്‍, ഇര്സായേലിലെ പത്തു ഗോത്രങ്ങള്‍ ഈ രാജ്യ 
ത്ത്‌ വന്നിട്ടുണ്ടെന്നു കരുതാവുന്നതെങ്ങനെയെന്നും എന്തിനെ 
ന്നും ചോദിക്കുകയാണെങ്കില്‍ ഇക്കാര്യത്തില്‍ വളരെ വ്യക്ത 
മായ തെളിവുകള്‍ നിരത്തി വെക്കാനുണ്ടെന്നും സാധാരണ 
ക്കാര്‍ക്കുപോലും വ്യക്തമായി മനസ്സിലാക്കാവുന്ന തെളിവുക 
ളാണവയെന്നുമാണ്‌ പ്രത്യുത്തരം. അഫ്ഗാനികളും കള്‍മീരിലെ 
പൂര്‍വ്ൃവനിവാസികളും യഥാര്‍ത്ഥത്തില്‍ യിരസായേല്‍ വംശജരാ 
ണെന്നത്‌ പ്രസിദ്ധമാണ്‌, ഉദാഹരണമായി, ഹസാറാ ജില്ലയില്‍ 
നിന്ന്‌ രണ്ടോ മൂന്നോ ദിവസത്തെ വഴിദൂരമുള്ള ആലായി ല്ല) 
കുന്നിന്‍പ്രദേശത്തെ ജനങ്ങള്‍ അജ്ഞാതകാലം മുതല്‍ക്കേ 
ബനീഇ്രസായേല്‍ എന്നാണ്‌ തങ്ങളെ വിളിച്ചുപോന്നിട്ടുള്ളത്‌. 
ഇപ്രകാരംതന്നെ, ഈ മേഖലയിലെ “കാലാദക്കാ” (ചം ലിഷ 
എന്ന പേരിലറിയപ്പെടുന്ന മറ്റൊരു കുന്നിന്‍പ്രദേശത്തെ നിവാ 
സികളും ഇസ്രായേല്‍ വംശജരാണ്‌ തങ്ങളെന്നു അവകാശപ്പെ 
ടുന്നതില്‍ അഭിമാനം കൊള്ളുന്നുണ്ട്‌. ഇ്ര്ായേല്‍ വംശജ 
രാണ്‌ തങ്ങളെന്ന്‌ അവകാശപ്പെടുന്ന ഒരു ഗോത്രം ഹസാറാ 
ജില്ലയില്‍തന്നെയുണ്ട്‌. ചാലാസിനും (ദലം) കാബൂലിനും (ദ്ധധ) 
ഇടയിലുള്ള മല്രമ്പദേശത്തെ ജനങ്ങളും ഇസ്രായേല്യരാണ്‌ തങ്ങ 
ളെന്നവകാശപ്പെടുന്നു. 


യേശുമിശിഹാ ഇന്ത്യയില്‍ 137 


കശ്മീര്‍ നിവാസികളെ സംബന്ധിച്ചിടത്തോളം ഡോ.ബര്‍ 
ണ്യര്‍ ചില ഇംഗ്ലീഷു പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെ അടി 
സ്ഥാനമാക്കി 1"്ധല്ട ഗുഡി ന്ല/ഭ (മുഗളസാ്രമാജ്യത്തിലൂടെ 
യാത്രകള്‍)” എന്ന തന്റെ ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്ത്‌ പറ 
ഞ്ഞിട്ടുള്ള സംഗതികള്‍ തികച്ചും ശരിയാണ്‌. അതായതു, കശ്മീ 
രിലെ ജനങ്ങള്‍ ഇസ്രായേല്‍ വംശജരാണെന്നതുതന്നെ. അവ 
രുടെ വേഷവിധാനങ്ങളും ഭാവങ്ങളും ആചാര നടപടികളും 
അവര്‍ ഇസ്രായേല്‍ വംശജരാണെന്ന യാഥാര്‍ത്ഥ്യം ഖണ്ഡിത 
മായി സൂചിപ്പിച്ചുതരുന്നു. കശ്മീരില്‍ താമസിച്ചപ്പോള്‍ താന്‍ 
ജൂതന്മാരുടെ ഒരു ഗോത്രത്തിന്റെ നടുവിലാണുള്ളതെന്നു തോ 
ന്നിപ്പോയെന്ന്‌ ജോര്‍ജ്‌ ഫോര്‍സ്റ്റര്‍ (ഠ൦ാദ്൦ ൦൦) എന്ന ഒരു 
ഇംഗ്ലീഷുകാരന്‍ തന്റെ പുസ്തകത്തില്‍ പറയുന്നു.”” അഫ്ഗാന്‍ 
കാര്‍ സിറിയയില്‍നിന്ന്‌ വന്നവരാണെന്ന്‌ 'ദ റെയിസസ്‌ ഓഫ്‌ 
അഫ്ഗാനിസ്താന്‍” എന്ന ഗ്രന്ഥത്തില്‍ എച്ച്‌. ഡബ്ല്യൂ, ബെല്ലോ 
സ്‌, സി.എസ്‌.ഐ. പ്രസ്താവിക്കുന്നു.”” നബു ക്കദ്നസ്ര്‍ ച്രക 
വര്‍ത്തി (1ലാധഠദാറടമമല) അവരെ തടവുകാരായി പിടിക്കുകയും 
പേര്‍സ്യയിലും മേദ്യയിലും അവരെ കുടിയിരുത്തുകയും ചെയ്‌ 
തുവെന്നും അവിടെനിന്ന്‌ കുറേ കാലത്തിനുശേഷം അവര്‍ കിഴ 
ക്കോട്ടുനീങ്ങി ഗോര്‍ (60൧൧) കുന്നുകളില്‍ പാര്‍പ്പുറപ്പിക്കുകയും 
അവിടെ അവര്‍ ബനീയിരസായേല്‍ എന്ന പേരില്‍ അറിയപ്പെടു 
മാറാകുകയും ചെയ്തുവെന്നുമാണ്‌ അതില്‍ പറഞ്ഞിട്ടുള്ളത്‌. 
ഇദ്രീസ്‌ നബിയുടെ അഥവാ ഇനോഖിന്റെ (൦൦) പ്രവചനം 
ഇതിലേയ്ക്ക്‌ തെളിവായിട്ടുണ്ട്‌. തടവുകാരാക്കപ്പെട്ടിരുന്ന ഇസ്രാ 
യേലിലെ പത്തു ഗോത്രങ്ങള്‍ ബന്ധനത്തില്‍നിന്നു രക്ഷപ്പെട്ട 
ശേഷം “അര്‍സാറത്ത്‌' (വടം) എന്നു പറയപ്പെടുന്ന സ്ഥലത്ത്‌ 
(ഗോര്‍ പ്രദേശത്തില്‍ ഉള്‍പ്പെട്ട ഹസാറ എന്ന പേരില്‍ ഇന്നു 
അറിയപ്പെടുന്ന ഭാഗത്ത്‌) അഭയം പ്രാപിക്കുകയുണ്ടായി. ചെങ്കി 
29. 1അആഥലട ൩ 10൦ ഠഠുറ്ധ മന്ഥ൫-0ദ്ഥഠ്ട 8സില-൧ഥവാലഠ ഠാഠറട്ദ്ധിട, 1൨00. 1891 
.930-932. 
30. 1൦1ലട 00 3 പഠധനല നന 8ലറുദ 10 £ഡുപഘഥ - ദേ 0ഠ/ടില; 0൧. 0. 0ദ്ധിഠല, 


1000. 1808. ൧. 20 
31. ൧ഒഠടട 0 ച്റുദ്വിട്ല, - 11.൧/.8൦1ഠലട. 0.൭... ൧൮൧. 1103ഠദ്വ ട്വ & ഥ൧൧. 1884, ൧. 


13ട യേശുമിശിഹാ ഇന്ത്യയില്‍ 


സ്ഖാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതിനെപ്പറ്റിയുള്ള വിവരണമട 
ങ്ങിയ “ത്വബഖാത്തെ നാസ്ധിരി'” ന്ചാദുഖ്വ്പ്ക്ള്‍) എന്ന ഗ്രന്ഥ 
ത്തില്‍” ശനുബയ്സി വംശക്കാരുടെ ഭരണകാലത്ത്‌ ബനീഇ 
ര്രായേല്‍ എന്ന പേരില്‍ ഒരു ഗോത്രം അവിടെ പാര്‍ത്തിരുന്നു 
വെന്നും അവരില്‍ ചിലര്‍ നല്ല കച്ചവടക്കാരാണെന്നും പ്രസ്താ 
വിച്ചുകാണാം. എ.ഡി.622 ല്‍ ഖാലിദ്‌ ബിന്‍ വലീദ്‌ എന്നു പേ 
രായ ഒരു ഖുറയ്ശിനേതാവ്‌, തിരുനബിയുടെ ആവിര്‍ഭാവത്തെ 
സംബന്ധിച്ച സന്തോഷവര്‍ത്തമാനം ഇക്കൂട്ടരെ റസൂലിന്റെ കൊ 
ടിക്കീഴില്‍ കൊണ്ടുവരുന്നതിന്നുദ്ദേശിച്ചു അവരെ അറിയിക്കു 
കയുണ്ടായത്രെ. അഞ്ചോ ആറോ തലവന്മാര്‍ അദ്ദേഹത്തോ 
ടൊപ്പം ചേര്‍ന്നു. അവരില്‍ പ്രധാനി ഖയ്‌സ്‌ എന്ന ഒരാളായി 
രുന്നു. അയാളുടെ മറ്റൊരുപേര്‍ 'കിശ്‌' എന്നായിരുന്നു. ഇസ്ലാം 
അവലംബിച്ചതിനുശേഷം ഇവര്‍ ഇസ്ലാമിനുവേണ്ടി ധീരധീരം 
അടരാടുകയും നിരവധി വിജയങ്ങള്‍ കരസ്ഥമാക്കുകയുമുണ്ടാ 
യി. അവര്‍ യുദ്ധം ജയിച്ചുവന്നപ്പോള്‍ നബിതിരുമേനി(സ) അവ 
ര്‍ക്ക്‌ പല പാരിതോഷികങ്ങളും സമ്മാനിക്കയുമുണ്ടായി. ഈ 
ഗോത്രത്തിന്റെ തലവന്മാര്‍ “മലിക്ക്‌ "കള്‍ എന്ന പേരില്‍ അറിയ 
പ്പെടുമെന്നും നബിതിരുമേനി(സ) അരുളിയിട്ടുണ്ട്‌. ഖയ്സിനു, 
അബ്ദുര്‍റശീദ്‌ എന്ന പേര്‍ നബി(സ) നല്‍കുകയും “പത്താന്‍” 
എന്ന ബഹുമതിപ്പേര്‍ അനുഗ്രഹിച്ചരുളുകയും ചെയ്തു. “പങ്കാ 
യം” എന്നര്‍ത്ഥമുള്ള സുറിയാനി പദമാണിതെന്ന്‌ അഫ്ഗാന്‍ 
എഴുത്തുകാര്‍ പറയുന്നു. പുതുമുസ്്‌ലിമായ ഖയ്സ്‌ തന്റെ ഗോത്ര 
ത്തില്‍ ഒരു കപ്പലി ന്‌ പങ്കായം എന്നപോലെ മാര്‍ഗദര്‍ശകനാ 
യിരുന്നതിനാലാണ്‌ അദ്ദേഹത്തിന്‌ “പത്താന്‍” എന്ന ഈ ബഹു 
മതിപ്പേര്‍ നല്കപ്പെട്ടതത്രെ. 


ഗോറിലെ അഫ്ഗാനികൾ മുന്നോട്ടുനീങ്ങി കണ്ടഹാറിന 
ടുത്ത പ്രദേശത്ത്‌ കുടിപാര്‍ത്തതു എന്നുമുതലക്കാണെന്ന്‌ പറ 
യാന്‍ സാദ്ധ്യമല്ല. ഇന്നു അവരുടെ വാസസ്ഥാനം ഇതാണ്‌. 


32. 1016 ൮൪003501 0 009 ൧0 0 £ടട/൭ന ക ടാധന0ലന 2൫൭, £ഠഡല് 8 
(5൬൮൦00 ദലേഘഘ) 3൭ ൧0.0൧. 38 റ്ധ൦൦ 15, ലഠ്॥॥; ഗ്‌. 11885 0.31. 


യേശുമിശിഹാ ഇന്ത്യയില്‍ 139 


ഇസ്‌ലാമിക കലണ്ടറില്‍ ഒന്നാം നൂറ്റാണ്ടിലാവണം മിക്കവാറും 
ഇതു സംഭവിച്ചിട്ടുണ്ടാവുക. ഖയ്സ്‌, ഖാലിദ്‌ ബിന്‍ വലീദിന്റെ 
മകളെയാണ്‌ വിവാഹം ചെയ്തതെന്നാണ്‌ അഫ്ഗാനികളുടെ 
വിശ്വാസം. അതില്‍ അദ്ദേഹത്തിനു മുന്നു പുരതന്മാരുണ്ടായിരു 
ന്നു. സറാബാന്‍, പത്താന്‍, ഗുര്‍ഗശ്ത്ത്‌ എന്നിവരായിരുന്നു 
അവര്‍. സറാബാന്‍ സച്ച്റജ്യുന്‍, കൃശ്യുന്‍ എന്നീ രണ്ടു പുരത 
ന്മാരുണ്ടായിരുന്നു. ഇവരുടെ സന്താനപരമ്പരയാണ്‌ അഫ്ഗാ 
നികൾ. അതായത്‌ ബനീ യിര്സായേല്യര്‍. ഏഷ്യാമൈനര്‍ നിവാ 
സികളും, പടിഞ്ഞാറുള്ള മുസ്ലിം ചരിധ്രകാരന്മാരും അഫ്ഗാ 
നികളെ “സുലയ്മാനികള്‍” എന്നാണ്‌ വിളിക്കുന്നത്‌. ബാള്‍ഫര്‍ 
എഴുതിയ “സൈക്ലോപീഡിയ ഓഫ്‌ ഇന്ത്യാ ഈസ്റ്റേണ്‍ ആന്റ്‌ 
സതേണ്‍ ഏഷ്യ” എന്ന വിജ്ഞാനകോശത്തിൽ ഇതരജാതി 
ക്കാര്‍ ഏഷ്യയുടെ മദ്ധ്യ-ദക്ഷിണ-പൂര്‍വവ പ്രദേശങ്ങളില്‍ പര 
ന്നുകിടക്കുന്നതായി”” പറയുന്നു. പൂര്‍വൃകാലങ്ങളില്‍ ഇവര്‍ 
ചൈനയില്‍ ധാരാളമായി കുടിപാര്‍ത്തിട്ടുണ്ടായിരുന്നു; “ഷു' ജില്ല 
യുടെ തലസ്ഥാനമായ യിഹ്ചു(ന൯ റ്ഡുവില്‍ അവര്‍ക്കൊരു 
ക്ഷ്രേതമുണ്ട്‌. അഫ്ഗാനികൾ യാക്കോബിന്റെ സന്താനങ്ങളില്‍ 
പ്പെട്ടവരായിരിക്കുമെന്നാണ്‌ ബനീഇസ്്രായേലിലെ കാണാതെ 
പോയ പത്തു ഗോത്രങ്ങളെ തിരഞ്ഞു വളരെക്കാലം അലഞ്ഞു 
തിരിഞ്ഞ ഡോ. വുള്‍ഫ്‌ അഭിപ്രായപ്പെടുന്നത്‌.”* യഹൂദികള്‍ 
താത്താരിലേക്ക്‌ ന്ഥ) നാടുകടത്തപ്പെട്ടവരാണെന്നാണ്‌ മറ്റൊരു 
റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്‌. ബുഖാറാ, മെര്‍വ്‌, ഖീവാ 
എന്നിവയ്ക്ക്‌ ചുറ്റുമുള്ള പ്രദേശങ്ങളില്‍ അവര്‍ ധാരാളമായി 
വസിച്ചു പോന്നിട്ടുണ്ടായിരുന്നു. താത്താരി ച്രകവര്‍ത്തിയാ 
യിരുന്ന പ്രസ്റ്റര്‍ ജോണ്‍ (ഴടപ്സ കോണ്‍സ്റ്റാന്റിനോപ്പിള്‍ ച്രക 
വര്‍ത്തിയായിരുന്ന അലക്സ്‌ കോംനിനസിന്‌ (വ ഠഠന്ല്ഡട) 
അയച്ച ഒരു ലിഖിതത്തില്‍ നദിയ്ക്ക്‌ (ആമുനദി) അപ്പുറം 
(5൬൦00 ദലോലദ) ഈ ൧൦. ൧0. ദ്വ റ 15, ല॥[॥ ഗ/. 1:1885 0.31. 


34. പലന്ച്ശ 0 ഒ |7ിടട1ഠ00 10 807൮8 - 06൧. ൮ഠടദ്യാ0 ൧/0 ൧.൧; 1൧; ൧൧0. പഠന്ന൩ ൧/. 
ഥദ്വിദ്ര, 000. 1845. 0. 9-17 10. 200 60. 


140 യേശുമിശിഹാ ഇന്ത്യയില്‍ 


ഇസ്രായേലിലെ പത്തു ഗോത്രക്കാരാണുള്ളതെന്നും അവര്‍ 
തങ്ങളുടെ സ്വന്തം രാജാവിനു കിഴിലാണെന്നും യഥാര്‍ത്ഥ 
ത്തില്‍ തന്റെ പ്രജകളും സാമന്തന്മാരുമാണെന്നും പറഞ്ഞിട്ടു 
ണ്ട്‌. ചൊസാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന താത്താരി ഗോത്ര 
ങ്ങള്‍ ജൂദവംശജരാണെന്നും പുരാതനജൂദമതത്തിന്റെ അടയാ 
ളങ്ങള്‍ അവര്‍ക്കിടയില്‍ കാണാവുന്നതാണെന്നും ഡോ. മൂറിന്റെ 
ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.” ഉദാഹരണമായി അവര്‍ 
ചേലാകര്‍മ്മം (വണഠിടിം) അനുഷ്ഠിക്കുന്നവരാണ്‌. തങ്ങള്‍ 
ഇസ്രായേലിലെ കാണാതെപോയ പത്തു ഗോത്രങ്ങളാണെന്ന 
പാരമ്പര്യം അഫ്ഗാനികൾ പുലര്‍ത്തിവരുന്നു. യരുശലേം കൊ 
ള്ളയ്ക്കുശേഷം നബുക്കദ്നസ്ര്‍ രാജാവ്‌ അവരെ തടവുകാരായി 
പിടിക്കുകയും ബാമിയാന്‍ എന്ന സ്ഥലത്തിന്നടുത്തുള്ള ഗോറില്‍ 
(൨൦൧) അവരെ കുടിയിരുത്തുകയും ചെയ്തു. ഖാലിദ്‌ ബിന്‍ 
വലീദിന്റെ വരവിനുമുമ്പേ അവര്‍ യഹൂദമതം കണിശമായും 
പുലര്‍ത്തിപ്പോന്നിരുന്നു. 


അഫഗാനികള്‍ 


കാഴ്ചയില്‍ അഫ്ഗാനികൾ എല്ലാ നിലയിലും ജൂതന്മാര്‍ക്ക്‌ 
സദൃശ്യരാണ്‌. അവരെപ്പോലെ ഇവര്‍ക്കിടയിലും ഇളയസഹോ 
ദരന്‍ മൂത്ത സഹോദരന്റെ വിധവയെ വിവാഹം ചെയ്യുന്ന വഴ 
ക്കമുണ്ട്‌. ഹിറാത്തിലൂടെ കടന്നുപോയ ഫ്രഥഞ്ചി സഞ്ചാരി എല്‍. 
പി. ഫെരിയര്‍ (1.൧൦ 6നീല)3€ ഈ പ്രദേശത്ത്‌ ധാരാളം ഇസ്രായേ 
ല്‍ക്കാരുണ്ടെന്നും തങ്ങളുടെ മതവിശ്വാസ്പ്രകാരമുള്ള ആചാ 
രമര്യാദകള്‍ അനുഷ്ഠിക്കാന്‍ അവര്‍ പൂര്‍ണ്ണസ്വാത്ന്ത്ര്യമുള്ളവ 
രാണെന്നും പ്രസ്താവിക്കുന്നു. പ്രന്തണ്ടാം നൂറ്റാണ്ടില്‍ സ്പെ 
യിനിലെ ടോളെഡോ (൩൦൦0൦)കാരനായ റബ്ദിബിന്‍ യാമിന്‍ “കാ 
ണാതെപോയ ഗോത്രങ്ങളെയും തിരഞ്ഞു പുറപ്പെട്ടു. ഈ ജൂത 
ന്മാര്‍ ചൈന, ഇറാന്‍, തിബത്ത്‌ എന്നിവിടങ്ങളിലാണ്‌ കുടിയി 
32. 1൨ 1ഠട ണി0ടട - ദാ 1400൭, 1.൧. 0. 143 - 147. 


36. 15100 0 1൦ ൧റ0മ൧ട - ॥.൧ £ നില, ൨. ൧/൧. പടട 0൧0, പഠന്൩ിള്‍്ധന്ത ൨0. 
൧. (00001൭) 


യേശുമിശിഹാ ഇന്ത്യയില്‍ 141 


രുത്തപ്പെട്ടതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെടുന്നു. എ.ഡി. 93ല്‍ 
ജൂതന്മാരുടെ പൂര്‍വ്വികചരിത്രമെഴുതിയ ജോസിഫസ്‌ (5ല്ലധട) 
തന്റെ പതിനൊന്നാമത്തെ പുസ്തകത്തില്‍ എസ്രാപ്രവാചക 
നോടൊപ്പം ബന്ധനത്തില്‍നിന്ന്‌ മോചനം പ്രാപിച്ച ജൂദന്മാരെ 
ക്കുറിച്ച്‌ വിവരിക്കുന്ന കൂട്ടത്തില്‍ പത്തു ഗോത്രങ്ങള്‍ അക്കാ 
ലത്തുതന്നെ യുഫ്ഫട്ടീസിനുമപ്പുറമാണ്‌ കുടിയിരുത്തപ്പെട്ടതെ 
ന്നും അവരുടെ ജനസംഖ്യ എണ്ണിക്കണക്കാക്കാനാവില്ലെന്നും 
പറയുന്നു. “യുഫ്ഫട്ടീസിന്നപ്പുറത്ത്‌” എന്നുവച്ചാല്‍ പേര്‍സ്യയും 
കിഴക്കന്‍ പ്രദേശങ്ങളും എന്നുതന്നെയാണര്‍ത്ഥം. അഞ്ചാം നൂറ്റാ 
ണ്ടില്‍ ജീവിച്ച ജെറോം പുണ്യവാളന്‍ (5 1ലഠനട) ഇതു സംബ 
ന്ധിച്ചുതന്നെ ഹോശിയാ പ്രവാചകനെക്കുറിച്ചു പ്രതിപാദിക്കവെ 
അന്നുതൊട്ടു യിര്സധായേലിലെ പത്തുഗോത്രങ്ങള്‍ പര്‍ത്ത്യരാ 
ജാവിന്റെ-പോറസിന്റെ-കീഴിലായിരുന്നുവെന്നും മാര്‍ജിനില്‍ പറ 
യുന്നു. അതേ പുസ്തകത്തിന്റെ ഒന്നാം വാല്യത്തില്‍ കാണ്ട്‌ 
ജുവാന്‍ സ്റ്ററെറാം (റഠധസ്വധ൦ ടന) ഗ്രന്ഥത്തിന്റെ 233-234-ാം ഭാഗ 
ത്ത്‌, യരൂശലേം നാശത്തിന്നുശേഷം നബുക്കദ്നസ്ര്‍ അവരെ 
ബാമിയാന്‍ പ്രദേശത്തേയ്ക്ക്‌ (അഫ്ഗാനിസ്താനില്‍ ഗോറിനു 
സമീപത്താണ്‌ ഈ സ്ഥലം) നാടുകടത്തിയതായി അഫ്ഗാനി 
കള്‍ സമ്മതിക്കുന്നുണ്ടെന്നു പ്രസ്താവിക്കുന്നു. 


ജി.ടി. വിഗ്നെ എഫ്‌.ജി.എസ്‌. (൨.1. ഡ്ള് €.൨.5) എഴുതിയ 
“ഗസ്നി, കാബൂള്‍, അഫ്ഗാനിസ്താന്‍ സന്ദര്‍ശനവിവരണം' (4, 
പചന്മ്്ഥ 0 ഒ ഡ്ട്ഠ ദ്രമ്ല, ദ്ധ! പഠ ഷ്റഠുനല്വ്ട്ലാ-1940) എന്ന 
പുസ്തകത്തില്‍ 'മുല്ലാ ഖുദാദാദ്‌' എന്നൊരാള്‍ “മജ്മഉല്‍ അന്‍ 
സാബ്‌” എന്ന ഗ്രന്ഥത്തില്‍നിന്നു, ഇപ്രകാരം വായിച്ചുകേള്‍പ്പി 
ച്ചതായി പറയുന്നു: “യാക്കൂബിന്റെ മുത്ത പുരതന്‍ യഹൂദാ അവ 
രുടെ പുര്രന്‍ ഉസ്റക്ക്‌, ഉസ്റക്കിന്റെ പുര്തന്‍ അഖ്നൂര്‍, അഖ്നു 
റിന്റെ പുരതന്‍ മആലിബ്‌, മആലിബിന്റെ പുര്തന്‍ ഫര്‍ലായി, 
ഫര്‍ലായിയുടെ പുര്തന്‍ ഖയ്സ്‌, ഖയ്സിന്റെ പുരതന്‍ താലൂത്ത്‌, 
താലൂത്തിന്റെ പുര്തന്‍ അര്‍മിയ, അര്‍മിയയുടെ പുര്തന്‍ അഫ്‌ 


142 യേശുമിശിഹാ ഇന്ത്യയില്‍ 


ഗാന്‍, അഫ്ഗാനിന്റെ പിന്തുടര്‍ച്ചക്കാര്‍ അഫ്ഗാനികൾ. അഫ്ഗാ 
നിന്റെ പേരില്‍നിന്നാണ്‌ അഫ്ഗാന്‍ ജനതയുടെ പേരുണ്ടായ 
ത്‌. നബൂക്കദ്നസ്റിന്റെ സമകാലീനനായിരുന്നു അഫ്ഗാന്‍. 
യിസ്രായേലിന്റെ പിന്തുടര്‍ച്ചക്കാരനായിട്ടാണ്‌ അദ്ദേഹത്തെപ്പറ്റി 
പറയപ്പെട്ടുപോന്നത്‌. അദ്ദേഹത്തിന്‌ നാല്പത്‌ മക്കളുണ്ടായിരു 
ന്നു. 2000 കൊല്ലം ശേഷം 34-ാം തലമുറയിലാണ്‌ തിരുനബിയു 
ടെ കാലത്ത്‌ ജീവിച്ച ഖയ്സ്‌ ജനിച്ചത്‌. അദ്ദേഹത്തിന്റെ പിന്തുട 
ര്‍ച്ചക്കാര്‍ 64 തലമുറകളായി പെരുകി. അഫ്ഗാന്റെ മുത്തപുര്തനാ 
യ സല്‍മ്‌ സ്വദേശമായ സിറിയയില്‍നിന്നു ഹിറാത്തിനടുത്തുള്ള 
ഗനറെ മശ്കോഹ്‌ (വച്ഥ0പര്നല്‍ കുടിയേറിത്താമസിച്ചു. അദ്ദേ 
ഹത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ അഫ്ഗാനിസ്താനില്‍ പരന്നു. 


അഫ്ഗാന്‍കാര്‍ തങ്ങളുടെ വംശപാരമ്പര്യം ഇധര്സായേല്‍ 
രാജാവായിരുന്ന ശാലില്‍നിന്നാരംഭിക്കുന്നതായി അവകാശപ്പെ 
ടുകയും തങ്ങളെ ഇസ്രായേല്‍ സന്തതികളായി കരുതുകയും 
ചെയ്യുന്നതായി ജെയിംസ്‌ ബ്രൈസിന്റെ (നടെ 80 .൨.5) 
“എന്‍സൈക്നോപീഡിയ ഓഫ്‌ ജ്യോഗ്രഫി” (൦൪0൭൦0൭൭ ൨ ൨൦- 
ഠള്ല്യാസു) എന്ന ഗ്രന്ഥത്തില്‍ പറയുന്നു (പേ.11). അഫ്ഗാനികൾ 
തങ്ങള്‍ ജൂതവംശജരാണെന്നു പ്രസ്താവിക്കുന്നതായി അല 
കുസാണ്ടര്‍ ബേണ്‍സ്‌ രേഖപ്പെടുത്തിയിട്ടുണ്ട. അവരെ ബാബൂല്‍ 
രാജാവ്‌ കീഴടക്കിയശേഷം കാബൂളിന്‌ വടക്ക്‌ പടിഞ്ഞാറുള്ള 
ഗൌറില്‍(വിദ്ധ) കുടിപാര്‍പ്പിക്കുകയുണ്ടായത്രെ. എ.ഡി. 622 വരെ, 
അവര്‍ ജൂദമതത്തില്‍തന്നെ ഉറച്ചുനിലക്കുകയുണ്ടായെങ്കിലും 
ഖാലിദ്‌ ബിന്‍ അബ്ദുല്ലാഹ്‌ (ഖാലിദ്‌ ബിന്‍ വലീദ്‌ ആയിരിക്ക 
ണം- ഗ്ര.) ഈ ഗോത്രത്തിന്റെ ഒരു തലവന്റെ മകളെ കല്ല്യാണം 
കഴിക്കുകയും അവരെല്ലാം അക്കൊല്ലംതന്നെ ഇസ്്‌ലാംമതമവ 
ലംബിക്കയും ചെയ്തുവെന്നും അതില്‍ പറയുന്നു. 


കേണല്‍ ജി.ബി. മല്ലേസണ്‍ (൨൦.൨.8. 1/41ടേ൦ണ) “അഫ്ഗാന്‍ 
ചരിത്രം” (1150൧0 ൨ ്ല്ലിഭബ്ട്ക) എന്ന ഗ്രന്ഥത്തില്‍ (൦൪. 1878) 
അഫ്ഗാന്‍കാര്‍ ബനീയിസ്രായേല്‍ വംശപരമ്പരയില്‍പെട്ടവരാ 


യേശുമിശിഹാ ഇന്ത്യയില്‍ 143 


ണെന്ന കാരൃത്തില്‍ ഹിറാത്തിലെ അബുദുല്ലാഹ്ഖാന്‍, ഫ്രഞ്ച! 
സഞ്ചാരിയായ പ്രിയര്‍ ജോണ്‍ (ദഫ്‌ വിശ്രുത ഓറിയന്റലി 
സ്റ്റായ സര്‍ വില്യം ജോണ്‍സ്‌ (ട൦ഥി॥പസ്വ൦ഗട) എന്നിവര്‍ ഏകാഭി 
പ്രായക്കാരാണെന്നു പറയുന്നു. അവര്‍ ബനീയിസ്രായേലിലെ 
കാണാതെപോയ പത്തുഗോത്രങ്ങളുടെ പിന്തുടര്‍ച്ചക്കാരാകുന്നു 
(0.39). അഫ്ഗാന്‍കാര്‍ യിസ്രായേലിലെ കാണാതെപോയ പത്തു 
ഗോത്രങ്ങളുടെ പിന്തുടര്‍ച്ചക്കാരാണെന്നും, അഫ്ഗാന്‍കാരുടെ 
തന്നെയും അഭിപ്രായമിതാണെന്നും പൌരസ്തൃചരിര്രകാരന്മാ 
രില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നതായി എല്‍.പി. ഫെരി 
യര്‍ “അഫ്ഗാനികളുടെ ചരിത്രം” (1500 ൦ ഷ്ളിചട, 0. 1858) എന്ന 
പുസ്തകത്തില്‍-- ക്യാപ്റ്റന്‍ ഡബ്ല്യൂ. എം. ജസ്സി (ചേല്ന ഗല. 
ടേ തര്‍ജ്ജമ ചെയ്തത്‌-- ഒന്നാം ഭാഗത്ത്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. 
നാദിര്‍ശാഹ്‌ ഇന്ത്യയെ ആക്രമിച്ച അവസരത്തില്‍ പിശാവ 
റില്‍വച്ച്‌ യൂസ്ഫ്‌ സെയ്‌ സ്ധധ്‌ കച) ഗോത്രത്തിന്റെ തലവന്മാര്‍ 
അദ്ദേഹത്തിനു ഹിബ്രുവിലെഴുതിയ ബൈ ബിളിന്റെ ഒരു പ്രതി 
യും, പ്രസ്തുത കുടുംബങ്ങളില്‍ സൂക്ഷിക്കപ്പെട്ടുവന്നതും പണ്ടു 
പണ്ടേ പുലര്‍ത്തിപ്പോന്ന മതവിശ്വാസാചാരങ്ങള്‍ അനുഷ്ഠിക്കു 
ന്നതില്‍ ഉപയോഗപ്പെടുത്തിപ്പോന്നതുമായ മറ്റുവസ്തുക്കളും 
സമ്മാനിച്ചിരുന്നു വെന്നതിലേയ്ക്ക്‌ അഫ്ഗാനികളുടെ പക്കല്‍ 
തെളിവുകളുണ്ടെന്നു അതേ ചരിധ്രകാരന്‍ പ്രസ്തുത ഗ്രന്ഥ 
ത്തിന്റെ നാലാം പേജില്‍ പറയുന്നു. നാദിര്‍ശായുടെ കേമ്പിലും 
ജൂദന്മാരുണ്ടായിരുന്നു. ഈ വസ്തുക്കള്‍ കണ്ടപ്പോള്‍ ജൂദന്മാര്‍ 
അവയെ വേഗത്തില്‍ തിരിച്ചറിഞ്ഞു. ഹിറാത്തിലെ അബ്ദുല്ലാ 
ഹ്ഖാന്റെ അഭിപ്രായങ്ങള്‍ വിശ്വസനീയമാണെന്നും അതേ ചരി 
ര്രഗ്രന്ഥത്തില്‍ ത്തന്നെ നാലാം പേജില്‍ പറയുന്നുണ്ട്‌. ഈ 
അഭിപ്രായങ്ങള്‍ ചുരുക്കത്തില്‍ ഇതാണ്‌; താലൂത്ത്‌ രാജാവിനു 
(ശാൌലിനു) രണ്ടു മക്കളുണ്ടായിരുന്നു. അഫ്ഗാനും ജാലൂത്തും. 
ഈ കൂട്ടരുടെ കുലപതിയായിരുന്നു അഫ്ഗാന്‍. ദാവുദിന്റെയും 
ശലമോന്റെയും ഭരണത്തിനുശേഷം യിസ്രായേല്‍ ഗോത്രങ്ങള്‍ 
തമ്മില്‍ യുദ്ധങ്ങള്‍ നടന്നിരുന്നു. ഇതിന്റെ ഫലമായി ഓരോ 


144 യേശുമിശിഹാ ഇന്ത്യയില്‍ 


ഗോത്രവും ഭിന്നിച്ചു അകന്നുപോയി. നബൂക്കദ്നസ്റിന്റെ കാല 
ത്തോളം ഈ അവസ്ഥ തുടര്‍ന്നിരുന്നു. നബുക്കദ്നസ്ര്‍ ആക്ര 
മണം സംഘടിപ്പിക്കുകയും 70,000 ജൂതന്മാരെ കൊല്ലുകയും 
ചെയ്തു. അയാള്‍ നഗരം നശിപ്പിക്കുകയും അവശേഷിച്ച ജൂത 
ന്മാരെ തടവുകാരായി ബാബേലിലേക്ക്‌ പിടിച്ചുകൊണ്ടുപോവു 
കയും ചെയ്തു. ഈ വിപത്തിനുശേഷം അഫ്ഗാന്‍ സന്തതി 
കള്‍ ഭയപ്പെട്ടു. ജൂദിയയില്‍നിന്നു അറേബ്യയിലേക്ക്‌ ഓടിപ്പോ 
കുകയും അവിടെ ഏറെക്കാലം വസിക്കുകയും ചെയ്തു. എന്നാ 
ലും, വെള്ളവും ഭൂമിയും വളരെ കുറവായിരുന്നതിനാലും മനു 
ഷ്യരും ജന്തുക്കളുമെല്ലാം കഷ്ടപ്പെട്ടുതുടങ്ങിയിരുന്നതിനാലും 
അവര്‍ ഇന്ത്യയിലേക്ക്‌ മാറിത്താമസിക്കാന്‍ തീരുമാനിച്ചു. 
അബ്ദാലികളായ ഒരു വിഭാഗം അറേബ്യയില്‍ത്തന്നെ തങ്ങി. 
ഹദ്റത്ത്‌ അബൂബക്കറിന്റെ ഖിലാഫത്ത്‌ കാലത്ത്‌ അവരുടെ 
തലവന്മാരിലൊരാള്‍ ഖാലിദ്‌ ബിന്‍ വലീദുമായി വൈവാഹിക 
ബന്ധത്തിലേര്‍പ്പെട്ടു. ഇറാന്‍, അറബികള്‍ക്ക്‌ അധീനപ്പെട്ടപ്പോള്‍ 
ഈ വിഭാഗം അറേബ്യയില്‍നിന്നു ഇറാനിലെ സംസ്ഥാനങ്ങ 
ളായ ഫാറാബിലും കിര്‍മാനിലും കുടിമാറിത്താമസിച്ചു. ചെങ്കി 
സ്ഖാന്റെ ആക്രമണകാലംവരെ അവര്‍ അവിടെതന്നെയാണ്‌ 
വസിച്ചത്‌. ചെങ്കിസ്ഖാന്റെ ആക്രമണങ്ങള്‍ക്കെതിരെ അബ്ദാ 
ലികള്‍ നിസ്സഹായരായിരുന്നു. അവര്‍, മ്രകാന്‍, സിന്ധ്‌, 
മുള്‍ത്വത്താന്‍ എന്നിവിടങ്ങളിലൂടെ ഇന്ത്യയില്‍ വന്നെത്തി. 
അവര്‍ക്ക്‌ ഇവിടേയും സമാധാനം ലഭിച്ചില്ല. ഒടുവില്‍, അവര്‍ 
കോഹെ സുലയ്മാനിലേയ്ക്കുപോയി. മറ്റു അബ്ദാലിഗോത്ര 
ക്കാരും അവരോടൊപ്പം ചേര്‍ന്നു. അവരെല്ലാം കൂടി 24 ഗോത്ര 
ങ്ങളുണ്ടായിരുന്നു. അഫ്ഗാനു മൂന്നു മക്കളായിരുന്നു. സറാ 
ബത്ത്‌ (സറാബാന്‍), അര്‍ക്കിള്‍ (ഗര്‍ഗള്‍ത്‌), കര്‍ലാന്‍ (ബതന്‍). 
ഓരോരുത്തര്‍ക്കും എട്ടു മക്കള്‍വീതം. അവര്‍ 24 ഗോത്രങ്ങളായി 
പെരുകി. ഓരോ ഗോത്രവും ഓരോ പുത്രന്റെ പേരിലാണ്‌ അറി 
യപ്പെട്ടത്‌. അവരുടെ പേരും ഗോത്രവും ചുവടെ കൊടുക്കുന്നു. 


യേശുമിശിഹാ ഇന്ത്യയില്‍ 


സറാബന്തിന്റെ മക്കള്‍ 
അബ്ദാല്‍ 
യൂസുഫ്‌ 
ബാബൂര്‍ 

വസീര്‍ 

ലോഹാന്‍ 

ബര്‍പച്ച്‌ 

ഖൂഗിയന്‍ 

ശറാന്‍ 

ഗര്‍ഗശ്ത്‌ (അര്‍ക്കാള്‍ മക്കള്‍) 
ഖില്‍ജ്‌ 

കാക്കര്‍ 

ജമൂരീന്‍ 
സതുരിയാന്‍ 
പിന്‍ 

കസ്‌ 

തകാന്‍ 

നസ്വര്‍ 

കര്‍ലാന്റെ മക്കള്‍ 
ഖടക്ക്‌ 

സൂര്‍ 

ആഫ്രീദ്‌ 

ത്വൂര്‍ 

സാസ്‌ 

ബാബ്‌ 
ബംഗനേശ്‌ 
ലന്തിപൂര്‍ 


145 


ഗോത്രപ്പേര്‍ 
അബ്ദാലി 
യൂസുഫ്സയി 
ബാബൂരി 
വസീരി 
ലോഹാനി 
ബര്‍ച്ചി 
ഖുൂഗിയാനി 
ശറാനീ 
ഗോത്രപ്പേര്‍ 
ഖില്‍ജി 
കാക്കരി 
ജമുരീനി 
സതൂര്‍യാനി 
പീനി 

കസി 
തകാനി 
നസ്വ്രി 
ഗോത്രപ്പേര്‍ 
ഖടക്കി 
സൂരീ 
ആഹഫ്രീദീ 
ത്വുരി 
സാസീ 
ബാബി 
ബംഗനേശി 
ലന്തിപുരി 


ജഹാംഗീര്‍ ച്രകവര്‍ത്തിയുടെ കാലത്ത്‌ ഹിജ്റ 1018-ല്‍ എഴു 


തപ്പെട്ട ഹിറാത്തിലെ ഖാജാ നിഅമത്തുല്ലായുടെ “മഖ്സനെ 
അഫ്ഗാനി” (ഖര്‍ക്കി യൂനിവേര്‍സിറ്റിയിലെ പ്രൊഫസര്‍ ബേണ്‍ 


146 യേശുമിശിഹാ ഇന്ത്യയില്‍ 


ഹാര്‍ഡ്‌ ഡോറാന്‍ തര്‍ജ്ജമ ചെയ്ത്‌ പ്രസിദ്ധപ്പെടുത്തിയത്‌. 1836 
ലണ്ടന്‍) എന്ന ഗ്രന്ഥത്തില്‍ താഴെ കാണിച്ച അദ്ധ്യായങ്ങളില്‍ 
ഇപ്രകാരം പറയുന്നു: 


ഒന്നാം അദ്ധ്യായത്തില്‍ ഈ ജനതയുടെ (അഫ്ഗാനികളു 
ടെ) വംശപാരമ്പര്യം ആരംഭിക്കുന്ന യാക്കോബിന്റെ - യിസ്രാഠ 
യലിന്റെ - ചരിത്രമാണുള്ളത്‌. രണ്ടാം അദ്ധ്യായത്തില്‍, താലൂത്ത്‌ 
രാജാവിന്റെ ചരിധ്രമാണുള്ളത്‌. അതായത്‌, അഫ്ഗാനികളുടെ 
വംശപരമ്പര താലൂത്തില്‍നിന്നാണ്‌ തുടങ്ങുന്നതത്രെ. 


22-ഉം 23-ഉം ഭാഗങ്ങളില്‍ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: 
താലൂത്തിനു രണ്ടു മക്കളുണ്ടായിരുന്നു. ബര്‍ഖിയായും അര്‍മി 
യാഹും. ബര്‍ഖിയായ്ക്ക്‌ ഒരു പുരതനുണ്ടായിരുന്നു ആസ്വിഫ്‌. 
അഫ്ഗാനു 24 പുരതന്മാരാണുണ്ടായിരുന്നത്‌. ഇ്രസായേല്യരില്‍ 
ആരുംതന്നെ അഫ്ഗാന്റെ പിന്തുടര്‍ച്ചക്കാരോട്‌ തുല്യപ്പെടുത്താ 
വുന്നവരില്ല. 


65-ാം ഭാഗത്ത്‌ നബൂക്കദ്നസ്ര്‍, ശാം(സിറിയ) മുതലായ 
രാജ്യങ്ങള്‍ മുഴുവനും കീഴടക്കുകയും യിസ്രായേലി ഗോത്രക്കാ 
രെ നാടുകടത്തുകയും ഗോര്‍, ഗസ്നി, കാബൂള്‍, കണ്ടഹാര്‍, 
കോഹെഫിറോള്‍ശ്‌ എന്നിവിടങ്ങളില്‍ കുടിയിരുത്തുകയും ചെയ്‌ 
തുവെന്നും ഇവിടങ്ങളിലാണ്‌ ആന്ധിഫിന്റെയും അഫ്ഗാന്റെയും 
വംശപരമ്പരകള്‍ പ്രത്യേകിച്ചും വാസമുറപ്പിച്ചതെന്നും പ്രസ്താ 
വിച്ചിരിക്കുന്നു. 


പ്രസ്തുത പുസ്തകത്തിന്റെ 37 ഉം 38 ഉം പേജുകളില്‍ 
“മജ്മഉല്‍ അന്‍സാബ്‌' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവിനെയും 
“താരീഖെഗുസിദാ'യുടെ കര്‍ത്താവായ മസ്തനഫിയെയും ആധാ 
രമാക്കിക്കൊണ്ടു ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു. തിരുനബി 
യുടെ കാലത്ത്‌ ഖാലിദ്‌ ബിന്‍ വലീദ്‌, ഗോര്‍പ്രദേശത്ത്‌ നബൂ 
ക്കദ്നസ്റിന്റെ കാലത്ത്‌ പാര്‍പ്പുറപ്പിച്ചിട്ടുണ്ടായിരുന്ന അഫാഗാ 
നികളെ ഇസ്ലാം മതത്തിലേയ്ക്ക്‌ ക്ഷണിക്കുകയുണ്ടായി. താലൂ 
ത്തിന്റെ 37-ാം പരമ്പരയിലെ പിന്തുടര്‍ച്ചക്കാരനായ ഖയ്‌സിന്റെ 


യേശുമിശിഹാ ഇന്ത്യയില്‍ 147 


നേതൃത്വത്തില്‍ അഫ്ഗാന്‍ തലവന്മാര്‍ തിരുനബിയുടെയടു 
ക്കല്‍വന്നു. (ഇവിടെ അബ്ദുര്‍ റശീദ്‌ ഖയ്സിന്റെ വംശപരമ്പര 
ശൌാലില്‍ അഥവാ താലൂത്തില്‍ ചെന്നുമുട്ടുന്നതായി കാണിച്ചി 
ട്ടുണ്ട്‌). തിരുനബി (സ) പ്രസ്തുത ഗോത്രത്തലവന്മാര്‍ക്ക്‌ “കപ്പ 
ലിന്റെ പങ്കായം” എന്നര്‍ത്ഥമുള്ള “പത്താന്‍ ' എന്ന ബഹുമാന 
നാമം അനുഗ്രഹിച്ചരുളുകയുണ്ടായി. കുറച്ചു നാളുകള്‍ക്കുശേ 
ഷം തലവന്മാര്‍, തങ്ങളുടെ പ്രദേശത്തേയ്ക്ക്‌ തിരിച്ചുചെന്നു ഇസ്‌ 
ലാംമതത്തെ പ്രബോധനം ചെയ്യാന്‍ തുടങ്ങി. 


“മഖ്സനെ അഫ്ഗാന്‍” എന്ന ഇതേ ഗ്രന്ഥത്തില്‍ 63-ാം ഭാഗ 
ത്ത്‌ ബനീ അഫ്ഗാന്‍, ബനീ അഫ്ഗാനാ എന്നീ ബഹുമാന 
പ്പേരുകളെപ്പറ്റി ഫരീദുദ്ദീന്‍ അഹ്മദ്‌, തന്റെ രിസാലാ അസ്നാ 
ബെ അഫ്ഗാനിയ്യ' എന്ന പുസ്തകത്തില്‍ താഴെപറയുന്ന ഒരു 
പ്രസ്താവന നല്‍കിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. മജൂ 
സിയായിരുന്ന നബൂക്കദ്നസ്ര്‍ യിസ്റായേലികളേയും ശാം[്പ 
ദേശവും കീഴടക്കുകയും ജറൂസലം കൊള്ളയടിക്കുകയും ചെയ്ത 
ശേഷം ഇസ്രായേലി തടവുകാരെ പിടിച്ചുകൊണ്ടുപോയി അടി 
മകളാക്കി നാടുകടത്തുകയുണ്ടായി. അയാള്‍ മോശെയുടെ ന്യായ 
പ്രമാണം പിന്തുടര്‍ന്ന പല ഗോത്രങ്ങളെയും പിടിച്ചുകൊണ്ടു 
പോയി. അവരുടെ പാരമ്പര്യവിശ്വാസങ്ങള്‍ കയ്യൊഴിച്ചു ദൈവ 
ത്തിനുപകരം തന്നെ ആരാധിക്കുവാന്‍ നിര്‍ബന്ധിക്കുകയുണ്ടാ 
യെങ്കിലും അവര്‍ അപ്രകാരം ചെയ്യാന്‍ കൂട്ടാക്കിയില്ല. അതുകാ 
രണം, നബൂക്കദ്നസ്ര്‍ ആ ഗോത്രത്തില്‍പ്പെട്ട മഹാബുദ്ധിമാ 
ന്മാരും അറിവുള്ളവരുമായ രണ്ടായിരത്തോളം പേരെ കൊന്നു 
കളയുകയും ബാക്കിയുള്ളവരോടു തന്റെ സാ്മാജ്യത്തുനിന്നും 
ശാംപ്രദേശത്തുനിന്നും ഒഴിഞ്ഞുപോയിക്കൊള്ളണമെന്നു കല പി 
ക്കുകയുമുണ്ടായി. അവരില്‍ ഒരു വിഭാഗം നബൂക്കദ്‌ നസ്റി ന്റെ 
ഭരണപ്രദേശത്തുനിന്നു ഒരു തലവന്റെ കീഴില്‍ ഒഴിഞ്ഞുപോയി, 
ഗൌര്‍ കുന്നുകളില്‍ വാസമുറപ്പിച്ചു. അവരുടെ തലമുറക്കാര്‍ 
ഇവിടെതന്നെ കുടിയുറപ്പിക്കുകയും പെറ്റുപെരുകുകയും ജനങ്ങള്‍ 
അവരെ ബനീഇര്്രായേല്‍ എന്നും ബനീ ആന്ധിഫ്‌ എന്നും 
ബനീ അഫ്ഗാന്‍ എന്നും വിളിച്ചുതുടങ്ങുകയും ചെയ്തു. 


148 യേശുമിശിഹാ ഇന്ത്യയില്‍ 


64-0൦ പുറത്ത്‌ ഇപ്രകാരം പറയുന്നു: താരീഖെ അഫ്ഗാനി” 
“താരീഖെ ഗോരി” തുടങ്ങിയ വിശ്വസനീയങ്ങളായ ചരിത്രരേഖ 
കള്‍, അഫ്ഗാനികളധികവും ബനീയിര്സായേലാണെന്നും അവ 
രില്‍ ചിലര്‍ ഖിബ്തി (൨൦0-)കളില്‍പ്പെട്ടവരാണെന്നും ഈന്നിപ്പ 
റയുന്നവയാണ്‌. ഇതിനുപുറമെ, ചില അഫ്ഗാനികൾ തങ്ങളെ 
ഈജിപ്ഷ്യന്‍ പരമ്പരയില്‍പ്പെട്ടവരായി കരുതുന്നുണ്ടെന്നും 
അബുല്‍ഫദ്ല്‍ പ്രസ്താവിക്കുന്നുണ്ട്‌. ബനീഇ്ര്രായേല്‍ ഈജി 
പ്തിലേയ്ക്ക്‌ യരൂശലമില്‍നിന്നു തിരിച്ചുപോയപ്പോള്‍ ഈ ഗോ 
ത്രം (അഫ്ഗാനികൾ; ഇന്ത്യയില്‍ കുടിയേറിത്താമസിച്ചുവെ ന്ന 
താണ്‌ ഇതിലേയ്ക്ക്‌ കാരണമായി ചൂണ്ടിക്കാട്ടുന്നത്‌. 64-ഠം പുറ 
ത്ത്‌ ഫരീദുദ്ദീന്‍ അഹ്മദ്‌, അഫ്ഗാന്‍” എന്ന ബഹുമതി പേരി 
നെപ്പറ്റി പറയുന്നത്‌ ഇപ്രകാരമാണ്‌: “അഫ്ഗാന്‍” എന്ന സ്ഥാന 
പ്പേരിനെ സംബന്ധിച്ചിടത്തോളം (സിറിയയില്‍നിന്നുള്ള) നാടു 
കടത്തലിനുശേഷം അവര്‍ എപ്പോഴും വീടുകളെയോര്‍ത്തു തല 
യിട്ടടിക്കുകയും കരയുകയും (ഫഗാന്‍) ചെയ്തുപോന്നിരുന്ന 
തിനാലാണ്‌ അഫ്ഗാന എന്ന പേര്‍ വന്നതെന്നു ചിലര്‍ രേഖ 
പ്പെടുത്തിയിരിക്കുന്നു. സര്‍ ജോണ്‍ മാല്‍ക്കം (ടല /ര്‍്ലി്ണ) 
ഇതേ ൪൩൭൧൮ വലി, ശി,1,0.101) അഭിപ്രായക്കാരനാണനത്രെ. 


63-0൦ ഭാഗത്ത്‌, മഹബത്ഖാന്റെ പ്രസ്താവന ഉദ്ധരിച്ചിട്ടുണ്ട: 
“അവര്‍ ശലമോന്റെ (സുലയ്മാന്‍ നബിയുടെ) അനുയായികളും 
ബന്ധുക്കളുമായിരിക്കയാല്‍ അവരെ അറബികള്‍ സുലയ്മാനി 
കള്‍ എന്നു വിളിച്ചു പോന്നു.” 


തങ്ങള്‍ ജൂതവംശജരാണെന്നു അഫ്ഗാന്‍കാര്‍ സ്വയം കരു 
തിപ്പോരുന്നുവെന്നു മിക്കവാറും എല്ലാ ആധുനിക ചരിത്രകാര 
ന്മാരും ഗവേഷണങ്ങളും തെളിയിച്ചുകാട്ടുന്നതായി 65-ാം ഭാഗത്ത്‌ 
രേഖപ്പെടുത്തിയിരിക്കുന്നു. ചില ആധുനിക ചരിത്രകാരന്മാരും 
ഇതേ വീക്ഷണം തന്നെയാണ്‌ അഥവാ, അതു സത്യമാണെന്നി 
ടത്തോളമുള്ള അഭിപ്രായമാണ്‌ പുലര്‍ത്തുന്നത്‌. 


അഫ്ഗാനികള്‍ ജൂതപ്പേരുകള്‍ സ്വീകരിച്ചത്‌ ഇസ്‌ലാംമതം 
സ്വീകരിച്ചതുനിമിത്തമാണെന്ന അഭിപ്രായത്തെ സംബന്ധിച്ചി 


യേശുമിശിഹാ ഇന്ത്യയില്‍ 149 


ടത്തോളം തര്‍ജ്ജമക്കാരനായ ബര്‍ണാഡ്‌ ഡോഠറന്റെ വീക്ഷ 
ണത്തെ പിന്താങ്ങുന്ന ഒരു തെളിവുമില്ലെന്നു പറയേണ്ടിരിക്കു 
ന്നു. പഞ്ചാബിന്റെ ഉത്തരപശ്ചിമ ഭാഗങ്ങളില്‍ ഹിന്ദുക്കളില്‍ 
നിന്നു മുസ്ലിംകളായി മാറിയ ഗോത്രങ്ങള്‍ നിവസിക്കുന്നുണ്ട്‌. 
അവരുടെ പേരുകള്‍ ജുദജാതിക്കാരുടേതുപോലുള്ള പേരുകള 
ല്ല. മുസ്‌ലിംകളായി മാറുന്നതോടെ ജൂതപ്പേരുകള്‍ സ്വീകരിച്ചു 
കൊള്ളുണമെന്നില്ലെന്ന്‌ അതു വ്ൃക്തമാക്കിത്തരുന്നു. 


അഫ്ഗാനികള്‍ക്ക്‌ ജൂതന്മാരുമായി അത്ഭുതാവഹമായ 
സാമ്യഭാവങ്ങളുണ്ട്‌. അഫ്ഗാനികൾ ജൂതവംശ്യരാണെന്ന വാദ 
ത്തോടു യോജിക്കാത്ത പണ്ഡിതന്മാര്‍തന്നെ ഈ യാഥാര്‍ത്ഥ്യം 
അംഗീകരിക്കുന്നു. അവര്‍ ജൂതവംശ്യരാണെന്നതിലേക്ക്‌ നമുക്ക്‌ 
ലഭ്യമായ ഒരേയൊരു തെളിവ്‌ ഇതായിരിക്കാം. ഇത്‌ സംബന്ധിച്ചു 
സര്‍ ജോണ്‍ മാല്‍ക്കം പറയുന്നതു ഇപ്രകാരമാണ്‌: 


“ഖുറാസാന്റെയും സിന്ധു നദിയുടെയും ഇടയിലുള്ള പ്രദേ 
ശത്ത്‌ താമസമുറപ്പിച്ച അഫ്ഗാന്‍ ഗോത്രങ്ങളുടെ തുടക്കത്തെ 
പ്പറ്റി വിവിധ ചരിത്രകാരന്മാര്‍ വൃത്യസ്തങ്ങളായിട്ടാണ്‌ വിവരി 
ചചിട്ടുള്ളത്‌. അവര്‍ നബൂക്കദ്നസ്റിനാല്‍ തടവുകാരായി പിടി 
ക്കപ്പെട്ടിരുന്ന ജൂതഗോത്രങ്ങളെ വംശപരമായി പിന്തുടര്‍ന്നിട്ടു 
ള്ളവരാണെന്നും ചിലര്‍ ഈന്നിപ്പറയുന്നു. അവരുടെ തലവന്മാര്‍, 
കുടുംബങ്ങള്‍ ദാവീദില്‍നിന്നും ശാലില്‍നിന്നും തുടങ്ങുന്നതായി 
അവകാശപ്പെടുന്നുമുണ്ട്‌. ഈ അഭിമാനപൂര്‍ണ്ണമായ പിന്തുടര്‍ച്ച 
യെക്കുറിച്ചുള്ള അവരുടെ അവകാശവാദം വളരെ സംശയാവഹ 
മാണെങ്കിലും അവരുടെ പ്രത്യക്ഷഭാവങ്ങളില്‍നിന്നും പ്രയോഗ 
രീതികളില്‍നിന്നും അവര്‍ പേര്‍സ്യക്കാരില്‍നിന്നും താത്താരിക 
ളില്‍നിന്നും ഇന്ത്യക്കാരില്‍നിന്നും തികച്ചും വൃത്ൃയസ്തരായ ജാ 
തിക്കാരാണെന്നു വ്ൃക്തമാകുന്നുണ്ട്‌. ഇതുമാത്രമാണ്‌ അത്തര 
മൊരു പ്രസ്താവനയ്ക്ക്‌ എന്തെങ്കിലും വിശ്വസനീയത കൈവരു 
ത്തുന്നത്‌. എന്നാല്‍, എത്രയോ ശക്തിമത്തായ യാഥാര്‍ത്ഥ്യങ്ങള്‍ 
മുഖേന ഇതു ഖണ്ഡിക്കപ്പെട്ടിരിക്കുന്നു. ഇതിനെ ന്യായീകരിക്ക 
ത്തക്ക പ്രതൃക്ഷമായ തെളിവൊന്നും ഉന്നയിക്കപ്പെട്ടിട്ടുമില്ല. 


150 യേശുമിശിഹാ ഇന്ത്യയില്‍ 


ഒരു ജനവും മറ്റൊരു ജനവും തമ്മിലുള്ള ഭാവസാദൃശ്യങ്ങ 
ള്‍ പലതും തെളിയിച്ചു കാട്ടുന്നവയാകാമെങ്കിലും ജൂതന്മാരുടെ 
പ്രത്യക്ഷഭാവങ്ങളോടുകൂടിയ കശ്മീരികള്‍ ജൂതവംശ്യര്‍ തന്നെ 
യാണെന്നതില്‍ സംശയിക്കാനില്ല. ഇതു ബര്‍ണ്ൃയര്‍ മാതമല്ല, 
ഫോര്‍സ്റ്ററും, മറ്റു ചില പണ്ഡിതന്മാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. 


ബര്‍ണ്യറുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നില്ലെങ്കിലും 
താന്‍ കള്‍മീരികളുടെ ഇടയിലായിരുന്നപ്പോള്‍ ജൂതജനത്തോ 
ടൊപ്പമാണെന്ന തോന്നലാണ്‌ തനിയ്ക്കുണ്ടായിരുന്നതെന്നു 
ഫോസ്റ്റര്‍ വ്ൃക്തമാക്കിയിട്ടുണ്ട്‌. 


“കശ്മീരി” എന്ന പദത്തെ സംബന്ധിച്ചിടത്തോളം എ.കെ. 
ജോണ്‍സ്റ്റന്റെ 'ഭൂമിശാസ്ര്രനിഘണ്ടു' (01000൧ 0/ ദദാറൃദ്വാസ) 
എന്ന പുസ്തകത്തില്‍ 259-ഠാം പേജില്‍ താഴെ പറയുന്ന വാക്കു 
കള്‍ കാണാം. 


250-ഠാഠ൦ പേജില്‍ കശ്മീര്‍ (511171) എന്ന തലക്കെട്ടിനു 
കീഴില്‍ ഇപ്രകാരം പറയുന്നു: 


“പൊക്കം കൂടിയവരും കനത്തുറച്ച ശരീരഘടനയുള്ളവരും 
പൌരുഷം മുറ്റിയവരുമാകുന്നു കശ്മീരികള്‍ - സ്ത്രീകള്‍ അംഗ 
സാഷ്ഠവമുള്ളവരും സുന്ദരിമാരും ജൂതന്മാരുടെതുപോലുള്ള 
തത്തച്ചുണ്ടന്‍മൂുക്കും ഭാവങ്ങളുമുള്ളവരുമാകുന്നു.” 


“സവാതി”(ഛ്)യും “ആഫ്റീദി”(്ഠ)യും എന്ന തലക്കെ 
ട്ടില്‍ “സിവില്‍ ആന്റ്‌ മിലിറ്ററി ഗസ്റ്റ്‌" എന്ന പ്രതത്തില്‍, (1898 
നവംബര്‍ 23) ബ്രിട്ടീഷ്‌ അസോസിയേഷന്റെ നരവംശശാസ്ത്ര 
വിഭാഗത്തിന്റെ അടുത്തുകഴിഞ്ഞ ഒരു യോഗത്തില്‍ അവതരി 
പ്പിച്ച ശ്രദ്ധേയവും വിലപ്പെട്ടതുമായ പ്രബന്ധം പുനഃപ്രസിദ്ധം 
ചെയ്തിട്ടുണ്ട്‌. നരവംശശാസ്ത്രഗവേഷണം സംബന്ധിച്ച കമ്മി 
റ്റിയുടെ ശീതകാലസമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ളതാണി 
ത്‌. പ്രബന്ധത്തില്‍ ഇപ്രകാരം പറയുന്നു: 


“(്രിട്ടീഷ്‌ അസോസിയേഷന്റെ അടുത്തുകഴിഞ്ഞ ഒരു 
യോഗത്തില്‍ നരവംശവിഭാഗത്തിനുവേണ്ടി തയ്യാറാക്കീട്ടുള്ളതും 


യേശുമിശിഹാ ഇന്ത്യയില്‍ 151 


ആന്ത്രപോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു ശീതകാല സമ്മേള 
നത്തില്‍ അവതരിപ്പിക്കാനിരിക്കുന്നതുമായ, വളരെ വിലപ്പെട്ടതും 
ശ്രദ്ധേയവുമായ ഒരു പ്രബന്ധത്തിന്റെ പൂര്‍ണ്ണരൂപം ഞങ്ങള്‍ 
ചുവടെ കൊടുക്കുന്നു. 


“ഇന്ത്യയുടെ പടിഞ്ഞാറന്‍ പ്രവേശനദ്വാരത്തിലുള്ള അസ്സല്‍ 
നിവാസികളായ പത്താന്‍ അഥവാ പത്താന്‍കാര്‍, വളരെ പുരാ 
തനചരിത്രത്തില്‍ത്തന്നെ അംഗീകരിക്കപ്പെട്ടവരത്രെ; പല ഗോത്ര 
ങ്ങളെപ്പറ്റിയും ഹിറോഡോട്ടസും അലക്സാണ്ടറുടെ ചരിധ്രകാ 
രന്മാരും പ്രതിപാദിച്ചിട്ടുള്ളതുമാണ്‌. മദ്ധ്യകാലങ്ങളില്‍, അവര്‍ 
കയ്യടക്കിയ മലകളില്‍ കൃഷി ചെയ്തിട്ടില്ലാത്ത പരുക്കന്‍ മരുഭൂ 
മിപ്രദേശം “റോഹ്‌' എന്നും അവിടുത്തെ നിവാസികള്‍ 'റോഹി 
ലര്‍' എന്നുമാണ്‌ വിളിക്കപ്പെട്ടിരുന്നത്‌. പുരാതനരായ ഈ റോഹി 
ലരില്‍ അഥവാ പത്താന്‍ ഗോത്രക്കാരില്‍ ഭൂരിപക്ഷവും അഫ്ഗാ 
ന്‍കാരെക്കാള്‍ മുമ്പേതന്നെ അവിടെയുണ്ടായിരുന്നു. പത്താന്‍ 
ഭാഷയായ 'പുശ്ത്തു' സംസാരിക്കുന്നുവെന്നതുകൊണ്ടുമാത്രം 
പത്താന്‍കാരായി എണ്ണപ്പെടുന്ന അഫ്ഗാന്‍കാരെല്ലാംതന്നെ 
നബൂക്കദ്നസ്ര്‍ ബാബിലോണിയായില്‍ തടവുകാരായി പിടി 
ച്ചുകൊണ്ടുവന്ന ഗോരതങ്ങളുടെ പിന്തുടര്‍ച്ചക്കാരാണ്‌ തങ്ങളെ 
ന്നു വാദിച്ചുകൊണ്ട്‌ മറ്റുള്ളവരുമായി നേരിട്ടുള്ള കുടുംബബന്ധം 
സ്ഥാപിക്കാന്‍ കൂട്ടാക്കാതിരിക്കുന്നു. എന്നാല്‍, അവരെല്ലാം 
തന്നെ പുശ്ത്തു ഭാഷ സ്വീകരിക്കുകയും പക്ത്താന്‍ വാലി എന്ന 
പേരിലുള്ള പൊതുവായ പത്താന്‍ സിവില്‍ അനുഷ്ഠാനങ്ങള്‍ 
അംഗീകരിക്കുകയും ചെയ്യുന്നു. അതാകട്ടെ, പല കാര്യങ്ങളിലും 
മോശെയുടെ പഴയനിയമങ്ങളെയും രജ്പുത്ത്‌ ജാതിക്കാരുടെ 
പുരാതനമായ അനുഷ്ഠാനങ്ങളെയും ശ്രദ്ധേയമായി ഓര്‍മ്മപ്പെ 
ടുത്തുന്നവയാണ്‌ താനും.” 


ഇസ്രായേലി പാരമ്പര്യം 


ഈ ചര്‍ച്ചയില്‍ ഏറ്റവും ഒടുവിലായി നമുക്ക്‌ ബന്ധപ്പെടേ 
ണ്ടിവരുന്ന പത്താന്‍കാരെ രണ്ടു പ്രധാന സമുദായവിഭാഗങ്ങ 


ളായി വേര്‍തിരിക്കാം. അതായത്‌, വസീറികള്‍, ആഫ്രീദികള്‍, 
ഓറക്ക്‌ സെയികള്‍ തുടങ്ങിയ ഗോത്രങ്ങളും കുടുംബങ്ങളും 
ഉള്‍ക്കൊണ്ട ഇന്ത്യന്‍ വംശീയര്‍; ശാമവംശീയരെന്നു (ട്ട) 
അവകാശപ്പെടുന്നവരും നമ്മുടെ അതിര്‍ത്തിപ്രദേശങ്ങളിലൂട 
നീളം പ്രബലരായിട്ടുള്ളവരുമായ അഫ്ഗാനികള്‍. ഇവരെല്ലാ 
വരും ഒരുപോലെ അംഗീകരിക്കുന്ന അലിഖിത നിയമപ്രമാണ 
മായ പക്ത്താന്‍വാലി ഒരു സമ്മിശ്രമൂലമായിരിക്കാന്‍ സാദ്ധ്യ 
തയുണ്ടെന്നാണ്‌ തോന്നുന്നത്‌. മോശെയുടെ ന്യായ്പര്പമാണത്തോ 
ടൊപ്പം രജപുത്ത്‌ പാരമ്പര്യങ്ങളുമായി ഇണക്കിച്ചേര്‍ത്തതും 
മുസ്‌ലിം ആചാരനടപടികളിലൂടെ നവീകരിച്ചതുമായ പെരുമാ 
ററച്ചട്ടങ്ങളാണ്‌ നാം അതില്‍ കാണുന്നത്‌. “ദുര്‍ റാനി'കളെന്നു 
സ്വയം വിളിക്കുന്നവരും ഒന്നര നൂറ്റാണ്ടിനുമുമ്പേ ദുര്‍റാനീ 
സ്മ്മാജ്യം സ്ഥാപിക്കപ്പെട്ടതുമുതല്‍ അങ്ങനെ ചെയ്തുപോ 
ന്നിട്ടുള്ളവരുമായ അഫ്ഗാനികള്‍, കിള്‍ എന്ന പേരിലുള്ള ഒരു 
പൂര്‍വ്വികന്‍ മുഖേന ഇരസായേലി ഗോത്രത്തിന്റെ പിന്തുടര്‍ച്ച 
ക്കാരാണെന്നാണ്‌ പറയുന്നത്‌. തന്റെ ജനത്തെ ഇസ്ലാമിക 
പ്രവാഹത്തിലൂടെ തുഴഞ്ഞുനീക്കാന്‍ നിയുക്തനായ ആളെന്ന 
നിലയില്‍ കിശിന്‌, മുഹമ്മദ്‌ നബി(സ) പത്താന്‍ (സിറിയന്‍ 
ഭാഷയില്‍ പങ്കായത്തിനു പറയുന്നതാണിത്‌) എന്ന പേര്‍ നല്‍കു 
കയുണ്ടായി. പത്താന്‍ അഥവാ പക്ത്താന്‍ ദേശീയത്വം ഇസ്‌ലാ 
മിനു എത്രയോ മുമ്പേയുള്ളതാണെന്നു മുകളില്‍ നാം സൂചി 
പ്പിച്ചിട്ടുണ്ടല്ലോ. ഇസ്രായേലി ജനതയുമായുള്ള വളരെ പുരാത 
നബന്ധം അംഗീകരിക്കാതെ, അഫ്ഗാനികള്‍ക്കിടയില്‍ വ്യാപ 
കമായി നിലനില്ക്കുന്ന ഇര്രായേലി നാമങ്ങള്‍ക്ക്‌ ന്യായീക 
രണം കണ്ടെത്തുക തുലോം പ്രയാസമായിരിക്കും. ഇതിനേക്കാള്‍ 
പ്രയാസപൂര്‍ണ്ണമാണ്‌ അവരുടെ ചില അനുഷ്ഠാനങ്ങളുടെ 
വേരുകള്‍ കണ്ടെത്തുക. ഉദാഹരണമായി, പെസഹതീറ്റ (കട 
൦ 06൭50) - അഫ്ഗാന്‍ ജനത വളരെ ശ്രദ്ധാപൂര്‍വ്വം അനുഷ്ഠി 
ച്ചുവരുന്നതാണിത്‌-- തീരെ വിദ്യാഭ്യാസമില്ലാത്ത അഫ്ഗാനി 
കള്‍പോലും പുലര്‍ത്തിവരുന്നു. മറ്റു പാരമ്പര്യങ്ങള്‍ക്കും നിദാ 
നമായിട്ടുള്ള എന്തെങ്കിലും അടിസ്ഥാനസത്യം ഇല്ലാതിരിക്കാന്‍ 


യേശുമിശിഹാ ഇന്ത്യയില്‍ 153 


നിര്‍വ്വാഹമില്ല. ഈ ഇര്രായേലി ബന്ധം ഒരു യാഥാര്‍ത്ഥ്യം 
തന്നെയായിരിക്കാമെന്ന്‌ ബെല്ലോസ്‌ (൫൦൦5) കരുതുന്നു. എ 
ന്നാല്‍ അദ്ദേഹം വിവരിക്കുന്നു: കിശില്‍നിന്നു പരമ്പരയായി 
ഉടലെടുത്ത അഫ്ഗാന്‍ കുടുംബത്തിന്റെ മൂന്നു മഹാശാഖക 
ളിലൊന്ന്‌ സാരാബോര്‍ എന്ന പേരിലറിയപ്പെടുന്നു. പുരാതന 
ഇന്ത്യന്‍ രേഖകളില്‍ പറയുന്ന മഹാഭാരതയുദ്ധത്തില്‍ ചന്ന്ര 
ബന്‍ (ച്രന്ദവംശക്കാര്‍)മാരാല്‍ തോല്‍്പ്പിക്കപ്പെട്ടശേഷം അഫ്ഗാ 
നിലേയ്ക്ക്‌ കുടിയേറിപ്പാര്‍ത്ത രജപുത്രരുടെ സൂര്യവംശത്തി 
നുള്ള പുരാതനനാമത്തിന്റെ പുശ്ത്തു രൂപമാണ്‌ സാരാബോര്‍ 
എന്നത്‌. അതുകൊണ്ട്‌, അഫ്ഗാന്‍ പുരാതന രജപുതധ്രഗോത്ര 
ങ്ങളില്‍ അലിഞ്ഞുചേര്‍ന്ന ഇസ്രായേല്യരായിരിക്കണം. അഫ്ഗാ 
ന്റെ വംശോല്പത്തിയെ സംബന്ധിച്ച പ്രശ്നത്തിനുള്ള ഏറ്റവും 
യുക്തമായ മറുപടിയായി എനിക്കെപ്പോഴും തോന്നിയിട്ടുള്ളതു 
ഇതുതന്നെയാണ്‌. ഇന്നത്തെ അഫ്ഗാന്‍കാരന്‍ തങ്ങളെ പാര 
മ്പര്ൃത്തില്‍ അബ്റഹാമിന്റെ പിന്തുടര്‍ച്ചക്കാരായ വരിഷ്ഠജാ 
തിക്കാരായിട്ടാണ്‌ കരുതിപ്പോരുന്നത്‌. പൊതുവായ ഭാഷയും 
ഗോത്രമര്യാദയുടെ നിയമാവലിയും മുഖേനയാണ്‌ അവര്‍ മറ്റു 
പത്താന്‍കാരുമായുള്ള ബന്ധം അംഗീകരിക്കുന്നത്‌. 


സുപ്രസിദ്ധരായ എഴുത്തുകാരുടെ ഈ എല്ലാ ഗ്രന്ഥങ്ങളില്‍ 
നിന്നുമുള്ള ഉദ്ധരണികള്‍ ഒന്നായി പരിശോധിക്കുമ്പോള്‍, ഇന്ത്യ 
യുടെ അതിര്‍ത്തികളിലും സമിീപ്രപദേശങ്ങളിലുമായി കാണ 
പ്പേടുന്ന അഫ്ഗാനികളും, കള്‍മീരികളും ഇരസ്സായേലിലെ കാണാ 
തെപോയ ഗോത്രങ്ങളില്‍പ്പെട്ട ബനീഇ്ര്രായേല്‍ തന്നെയാണെ 
ന്ന്‌ നിഷ്പക്ഷനായ ഏതൊരാള്‍ക്കും ദ്ൃഡബോദ്ധ്യം വരിക 
തന്നെ ചെയ്യും. ഈ പുസ്തകത്തിന്റെ രണ്ടാം ഭാഗത്ത്‌, അല്ലാഹു 
ഇച്ഛിച്ചുവെങ്കില്‍, യേശുവിന്റെ ഇന്ത്യയിലേക്കുള്ള യാത്രയുടെ 
അന്തിമലക്ഷ്യം എല്ലാ ഇരസായേലി ഗോത്രങ്ങളിലും സത്യ്ര 
ബോധനം ചെയ്യുകയെന്ന തന്റെ കര്‍ത്തവ്യം പൂര്‍ത്തീകരിക്കു 
കയായിരുന്നുവെന്ന വസ്തുത കൂടുതല്‍ വിശദമായി തെളിയി 
ച്ചുകാണിക്കാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്‌. സുവിശേഷങ്ങളില്‍ 


154 യേശുമിശിഹാ ഇന്ത്യയില്‍ 


അദ്ദേഹം വ്യക്തമാക്കീട്ടുള്ളതു ഈ യാഥാര്‍ത്ഥ്യമാണല്ലൊ. 
അതിനാല്‍, അദ്ദേഹം ഇന്ത്യയിലും കള്‍മീരിലും വന്നിട്ടുണ്ടാ 
യിരിക്കാമെന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. നേരെമറിച്ച്‌, 
അദ്ദേഹം തന്റെ കടമകള്‍ പൂര്‍ത്തിയാക്കാതെയും നിര്‍വൃഹിക്കാ 
തെയും സ്വര്‍ഗ്ഗത്തേയ്ക്ക്‌ കരേറിപ്പോയി എന്നതാണ്‌ ആശ്ചര്യാ 
വഹമായിത്തീരുക! ഈ ചര്‍ച്ച ഞാന്‍ ഇവിടെ അവസാനിപ്പി 
ക്കുന്നു. 


മിര്‍സാ ഗുലാം അഹ്മദ്‌ 
മസീഹ്‌ മൌഈദ്‌ 
ഖാദിയാന്‍, ഗുര്‍ദാസ്പൂര്‍ 
1899 ഏപ്രില്‍ 25 


അനുബന്ധം 
(ള്‍്ാലലപഥട) 


യേശുവിന്റെ ക്രൂശ്സംഭവം: 
പുനരുത്ഥാനമോ പുനരുജ്ജീവനമോ? 
പംധ്വ്ധവഥപ 
[൫1: 
പംധംവാചധ്പ: 


മാര്‍ഗരറ്റ്‌ ലോയിസ്‌ ഡേവിഡ്‌ 
(ബി.എ, ബി.ഡി; എസ്‌.ടി.ഡി) 


ട്രെവര്‍ എ. ലോയിഡ്‌ ഡേവിഡ്‌ 
(എം.ഡി, എഫ്‌.ആര്‍.സി.പി.) 


156 യേശുമിശിഹാ ഇന്ത്യയില്‍ 


മീനുഷ്യവംശത്തിന്റെ പാപപ്പൊറുതിക്കുവേണ്ടി യേശുക്രി 
സ്തു കുരിശില്‍ പ്രാണത്യാഗം ചെയ്തുവെന്നാണ്‌ ക്രിസ്തീയ 
ലോകം ഏകകണ്ഠമായി ഘോഷിക്കുന്നത്‌. “കുരിശുമരണത്തെ 
യും (സ്ന) “പുനരുത്ഥാന'ത്തെയും (ംടധനധിംബ തങ്ങളുടെ 
മതത്തിന്റെ അടിസ്ഥാനതത്ത്വങ്ങളായി സ്വീകരിച്ച ക്രിസ്ത്യാ 
നികള്‍, പൌലോസ്‌ അപ്പോസ്തലന്‍ പഠിപ്പിച്ചതനുസരിച്ച്‌ “ക്രി 
സ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി തിരുവെഴുത്തുകളിന്‍ പ്രകാ 
രം മരിച്ചു” (കൊരിന്ത്യന്‍, 15:3) എന്നും “ക്രിസ്തു ഉയിര്‍ ത്തെ 
ഴുന്നേറ്റിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം, നിങ്ങളുടെ 
വിശ്വാസവും വ്ൃര്‍ത്ഥം” (കൊരിന്ത്യന്‍ 1, 15:14) എന്നും “ക്രിസ്തു 
നമുക്ക്‌ വേണ്ടി ശാപമായിത്തീര്‍ന്നു ന്യായ്പ്രമാണത്തിന്റെ ശാപ 
ത്തില്‍നിന്ന്‌ നമ്മെ വിലക്കു വാങ്ങി” (ഗലാത്യര്‍, 3:13) എന്നും 
വിശ്വസിച്ചുപോരുന്നു. 


യഹുദര്‍ പറയുന്നതാകട്ടെ, യേശു കള്ള്പ്രവാചകനാകയാല്‍ 
തങ്ങള്‍ യേശുവെ കുരിശില്‍ തറച്ചു കൊന്നുവെന്നും “തൂക്ക 
പ്പെട്ടവന്‍ ശപിക്കപ്പെട്ടവന്‍” (ആവ.21:23) എന്ന തിരുവെഴുത്തു 
കള്‍ പ്രകാരം യേശു ശപിക്കപ്പെട്ടവന്‍ ആയിരുന്നുവെന്നുമത്രെ. 
യേശുവിന്റെ ആത്മാവ്‌ സ്വര്‍ഗ്ഗത്തേയ്ക്ക്‌ ഉയര്‍ത്തപ്പെടുകയല്ല, 
പാതാളങ്ങളില്‍ (നരകത്തില്‍) പതിക്കുകയാണുണ്ടായതെന്നും 
യഹുദര്‍ ഘോഷിക്കുന്നു! 


എന്നാല്‍, കഴിഞ്ഞ ആയിരത്തിനാനുറു കൊല്ലത്തിലേറെ 
കാലമായി വിശുദ്ധഖുര്‍ആനില്‍ ഘോഷിച്ചുവന്നിട്ടുള്ളത്‌ “അദ്ദേ 
ഹത്തെ അവര്‍ (യഹൂദര്‍) വധിച്ചിട്ടില്ല; ക്രൂശിച്ചുകൊന്നിട്ടുമില്ല; 
മറിച്ചു, അവര്‍ക്ക്‌ അദ്ദേഹം (ര്രൂശിക്കപ്പെട്ടവനെപ്പോലെ) സദ്യ 
ശീകരിക്കപ്പെട്ടു” (4:157) എന്നും, “അവര്‍ അദ്ദേഹത്തെ നിശ്ചയ 
മായും കൊന്നിട്ടില്ല” (4:158) എന്നുമത്രെ. 


ക്രിസ്തു കുരിശില്‍ മരിച്ചിട്ടില്ലെന്ന്‌ കഴിഞ്ഞ രണ്ടു നൂറ്റാണ്ടു 
കാലത്തിനിടയില്‍ എത്രയോ ബുദ്ധിരാക്ഷസന്മാര്‍ പ്രഖ്യാപിക്കു 
കയും അതു സംബന്ധിച്ച ചര്‍ച്ച നടത്തുകയുമുണ്ടായി. അനേ 


യേശുമിശിഹാ ഇന്ത്യയില്‍ 157 


കം ഗവേഷണങ്ങള്‍ ഇതു സംബന്ധിച്ചു നടത്തിയിട്ടുമുണ്ട്‌. ക്രി 
സ്തു കുരിശില്‍ മരിച്ചുവെങ്കില്‍ മരിക്കാനുണ്ടായ ശരീരശാസ്ത്ര 
പരമായ കാരണങ്ങള്‍ വ്യക്തമാക്കുന്നതിനു സൂക്ഷ്മമായ വിശ 
കലനങ്ങള്‍ നടത്തേണ്ടതുണ്ടായിരുന്നു. അത്തരം വിശകലനങ്ങ 
ളില്‍ ക്രൂശില്‍ മരിച്ചുവെന്ന വിശ്വാസത്തിന്നൊരടിസ്ഥാനവുമി 
ല്ലെന്നാണ്‌ തെളിഞ്ഞത്‌. ഈ യാഥാര്‍ത്ഥ്യം പല രൂപത്തിലും 
കൂടുതല്‍ കൂടുതലായി തെളിഞ്ഞുവരുമെന്ന്‌ ഇസ്‌ലാമില്‍ പ്രവ 
ചിക്കപ്പെട്ടിട്ടുള്ളതുമാണ്‌. അതനുസരിച്ചുള്ള ഒരു വിശകലനപ 
ഠനമാണ്‌ ഇവിടെ അനുബന്ധമായി ചേര്‍ത്തിട്ടുള്ളത്‌. 


ക്രിസ്തുമത സംരക്ഷകന്‍ ല്ല 0൦ ച) എന്ന ബഹു 
മതിപ്പട്ടം നല്കപ്പെട്ട ര്രിട്ടീഷ്‌ സിംഹാസനത്തിന്റെ അവകാശി 
യായ ബ്രിട്ടീഷ്‌ രാജ്ഞിയുടെ മുന്‍രാജകീയ ചികിത്സകനായ 
ഡോ. ട്രെവര്‍ എ.ലോയിഡ്‌ ഡേവിഡും അദ്ദേഹത്തിന്റെ വൈദി 
കവിദുഷിയായ പത്നിയും ചേര്‍ന്നു ലണ്ടനിലെ റോയല്‍ കോളേ 
ജ്‌ ഓഫ്‌ ഫിസിഷ്യന്‍സിന്റെ ജര്‍ണലില്‍ എഴുതിയ ഒരു ലേഖന 
ത്തില്‍ യേശു കുരിശില്‍ തറച്ചതുകൊണ്ട്‌ മരിച്ചിട്ടില്ലെന്ന്‌ സൂക്ഷ്മ 
വിശകലനം നടത്തി സ്ഥാപിച്ചിട്ടുള്ള കാര്യം ഇംഗ്ലണ്ടിലെ ക്രിസ്‌ 
തീയ സഭകളില്‍ വമ്പിച്ച കോളിളക്കം സൃഷ്ടിച്ച സംഭവമാണ്‌. 
1991 ഏപ്രിലില്‍ പ്രസിദ്ധപ്പെടുത്തിയ ഈ ലേഖനം ഇംഗ്ലണ്ടില്‍ 
ഒരു വാര്‍ത്താവിപ്പവം തന്നെ സൃഷ്ടിച്ചിരുന്നു. 


- വിവര്‍ത്തകന്‍ 


പുനരുത്ഥാനമോ 
പുനരുജ്ജീവനമോ? 


യേശുവിന്റെ കുരിശുസംഭവം സംബന്ധിച്ച മെഡിക്കല്‍ സ്റ്റോ 
റി വളരെ ലളിതമാണ്‌. ഗത്ശമനയിലെ വിഷമപൂര്‍ണ്ണമായ ഒരു 
രാത്രിയ്ക്കുശേഷം യേശു അറസ്റ്റ്‌ ചെയ്യപ്പെടുകയും തടവിലാ 
ക്കപ്പെടുകയും മോശെയുടെ ന്യായപ്രമാണത്തിന്നെതിരെ പ്രവര്‍ 
ത്തിച്ചുവെന്നു ആരോപിക്കപ്പെട്ട നിലയില്‍ തികച്ചും അനുഭാ 
വശുന്യമായ ഒരു ന്യായാസനത്തിനു മുമ്പില്‍, സുന്റേദിയത്തി 
നു' മുമ്പില്‍ ഹാജരാക്കപ്പെടുകയും ചെയ്തു. യേശുവിനു കൊല 
ശിക്ഷ വിധിയ്ക്കപ്പെട്ടതിനാല്‍ (വെള്ളിയാഴ്ച സൂര്യാസ്തമയ 
ത്തിനു മുമ്പ്‌ മരണം സംഭവിക്കണമെന്നുണ്ടായിരുന്നെങ്കില്‍ 
തികച്ചും അസമര്‍ത്ഥമായി എന്നുതന്നെ പറയണം) റോമന്‍ഗ 
വര്‍ണ്ണറായ പൊന്തിയൂസ്‌ പിലാത്തോസിന്റെ അടുക്കല്‍ കൊണ്ടു 
പോയി. സുന്റേദിയം അസൂയയാലാണ്‌ ഇപ്രകാരം പ്രവര്‍ത്തി 
ച്ചിരുന്നതെന്നു പിലാത്തോസ്‌ കാണുകയും, ലൂക്കോസിന്റെ സു 
വിശേഷപ്രകാരം യേശുവിനെ കൊലശിക്ഷയ്ക്കിരയാക്കുന്നത്‌ 
ഒഴിവാക്കാന്‍ ഹെരോദാവുമായി കൂടിയാലോചന നടത്തുകയും 
ചെയ്തു. അവിടെ കൂടിനിന്ന ജനക്കൂട്ടത്തോടു യേശുവിനെ 

1 ഇസ്രായേലിലെ 12 ഗോത്രങ്ങളില്‍ ഓരോന്നില്‍നിന്ന്‌ 6 പ്രതിനിധികള്‍വീതം 
ഉള്‍ക്കൊള്ളുന്നതാണ്‌ സുന്റേദീയം. നിരവധി പരിചാരകന്മാരുണ്ടാകും. 

2 സുവിശേഷങ്ങള്‍ ഇക്കാര്യത്തില്‍ ഖണ്ഡിതമായൊന്നും പറയുന്നില്ല. യേശു 
വിനെ രാത്രി വളരെ വൈകിയാണ്‌ തടവിലാക്കിയത്‌. സുന്റേദിയത്തിനുമു 
ന്നില്‍ (അതൊരു അടിയന്തിര യോഗമായിരിക്കണം) ഹാജരായതു അതിരാ 
വിലേയും. പിലാത്തോസിന്റെ മുമ്പില്‍ പ്രത്ൃക്ഷപ്പെട്ടതരാകട്ടെ ഉച്ചയ്ക്കും. അതാ 
യത്‌, പകല്‍ സമയം ആറു മണിക്കുമുമ്വേ, ചാട്ട അടി അടക്കമുള്ള പിന്നത്തെ 
സംഭവങ്ങളുടെ വിവരണത്തില്‍ വ്യത്യാസമുണ്ട്‌. മുന്നാം മണിക്കൂറിലാണ്‌ അവര്‍ 
അവനെ ക്രുശിച്ചതെന്ന്‌ മാര്‍ക്കോസ്‌ പറയുന്നു(15:25) യോഹന്നാന്‍ സൂചിപ്പി 
ക്കുന്നത്‌ ആറാം മണിക്കുശേഷം (12 മണി) എന്നാണ്‌. ഈ ദിവസം ആരംഭി 
ക്കുന്നത്‌ സൂര്യാസ്തമയത്തോടെയാണ്‌. മോശയുടെ നിയമം പ്രമാണിച്ച നില 
യില്‍ യേശുവിന്റെ മരണം വെള്ളിയാഴ്ച അസ്തമയത്തിനു മുമ്പേ സംഭവി 
ച്ചിരുന്നിരിക്കണം (ശനിയാഴ്ച ശബ്ബത്തു നാളാണല്ലോ!). ആറാം മണിനേരം 
മുതല്‍ (12 മണി) ഒമ്പതാം മണിവരെ (15 മണിക്കൂര്‍) അന്ധകാരം (സൂര്യശ്രഹ 


ണം) ഉണ്ടായിരുന്നുവെന്നതില്‍ മത്തായിയും മാര്‍ക്കോസും ലൂക്കോസും ഏകാ 
ഭിപ്രായക്കാരാണ്‌. 


യേശുമിശിഹാ ഇന്ത്യയില്‍ 159 


കൊല്ലാന്‍തന്നെ ഉത്തരവിട്ടതായി” പിലാത്തോസ്‌ അറിയിച്ചു. 
മറ്റെല്ലാ കൊലപ്പുള്ളികളെയുംപോലെ ഇയ്യമണികളും ആട്ടിന്റെ 
മൂര്‍ച്ചയുള്ള എല്ലിന്‍കഷണങ്ങളും തുക്കിയിട്ട അഞ്ചാറു തോല്‍ 
വാറുകള്‍ മെടഞ്ഞ ചാട്ടകൊണ്ടു യേശുവിനെ അവര്‍ പ്രഹരി 
ച്ചു. അതു കഠിനമായ നീറ്റലും പുകച്ചിലും വേദനയും ഉണ്ടാ 
ക്കുന്ന മുറിപ്പാടുകള്‍ സൃഷ്ടിച്ചു. എത്രതവണ അടിച്ചു എന്നറി 
യുന്നില്ല്‌. പടയാളികള്‍ കൊല്ലത്തിലൊരിക്കല്‍ വാര്‍ഷികച്ചടങ്ങാ 
യി ഒത്തുകൂടി മദിച്ചുല്ലസിക്കുന്ന സൈനികചത്വരത്തില്‍ (൭- 
600൧൬) അവര്‍ യേശുവിനെ കൊണ്ടുപോയി. വളരെ ഇടുങ്ങിയ 
സ്ഥലത്ത്‌ പട്ടാളക്കാരുടെ കൂട്ടം (600 ഓളം പേര്‍) ഒരുമിച്ചു കൂടി 
യാല്‍ ഹീനമായ എന്തും നടക്കുമെന്നു നിശ്ചയമാണല്ലോ. അതി 
നിടയില്‍ യേശുവിന്റെ നെറ്റിത്തടത്തില്‍ ഒരു കോലുകൊണ്ട്‌ 
(ഗ്രീക്ക്‌ കലമോസ്‌)*” ഒരടി വീണു. ഇതുപക്ഷേ, പ്രാദേശികമായി 
റിക്രൂട്ട ചെയ്ത പട്ടാളക്കാരെ സംബന്ധിച്ചിടത്തോളം” അധികാര 
ദണ്ഡിനുപകരമായുള്ള ഒരായുധമായിരുന്നു! ദൃക്സാക്ഷികളുടെ 
അഭാവത്തില്‍ എന്തുനടന്നു എന്നതിനു രേഖകളില്ല. മൃഗീയ 
മായ പെരുമാറ്റത്തിനാണെങ്കില്‍ റോമന്‍ പടയാളികള്‍ ഒട്ടും കുറ 
ഞ്ഞവരല്ലതാനും. 


നടുക്കം സൃഷ്ടിക്കുന്ന ക്രൂരവിനോദങ്ങള്‍ ദീര്‍ഘിപ്പിച്ചു 


3. ൧ലബ്ാടട ॥.ട."ഠ0൩ 1൫൦ ഠ0ലദസ്ഥ ടഡഠു/ 0 ൨0 8ലിദഗ്ഥ ൨00. 11.4 1ഒിട 
1952. 6-12. 

4. 80൩൧. ക്രിസ്തുവിന്റെ വിചാരണയുടെയും മരണത്തിന്റെയും നിയമപരവും 
ദൈവശാസ്ത്രപരവുമായ വശങ്ങള്‍ - 30൦0൦ ൦ [ഒഴ 1970; 10:14-026 റോമ 
ക്കാര്‍ മോശെയുടെ ന്യായപ്രമാണത്തിന്നെതിരായ കുറ്റങ്ങള്‍ക്ക്‌ നിശ്ചയിക്കപ്പെട്ട 
അടിയുടെ എണ്ണം നാല്പതില്‍ വര്‍ദ്ധിപ്പിക്കില്ലെന്ന്‌- 39 ആണ്‌ പ്രയോഗത്തില്‍- 
ബക്ക്‌ള്‍ തെറ്റായ നിലയില്‍ കരുതുന്നു. മൂന്നിലൊരു ഭാഗം അടി മാറിടത്തിലും 
ബാക്കി പുറത്തും അടിക്കണം. കുറ്റവാളി മുന്നോട്ടാഞ്ഞ നിലയില്‍ പുരോഹി 
തന്‍ ഈ ശിക്ഷ സിനഗോഗില്‍വച്ച്‌ പശുക്കുട്ടിയുടെ തോലുകൊണ്ടു മെടഞ്ഞു 
ണ്ടാക്കിയ മൂന്നു വാറുള്ള ചമ്മട്ടികൊണ്ടു പ്രയോഗിക്കുന്നു. 

ട., ഗ്രീക്ക്‌ മൂലത്തില്‍ “കമലോസ്‌” എന്നാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. അതിന്റെ 
അര്‍ത്ഥം “ഞാങ്ങണക്കോല്‍” അഥവാ ഞാങ്ങണ കൊണ്ടുണ്ടാക്കിയ ഏന്തു വടി, 
അമ്പ്‌, എഴുതാനുള്ള ഉപകരണം അണങ്ങണയെക്കാള്‍ കൂടുതല്‍ വസ്തുനിഷ്ഠ 
മായ എന്തുമാകാം. 

6. റോമന്‍ ഭരണകര്‍ത്താക്കള്‍ ചെങ്കോല്‍, കയ്യിലേന്താറുണ്ടായിരുന്നില്ല. 


160 യേശുമിശിഹാ ഇന്ത്യയില്‍ 


കൂടായിരുന്നു. കഠിനമായ നൊമ്പരം നിമിത്തം നാഡീഭിത്തിക 
ളില്‍ രക്തം കിനിഞ്ഞുകൂടി ശീര്‍ഷനാഡികളില്‍ എരിച്ചിലുണ്ടാ 
ക്കുകയും അതു ഹൃദയത്തുടിപ്പിന്റെ താളവേഗം കുറക്കുകയും 
(൫൫ ലയി) ഉണ്ടായി. രക്തസമ്മര്‍ദ്ദവും നാഡിമിടിപ്പും വളരെ 
കുറയുകയും പിന്‍ഭാഗത്തെ മുറിവുകളില്‍നിന്ന്‌ രക്തം കിനി 
ഞ്ഞൊഴുകുകയും ചെയ്തു. യേശു മണ്ഡപത്തില്‍ നിവര്‍ന്നു 
നില്ക്കേണ്ടിവന്നിരുന്നു. അവിടെവച്ചുണ്ടായ പീഡനങ്ങളാലും 
നിന്ദനങ്ങളാലും ശരീരശാസ്ത്രപരമായ നഷ്ടപരിഹാര്രപ്രകി 
യകള്‍ തടസ്സപ്പെട്ടിരിക്കാനും സാദ്ധൃതയുണ്ടായിരുന്നു. കൊല 
ശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട എല്ലാവരേയുംപോലെ യേശുവിനും 
കൊലമരം (200) അഥവാ കുരിശു പ്രിട്ടോറിയത്തില്‍നിന്ന്‌ 
കൊലക്കളമായ ഗൊല്ഗോത്താവരെ 600-700 വാര (546-637) 
മീറ്റര്‍" ചുമക്കേണ്ടതുണ്ടായിരുന്നു. 7 അടി (2.1 മീറ്റര്‍) ഇഞ്ച്‌ 
(൯ സെ.മീ.) ഇഞ്ചി (10 സെ.മീ.) അളവിലുള്ള കട്ടിമരമാണെ 
ങ്കില്‍ അതു 40 റാത്തല്‍ (18 കി.ഗഗാം) തുക്കം വരും. ഇതു ചുമ 
ക്കാന്‍ കഴിയാത്തവിധം യേശു ക്ഷീണിച്ചിരുന്നു. 


യേശുവിന്റെ മുന്‍കൈകള്‍ മണിക്കണ്ടത്തിനു തൊട്ടുമുക 
ളിലായി കുരിശിന്മേല്‍ അതു നിലത്തുകിടക്കുമ്പോള്‍തന്നെ 
ആണി തറച്ചു ബന്ധിച്ചിരുന്നു. പെരുംഞരമ്പിനു പരിക്കേറ്റിട്ടി 
ല്ലെന്നാണ്‌ തോന്നുന്നത്‌. പിന്നീട കുരിശിനോടൊപ്പം യേശുവി 
നെയും ഉയര്‍ത്തിനിറുത്തി. അതില്‍പിന്നെ കുരിശു തടിമര 
ത്തോടു ചേര്‍ത്തിട്ടു. അതോടെ കുരിശു സംവിധാനം പൂര്‍ത്തി 
യായി. യേശുവിന്റെ ചന്തി തടിമരത്തില്‍നിന്നു ഉന്തിനിന്ന ഒരു 
താങ്ങില്‍ കൊള്ളിച്ചുനിറുത്തി. നെരിയാണിയ്ക്കും കുതിഞര 
മ്പിനും ഇടയിലായി ആണിയടിക്കാന്‍ കഴിയുന്നതിന്‌ കാല്‍മു 
ട്ടുകള്‍ ഇരുഭാഗത്തേയ്ക്കും പിണച്ചുവച്ചു.” യേശുവിന്റെ തല 
ഇപ്പോള്‍ കൂടിനിന്നവരില്‍നിന്നു ഏതാണ്ടു 18 ഇഞ്ചി (45 സെ. 
മീ.) ഉയര്‍ന്നുകാണും; സാധ്യമായെങ്കില്‍ അവരോടു സംസാരി 


7. വാസസ്ഥലങ്ങള്‍ എവിടെയാണെന്നു നിശ്ചയമില്ല. അതിനാല്‍ കണക്കാക്ക 
പ്പെടുന്ന ദൂരവും സമയവും ഏറ്റവും നല്ല അഭ്യൂഹങ്ങളാണ്‌. 
8. പാദങ്ങള്‍ക്ക്‌ താക്കം വെക്കുന്ന സ്ര്പദായം പില്ക്കാലത്തുണ്ടായതാണ്‌. 


യേശുമിശിഹാ ഇന്ത്യയില്‍ 161 


ക്കാന്‍ കഴിയുംവിധംതന്നെ. 


ഒരു വെള്ളിയാഴ്ചയാണ്‌ യേശുവിനെ കുരിശിച്ചത്‌. മണി 
ക്കുറുകള്‍ക്കുശേഷം (നിവേദനങ്ങള്‍ പ്രകാരം മുന്നു) ഒരു സൂര്യ 
ഗ്രഹണം സംഭവിച്ചു. ഇതില്‍പിന്നെ മുന്നു മണിക്കൂറുകഴിഞ്ഞ്‌ 
യേശു ഒരു ശബ്ദം പുറപ്പെടുവിച്ചു. ഇതിനു പലവിധത്തിലുള്ള 
വ്യാഖ്യാനങ്ങളും നല്കപ്പെട്ടിട്ടുണ്ട്‌. യേശു മരിച്ചുവെന്നതില്‍ 
നോക്കിനിന്നവര്‍ക്ക്‌ സംശയമുണ്ടായില്ല. ്രൂള്‍ സംഭവം മൂലമു 
ള്ള മരണം സാധാരണഗതിയില്‍ മൂന്നുംനാലും ദിവസം വരെ 
നീണ്ടുനിലക്കുന്നതും ധരാകര്‍ഷണത്തിന്നെതിരില്‍ വളരെ 
പ്രയാസപ്പെട്ടു ശ്വാസം കഴിക്കാനുള്ള വെപ്രാളങ്ങളും പിടിപ്പും 
ഉണ്ടാക്കുന്നതുമായ ഒരു ദീര്‍ഘ പ്രക്രിയയാണ്‌.” ഇത്തരം കാര്യ 
ങ്ങളില്‍ അത്യധികമായ അനുഭവപരിചയമുള്ള ആളായി കരു 
തപ്പെട്ട പിലാത്തോസ്‌ താഴെയിറക്കാനുള്ള അനുവാദം നല്കു 
ന്നതിനു മുമ്പേ യേശു മരിച്ചുകഴിഞ്ഞുവോ എന്നു ഉറപ്പുവരു 
ത്തുന്നതിനുള്ള അന്വേഷണം നടത്തിച്ചു. ഗൊല്ഗോത്തായില്‍ 
നിന്നു പിലാത്തോസിന്റെ കൊട്ടാരത്തിലേക്കുള്ള വഴിദൂരം കണ 
ക്കിലെടുത്താല്‍ യേശുവിനെ കുരിശില്‍നിന്നു താഴത്തിറക്കാന്‍ 
പിലാത്തോസില്‍നിന്ന്‌ സമ്മതമെടുക്കുന്ന ഒന്നോ രണ്ടോ മണി 
ക്കൂര്‍ വേണ്ടിവന്നിരിക്കും. ഈ സംഭവവിവരണങ്ങളിലുള്ള മുഴ 
ച്ചുനില്ക്കുന്ന വലിയൊരു പോരായ്ക കുരിശില്‍നിന്ന്‌ ശരീരം 
ഇറക്കിയെടുക്കുന്നതു സംബന്ധിച്ച വിവരണം ഇല്ലെന്നുള്ളതാ 
ണ്‌. നാലു സുവിശേഷങ്ങളില്‍ യോഹന്നാന്‍" മാത്രമേ കുന്തം 
കൊണ്ട്‌ വിലാപ്പുറത്ത്‌ കുത്തിയപ്പോള്‍ രക്തവും വെള്ളവും തുളി 
ച്ചുവന്നതായി പറയുന്നുള്ളൂ. അങ്ങനെ യഥാര്‍ത്ഥത്തില്‍ സംഭ 
വിച്ചുവെങ്കില്‍ (ലാസറുടെ കഥ" മൂലവും മറ്റു കാരണങ്ങളാലും” 
ഗ്ധാലിടട്സ്ധന ൨6 ബ്സ്ധണഠഥട ടധ്രാഥാ॥വ്ധന - (1നഗലന്ടന, 64, 10ഥലന്ഥടാങ്ചിഠറെ, 
[ഠാ വ്ദടടിദ ലിവ 100000: ॥ട്0ടനദ്നന, 1928 - 1935). അത്‌ അതിക്രുരമാ 
ണെന്ന കാരണത്താല്‍ എ.ഡി. 351-ല്‍ കോണ്‍നസ്റ്റന്റയിന്‍ ചക്രവര്‍ത്തി ക്രൂശിച്ചു 


കൊല്ലല്‍ (ബ്ന) നിറുത്തലാക്കി. 
10. യോഹന്നാന്‍, 19:34 


162 യേശുമിശിഹാ ഇന്ത്യയില്‍ 


യോഹന്നാന്റെ വിശ്വാസ്യത വൈദ്യശാസ്ത്ര വീക്ഷണത്തില്‍ സംശ 
യാസ്പദമായിട്ടുണ്ട്‌) അതു ചമ്മട്ടി പ്രയോഗത്തിലുണ്ടായ ഒരു 
നീര്‍കുമിള പടയാളി നേരംപോക്കിന കുത്തിപ്പൊട്ടിച്ചതാവാം."* 


ഒറിജിന്‍ (റല) എ.ഡി. 185-254 - രക്തവും വെള്ളവും 
തുളിച്ചുവന്ന നിലയിലും യേശു മരിച്ചെന്നുതന്നെ വിശ്വസിച്ചെ 
ങ്കിലും മൃതദേഹത്തില്‍നിന്ന്‌ രക്തം കിനിയുകയില്ലെന്നു അദ്ദേ 
ഹം ചൂണ്ടിക്കാണിക്കുകയുണ്ടായി.*” 1847ല്‍ സ്റ്രൌഡ്‌ (സേ 
യേശുവിന്റെ മരണകാരണം കണ്ടുപിടിക്കാന്‍ പരിശ്രമിക്കുന്ന 
തുവരെയും ആ വഴിക്ക്‌ ഒരു ശ്രമവും നടത്തപ്പെട്ടിരുന്നില്ല. പ്രത്യ 
ക്ഷമായ തളര്‍ച്ചുയെ പരിഗണിച്ചു ഹൃദയം നിശ്ചലമായതാണ്‌ 
ര്ധ്വാധഴഠ ഹ മരണകാരണമെന്ന്‌ അദ്ദേഹം വിശ്വസിച്ചു. അതേയ 
വസരത്തില്‍ത്തന്നെ യേശു സ്വമേധയാ ആത്മാവിനെ വിടുക 
യാണോ ചെയ്തത്‌ എന്ന പ്രശ്നം സ്റ്രൌഡ്‌ അനുഭാവപൂര്‍വ്വം 
ചര്‍ച്ചചെയ്യുകയുമുണ്ടായി. 1887-ല്‍ റിസ്ഡണ്‍ ബെന്നറ്റ്‌ (൪5൪൦൨ 
8ബ്ണല)" “മാനസികപീഡനകളാലുണ്ടായ ഹൃദയത്തകര്‍ച്ചയാ 
ലാണ്‌ ര(ധ്ധധട നലപസ്നന നല്ലി ബു) യേശുവിന്‌ മരണം സംഭ 
വിച്ചതെന്നും അതു കുന്തംകൊണ്ടു വിലാപ്പുറത്ത്‌ കുത്തേറ്റ 
തിനെ തുടര്‍ന്ന്‌ വര്‍ദ്ധിച്ചിരിക്കാമെന്നും അഭിപ്രായപ്പെട്ടുകൊണ്ടു 


11. യോഹന്നാന്‍, 11:38 

12. 8൩൦ 0. - 10൫൭ ദാാട്ാല്‍ 2000000൬ 1ഠ ട. ൮ഠ൩. ൨00000: 5900 1962, 461 

13. 8നഥ് 8.5. - ാട്യാല്‍ ൭00000 10 പഠന്ന. 10൫൦ ൧൦൪൧൨ 8106 ൨000൦0: 3൦07൩ 
ഠഘ്യാന്ദറ, 1978, 401. 2, 935. 'ഡ്ൃഭടദ്റ എന്ന ഗ്രീക്ക്‌ പദത്തിന്റെ അര്‍ത്ഥം നേരിയ 
മുനകൊണ്ട്‌ സ്പര്‍ശിക്കുക, കുത്തുക, തുളയ്ക്കുക എന്നിങ്ങനെയാണ്‌. വള്‍ഗേ 
റ്റില്‍ ഗ്രീക്ക്പാഠം തെറ്റായി വായിച്ചുകൊണ്ടു തുറക്കുക എന്നര്‍ത്ഥമുള്ള ലാണ്ട 
എന്നാണ്‌ അര്‍ത്ഥം നല്കീട്ടുള്ളത്‌. ൭ ൧൧ ലാ 8ട/ധട൦ നല0 0 ്ഥടില് 
001 ൩ഭടട്റ ലഹ, നഠ൦ ദഠഥ്പ്ല. ഒഠഭന്്ണ 0൩ ഠന്ന 19:27. 

14. ൧॥ണടഠ00 4. യോഹന്നാന്‍ 19:34 ലെ രക്തവും വെള്ളവും തുളിച്ചുവന്ന സംഭവം 
300 ൭. 11൦ 1975, 28:149 (0/॥ഗ്നടഠ0 ധ്ടട നടഠിദ1 റ്ധല്॥ദഠ പഥ ഠനില്ഥടഠ.) 

15. 00൦൩, 00൩ ഠലടധണ, (ഒ0ട..9ഠഥലഠ, ലന്ധാഥാറുല: റദന്ഥഥാറും വന്ധല്ട് 
ഉദ്രട്ട, 1953, 96 

16. 5ഥാധഠ /-ലലിടം ഠറ ൦ സ്വടിലേ! റദ്ധടം 0 1൪ ൧0൦൮൨ ൧ പടട്ധട റനീട ലഡഥ ട 
ലിപ്ധിഠ1ഠ 10൦ 0ന്ന്ലാിടട പഠ 0/൧ 0 സിടി. ൨0൩൫൧൦00: 11൭൩॥00 & ൧ഠ്ലനട, 
1847, 489. 

17. 815000 8൦൩0൦ ൮. ൧।ടടദടടട 0 10൭ 810, ൨0൫000: 8൦1റ1ഠവട 13൦ ൭00൮ 1887, 
119 - 32 ട ധലണടട 5000 8ല്ഥലി, 05, ഡടട ൧8൨൧ (10൧൦൩) 1876 - 1881 


യേശുമിശിഹാ ഇന്ത്യയില്‍ 1063 


ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. കാമറോണും (ണചാ്‌” റെന്‍ 
ഡ്ല്‍ഷോര്‍ട്ടും ംഘിം 5൦" മാനസികാഘാതത്തെ തുടര്‍ന്ന്‌ 
ആമാശയം വലുതായി വീര്‍ത്തുപോയതിനാലാണ്‌ യേശുവിന്റെ 
മരണം സംഭവിച്ചതെന്നു വിശ്വസിച്ചു (൧06 00 010൭ ടഠന- 
ഒ0൮). കാമറോന്റെ അഭിപ്രായത്തില്‍ അതുമാരകമായിരുന്നു. രക്ത 
വും വെള്ളവും തുളിച്ചുവന്നതിന്റെ കാരണമന്വേഷിക്കുന്നതി 
ലേറെ അവയുടെ ദൈവശാസ്ത്രപരമായ അര്‍ത്ഥങ്ങളിലാണ്‌ 
റെന്‍ഡല്‍ഷോട്ടിന്ന്‌ താല്‍പര്യം തോന്നിയത്‌. ഹൃദയത്തകര്‍ച്ച 
യാണ്‌ മരണകാരണമെന്ന സ്റ്രൌഡിന്റെ അഭിപ്രായത്തെ 
വൈദികശാസ്ര്രകാരണങ്ങളാല്‍ത്തന്നെ അസംഭാവ്യമെന്നുവച്ച്‌ 
അദ്ദേഹം തള്ളിക്കളഞ്ഞു. യേശു കുരിശില്‍ മരിച്ചിട്ടേയില്ലെന്നു 
പ്രിംറോസ്‌ (20ന൬൯ടട)” അഭിപ്രായപ്പെട്ടു. ശരീരാവയവങ്ങളുടെ 
പ്രവര്‍ത്തനം അത്യന്തം ബലഹീനമായ അവസ്ഥയിലാണ്‌ ഉണ്ടാ 
യിരുന്നുത്‌ (ടഠനദ്ധിം ദിഗ്ിടട 09൧0 06൭൦0 നദിന്ല്നഠ പ ൭ ൧൭൮ 
0൧1൧൭) എന്നും, ബാഹ്യമായി മരിച്ച നിലയിലായിരുന്നുവെന്നും 
അരിമത്യക്കാരനായ ജോസഫിനുവേണ്ടി നിര്‍മ്മിച്ച കല്ലറക്കു 
ള്ളില്‍ കൊണ്ടുവച്ചപ്പോള്‍ പൂര്‍വൃനില വീണ്ടെടുത്തുവെന്നും 
പ്രിംറോസ്‌ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ 
വെള്ളം തുളിച്ചുവന്നതു വയറ്റില്‍നിന്നായിരുന്നു. അതിനുകാ 
രണം യേശുവിനെ പുറത്തും വയറ്റത്തുമാണ്‌ ചാട്ടവാര്‍ അടിച്ച 
തെന്നു അദ്ദേഹം തെറ്റായി വിശ്വസിച്ചതാണ്‌. വില്‍കിന്‍സണ്‍ 
(ഥ॥ണടഠല്‍)" ഈ ആശയത്തെ ഖണ്ഡിക്കുന്നു. യഥാര്‍ത്ഥത്തില്‍ 
ഇതു ഈഹിച്ചുകൂടാത്തതാണ്‌. യേശു വേഗത്തില്‍ മരിച്ചുപോ 
യതിനുള്ള കാരണം വിവരിക്കേണ്ടതിന്റെ ആവശ്യകതയെ വില്‍ 
കിന്‍സണ്‍ ചുണ്ടിക്കാട്ടുകയും, സുവിശേഷകര്‍ത്താക്കള്‍ യേശു 
വിന്റെ അഭ്യൂഹിതമരണത്തെ വിവരിക്കാന്‍ ഉപയോഗിച്ച വ്യത്യ 
18. ൨0൭൩൬൦൭0 ൧1 - 1൫ 6050ല്‍ 90000010 10 ടലിന്‌ ഠന്ന (ടധന്നദ്ധിടലാ 2 87 
മട). 100000: 1൩0൮൦ ൧(൭ടട. 1960. 
19. ഘി 50൧൩ ൧ - 1൫൭ 8101൦ ദ 1400൦൩ 1046000൦, 100൫0൦00: 0 ണാട്‌(ല 0൫ടട, 
20. വ - ൧, ടഥ്ുലാല്‍ഠഠ1ഭ ഒ 10൦ ബഠ്നറ0. 1100൮ 1948; 47:387. ൧റന- 
ട൦ ഡമ൭ട ട൦ബിഠ0 ദറഒടട്ഘലിട ൭ റിദടറാധ ദ നീന്നദ്വ. 


21. 0/॥ഗ്നടഠന൦ - 10൫6 സുഭി ദ്ധേടട 0 10൦ ഠ൭10 0 പടട്ധട ൨൬൩5. മന്റാട[(ഠഥ/ ദിനടട 
1972; 83;104. 


164 യേശുമിശിഹാ ഇന്ത്യയില്‍ 


സ്ത ഗ്രീക്കു ക്രിയാപദങ്ങള്‍”” സ്വയമേവ ജീവന്‍ ഉപേക്ഷിക്കുന്ന 
തിനെ കുറിക്കുന്നതായിരുന്നുവെന്നു എഴുതുകയും യേശു പുറ 
പ്പെടുവിച്ച മഹാശബ്ദം അപ്രകാരമുള്ള കൈവെടിയലിനെ കാ 
ണിക്കുന്ന ഒന്നായിരുന്നുവെന്നു സൂചിപ്പിക്കുകയും ചെയ്യുന്നു. 


എഡ്വാഡ്സ്‌ ഏറ്റ്‌ അല്‍ (ചിട ചി) ഒരു പ്രബന്ധത്തില്‍ 
കുരിശുസംഭവത്തിന്റെ അസാധാരണമായ നിദാനശാസ്ത്രവി 
വരണത്തോടെ അവസാനിപ്പിക്കുന്നത്‌ യേശു പുറപ്പെടുവിച്ച 
മഹാശബ്ദം ആപല്‍ക്കരമായ എന്തോ സംഭവത്തിന്റെ മുന്നറി 
യിപ്പായിരുന്നുവെന്നും അതു കാരണമാണ്‌ യേശു മരിച്ചതെന്നും 
പറഞ്ഞുകൊണ്ടാണ്‌. സംഭവിച്ചിരിക്കാവുന്ന കാരണം രക്തം കട്ട 
പിടിച്ചതോ രക്തം കുറഞ്ഞതോ പോലുള്ള ഒന്നാണെന്ന്‌ ൬൦ 
ഭവ ദ്ധേട ശട ദവാ 0 ലന്വ്സ്൦ 0 നല്ധ൭) അവര്‍ വിശ്വസിച്ചു. 
യേശു കുരിശില്‍ മരിച്ചതു കഠിനമായ തളര്‍ച്ച, ഹൈപോവോ 
ളീമിക്ക്‌ ഷോക്ക്‌” എന്നിവ ഉള്‍പ്പെടെയുള്ള പല കാരണങ്ങളു 
ടെയും കൂടിക്കുഴച്ചില്‍ കൊണ്ടാണെന്ന വര്‍ പറഞ്ഞുവെങ്കിലും 
ആ ആശയത്തെ കൂടുതല്‍ വിശദീകരിക്കാന്‍ അവര്‍ മുതിരുന്നി 
ല്ല. വിലാപ്പുറത്ത്‌ കുന്തം തുളച്ചു കടന്നിരിക്കാമെന്നതാണ്‌ ഒരു 
വിവരണം. തീരെ നടന്നിട്ടില്ലാത്ത ഒരു സംഭവത്തില്‍ വിശ്വാസം 
ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നതിനാല്‍ ഇത്തെത്രയും ദൌര്‍ഭാഗ്യ 
കരമായിപ്പോയി! 

അനുമാനം:- കൊലശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട എല്ലാവ 
രുംതന്നെ ചാട്ടവാറുകൊണ്ട്‌ പ്രഹരിക്കപ്പെട്ടിരുന്നു. എന്നാലും 
കുരിശു ചുമക്കാന്‍ കഴിയാത്തവണ്ണം അവരാരും അത്രയേറെ 
ക്ഷീണിച്ചുപോയിരുന്നില്ല. എന്നാല്‍, യേശുവിനു മണ്ഡപത്തില്‍ 
വച്ചു ഏല്‍ക്കേണ്ടിവന്ന പീഡനങ്ങള്‍, മറ്റു കുറ്റവാളികള്‍ക്ക്‌ ചെ 
യ്യാന്‍ കഴിഞ്ഞ കാര്യം അദ്ദേഹത്തിന്‌ ചെയ്യാന്‍ കഴിയാത്ത ഒര 
വസ്ഥയുണ്ടാക്കി എന്നുള്ളതാണ്‌ പ്രബലമായ നിഗമനം. കൂടു 


൧൧ |ഗീച൧൦ 0 ൨/൫ ടം ലദ്യാഥല്ടല - 0൫൦ 0(ഭദ്ന0ാ ഥ്‌ ഗ്ദ്ധരാ ല്വഥല്‍ക്റ - 0൭ ട്‌ 
100, ല്‍ 90; 00 ൮01൩ ഹാല൭ഠഠ/ഭ്൩ - ൫൭ ലലാ ല്ല, 0൨0൭0 ഠഥല. 


23 £ഠ്ഡല്ഥാട 7/0 ൧/൭ടല പഠ. 11ഠടനല/ 05. റ0 10൫൦ ടി ഠ൭ദ൭൩ 0 പടട്ധട വന്ട. പ 
൧നല [4൭0. ൧550൦. 1986; 255:1455. 


യേശുമിശിഹാ ഇന്ത്യയില്‍ 165 


തലായി തലയ്ക്ക്‌ ഒരടിയേറ്റതു കുരിശിന്മേല്‍ വേഗത്തില്‍ തള 
ര്‍ന്നു കുഴഞ്ഞുപോകുന്നതിന്‌ കാരണമായി. കുരിശിലേറ്റിയ 
പ്പോള്‍ യേശുവിന്‌ ഞെട്ടല്‍ (ട000) ഉണ്ടായതുകൂടാതെ രക്തസ 
മ്മര്‍ദ്ദം വളരെ കുറഞ്ഞതായി അനുഭവപ്പെടുകയും (൬൧6൭൦൧൪൭) 
ചെയ്തു. തലച്ചോറിലേയ്ക്കുള്ള ചോരയോട്ടം കുറഞ്ഞുപോക 
യാല്‍ ബോധം നഷ്ടപ്പെടുകയുണ്ടായി. യേശുവിന്റെ ചര്‍മ്മം 
ചാരനിറമാര്‍ന്നതും (7൭൧5൩) ശരീരം ചലനരഹിതമായതും മര 
ണമായി തെറ്റുധരിക്കാന്‍ ഇടയാക്കി. നോക്കിനിന്നവര്‍ യേശു 
മരിച്ചുവെന്നുതന്നെ വിശ്വസിച്ചുവെന്നതിലൊരു സംശയവുമില്ല. 
യേശു പുറപ്പെടുവിച്ച മഹാശബ്ദം മോഹാലസ്യത്തിനു (൭൩൦൦ 
൦) മുന്പേയുണ്ടായ ഒച്ചയോടുകൂടിയ ശ്വാസംവിടലല്ലാതെ മറ്റൊ 
ന്നുമായിരുന്നില്ല. എന്താണ്‌ ഒച്ചയിട്ടതെന്ന കാരൃത്തില്‍ ഏകീ 
കരിച്ച വിവരണമില്ലതാനും. തലച്ചോറിലേയ്ക്കുള്ള ഓക്സി 
ജന്‍സബപ്ലൈ വളരെ കുറഞ്ഞുപോയിരുന്നുവെങ്കിലും അപകടവി 
താനത്തോളം താണിരുന്നില്ല. പിന്നീടു ശരീരം കുരിശില്‍നിന്നിറ 
ക്കി തോട്ടത്തിലെ കല്ലറയില്‍ കൊണ്ടുവച്ചതോടെ രക്തപരിവാഹം 
സാധാരണഗതിയിലായി. സൂര്യശഗ്രഹണവേളയില്‍ ഉണ്ടായ ശീത 
ക്കാറ്റ്‌ രക്തസമ്മര്‍ദ്ദം നിലനിറുത്താന്‍ സഹായകമാക്കി. 


യേശു ജീവലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയപ്പോള്‍പിന്നെ 
കല്ലറയില്‍വച്ചില്ല. ശബ്ദത്തിന്റെ തലേന്നാള്‍ രാത്രി ഖബറടക്ക 
കര്‍മ്മങ്ങള്‍ ഒഴിവാക്കുന്നതിനുദ്ദേശിച്ചിരുന്നിരിക്കാം. ശരീരം 
അവിടെനിന്നു എടുത്തുകൊണ്ടുപോയി കാത്തുസൂക്ഷിച്ചു. 


യേശുവിന്റെ പിന്നീടുള്ള പ്രത്ൃക്ഷീകരണങ്ങള്‍ അതു യ 
ഥാര്‍ത്ഥമായാലും സാങ്കലപികമായാലും പുനരുത്ഥാനത്തിന്റെ 
യോ പുനരുജ്ജീവന്റെയോ അനിഷേധൃദൃഷ്ടാന്തങ്ങളല്ല. സന്ദേ 
ഹാസ്പദമായ സ്വര്‍ഗ്ഗാരോഹണം” (ട്ടി ഒഴിച്ചുനിറുത്തി 
യാല്‍ അദ്ദേഹത്തെ പിന്നീടുകണ്ടവര്‍ ആരുമില്ല. യേശുവിന്റെ 
24. കല്ലറയില്‍ യേശുവിന്റെ ശരീരം സ്ത്രീ കാണാഞ്ഞപ്പോള്‍ സുവിശേഷങ്ങള്‍ ഒരൊറ്റ 


കാരൃത്തില്‍ മാത്രമെ യോജിക്കുന്നുള്ളു. കല്ല്‌ ഉരുട്ടി മാറ്റപ്പെട്ടിരിക്കുന്നു. യേശുവിനെ 
ആരും തന്നെ കണ്ടില്ല. (ഗ്ടധലി!ടലി) മത്തായിയും (25:166) മാര്‍ക്കോസും(16:7) പറയു 


106 യേശുമിശിഹാ ഇന്ത്യയില്‍ 


കാല്പനിക മരണത്തെ തുടര്‍ന്നുള്ള മണിക്കൂറുകളിലും ദിവ 
സങ്ങളിലും ആഴ്ചകളിലും ശിഷ്യന്മാരും സ്ര്രീജനങ്ങളും 
തങ്ങള്‍ക്കു തീരെ നിയ്യരന്ത്രിക്കാനാവാത്ത വികാരതീധര്രത മൂല 


ന്നത്‌ “അവന്‍ ഇവിടെ ഇല്ല” എന്നു ഒരു മാലാഖ അഥവാ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു 
വെന്നാണ്‌ (ലൂക്കോസ്‌ 24:16). മരിച്ചവരില്‍ ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ തിരയുന്ന 
തെന്തു? എന്നു അവര്‍ ചോദിച്ചതായും നിവേദനം ചെയ്യുന്നു. യോഹന്നാന്‍ ആകട്ടെ, 
കൂടുതല്‍ കാരണങ്ങളുടങ്ങിയ ഒരു കഥയാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌ (20:166). ശിഷ്യ 
ന്മാര്‍ തങ്ങളുടെ വീടുകളിലേക്ക്‌ പോയശേഷം മഗ്ദലനക്കാരി മറിയ ശൂന്യമായ കല്ലറ 
യില്‍ കുനിഞ്ഞുനോക്കിയപ്പോള്‍ തോട്ടക്കാരനെന്നു തെറ്റിദ്ധരിച്ച ഒരാള്‍ ഇരിക്കുന്നതു 
കണ്ടുവെന്നും എന്നിട്ടു യേശുവാണെന്ന്‌ വിശ്വാസമായി എന്നതുമാണ്‌ അതില്‍ പറയു 
ന്നത്‌. കല്ലറയുടെ ഉള്‍വശത്തെപ്പറ്റിയുള്ള (തോമസിന്റെ സാന്നിദ്ധ്യത്തിലോ അസാന്നി 
ദ്ധൃത്തിലോ) വിവരണം (20:19), (20:24) സംശയാസ്പദമായ തെളിവുകള്‍ ഉള്‍ക്കൊള്ളു 
ന്നതാണ്‌. ഗലീലയില്‍ യേശുവിന്റെ സാന്നിദ്ധ്യം യോഹന്നാന്‍ അനുമാനിക്കുന്നുണ്ടെ 
ങ്കിലും (21:1) ആരെങ്കിലും കണ്ടതായി പറയുന്നില്ല. യരുശലേമിന്‌ 7 നാഴിക അകലെ 
എമ്മാവുസ്സിലേക്കുള്ള വഴിയില്‍ ഇതേ തരത്തിലുള്ള സംഭവം നടന്നതായി ലൂക്കോസ്‌ 
(24:29) രേഖപ്പെടുത്തുന്നു. യേശുവിനെ ആരെങ്കിലും കണ്ടിരിക്കാമെന്നും ഒന്നാമത്തെ 
പ്രസ്താവന സ്വര്‍ഗ്ഗാരോഹണഘട്ടത്തില്‍, ബത്താനലയിലേക്കുള്ള “വഴിയില്‍ അവര്‍ 
നോക്കിനില്ക്കെ” (ശഗീക്കില്‍ 81ലാഠ) എന്ന വാക്കുകളിലാണ്‌ അടങ്ങിയിട്ടുള്ളത്‌. (അ 
പ്പോ. പ്രവൃത്തികള്‍ 1:9) 

ഈ പ്രത്ൃക്ഷീകരണങ്ങള്‍ സാങ്കല്‍പികതയുടെ സ്മരണികയായിരിക്കാമെന്ന ശക്തി 
മത്തായ അഭിപ്രായം ഗ്രീക്ക്‌ മൂലത്തോട്‌ യോജിക്കുന്നുണ്ട്‌. മത്തായിയും ലൂക്കോസും 
യോഹന്നാന്‍പോലും, ഈ പ്രതൃക്ഷീകരണങ്ങളെപ്പറ്റി വിവരിക്കുമ്പോള്‍ “ഹൊറാവോ”" 
൯൦൭൧) എന്ന ഗ്രീക്ക്‌ ക്രിയാപദമാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. വസ്തുനിഷ്ഠമായ കാണല്‍ 
എന്നതിനോടൊപ്പം മനസ്സുകൊണ്ടു കാണുക, ദൃശ്യമാകുക, അനുഭവിച്ചറിയുക എന്നി 
ങ്ങനെയും അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ ആ പദം. കേപ്പായ്ക്കും പ്രന്തണ്ടു പേര്‍ 
ക്കും പിന്നീട്‌ അഞ്ഞൂറിലധികം സഹോദരന്മാര്‍ക്കും യാക്കോബിനും തനിക്കും യേശു 
പ്രത്യക്ഷനായതിനെ വിവരിക്കുവാന്‍ പൌലോസ്‌ ഇതേ വാക്കാണുപയോഗിച്ിട്ടുള്ളത്‌ 
(കൊരി, 15:5). പൌലോസിന്റെ കാരൃത്തില്‍ ഡമസ്കസിലേക്കുള്ള വഴിയില്‍വച്ചുണ്ടായ 
പ്രത്യക്ഷീകരണത്തില്‍ യേശുവിന്റെ ശാരീരിക സാന്നിദ്ധ്യത്തിനു സാദ്ധ്ൃതയില്ലല്ലോ. 
മറ്റു ്രത്യക്ഷീകരണങ്ങളും ഇതേതരത്തിലുള്ളതാണെന്ന്‌ അദ്ദേഹം വ്യക്തമായും കരു 
തിയിരുന്നു. 

“അല്പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല, വീണ്ടും അല്പസമയം 
കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും” എന്നിങ്ങനെയുള്ള യേശുവിന്റെ പ്രസ്താവന 
(യോഹന്നാന്‍ 16:16)യില്‍ യേശു രണ്ടു വൃത്യസ്ത ക്രിയാപദങ്ങളാണ്‌ ഉപയോഗിച്ചതെങ്കി 
ലും ഇംഗ്ലീഷില്‍ ഇതു രണ്ടും "ടദദ" (കാണുക) എന്നാണ്‌ പരിഭാഷപ്പെടുത്തീട്ടുള്ളത്‌. ആദ്യ 
ത്തെ കാണല്‍ (ടല) ഗ്രീക്കുഭാഷയിലെ “തിയോറിയോ' (11൭0൭0) എന്ന പദത്തിന്റെ 
തര്‍ജ്ജമയും (നേരിട്ടു ര്രതൃക്ഷമായിതന്നെ കാണുക എന്നാണിതിന്റെ അര്‍ത്ഥം) രണ്ടാ 
മത്തെത്‌ വീണ്ടും “ഹൊറാവോ' (100) എന്ന പദത്തിന്റെ തര്‍ജ്ജമയും! 

ല്‌നറ്ച൯ 8 (80011 ധനി ഥ്‌ ലന്വാഠമ്പാ ല൦ിഠതൂ 1968൦, 59:90) ശിഷ്യന്മാ 
രുടെ മുന്നില്‍ യേശുവിന്റെ പ്രതൃക്ഷീകരണങ്ങളെ വിശദീകരിക്കേണ്ടതിന്റെ ആവശ്യം കാര 
ണമായിട്ടാണ്‌ ഒഴിഞ്ഞ കല്ലറയെക്കുറിച്ചുള്ള കഥ ഉണ്ടായതെന്നും ശരീരികമായ ഉയിര്‍ത്തെ 
ഴുന്നേല്പ്‌ തന്നെയായി അതിനര്‍ത്ഥം നല്കേണ്ടതായിട്ടില്ലെന്നും ചുണ്ടിക്കാട്ടുന്നു. 


യേശുമിശിഹാ ഇന്ത്യയില്‍ 1067 


മുള്ള മാനസിക വിഭ്രാന്തിക്ക്‌ അടിപ്പെട്ടിരുന്നിരിക്കണം. വ്യക്തി 
പരവും കൂട്ടായുള്ളതുമായ ദര്‍ശനങ്ങള്‍ (ലലാം) സംഭവിച്ചി 
ട്ടുണ്ടായിരുന്നിരിക്കാം. എന്നാല്‍, നേരിട്ടുള്ള കണ്ടുമുട്ടലുകള്‍ 
ഡിഖലിടിഠട) പ്രത്രീക്ഷിച്ചുകൂടായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യ 
ന്മാര്‍ അതിരുകടന്ന മാനസിക സംഘാതത്തിന്നിരയായി. ഉന്മാ 
ദപരമായ തോന്നലുകളും (ഇടവിട്ടുള്ള മറിച്ചുതോന്നലുകളും) 
അടിക്കടിയായി സംഭവിച്ചുകൊണ്ടിരുന്ന ഒരുതരം മസ്തിഷ്ക 
പ്രവര്‍ത്തനം അതുമൂലം നടക്കുകയായിരുന്നു.” തളര്‍ച്ചകളുടെ 
പോരാട്ടം 0൦ ദി) അഥവാ മസ്തിഷ്ക പ്രക്ഷാളനം ൫0- 
ധട്വ്) എന്നെല്ലാം പറയാം. ശാലിനെ (പൌലോസിനെ) പര 
മാര്‍ശിച്ചു പ്രതിപാദിക്കവെ, ആ മനശ്ലാസ്രതപരമായ പ്ര്രകിയ 
കളെ (൧ടൃയഠ10റ/ലേ ൧൧ ടേടടടട) ഒരു അന്വേഷണം, വെളിപാട്‌, 
ആദേശം എന്നിങ്ങനെ വിളിക്കാനാണ്‌ കൊഗ്ഗന്‍ (ഠ്‌ ” ഇഷ്ട 
പ്പെട്ടത്‌. വീണ്ടുമൊരു ജീവിതത്തിന്റെ അനുഭവങ്ങള്‍ (ഗ്നു 
൭൬൭6൧൧06) വികാരങ്ങള്‍ ഒഴിച്ചുമാറ്റാന്‍ സഹായകമാണ്‌. എന്നു 
വച്ചാല്‍, ശിഷ്യരും സ്ര്രീകളുമെല്ലാം അടിച്ചമര്‍ത്തപ്പെട്ട വികാ 
രങ്ങളുടെ അണമുറിക്കുന്ന അനുഭവങ്ങളിലൂടെ (൧൧/൭൧ഠ0ട) കട 
ന്നുനീങ്ങുകയും അങ്ങനെ ശാന്തിയും ദൃഡവിശ്വാസവും കൈവ 
രിക്കുകയും ചെയ്തു. 


മണ്ഡപത്തില്‍വച്ചു നടത്തപ്പെട്ട ഹിംസകളാണ്‌ യേശു തള 
ര്‍ന്നു കുഴഞ്ഞുപോകാനും (ഠഠ॥ല്ാട) കാലേക്കൂട്ടി കുരിശില്‍ നി 
ന്നിറക്കപ്പെടുവാനും പിന്നീട്‌ പുനരുജ്ജീവനം (ടലി) നട 
ത്തപ്പെടാനും ഇടയാക്കിയത്‌. ശിഷ്യരിലും സ്ര്രീജനങ്ങളിലും 
കാണപ്പെട്ട വ്യക്തിഗതവും കൂട്ടായുള്ളതുമായ അഭിപ്രായ്രപക 
ടനങ്ങള്‍ പിന്നീടുണ്ടായ പ്രത്യക്ഷീകരണങ്ങളുടെ റിപ്പോര്‍ട്ടു 
കള്‍ക്ക്‌ വിശദീകരണം നല്‍കുന്നു. ക്രുശുസംഭവത്തെ വലയം 
ചെയ്യുന്ന ചരിധ്രപരമായ സംഭവങ്ങളെ ഈ അനുമാനം അംഗീ 
കരിക്കുന്നുവെങ്കിലും ആധുനിക വിജ്ഞാനത്തിന്റെ വെളിച്ച 


25. ടു്‌ ഥ/.0൪൦ സ്ഥ 0ഠടടടടടടഠ' 1000. 110നദന. 1973, 13. 
26. ഠാള്ളൂക്ണ ൧ ദ്ധി: ഗന്ധ 4ഒിഥിഠ്ു ൦൩0൦൧൧: 0ഠഠഠില & ഗമന, 1984, 377 


168 യേശുമിശിഹാ ഇന്ത്യയില്‍ 


ത്തില്‍ എന്താണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നു വിശദീക 
രിക്കുകയും ചെയ്യുന്നു.” 


മതവിശ്വാസം ചിന്ത കയ്യൊഴിക്കണമെന്ന്‌ ആവശ്യപ്പെടുക 
യോ ശാസ്ത്രീയമായി സ്വീകാര്യമല്ലാത്ത ധാരണകള്‍ക്ക്‌ സമ്മ 
തമരുളുകയോ ചെയ്യുന്നില്ല. തെളിയിച്ചുകാണിക്കപ്പെട്ട അറിവു 
കള്‍ വിശ്വാസസംഹിതയില്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ട്‌ ചര്‍ച്ച്‌- 
ക്രിസ്തുമതം- കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയേ ഉള്ളൂ. അങ്ങ 
നെ ചെയ്യാനൊരുങ്ങുന്നില്ലെങ്കില്‍ അവശേഷിക്കുന്നത്‌ കണ്ണടച്ച 
വിശ്വാസം മാര്രമാകും. അധികമാളുകളുടെയും വകതിരിവില്ലാ 
ത്ത വിശ്വാസത്തിന്റെയും (൦90ധ) അപ്പുറത്തുള്ളതാണിത്‌. 


നന്ദി: പ്രോത്സാഹനങ്ങള്‍ നല്‍കിയതിന്‌ പ്രൊഫസര്‍, ആര്‍. 
എഫ്‌. എസ്‌.ഷില്ലിംഗ്‌, 086, 14൧, 69൨൧൧ അവര്‍കള്‍ക്ക്‌ ഞങ്ങള്‍ 

നന്ദിപറയുന്നു. 
11ഥറ്റാടലഫ 28-04-1 991 


27. കുരിശില്‍ എന്ത്‌ സംഭവിച്ചുവെന്നാര്‍ക്കും ഒന്നുമറിയില്ല. മറിച്ചൊരഭിപ്രായം ഉന്നയി 
ക്കാന്‍ ആഗ്രഹിക്കുന്നവര്‍: 

ഒ) യേശു സമയത്തിനുമുമ്പേ അപ്രത്യക്ഷമായ നിലയില്‍ കുരിശിന്മേല്‍ കുഴഞ്ഞു 
വീണുപോയത്‌ (ഠ॥ല്ലാടല സംബന്ധിച്ചു വിശദീകരണം നല്കുകയും ഇന്നത്തെ മെഡി 
ക്കല്‍ അറിവുകളുടെ വെളിച്ചത്തില്‍ പരിചിന്തിക്കുകയും വേണം. 

0) മത്തായിയുടെ സുവിശേഷപ്രകാരം, പിലാത്തോസിന്റെ കല്പനയനുസരിച്ച്‌ യേശു 
വിനെ കല്ലറയില്‍ വെച്ചിട്ടുണ്ടായിരുന്നുവെങ്കില്‍ പടയാളികളായ കാവല്‍ക്കൂട്ടംകൊണ്ടു 
സംരക്ഷണം ഉറപ്പുവരുത്തപ്പെട്ടനിലയില്‍ അദ്ദേഹം രക്ഷപ്പെട്ടതെങ്ങനെയെന്നു വിശ 
ദീകരിക്കണം. അദ്ദേഹം മരിച്ചുപോയിരുന്നെങ്കില്‍, റോമക്കാര്‍ക്കും സുന്റേന്ദ്രിയര്‍ക്കും 
അവരുടെ വ്യാപകമായ രഹസ്യാന്വേഷണസംഘങ്ങള്‍ മുഖേന ശരീരം കണ്ടെത്താന്‍ 
കഴിയാതെ വന്നതെങ്ങനെ? അങ്ങനെ ചെയ്തിരുന്നെങ്കില്‍, അവരങ്ങനെ ചെയ്തിട്ടു 
ണ്ടായിരുന്നുവെന്നു പറയുന്നതുതന്നെ കൈവരുത്തുമായിരുന്ന പ്രശ്നങ്ങള്‍ വമ്പിച്ചതാ 
ണ്‌. 

൭) മുഴുവന്‍ സംഭവവും യേശുവും അദ്ദേഹത്തിന്റെ ശിഷ്യന്മാരും- മിക്കവാറും ഇതു 
തോട്ടത്തില്‍വച്ചുതന്നെയായിരിക്കണം - മരണമാണെന്നു വരുത്തിക്കൂട്ടി സമയത്തിനു 
മുമ്പേ ശരീരം കുരിശില്‍നിന്നുമിറക്കിയെടുക്കണമെന്നു മുന്‍കൂട്ടി ആലോചിച്ചു തീര്‍ച്ച 
പ്പെടുത്തിയതായിരുന്നുവോ എന്നു പരിചിന്തിക്കണം. 

9) രക്തം തുളിച്ചുവന്നതിനെപ്പറ്റി യോഹന്നാനില്‍ (19:34) പറഞ്ഞത്‌ ശരിയാണെ 
ങ്കില്‍ യേശു ക്രൂശീകരണം (൦ഡധ്ന൯ഠിഠ൩ കൊണ്ടല്ല, കുന്തംകൊണ്ടു കുത്തിയ മുറിവ്‌ 
കാരണമാണ്‌ മരിച്ചതെന്ന വാദം സ്വീകരിക്കണം!